മ്യൂണിക്കിലെ കൂട്ടക്കുരുതി: പിന്നില്‍ പതിനെട്ട് വയസുകാരനായ ജര്‍മന്‍-ഇറാനിയന്‍ പൗരന്‍; മരണം പത്തായി; ജര്‍മനിക്കു പിന്തുണ വാഗ്ദാനം ചെയ്തു ബറാക് ഒബാമ

gunമ്യൂണിക്: ജര്‍മന്‍ നഗരമായ മ്യൂണിക്കിലെ ഒളിമ്പിയ ഷോപ്പിംഗ് മാളില്‍ വെടിവയ്പ് നടത്തിയത് ഒരാളെന്ന നിഗമനത്തിലേക്ക് ജര്‍മന്‍ പോലീസ്.  കൂട്ടക്കുരുതി നടത്തിയത് പതിനെട്ട് വയസുകാര നായ ജര്‍മന്‍-ഇറാനിയന്‍ പൗരനാണെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം.    മ്യൂണിക്കില്‍ താമസമാക്കിയ ഇയാളെ കുറ്റകൃത്യം നടത്താന്‍ പ്രേരിപ്പിച്ച കാരണം വ്യക്തമല്ലെന്ന്  മ്യൂണിക്ക് പോലീസ് മേധാവി ഹബെര്‍റ്റസ് ആന്ദ്രേ പറഞ്ഞു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി വിവരമില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ആന്ദ്രേ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാ യിട്ടില്ലെന്ന നിഗമനത്തില്‍ എത്തുകയായിരുന്നെന്ന് മ്യൂണിക്ക് പോലീസ് വക്താവ് പറഞ്ഞു.

വെടിവയ്പില്‍ തോക്കുധാരി ഉള്‍പ്പെടെ പത്തുപേരാണ് കൊല്ല പ്പെട്ടത്. വെടിവയ്പില്‍ പരിക്കേറ്റ ഇരുപതോളം പേരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ജര്‍മന്‍ സമയം ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. വൈകിട്ട് 5.50ഓടെ ഷോപ്പിംഗ് മാളില്‍നിന്ന് വെടിയൊച്ച കേട്ടതായി പോലീസിനു വിവരം ലഭിക്കുകയായിരുന്നു. ആക്രമണത്തില്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ആ നിലയ്ക്കും അന്വേഷണം നടക്കുകയാണ്.

യുഎസിലേക്ക് യാത്ര തിരിച്ച ജര്‍മന്‍ ആഭ്യന്തരമന്ത്രി സംഭവസ്ഥലത്തെത്തും. ജര്‍മനിക്ക് ആവശ്യമായ എല്ലാ സഹകരണവും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വാഗ്ദാനം ചെയ്തു. ജര്‍മനിയിലുള്ള യുഎസ് പൗരന്മാരോട് ജാഗരൂകരായിരിക്കാനും ഒബാമ നിര്‍ദേശിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല എങ്കിലും ജര്‍മനിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. അക്രമങ്ങള്‍ക്കെതിരായ നടപടികള്‍ക്കൊപ്പം നില്‍ക്കാന്‍ യുഎസിനു മടിയില്ലെന്നും ഒബാമ പരഞ്ഞു.

കറുത്ത  വസ്ത്രം ധരിച്ച ഒരാള്‍ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തലങ്ങും വിലങ്ങും അക്രമി വെടിവയ്ക്കുന്നതും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും വിഡീയോയില്‍ കാണാം. സ്ഥലത്ത് വന്‍ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ മൂന്നാമത്തെ വലിയ നഗരമാണ് മ്യൂണിക്.

ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ആക്രമ ണത്തില്‍ മൂന്നുപേര്‍ പങ്കാളികളാണെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളാ യിട്ടില്ലെന്ന നിഗമനത്തില്‍ എത്തുകയായിരുന്നെന്ന് മ്യൂണിക്ക് പോലീസ് വക്താവ് പറഞ്ഞു. കഴിഞ്ഞദിവസം അഫ്ഗാന്‍ അഭയാര്‍ഥിയായി എത്തിയ കൗമാരക്കാന്‍ ട്രെയിന്‍ യാത്രക്കാരെ കോടാലി ഉപയോഗിച്ച് ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന്റെ ഭീതി വിട്ടൊഴിയും മുമ്പേയാണ് പുതിയ ആക്രമണം.

Related posts