വേനലിന്റെ വരവറിയിച്ച് തമിഴ്‌നാട് പ്ലാസ്റ്റിക് കുടം വില്പനക്കാരെത്തി

PKD-KUDAMചിറ്റൂര്‍: വേനല്‍ ശക്തമായതോടെ തമിഴ്‌നാട്ടില്‍നിന്നും പ്ലാസ്റ്റിക് കുടങ്ങളുമായി വില്പനക്കാരെത്തി തുടങ്ങി. ടെമ്പോ, പെട്ടിഓട്ടോ, ഇരുചക്രവാഹനങ്ങളിലാണ് കുടം വില്പനയ്‌ക്കെത്തുന്നത്. പ്രാദേശികവ്യാപാരികള്‍ നല്കുന്നതിനേക്കാള്‍ വിലക്കുറവാണെന്നതിനാല്‍ വാഹനത്തിലെത്തുന്ന വ്യാപാരികള്‍ക്ക് നല്ല കച്ചവടം ലഭിക്കുന്നു.രാവിലെ വാഹനങ്ങളില്‍ നിറയെ കുടുങ്ങളുമായി എത്തുന്നവര്‍ രണ്ടുദിവസത്തിനകം പൂര്‍ണമായും വില്പന നടത്തിയശേഷമാണ് തിരിച്ചുപോകുന്നത്.

വാഹനങ്ങളില്‍ വിവിധ വര്‍ണങ്ങളോടെ കുടങ്ങള്‍ കൊണ്ടുവരുന്ന കൗതുക കാഴ്ചയാണ്. കൊഴിഞ്ഞാമ്പാറ, വണ്ടിത്താവളം, അഞ്ചാംമൈല്‍, കോഴിപ്പാറ എന്നിവ വഴി ദിവസേന അമ്പതില്‍ കൂടുതല്‍ വാഹനങ്ങളിലായാണ് പ്ലാസ്റ്റിക് കുടം എത്തുന്നത്. വേനല്‍ ശക്തമായതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്. ഇക്കാലത്ത് ദൂരെസ്ഥലങ്ങളില്‍ പോയി വെള്ളം സംഭരിക്കാന്‍ ഇരുചക്രവാഹനങ്ങളില്‍ നാലും ആറും കുടങ്ങള്‍ കെട്ടിയാണ് കുടിവെള്ളം കൊണ്ടുവരുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കുടം വന്‍തോതില്‍ വിറ്റഴിയുന്നത്. ഇതു മനസിലാക്കിയാണ് തമിഴ് വ്യാപാരികള്‍ സീസണ്‍ ബിസിനസിന് വ്യാപകമായി എത്തുന്നത്.

Related posts