പാമ്പുകടിയും ആധുനിക ചികിത്സയും! രോഗിയെ രക്ഷിക്കാൻ ആവശ്യമായത് ആന്‍റി സ്നേക്ക് വെനം

മൂർഖൻ കടിച്ചാൽ

സാധാരണ കാണുന്ന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്. കടിച്ച ഭാഗത്ത് വേദന അനുഭവപ്പെടും.

കണ്ണടഞ്ഞുപോകുക(ptosis), ഒന്ന് രണ്ടായി കാണു(diplopia), ശ്വാസകോശപേശികളെ ബാധിക്കുന്നതുകൊണ്ട് ശ്വാസതടസം എന്നിവയാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ.

വെള്ളിക്കെട്ടന്‍റെ വിഷം

ലോകത്തിലെ ഏറ്റവും വിഷമുള്ള പത്തു പാന്പുകളുടെ പട്ടികയിൽ ഒന്നാണെന്ന് അറിയുന്പോഴാണ് ഇതിന്‍റെ ഗാംഭീര്യം മനസിലാകുന്നത്. വെള്ളിക്കെട്ടൻ കടിച്ചാൽ സാധാരണയായി മുറിപ്പാട് കാണാൻ വിഷമമാണ്.

മാത്രമല്ല ഒട്ടും വേദന അനുഭവപ്പെടുകയുമില്ല. നേരേമറിച്ച് ഈ പാന്പ് കടിച്ചാൽ കഠിനമായ വയറുവേദനയും ഛർദിയും വയറിളക്കവുമാണ് സാധാരണ കാണുന്നത്.

അണലിവിഷം

അണലിവിഷം രക്തത്തെയും മറ്റു ശരീര കോശങ്ങളെയുമാണ് കൂടുതലായി ബാധിക്കുന്നത്. അതിനാൽ അണലി കടിച്ചാൽ കടിച്ച ഭാഗത്ത് ആഴത്തിലുള്ള മുറിവ് കാണാം.

മാത്രമല്ല, കഠിനമായ വേദന (മറ്റു സർപ്പദംശനങ്ങളേക്കാൽ കൂടുതൽ), കാലിൽ നീര്, കടിയേറ്റ ഭാഗത്തിനു ചുറ്റും നീലനിറം, ഒടിയിൽ കഴല (inguinal lymph nodes) എന്നിവ കാണാം.

കൂടാതെ എത്രമാത്രം വിഷം ശരീരത്തിൽ പ്രവേശിച്ചുവോ അതിനനുസരിച്ച് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു രക്തസ്രാവം, മൂത്രത്തിലൂടെ രക്തം പോവുക എന്നിവ ഉണ്ടാകും. മുറിവായിൽനിന്ന് രക്തം ഒലിച്ചുകൊണ്ടിരിക്കും.

പ്രതിവിഷം

സർപ്പദംശനംമൂലം ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നതും ചതുർമൂർത്തികൾ അതായത് മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, saw scaled viper എന്നീ സർപ്പങ്ങളുടെ കടിയേറ്റാണ്.

അതുകൊണ്ട് സർപ്പദംശനത്തിന് ഉപയോഗിക്കുന്ന ആന്‍റിവെനം ഉണ്ടാക്കുന്നത് മേൽപറഞ്ഞ നാലു പാന്പുകളുടെ വിഷം ശേഖരിച്ച് വീര്യം കുറച്ച് കുതിരകളിൽ കുത്തിവച്ച്, അവയുടെ സിറത്തിൽനിന്ന് ആന്‍റിബോഡികൾ ശേഖരിച്ച് ശുദ്ധീകരിച്ചാണ്.

ഇവ ക്രിസ്റ്റൽ രൂപത്തിൽ കുപ്പികളിലാക്കുന്നു. ഇത് പരമാവധി ശുദ്ധീകരിച്ചതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണ്.

പ്രഥമശുശ്രൂഷ

സർപ്പദംശന ചികിത്സയിൽ പ്രഥമശുശ്രൂഷയ്ക്കുള്ള (first aid) സ്ഥാനം വളരെ വലുതാണ്. പക്ഷേ എതിരഭിപ്രായവുമുണ്ട്. ഇന്ന് ലഭ്യമായ വിവരമനുസരിച്ച് ആന്‍റി സ്നേക്ക് വെനം (ASV)മാത്രമേ രോഗിയെ രക്ഷിക്കാൻ ഉതകുകയുള്ളൂ.

പാന്പ് കടിച്ചുവെന്ന് ബോധ്യപ്പെട്ടാൽ പല ആശുപത്രികളിൽ കയറിയിറങ്ങി സമയം കളയാതെ രോഗിയെ എഎസ്‌വി ലഭ്യമാകുന്ന ആശുപത്രിയിലെത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

(തുടരും)

Related posts

Leave a Comment