വ്യാജ ആര്‍സി ബുക്കുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസ്: പ്രതി അറസ്റ്റില്‍

tvm-arrestനെടുമങ്ങാട്:വ്യാജ ആര്‍സി ബുക്കും തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിച്ച് കാര്‍ കച്ചവടം നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനവൂര്‍ ആറ്റിന്‍പുറം കുന്നുംപുറത്തു വീട്ടില്‍ എസ്. ഹിളുര്‍ മുഹമ്മദ് (37) ആണ് അറസ്റ്റിലായത്. നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു. വ്യാജ ആര്‍സി ബുക്കും തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിച്ച് കന്യാകുമാരി വിളവന്‍കോട് വണ്ടിപ്പുരവിള വീട്ടില്‍ കൊച്ചുമണി പണിക്കരുടെ മകന്‍ കാര്‍ത്തികേയന് ബെന്‍സ് കാര്‍ നല്‍കി 20 ലക്ഷം രൂപ തട്ടിയെടുത്ത് വണ്ടി ചെക്ക് നല്‍കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു.

ബെന്‍സുകാര്‍ കച്ചവടം നടത്തിയതിന് ശേഷം ആര്‍സി ബുക്ക് വ്യാജമാണന്ന് കണ്ടെത്തിയപ്പോള്‍ നെടുമങ്ങാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപം വച്ച് കാര്‍ തിരികെ വാങ്ങി 20 ലക്ഷം രൂപ മടക്കി കൊടുക്കാതെ വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ച് മുങ്ങിയ ഇയാളെ എറണാകുളത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. ജില്ലയില്‍ പേട്ട, വഞ്ചിയൂര്‍, മെഡിക്കല്‍ കോളജ്, ഫോര്‍ട്ട്, വെഞ്ഞാറമൂട് സ്റ്റേഷനുകളില്‍ ഇയാള്‍ പ്രതിയായി നിരവധി കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

Related posts