ബാബു ദിവാകരന്‍ ഇരവിപുരത്ത് മത്സരിക്കും

klm-babu-divakaranകൊല്ലം: ബാബുദിവാകരനെ ഇരവിപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനം. കൊല്ലത്ത് കൂടിയ ആര്‍എസ്പി (എം) സംസ്ഥാനകമ്മറ്റിയാണ് മുന്‍മന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ബാബുദിവാകരനെ ഇരവിപുരത്ത് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍  ആര്‍എസ്പി(എം)  ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും കൂട്ടായ്മക്കും പൂര്‍ണമായ പിന്തുണ നല്‍കി പ്രവര്‍ത്തിച്ചുപോരുകയായിരുന്നു. എന്നാല്‍  ആര്‍എസ്പി (എം) നോട് വളരെ നിഷേധാത്മകമായ സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചത്.

ഈ നിലപാടില്‍ ആര്‍എസ്പി (എം) പ്രവര്‍ത്തകര്‍ക്ക് വളരെ പ്രതിഷേധമുണ്ടാകുകയും ചെയ്ത ഈ സമയത്താണ്  ആര്‍എസ്പിയുടെ നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയും തിരിച്ചു മാതൃസംഘടനയിലേക്ക് തിരിച്ചു ചെല്ലാന്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ആര്‍എസ്പി യിലെ മന്ത്രിയും എംപിയും ഉള്‍പ്പെടെ ഭൂരിപക്ഷ അംഗങ്ങള്‍ക്കും വളരെ അനുകൂലമായ ഒരു നിലപാടാണെങ്കിലും ചില മുതിര്‍ന്ന നേതാക്കന്മാരുടെ എതിര്‍പ്പ് മൂലം മാതൃസംഘടനയിലേക്കുള്ള പ്രവേശനം നീളുകയും ചെയ്തു.

ഇത് ഒരു പരിധി കഴിഞ്ഞപ്പോള്‍  ആര്‍ എസ്പി -എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അസ്തിത്വത്തെ തന്നെ ബാധിക്കുന്ന ഒരു സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയുണ്ടായി. ഈ അപകടം തിരിച്ചറിഞ്ഞാണ് അടിയന്തിരമായി ഇന്നലെ   സംസ്ഥാന കമ്മിറ്റി കൂടുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തത്.

ആര്‍എസ്പി തങ്ങളോടു കാണിച്ച ഈ അന്തസില്ലായ്മക്കെതിരെ ശക്തമായി പ്രതികരിച്ചു പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തി കാട്ടണമെന്നും ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍   സംസ്ഥാനകമ്മിറ്റി ഇരവിപുരത്ത്  ആര്‍എസ്പി (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി  ബാബു ദിവാകരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാരംഭ നടപടികളില്‍  തീരുമാനങ്ങള്‍ എടുക്കാന്‍ സംസ്ഥാന കമ്മിറ്റി  ബാബു ദിവാകരനെ ചുമതലപ്പെടുത്തുകയും ചെയ്തു.

Related posts