വേനല്‍ച്ചൂടില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സംരക്ഷണം വേണം

tvm-sunപാലക്കാട്: ജില്ലയിലെ ചൂട് 40 ഡിഗ്രിയില്‍ തുടരുമ്പോള്‍ മനുഷ്യര്‍ മാത്രമല്ല വളര്‍ത്തുമൃഗങ്ങളും പക്ഷികളും വരെ ചൂടേറ്റു വീഴുന്നത് നിത്യസംഭവമായി കഴിഞ്ഞു. വേനല്‍ച്ചൂടില്‍ വളര്‍ത്തു മൃഗങ്ങളേയും പക്ഷികളേയും പരിപാലിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. പക്ഷിമൃഗാദികള്‍ക്ക് വേനല്‍ക്കാലത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണെ്ടത്തുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കും കര്‍ഷകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദേഹം പറഞ്ഞു.

മൃഗങ്ങള്‍ക്ക് വിശപ്പുകുറയുക, പ്രതിരോധശക്തി കുറയുക എന്നിവയാണ് ചൂടുമൂലമുണ്ടായകുന്ന ആദ്യലക്ഷണങ്ങള്‍ ഇതേതുടര്‍ന്ന് വിവിധ രോഗങ്ങള്‍ പക്ഷിമൃഗാദികള്‍ക്ക് പിടിപെടാം. അവ താഴെ ചേര്‍ക്കുന്നു. താത്ക്കാലിക വന്ധ്യത, നിശബ്ദ മദി, ഭ്രൂണമരണം, ഗര്‍ഭമലസല്‍, ചാപിള്ള, മറുപിള്ള പിറക്കായ്ക. ഉല്പാദനക്കുറവ്, പാലിന്റെ അളവും കൊഴുപ്പും കുറയും. മുട്ടയുല്പാദനം കുറയും, തോലുമുട്ടയിടും. വിയര്‍പ്പിലൂടെയും, മൂത്രത്തിലുടെയും, ധാതുലവണങ്ങള്‍ നഷ്ടപ്പെടുന്നതുമൂലം വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ (അസിഡിറ്റി മൂലം ദഹനക്കേട്, വയറുപെരുക്കം, അകിടുവീക്കം, ലാമിനൈറ്റിസ്) പശുവിന്റെ ശരീരതാപനില ഉയരും. ഇത് പനിയാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല.

വേനല്‍ ചൂടിനെ ചെറുക്കാനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ – തണുപ്പുള്ള സമയങ്ങളില്‍ രാവിലെയും, വൈകീട്ടും തീറ്റ നല്‍കുക, പലതവണ തീറ്റ നല്‍കുക ഗര്‍ഭിണി മൃഗത്തിനെ വേനല്‍ച്ചൂടില്‍ മേയാന്‍ വിടാതിരിക്കുക., തൊഴുത്തില്‍ ഫാനിടുക. തൊഴുത്തും, കോഴികളുടെ ഷെഡ്ഡും വെള്ള പൂശുക. തൊഴുത്തിനു ചുറ്റും തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുക. പച്ചപ്പുല്ല് നല്‍കുക. ധാതുലവണങ്ങളുടെ കമ്മി നികത്താന്‍ ദിവസേന 25 ഗ്രാം വീതം സോഡാപ്പൊടിയും (സോഡിയം ബൈകാര്‍ബണേറ്റും) ധാതുലവണ മിശ്രിതവും, (കാല്‍സ്യപ്പൊടി) നല്‍കുക. (25 ഗ്രാം – ഒരു തീപ്പെട്ടി നിറച്ചത്), യഥേഷ്ടം കുടിക്കാന്‍ തണുത്ത വെള്ളം നല്‍കുക.

ഇടയ്ക്കിടെ ദേഹത്തു വെള്ളം തളിക്കുക. ആഹാരവിഹാരങ്ങള്‍ ശരീര താപനിലയെ ബാധിക്കുമെന്നതിനാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി തീറ്റകള്‍ നല്‍കരുത്. മേല്‍ക്കൂരക്ക് മുകളില്‍ തെങ്ങോലകള്‍ വിരിക്കുന്നത് താപവികിരണം കുറയ്ക്കാന്‍ സഹായിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കര്‍ഷകര്‍ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.

Related posts