പുനലൂരില്‍ ബിഡിജെഎസിന് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല

alp-bdjsപുനലൂര്‍: നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. രാജു 33582 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18005 വോട്ടുകളായിരുന്നു കെ. രാജുവിന്റെ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം 15000ത്തോളം വര്‍ധിക്കുകയാണുണ്ടായത്.പുനലൂരില്‍ ബിഡിജെഎസിന് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. എസ്എന്‍ഡിപിയ്ക്ക് മണ്ഡലത്തിലുള്ള സ്വാധീനം ഇവിടെ എന്‍ഡിഎയ്ക്ക് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. എസ്എന്‍ഡിപി വോട്ടുകള്‍ ഭൂരിഭാഗവും എന്‍ഡിഎഫിലേക്ക് പോകുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജില്ലയില്‍ പോളിംഗ് ശതമാനത്തില്‍ ഏറ്റവും കുറവ് വന്ന മണ്ഡലമായിരുന്നു പുനലൂര്‍. യുഡിഎഫില്‍ നിന്ന് ഇവിടെ മത്സരിച്ചത് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിയായിരുന്നു. കാലാകാലങ്ങളായി കോണ്‍ഗ്രസില്‍ കാലുവാരല്‍ നടക്കുന്ന മണ്ഡലമായാണ് പുനലൂരിനെ വിലയിരുത്തപ്പെടുന്നത്. ഇത്തവണയും കാലുവാരല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് വോട്ട് നഷ്ടമാക്കിയതായും പ്രചാരണമുണ്ട്. മണ്ഡലത്തില്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന യുഡിഎഫ് ഇത്തരമൊരു വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല.

Related posts