പിറവന്തൂരിലെ ചോര്‍ന്നൊലിക്കുന്ന സ്കൂള്‍ അവഗണനയില്‍

klm-schoolപത്തനാപുരം: പൊട്ടിപ്പൊളിഞ്ഞും,ചോര്‍ന്നൊലിച്ചും കാനനമധ്യത്തിലെ സര്‍ക്കാര്‍ ഏകാധ്യാപക വിദ്യാലയം. സംസ്ഥാനത്താകമാനം പ്രവേശനോത്സവംആവേശത്തോടെആഘോഷിക്കുമ്പോഴാണ് പിറവന്തൂര്‍ പഞ്ചായത്തിലെ മുള്ളുമലയില്‍ പ്രവര്‍ത്തിക്കുന്ന ഏകാധ്യാപക വിദ്യാലയം പരാധീനതകളില്‍ വീര്‍പ്പുമുട്ടുകയാണ്. ഒന്നുമുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ മുള്ളുമല ഗിരിജന്‍ കോളനികളിലെ കുട്ടികളാണ്ഇവിടെപഠിക്കുന്നത്.അധ്യാപകരെ വിന്യസിച്ച്എല്‍പി സ്കൂളായി ഉയര്‍ത്തണമെന്ന ആവശ്യത്തിന്  വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇവയൊന്നും അധികൃതരുടെ കാതുകളിലെത്തിയിട്ടില്ല.

ഏത് നിമിഷവും നിലംപൊത്താറായ ആംഗന്‍വാടി കെട്ടിടവും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അച്ചന്‍കോവിലിലേക്കോ വലിയകാവ് സ്കൂളിലേക്കോ കുട്ടികളെ വാഹനങ്ങളിലയച്ച് പഠിപ്പിക്കാന്‍കഴിവില്ലാത്തവരാണ് ഇവിടേക്ക് കുട്ടികളെ അയയ്ക്കുന്നത്.എല്‍പി സ്കൂളായി ഉയര്‍ത്തുകയാണെങ്കില്‍ ഇവിടേക്ക് കുട്ടികളെ അയയ്ക്കാന്‍ ഏറെ പേരും തയാറാകും.വിദ്യാലയങ്ങളില്‍ നിന്നുംകൊഴിഞ്ഞുപോക്ക് ഏറെയുള്ള ആദിവാസി മേഖലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ഒരുക്കേണ്ടതുണ്ട്. ദൂരേയ്ക്ക് പോകാന്‍ മാര്‍ഗമില്ലാത്ത പലരും അധ്യയനം പാതി വഴിയില്‍ ഉപേക്ഷിക്കുയാണ് പതിവ്.കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിനല്കി വിദ്യാലയത്തെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts