പെരുന്ന കൊലപാതകം: തെളിവെടുപ്പ് ഇന്നു തുടങ്ങും

alp-kolachanganacheryചങ്ങനാശേരി: പെരുന്ന ബസ്സ്റ്റാന്‍ഡില്‍ തൃക്കൊടിത്താനം മുരിങ്ങവന മനു മാത്യു (32)കുത്തേറ്റു മരിച്ചകേസില്‍ റിമാന്‍ഡിലായ പ്രതികളെ ചങ്ങനാശേരി പോലീസിന്റെ കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം സിഐ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കേസിന്റെ തെളിവെടുപ്പുകള്‍ ഇന്ന് ആരംഭിക്കും. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്.

ഇന്നു മനുവിനെ എത്തിച്ച ആശുപത്രികള്‍ ആറു പ്രതികളുടെയും വീടുകള്‍ എന്നിവിടങ്ങളില്‍ എത്തിച്ചാണു തെളിവെടുപ്പു നടത്തുന്നത്. നാളെ രാവിലെ മനു കൊല്ലപ്പെട്ട പെരുന്ന ബസ്സ്റ്റാന്‍ഡില്‍ പ്രതികളെ എത്തിച്ചു തെളിവെടുപ്പു നടത്തും. കൃത്യത്തിനു ശേഷം പ്രതികള്‍  എത്തിയ കോട്ടയം തിരുനക്കര മൈതാനത്തിനടുത്തുള്ള വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തും.

കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30നാണ് പെരുന്ന ബസ്സ്റ്റാന്‍ഡില്‍ മനു കുത്തേറ്റു മരിച്ചത്. ഫാത്തിമാപുരം വെട്ടുകുഴിയില്‍ സിജോ (22), തൃക്കൊടിത്താനം പഞ്ചായത്ത് അംഗം ആലുംമൂട്ടില്‍ നിധിന്‍ (33), നാലുകോടി കൊല്ലാപുരം കടുത്താനം കെ.എന്‍. അര്‍ജുന്‍ (22), തൃക്കൊടിത്താനം ചെറുവേലിപറമ്പില്‍ സൂരജ് സോമന്‍ (26), കുരിശുംമൂട് പമ്പ്ഹൗസ് റോഡില്‍ അറയ്ക്കല്‍ ബിനു (24), കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ സ്വദേശിയും ഇപ്പോള്‍ ഫാത്തിമാപുരത്തു താമസക്കാരനുമായ വാഴയില്‍ ഷെമീര്‍(27) എന്നിവരെയാണ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്.

Related posts