റിക്കാര്‍ഡ് പോളിംഗ്! അവസാന കണക്കു ലഭ്യമായപ്പോള്‍ പോളിംഗ് ശതമാനം 77.35 ആയി ഉയര്‍ന്നു; 30 വര്‍ഷത്തിനിടെ ഏറ്റവും കൂടിയത്

Voteസ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാര്‍ഡ് പോളിംഗ്. അവസാന കണക്കുകള്‍ ലഭ്യമായപ്പോള്‍  പോളിംഗ് ശതമാനം 77.35 ആയി ഉയര്‍ന്നു. 1987നു ശേഷം ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാന മാണ്ഇതെന്നു ചൂണ്ടി ക്കാണിക്കപ്പെടുന്നു. 2011ലെ നിയമസഭാ തെര ഞ്ഞെടുപ്പില്‍ 75.12 ശതമാ നമായിരുന്നു പോളിംഗ്. 2.23 ശതമാനം കൂടുതല്‍.

മുന്നണികള്‍ കാടിളക്കി നട ത്തിയ പ്രചാരണവും കന്നി വോട്ടര്‍മാരുടെ എണ്ണം കൂടിയതാണ് പോളിംഗ് ശതമാനം ഉയരാന്‍ കാരണമെന്നു ചൂണ്ടിക്കാ ണിക്കപ്പെടുന്നു. പോ ളിംഗ് ശതമാനം ഇത്രയും കൂടിയത് ആര്‍ക്കു ഗുണം ചെയ്യുമെന്ന ചര്‍ച്ചയാണ് സജീവമായിരിക്കുന്നത്. ബിജെപി മുന്നണി ഇത്തവണ ശക്തമായ പ്രചാരണവുമായി രംഗത്തു ണ്ടായിരുന്നതിനാല്‍ ഏതു മുന്നണിക്കായിരിക്കും പോളിംഗ് കൂടിയതിന്റെ പ്രയോജനം കിട്ടുകയെന്നതു പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ തദ്ദേശ തെര െഞ്ഞടുപ്പില്‍ ബിജെപി 15 ശത മാനം വോട്ടുകള്‍ നേടി യിരുന്നു.

ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട്ട് ആണ്-81.89 ശതമാനം. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെ ടുത്തിയത് പത്തനം തിട്ട യാണ്-71.66 ശതമാനം. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.12 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.98 ആയിരുന്നു വോട്ടിംഗ് ശതമാനം.

വോട്ടെടുപ്പ് നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 28.40 ശതമാനമായിരുന്നു പോളിംഗ്. ഉച്ചയ്ക്ക് ഒന്നായപ്പോള്‍ ഇത് 43.88 ശതമാനമായി. ഉച്ചകഴിഞ്ഞു മൂന്നിന് 57.54 ശതമാനവും വൈകുന്നേരം അഞ്ചിന് 70.35 ശതമാനവുമായി ഉയര്‍ന്നു. വൈകുന്നേരം ആറിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വോട്ടിംഗ് ശതമാനം 71.7 ശതമാനമാണ്.

Related posts