ബപ്പന്‍കാട് റെയില്‍വേ അടിപ്പാത; ഇനിയും മാസങ്ങള്‍ നീളും

KKD-PATHAകൊയിലാണ്ടി: ബപ്പന്‍കാട് പ്രവൃത്തി ആരംഭിച്ച റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടുപോകാന്‍ സാധ്യത. കഴിഞ്ഞ വേനല്‍ക്കാലത്ത് കേന്ദ്രസര്‍ക്കാരിന്‍േറയും റെയില്‍വേയുടേയും പ്രത്യേക ശ്രദ്ധ ഇല്ലാത്തതിനാലാണ് പ്രവൃത്തി ഒരു വര്‍ഷത്തോളം നീണ്ടുപോകുന്ന അവസ്ഥയിലേക്കെത്തിയത്. നിര്‍മ്മാണം പൂര്‍ത്തിയായ കോണ്‍ക്രീറ്റ് ബോക്‌സുകള്‍ ഭൂമിക്കടിയില്‍ ഉറപ്പിച്ചുനിര്‍ത്തുകയാണ് ഇനി ചെയ്യാനുളള പ്രധാന പ്രവൃത്തി.ഇതിനായി ഭൂമിക്കടിയില്‍ ഏതാണ്ട് നാല് മീറ്റര്‍ താഴ്ചയില്‍ കുഴി എടുക്കണം. മഴക്കാലത്ത് ഇവിടെ കുഴി എടുത്താല്‍ വെള്ളമായിരിക്കുമെന്നതിനാല്‍ മഴക്കാലം കഴിഞ്ഞ് മാത്രമേ ഇവിടെ കുഴി നിര്‍മ്മിക്കാന്‍ കഴിയുകയുള്ളൂ.

അതുകൊണ്ട് ഇനി നല്ല വേനല്‍കാലത്തുമാത്രമേ ഇവിടെ ബാക്കി പ്രവൃത്തി എടുക്കാന്‍ കഴിയുകയുള്ളൂ എന്ന അവസ്ഥയാണുളളത്്.കഴിഞ്ഞ മാര്‍ച്ച്,ഏപ്രില്‍ മാസത്തില്‍ ഇവിടുത്തെ പ്രവൃത്തി പുര്‍ത്തീകരിക്കാന്‍ കഴിയുമായിരുന്നു.കുഴി എടുത്തുകൊണ്ട് കോണ്‍ക്രീറ്റ് ബോക്‌സുകള്‍ ഫിറ്റുചെയ്യാന്‍ കൊയിലാണ്ടി വഴി കടന്നുപോകുന്ന തീവണ്ടികളുടെ വേഗതകുറയ്ക്കാനുള്ള അനുവാദം റെയില്‍വേയില്‍ നിന്ന് വാങ്ങേണ്ടിയിരുന്നു.  കടന്നുപോകുന്ന തീവണ്ടികളുടെ വേഗത കുറച്ചുപോകാനുള്ള അനുവാദം ലഭിക്കാത്തതിനാലാണ് അന്ന് പ്രവൃത്തി നടക്കാതിരുന്നത്.സ്ഥലം എംപി അടക്കമുള്ളവര്‍ വേണ്ട രീതിയ റെയില്‍വേയില്‍ ബന്ധപ്പെടാതിരുന്നതിനാലാണ് അന്ന്‌വണ്ടി വേഗത കുറച്ച് പോകാനുള്ള അനുമതി ലഭിക്കാതിരുന്നത്.സംസ്ഥാനത്ത് നാല് റെയില്‍വേ അടിപ്പാതകളുടെ നിര്‍മ്മാണത്തിന് ഒരേസമയത്താണ് ടെണ്ടര്‍ വിളിച്ചത്.

പരപ്പനങ്ങാടി ,ദേവദാര്‍,കൊയിലാണ്ടി, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലാണ് ഒന്നിച്ച് പ്രവൃത്തി ആരംഭിച്ചത്.അധികൃതരുശട ശക്തമായ ഇടപെടലില്ലാത്തതിനാല്‍ കൊയിലാണ്ടി, പാപ്പിനിശ്ശേരി എന്നീ പ്രവൃത്തികളാണ് ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുന്നത്.446.16 ലക്ഷം രൂപയ്ക്കാണ് നാല് പ്രവൃത്തികളും കൂടി എസ്‌ററിമേറ്റ് ചെയ്യപ്പെട്ടത്.പ്രവൃത്തി പൂര്‍ത്തിയാകുമ്പോഴേക്കും ഏതാണ്ട് ഒന്നര കോടി രൂപ ഒരു അടിപ്പാതക്ക് മാത്രമായി വരും ഇതില്‍ പകുതി റെയില്‍വേയും ബാക്കി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുക.മൂന്നു മീറ്റര്‍ വിതിയിലാണ് കൊയിലാണ്ടി ബപ്പന്‍കാട്ടില്‍ അടിപ്പാത നിര്‍മ്മിക്കുന്നത്.ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഉപയോഗിക്കാനാണ് ഈ അടിപ്പാത നിര്‍മ്മിക്കുന്നത്.

ചെറിയ കാറുകളും ഓട്ടോറിക്ഷകളും എല്ലാം കടന്നുപോകാനുള്ള സൗകര്യം ഉണ്ടെങ്കിലൂം ഓട്ടോറിക്ഷകള്‍ അടക്കം രണ്ടു ഭാഗത്തു നിന്നും വന്നാല്‍ ഗതാഗത തടസം അനുഭവപ്പെടുമെന്നതിനാലാണ് ഇരു ചക്ര വാഹനങ്ങള്‍ക്കും കാല്‍നടയാക്ക്രാര്‍ക്കുമെന്ന രീതിയില്‍ നിര്‍മ്മാണം തുടങ്ങിയത്.റെയില്‍ പ്പാത മുറിച്ചു കടക്കുമ്പോള്‍ ധാരാളം പേര്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞ സ്ഥലമാണ് ബപ്പന്‍കാട്.കോതമംഗലം എല്‍പി സ്കൂളിലെ പിഞ്ചുകുട്ടികളടക്കം റെയില്‍ പാത മുറിച്ചു കടക്കേണ്ടി വരുന്ന സ്ഥലമാണിത്.എലത്തൂരിലെ അടിപ്പാത നിര്‍മ്മാണം എടുത്ത കരാറുകാര്‍ തന്നെയാണ് ബപ്പന്‍കാടിലെ പ്രവൃത്തിയും ഏറ്റെടുത്തത്.ഇനി അടുത്ത വേനല്‍ കാലത്ത്  തീവണ്ടി വേഗത കുറച്ച് പോകാനു്ഌള അനുമതി റെയില്‍ വേയുടെ ഭാഗത്തുനിന്ന് വാങ്ങുക മാത്രമേ ഇനി ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനായി ചെയ്യേണ്ടതുള്ളൂ.

Related posts