ശാന്തിവിള ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: ഒ.രാജഗോപാല്‍

TVM-RAJAGOPALനേമം :  ശാന്തിവിള  താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്  ഒ.രാജഗോപാല്‍ എംഎല്‍എ. ഇന്നലെ ആശുപത്രി സന്ദര്‍ശിക്കാനെത്തിയതായിരുന്നു എംഎല്‍എ. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്   സൂപ്രണ്ട്,  വികസന സമിതി അംഗവുമായ മണ്ണാങ്കല്‍ രാമചന്ദ്രന്‍ എന്നിവര്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ആദ്യം പാപ്പനംകോട് സ്കൂളിലെത്തിയ എംഎല്‍എയ്ക്ക് സ്കൂളിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഹെഡ്മിസ്ട്രസ് പി.വി.പത്മജ കത്തു നല്കി.  നഗരസഭ  പുതുതായി നിര്‍മിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്നു നല്കാത്ത   പാചകപ്പുരയും സ്കൂള്‍ പരിസരവും അദ്ദേഹം നോക്കി കണ്ടു.  സ്കൂളില്‍ കളിസ്ഥലം അനുവദിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവിടെ നിന്നും തൃക്കണ്ണാപുരം പമ്പ് ഹൗസിലെത്തിയ എംഎല്‍എ കുടിവെള്ളപദ്ധതി വഴി ചെളിവെള്ളമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന പരാതിയെ കുറിച്ച് തെരക്കി.  പഴയ നേമം പഞ്ചായത്തിന്റെ കാലത്ത് സ്ഥാപിച്ച   പദ്ധതിയില്‍  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു നവീകരണ പ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല. ട്രീറ്റ്‌മെന്റ് പ്ലാന്റിന് ആവശ്യമായ സ്ഥലം വാട്ടര്‍ അഥോറിറ്റിക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്കണം.  നേമം വാര്‍ഡ് കൗണ്‍സിലറും ബിജെപി  നിയോജക മണ്ഡലം പ്രസിഡന്റുമായ എം.ആര്‍.ഗോപന്‍, ആര്‍.അഭിലാഷ്, ശിവപ്രസാദ്,  തുടങ്ങിയവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.

Related posts