പോത്തന്‍കോട്ടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സജീവമാകുന്നു

alp-kanchavuപോത്തന്‍കോട്: പോത്തന്‍കോടും  പരിസര പ്രദേശങ്ങളും കഞ്ചാവ്  മാഫിയ പിടിമുറു ക്കുന്നു.എന്നാല്‍ ഇതൊന്നും തന്നെ പോത്തന്‍ കോട്‌പോലിസ് കണ്ടില്ലെന്ന മട്ടിലാണ് .സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ  കച്ചവടരം ഗത്തുണ്ട്.  കൊയ്ത്തൂര്‍കോണം ,പോത്തന്‍കോട്, ഐരൂപ്പാറ, കാട്ടായികോണം, കാഞ്ഞാംപ്പാറ എന്നിവിടങ്ങലില്‍ നിന്നും കഞ്ചാവ് സുലഭമായി ലഭിക്കും.സ്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് ഇടനിലകാര്‍ക്കും ഉപഭോക്താക്കള്‍ക്കും കഞ്ചാവ് എത്തിക്കുന്നത്.

പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസര പ്രദേശത്തും കഞ്ചാവ് ഉള്‍പ്പടെയുള്ളവ  കൈമാറ്റം നടക്കുന്നതായും ആക്ഷേപമുണ്ട്. കാട്ടായികോണം ,തെങ്ങുവിള, ചെങ്കോട്ടുകോണം ,കല്ലുവിളപ്രദേശങ്ങളിലും പാറമടകള്‍ കേന്ദ്രീകരിച്ചും വീടുകള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പന തകൃതിയായി നടക്കുന്നു,പാറമടകളില്‍ ഉച്ചയ്ക്കും രാത്രിയിലും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇവിടെ എത്താറുണ്ടന്നും നാട്ടുകാര്‍ പറയുന്നു,  കഞ്ചാവ്  സംഘങ്ങള്‍  വില്‍പ്പനയ്ക്കായി  തെരഞ്ഞെടുക്കുന്നത്  സ്കൂള്‍  വിദ്യാര്‍ഥികളെയാണ്  ഇവര്‍  വഴിയാണ് ഉപഭോക്താക്കളില്‍ കഞ്ചാവ്  എത്തുന്നത്.

വിദ്യാര്‍ഥികള്‍  ബാഗുകളില്‍  ഒളിപ്പിച്ചാണ്  കഞ്ചാവ്  കടത്തുന്നത്. ഒരു  സ്ഥലത്ത് ഒത്തുകൂടി ഈ  സംഘങ്ങള്‍  ചെറിയ  ചെറിയ  പൊതികളില്‍  ആക്കി സ്കൂളില്‍  പോകുന്ന വിദ്യാര്‍ഥികളെ  ഏല്‍പ്പിക്കും. വൈകുന്നേരത്തോടെ ഇവര്‍ പറഞ്ഞ സ്ഥലങ്ങളില്‍  എത്തിക്കും ഇതാണ് പതിവ്. പോത്തന്‍കൊട്ട് കഞ്ചാവ്  എത്തിക്കുന്നത്. കഴക്കൂട്ടം,മുരുക്കുംപുഴ  ഭാഗത്ത്  നിന്നുള്ള  സംഘമെന്നാണ് സൂചന,എന്നാല്‍ ഇതൊന്നും  നിരീക്ഷിക്കാനോ  കഞ്ചാവ്  സംഘങ്ങളെ  പിടികൂടുവാനോ പോലീസിനു  ആകുന്നില്ല. പരാതി  ലഭിച്ചാലേ   അന്വേഷിക്കു എന്ന തീരുമാനത്തിലാണ് പോത്തന്‍കോട്  പോലീസ്.

Related posts