കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹമീദിന്റെ ഭാര്യ ഷബ്നയെ (30) ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഷബ്ന ജീവനൊടുക്കിയ തിങ്കളാഴ്ച ഭർതൃവീട്ടുകാർ ഷബ്നയെ അസഭ്യം പറയുന്നത് വീഡിയോ ദൃശ്യത്തില്‍ വ്യക്തമാണ്. വിവാഹ ബന്ധം വേർപെടുത്തുന്നതിനെക്കുറിച്ചുവരെ ഭർതൃവീട്ടുകാർ സംസാരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഭർത്താവിന്റെ അമ്മാവൻ ഹനീഫ ഷബ്നയെ അടിക്കുന്നത്. ഈ സംഭവത്തിനു പിന്നാലെയാണ് ഷബ്ന ജീവനൊടുക്കിയത്. വീഡിയോയില്‍ ഷബ്നയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഹനീഫ സംസാരിക്കുന്നത്.ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. അതേസമയം, ഷബ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷബ്നയുടെ ബന്ധുക്കളുടെ പരാതിയിൽ പറയുന്ന ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെ ഉടൻ പോലീസ് ചോദ്യം ചെയ്യും. ഷബ്ന മരിക്കുന്ന ദിവസം ഇവരെല്ലാം വീട്ടിലുണ്ടായിരുന്നു. ഷബ്നയെ മർദിച്ച ഹമീദിന്റെ അമ്മാവന്…
Read MoreDay: December 11, 2023
വിടമാട്ടെ; വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍
വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ തുടരുന്നു. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ കൂടുതൽ കാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 കാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാൽപ്പാടുകൾ പിന്തുടർന്നുമാണ് തെരച്ചില്‍. മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. വനംവകുപ്പ് ജീവനക്കാർക്കെതിരേ വ്യാപക പ്രതിഷേധം ഉള്ളതിനാൽ കനത്ത പോലീസ് സംരക്ഷണത്തിലാണ് തെരച്ചില്‍ നടത്തുന്നത്. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈൽഡ് ലൈഫ് വാഡൻ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ വെടിവച്ചു കൊല്ലാമെന്നും ഉത്തരവിലുണ്ട്. പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകിട്ട് പാൽ വിൽപന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം…
Read Moreകാഷ്മീരിനു പരമാധികാരമില്ല; രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചു
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരേ നല്കിയ ഹര്‍ജികളില്‍ ഭരണഘടനയുടെ 370ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്ന് സുപ്രീം കോടതി. കാഷ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കോടതി. കാഷ്മീരിനു പ്രത്യേകപദവി അവകാശപ്പെടാൻ കഴിയില്ലെന്നും രാഷ്ട്രപതിയുടെ ഭരണകാലയളവിൽ പാര്‍ലമെന്റിന് തീരുമാനം എടുക്കാന്‍ അധികാരമുണ്ടെന്നും വിധിപ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എത്രയും വേഗം സംസ്ഥാനപദവി നൽകണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി. കാഷ്മീരിനു പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസത്തെ വാദം കേട്ടശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ, ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്.
Read Moreട്രാവലറിൽ കാക്കിപാന്റും വെള്ള ഷർട്ടും ധരിപ്പിച്ച് കൂടെകൂട്ടിയിരിക്കുന്നവർ ആര്; പ്രതിഷേധിക്കേണ്ടത് എങ്ങനെയെന്ന് സിപിഎമ്മുകാർ പഠിപ്പിക്കേണ്ടെന്ന് വി.ഡി. സതീശൻ
കാസർഗോഡ്: പോലീസിനൊപ്പം ക്രിമിനൽ സംഘത്തിന്റെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളയാത്ര നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കാക്കി പാന്റും വെള്ള ടീഷർട്ട് യൂണിഫോം ധരിച്ച് രണ്ട് ടെമ്പോ ട്രാവലറുകളിലായി സഞ്ചരിക്കുന്നവർ പോലീസുകാരാണോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം കാസർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ മക്കളെ മർദിക്കുന്നതും വേദനിപ്പിക്കുന്നതും കണ്ട് സന്തോഷിക്കുന്ന ക്രിമിനൽ സാഡിസ്റ്റ് മനസുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലൊരാൾ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കേരളത്തിന്റെ ദുര്യോഗമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ഷൂ എറിഞ്ഞത് ഇതിനെതിരായ വൈകാരിക പ്രതികരണമാണ്. പക്ഷേ അതിനെപ്പോലും കോൺഗ്രസോ യുഡിഎഫോ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. സമാധാനപരമായി പ്രതിഷേധിക്കുകയല്ലാതെ ഒരു കടലാസ് പോലും ചുരുട്ടി അങ്ങോട്ടെറിയരുത് എന്നാണ് തങ്ങളുടെ നിലപാട്. കെ.എസ്.യു സംസ്ഥാന പ്രസിഡൻറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഷൂ എറിഞ്ഞവർക്കു നേരെ പോലും വധശ്രമത്തിന് കേസെടുത്തത് നിയമസംവിധാനത്തെ പരിഹാസ്യമാക്കുന്നതിന് തുല്യമാണ്.…
Read Moreതൂ കോൻ ഹെ… അച്ഛനെ കണ്ട് അന്തംവിട്ട് ഇരട്ട കുട്ടികള്‍: ഐഎഎസ് ഉദ്യാഗസ്ഥന് എക്സില്‍ പങ്കുവച്ച വീഡിയോ വൈറല്‍
നിമിഷനേരംകൊണ്ട് രുപംമാറിയ അച്ഛനെ കണ്ട് ഞെട്ടിയ ഇരട്ട കുട്ടികളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഐഎഎസ് ഉദ്യാഗസ്ഥനായ മഹാജന് എക്സില്‍ പങ്കുവച്ച പഴയ ഒരു വീഡിയോയാണിത്. 2021 ല്‍ കുട്ടികളുടെ അച്ഛൻ ജൊനാതന്‍ നോര്മോയില് ടിക്ടോക്കിലാണ് വീഡിയോ ആദ്യമായി പങ്കുവച്ചത്. ലിഡിയ, ഹാല്ഡി എന്ന തന്റെ ഇരട്ടക്കുട്ടികളുടെ മുന്നിലേക്ക് തലമുടിയും താടിയും പൂര്‍ണമായി വടിച്ച് വരുന്ന ജൊനാഥതനെകണ്ട് ആളെ മനസ്സിലാകാതെ കുട്ടികള്‍ പേടിച്ച് കരയുന്നതാണ് വീഡിയോയിലുള്ളത്. കുട്ടികളിലൊരാള്‍ അപരിചിതനില്‍നിന്ന് സഹോദരിയെ രക്ഷിക്കാന്‍ കൈ തടസം പിടിക്കുന്നതും പിന്നീട് രണ്ടുപേരും ചേര്‍ന്ന് ഭയംകൊണ്ട് പൊട്ടിക്കരയുന്നതും കാണാം. ഇരുവരും എപ്പോഴും എങ്ങനെയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഒരാളുടെ മുഖം വാടിയാല്‍ മറ്റെയാള്‍ക്ക് പിന്നെ ആശങ്കയാണത്രെ. നിരവധി ആളുകളാണ് ലൈക്കുകളും രസകരമായ കമന്റുകളുമായി വീഡിയോയ്ക്ക് താഴെ വരുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreആക്രമണത്തിനുപിന്നിൽ ആസൂത്രിത ഗൂഢാലോചന; നേതൃത്വം നല്‍കുന്നത് വി.ഡി. സതീശനെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരേ ഒരു കൂട്ടം കെഎസ് യു-യൂത്ത് കോൺഗ്രസുകാർ നടത്തിയ അക്രമത്തിനു പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിത ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പ്രതിഷേധത്തിന്റെ മറവിൽ അക്രമവും കലാപവും അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച് എറിയാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവുമാണെന്ന് ഉറപ്പാണ്. ഇങ്ങനെ ജനനേതാക്കളെ ആക്രമിച്ച് ഇത്തരം സമരാഭാസം തുടരാനാണ് ഭാവമെങ്കിൽ കേരള ജനത കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യാമോഹിക്കരുതെന്നും ജയരാജൻ പറഞ്ഞു.
Read Moreവൈറലായി നഴ്സറി സ്കൂള്‍ ഫീസ്; അമ്പരന്ന് സൈബര്‍ ലോകം
2024-25 അദ്ധ്യാന വര്‍ഷത്തേക്കുള്ള നഴ്സറി സ്കൂള്‍ ഫീസാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രക്ഷകര്‍ത്താക്കള്‍ക്കുള്ള ഓറിയന്റേഷന്‍ ഫീസായി സ്കൂള്‍ ഈടാക്കുന്ന 8400 രൂപയാണ് സമൂഹമാധ്യമങ്ങളെ ഞെട്ടിച്ചത്. ഒരു പ്രൈമറി സ്കൂളിലേക്കുള്ള അഡ്മിഷന് ഇത്രയും ഫീസ് ഇടാക്കുന്നത് വിശ്വസിക്കാനാകാതെ സൈബര്‍ ലോകം. എന്നെ സര്‍ക്കാര്‍ സ്കൂളില്‍ അച്ഛന് വിട്ടതിന്റെ കാര്യം ഇപ്പോളാണ് മനസിലായത് എന്ന് പറഞ്ഞാണ് ഫീസ് ഘടന എക്സിലൂടെ പങ്കുവെച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തേക്കുള്ള യുകെജി വിദ്യാര്‍ഥിയുടെ ഫീസ് വരുന്നത് ഒന്നര ലക്ഷത്തോളം രൂപയാണ്. ഇതിലെ രക്ഷകര്ത്താകള്ക്കുള്ള ഒറ്റ തവണത്തെ ഓറിയന്റേഷനു വാങ്ങുന്ന 8400 രൂപയാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ഇത്തരത്തില്‍ കേട്ട കേള്‍വിയില്ലാത്ത ഫീസ് സ്കൂളുകള്‍ അനധികൃതമായി ഈടാക്കുന്നതാണ് എന്നു വരെ ചര്‍ച്ചകളും വിമര്‍ശനങ്ങളും നീണ്ടു. ഇത്രയേറെ ഫീസ് രക്ഷിതാക്കള്‍ക്ക് എങ്ങനെ അടക്കാന്‍ സാധിക്കുന്നെന്ന ആശങ്കയും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വ്യത്യസ്തമായ ട്വീറ്റുകളുമായി പലരും രംഗത്തെത്തിയിരുന്നു. കാഴ്ചകാരില്‍ ചിലര്‍…
Read Moreശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം; കാത്തുനിൽപ്പ് നാലു മണിക്കൂറിലേക്ക് കുറഞ്ഞു
ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേമായിത്തുടങ്ങി. ദര്‍ശന സമയം കൂട്ടുകയും പതിനെട്ടാംപടിയില്‍ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെ കൂടുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തി മടങ്ങി. 80,000 പേര് ഇന്നലെ മാത്രം ദര്‍ശനത്തിനെത്തി.കഴിഞ്ഞ ദിവസങ്ങളില്‍ 13 മുതല്‍ 17 മണിക്കൂര്‍വരെയാണ് കാത്തുനില്ക്കേണ്ടിവന്നതെങ്കില് ഇന്നലെ വൈകുന്നേരം മുതല്‍ ഇത് നാല് മണിക്കൂറിലേക്ക് കുറഞ്ഞു. ഇന്നു രാവിലെ നിലയ്ക്കലും പമ്പയിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും സന്നിധാനത്ത് പതിവു തിരക്ക് മാത്രമേയുള്ളൂ. ദര്‍ശന സമയം ഇന്നലെ മുതല്‍ ഒരു മണിക്കൂര്‍ കൂട്ടിയതോടെ കൂടുതല്‍ പേര്‍ക്ക് ദര്‍ശന സൗകര്യം ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് നട തുറന്നത്. സാധാരണ ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം നാലിനാണ് തുറക്കാറുള്ളത്. നട അടയ്ക്കുന്ന സമയത്തിലും അര മണിക്കൂര്‍ കൂടി അധികം ലഭിക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ കൂടി ഭക്തര്‍ക്ക് ഓരോ ദിവസവും…
Read Moreസുരക്ഷിത ഭക്ഷണം; 114 റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ്; കേരളത്തിൽ നിന്ന് 21 സ്റ്റേഷനുകൾ
കണ്ണൂർ: രാജ്യത്ത് സുരക്ഷിത ഭക്ഷണം നൽകുന്ന റെയിൽവേ സ്റ്റേഷനുകൾക്കു നൽകുന്ന ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റിന് അർഹമായി കേരളത്തിലെ 21 സ്റ്റേഷനുകൾ. രാജ്യത്താകമാനം 114 റെയിൽവേ സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ ആണ് ഇതു സംബന്ധിച്ച റേറ്റിംഗ് നൽകുന്നത്. ഇന്ത്യയിൽ ആകെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നര ശതമാനത്തിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. 7,349 റെയിൽവേ സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഇതിൽ ഹാൾട്ട് സ്റ്റേഷനുകളും ഉൾപ്പെടുന്നു. ആകെ 199 റെയിൽവേ സ്റ്റേഷനുകളുള്ള കേരളത്തിൽ 21 എണ്ണത്തിനു മാത്രമാണ് സർട്ടിഫിക്കറ്റിനു യോഗ്യത നേടാനായത്. ഭക്ഷണം പാകം ചെയ്യുന്പോഴും വിതരണം ചെയ്യുന്പോഴും മികച്ച ശുചിത്വവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സ്റ്റേഷനുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ നല്ലൊരു ഭാഗം സ്റ്റേഷനുകളിലെ സ്ഥാപനങ്ങളും ഗുണനിലവാരം സംബന്ധിച്ച സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടില്ല. ശുചിത്വം മുതൽ മാലിന്യസംസ്കരണം വരെയുള്ള കാര്യങ്ങൾ സൂക്ഷ്മമായി മനസിലാക്കിയ ശേഷമാണ് സ്റ്റേഷനുകൾക്ക്…
Read Moreവൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ കിടപ്പാടത്തിനായുള്ള സമരം ഇരുന്നൂറ് ദിവസം പിന്നിട്ടു; പട്ടയം നൽകണമെന്ന ആവശ്യവുമായി ചേരമര്‍ ഹിന്ദു മഹാസഭ
വൈക്കം: ഇരുനൂറിലധികം ദിവസങ്ങളായി വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന പട്ടികവിഭാഗക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ തങ്കച്ചന് മ്യാലിന്റെ അധ്യക്ഷതയില്‍ ആപ്പാംഞ്ചിറയില്‍ ചേര്‍ന്ന ജനറല്‍ ബോഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ജി അശോക്്കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്സിലഗങ്ങളായ ഒ.കെ.സാബു, രാജന് നാല്പാത്തിമല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന താലൂക്ക് യൂണിയന് ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തങ്കച്ചന് ചാമക്കാല, സെക്രട്ടറി പ്രഭുല്ലകുമാര്‍, ട്രഷറര്‍ അംബിക ഉല്ലാസ് എഴുമാന്തുരുത്ത്, വൈസ് പ്രസിഡന്റ് രാധാമണി പ്രസാദ്, ജോയിന്റ്് സെക്രട്ടറി രാജേഷ് കോരിക്കല്‍, കമ്മറ്റി അംഗങ്ങളായി ലെനിന്, ബാബു കുറിച്ചിപ്പറമ്പില്‍, വിജയന് ആയാംകുടി, അനീഷ്, വാസു തലയോലപ്പറമ്പ്, രാഹുല്‍, രഞ്ചിത്ത് ആപ്പാംഞ്ചിറ, വിഷ്ണു കടുത്തുരുത്തി, ബിബിന്‍…
Read More