ബലാത്സംഗ വീഡിയോകളും പീഡനരംഗങ്ങളുമടങ്ങിയ വീഡിയോ വില്പന നടത്തുന്ന മാഫിയ രാജ്യത്ത് സജീവമാണെന്ന് റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 30 സെക്കന്‍ഡു മുതല്‍ അഞ്ച് മിനിറ്റു വരെ നീളുന്ന ഇത്തരം പീഡന വീഡിയോകള്‍ വാങ്ങാന്‍ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ആഗ്രയിലെ കസ്ഗഞ്ച് മാര്‍ക്കറ്റില്‍ നിന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത്തരം സംഘങ്ങള്‍ കേരളത്തിലും സജീവമാണ് രാഷ്ട്രദീപികഡോട്ട്കോം നടത്തിയ അന്വേഷണത്തിലും കണ്ടെത്തി.
അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് കേരളത്തില്‍ ഇത്തരം വീഡിയോകളുടെ വില്പന കൂടുതല്‍. മൊബൈല്‍ ഷോപ്പുകളാണ് ഇത്തരം വീഡിയോകളുടെ പ്രധാന കേന്ദ്രം. അന്യസംസ്ഥാന തൊഴിലളികളുടെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പെരുമ്പാവൂരിലും മറ്റും മൊബൈല്‍ ഷോപ്പുകളുടെ പ്രധാന വരുമാന മാര്‍ഗവും ഇത്തരം വീഡിയോകളാണ്. അടുത്തിടെ കാസര്‍ഗോഡ് സ്വദേശിനിയായ ഒരു യുവതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. പണ്ടൊക്കെ ഇത്തരം വീഡിയോ കൈവശം വയ്ക്കുന്നവര്‍ക്കെതിരേ പോലീസ് നടപടിയെടുത്തിരുന്നു. എന്നാല്‍, പോലീസും ഇപ്പോള്‍ മൗനം പാലിക്കുകയാണ്.
യുവാക്കളാണ് ഇത്തരം വീഡിയോകളുടെ പ്രധാന ആവശ്യക്കാര്‍. പണം നല്കി കഴിഞ്ഞാല്‍ സ്മാര്‍ട്ട് ഫോണിലോ പെന്‍െ്രെഡവിലോ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കും. അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുന്നത് മുതല്‍ കാമുകനും കാമുകിയും തമ്മിലുള്ള രഹസ്യ സമാഗമങ്ങള്‍ വരെ ദൃശ്യങ്ങളുടെ കൂട്ടത്തിലുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ തന്നെ പകര്‍ത്തുന്ന ദൃശ്യങ്ങളാണ് മിക്കവയും. കാമുകനുമൊത്തുള്ള സ്വകാര്യ വീഡിയോ പടര്‍ന്നതറിഞ്ഞ് കഴിഞ്ഞയാഴ്ച്ച ഇരുപത്തൊന്നുകാരി ലക്നൗവില്‍ ആത്മഹത്യ ചെയ്തിരുന്നു.
പതിനെട്ട് വയസ് മാത്രം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയെ അഞ്ചു ചെറുപ്പക്കാര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഹരിയാനയിലെ ഏതോ വയലില്‍ നിന്നുള്ളതാണ് ദൃശ്യം. കരയുന്ന പെണ്‍കുട്ടിയുടെ കൈകള്‍ ഒരാള്‍ പുറകിലേക്ക് ചേര്‍ത്തുപിടിച്ചാണ് പീഡനം. ഈ വീഡിയോയ്ക്ക് അതിവേഗത്തില്‍ പടര്‍ന്നിരുന്നു. സംഭവം മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസ് സാധിച്ചിരുന്നില്ല.