കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍നിന്നെത്തിയ നഴ്സിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു, ഒരാള്‍ മരിച്ചു. ഒപ്പം യാത്രചെയ്ത സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളൂപ്പറമ്പ് പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ നട്ടാശേരി മാവേലിപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃപ്പാക്കല്‍ ടി.എസ്. അക്ഷയ്കുമാറാ (22) ണു മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാറമ്പുഴ റോസ് ചന്ദ്രന്റെ മകന് റോസ് മോഹന്‍ (21) മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. ബംഗളൂരുവില്‍ നഴ്സിംഗ് വിദ്യാര്‍ഥികളായ ഇരുവരും മണര്‍കാട്ടേക്ക് പോകുകയായിരുന്നു.തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. തൃപ്പാക്കല്‍ സുഷീര്കുമാറിന്റെയും (കോട്ടയം ദേശാഭിമാനി മുന്‍ ജീവനക്കാരന്) ജയശ്രീയുടെയും മകനാണ് മരിച്ച അക്ഷയ്കുമാര്‍. സഹോദരന്: ടി.എസ്.…
Read MoreDay: April 28, 2024
പ്രായം വെറും അക്കം മാത്രം; അറുപതുകാരിക്ക് സൗന്ദര്യകിരീടം
ബുവാനസ് ആരിസ്: അഴകളവുകളുടെ പൊതുധാരണകൾ തിരുത്തി ചരിത്രംകുറിച്ച് അർജന്റീനക്കാരി അമ്മൂമ്മ. അറുപതാം വയസിൽ ബുവാനസ് ആരിസിലെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയാണ് ഈ അർജന്റീനക്കാരി ചരിത്രവനിതയായി മാറിയിരിക്കുന്നത്. അലക്സാൻഡ്ര മരിസ റോഡ്രിഗസാണ് സൗന്ദര്യലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അറുപതുകാരി കിരീടം ചൂടുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ 18 മുതൽ 73 വരെ പ്രായക്കാരായ 34 പേരെ നേരിട്ടാണ് അലക്സാൻഡ്ര ജേതാവായത്. ബുവാനസ് ആരിസിലെ ലാ പ്ലാറ്റയിലാണ് വിശ്വസുന്ദരിയുടെ ജനനം. അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയാണ് ഇവർ. മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്സ് അര്‍ജന്റീന മത്സരത്തില്‍ ബുവാനസ് ആരിസിനെ പ്രതിനിധീകരിക്കുന്നത് അലക്സാൻഡ്രയാകും. അതില്‍ വിജയിച്ചാല്‍ മെക്സിക്കോയില്‍ സെപ്റ്റംബര്‍ 28-ന് നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഈ അറുപതുകാരിയാവും അര്‍ജന്റീനയുടെ സുന്ദരി. നേരത്തേ സൗന്ദര്യമത്സരം 18നും 28നും ഇടയില്‍ പ്രായമുള്ളവരുടേതായിരുന്നു. എന്നാല്‍ 2023-ല്‍ നിയമം മാറ്റി. 18…
Read More‘ബ്ലൂ ഫയർ’ കാണാനോടിയെത്തി; ഫോട്ടോ എടുക്കുന്നതിനിടെ ഭർത്താവിന്റെ കൺമുന്നിൽവച്ച് അഗ്നിപര്‍വ്വത ഗര്‍ത്തത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം
ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഒരൽപം ആശ്വാസം ലഭിക്കുന്നതിനായി ഇടവേളകളിൽ പല സ്ഥലങ്ങളും നമ്മൾ സന്ദർശിക്കുന്നതിനായി പോകാറുണ്ടല്ലോ. ചിലർക്ക് യാത്രകളായിരിക്കും ഇഷ്ടം, മറ്റു ചിലർക്കാകട്ടെ സിനിമ കാണുന്നതിനോടാകും പ്രിയം, പാട്ടുകളെ പ്രണയിക്കുന്നവും കുറവല്ല. എന്നാൽ അത്തരത്തിലൊരു സുന്ദര വേളയിൽ ഒട്ടും പ്രതീക്ഷിക്കാതെ കടന്നു വന്നെത്തിയ ഒരു അപകടത്തെ കുറിച്ചുള്ള വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഇന്തോനേഷ്യയിലെ ഇജെനിലെ അഗ്നിപര്‍വത പാര്‍ക്ക് കാണാനെത്തിയതാണ് 31 കാരിയായ ഹുവാങ്. “ബ്ലൂ ഫയർ” ദൃശ്യങ്ങൾ കാണാനും സൂര്യോദയം കാണാനും ഇവിടെ ദിവസവും സന്ദർശകരുടെ നല്ല തിരക്കാണ്. മാത്രമല്ല ഇവിടെ നിന്ന് ഫോട്ടോ എടുക്കുന്നതിനും ആളുകൾക്ക് മത്സരമാണ്. തന്റെ ഫോട്ടോ എടുക്കുന്നതിനായി പോസ് ചെയ്യുന്നതിനിടെയാണ് യുവതിയെ തേടി ദുരന്ത വാർത്ത എത്തിയത്. ഹുവാങ് തന്റെ വസ്ത്രത്തിൽ ചവിട്ടി കാൽവഴുതി അഗ്നിപര്‍വ്വത ഗര്‍ത്തത്തിലെ പാറക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. 75 മീറ്ററോളം താഴ്ചയിലുള്ള അഗ്നിപര്‍വ്വത ഗർത്തത്തിലേക്കാണ്…
Read Moreതാമരക്കുമ്പിളല്ലോ മമഹൃദയം..! സിപിഎമ്മിന്റെ ആക്രമണം തുടരുന്നു; കുടുംബത്തേയും കൂടെനിൽക്കുന്നവരേയും രക്ഷിക്കാൻ ഏതു സഹായവും സ്വീകരിക്കുമെന്ന് എസ്. രാജേന്ദ്രൻ
ഇടുക്കി : എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. സിപിഎം ഉപദ്രവിക്കുകയാണെന്നും ഇത് തുടരുകയാണെങ്കിൽ താൻ ബിജെപിയിൽ ചേരുമെന്നും മുൻ ദേവികുളം എംഎൽഎ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ മാത്രമല്ല തന്റെ കൂടെ നില്‍ക്കുന്നവരെയും ആക്രമിച്ചുവെന്നും ഇവരെയെല്ലാം സംരക്ഷിക്കാൻ ഭാവിയില്‍ ലഭ്യമാകുന്ന ഏത് സഹായവും സ്വീകരിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു. പ്രകാശ് ജാവഡേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോൾ വേണമെങ്കിലും പാർട്ടിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു.
Read Moreമഞ്ഞുനിറയുന്ന ഊട്ടികാണാനെത്തുന്ന സഞ്ചാരികളുടെ തിരക്ക്; നഗരം ഗതാഗതക്കുരുക്കിൽ; മേയ് ഒന്നുമുതൽ 31 വരെ ഗതാഗത നിയന്ത്രണം
കോയന്പത്തൂർ: നീലഗിരി ജില്ലയിൽ വേനൽ കടുത്താലും സഞ്ചാരികളുടെ തിരക്കിനു കുറവില്ല. അതിനാൽ എല്ലാ റോഡുകളിലും ഊട്ടി നഗരത്തിലും കനത്ത ഗതാഗതക്കുരുക്കാണ്. വാഹനത്തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പോലീസും വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. അവശ്യസേവനങ്ങളൊഴികെ മേയ് ഒന്നുമുതൽ 31 വരെ ഊട്ടി നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി. ഗൂഡല്ലൂരിൽനിന്ന് ഊട്ടിയിലെത്തുന്ന എല്ലാ ടൂറിസ്റ്റ് ബസുകളും വാനുകളും മാക്സിക്യാബ് വാഹനങ്ങളും എച്ച്ബിഎഫ് കോൾപ്സ് റോഡിനു സമീപത്തു പാർക്ക് ചെയ്യാം. വിനോദസഞ്ചാരികളുടെ സൗകര്യപ്രകാരം പ്രത്യേക ബസുകൾ സർവീസ് നടത്തും. ഊട്ടി ബോട്ട് ഹൗസ്, കർണാടക പാർക്ക് എന്നിവിടങ്ങളിൽനിന്നു വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഫിംഗർപോസ്റ്റിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് കന്തൽ ട്രയാംഗിൾ വഴി ബോട്ട് ഹൗസ് റോഡിലേക്കും കർണാടക പാർക്ക് റോഡിലേക്കും എത്താം. കൂനൂരിൽനിന്ന് ഊട്ടിയിലേക്കു വരുന്ന സർക്കാർ ബസ് ഒഴികെ എല്ലാ ടൂറിസ്റ്റ് ബസുകളും വാനുകളും ആവിൻ പാർക്കിംഗ് സ്ഥലത്തു നിർത്തി അവിടെനിന്ന് ടൂറിസ്റ്റുകൾക്കു…
Read Moreമകളുടെ വിവാഹം; ആശിർവാദവുമായി പരുന്തിന്റെ രൂപത്തിൽ മരിച്ചു പോയ അച്ഛൻ എത്തിയെന്ന് ബന്ധുക്കൾ
മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്ന് പല ചർച്ചകളും നടക്കാറുണ്ട്. മരണശേഷം ഉടലോടെ സ്വർഗത്തിൽ പോകുമെന്ന് വിശ്വസിക്കുന്നവരും എന്നാൽ മരണം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാനമാണെന്ന് വിശ്വസിക്കുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. വിശ്വസിക്കുന്നവര്‍ ചില സംഭവങ്ങളെ അതിനുദാഹരണമായി ചൂണ്ടിക്കാട്ടും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം കാര്യങ്ങള്‍ ലോകമെമ്പാടും എത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ മധ്യപ്രദേശില്‍ നിന്നുള്ള ഒരു സംഭവം ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ രഞ്ജ്ര ഗ്രാമത്തിൽ ഒരു യുവതിയുടെ കല്യാണത്തിന് പരുന്ത് എത്തിയതാണ് അതിനുകാരണം. ഇമാര്‍തി എന്ന യുവതിയുടെ വിവാഹം ഈ മാസം 21ന് നിശ്ചയിച്ചിരുന്നു. അതിന്റെ ഒരുക്കങ്ങളും ആഘോഷവുമൊക്കെ പൊടിപൊടിക്കുന്നതിനിടെ വധുവിന്റെ പിതാവ് ജലാം സിംഗ് ലോധി മരണപ്പെടുകയുണ്ടായി. ദമോഹ് ജില്ലയിലെ അഭാന ഗ്രാമത്തിലെ തലയ്യയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടാണ് അദ്ദേഹം മരിച്ചത്. ഇത് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി. എന്നിരുന്നാലും പിതാവിന്റെയും ആഗ്രഹം പോലെ ഇമാര്‍തിയുടെ വിവാഹം…
Read Moreപിതാവിനെ കഷണങ്ങളായാണു ഞാൻ ഏറ്റുവാങ്ങിയത്; ജനങ്ങളോട് ഇത്രയും നുണപറയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രി മോദിയെന്ന് പ്രിയങ്ക ഗാന്ധി
അഹമ്മദാബാദ്: അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ കെട്ടുതാലി വരെ പൊട്ടിച്ചെടുക്കുമെന്നും മക്കളുടെ സ്വത്തുക്കൾ ഏറ്റെടുത്ത് മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്നുമൊക്കെയുള്ള കോൺഗ്രസിനെതിരായ ആരോപണങ്ങളിൽ മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. തന്റെ പിതാവും മുത്തശിയുമടക്കം നിരവധി പ്രധാനമന്ത്രിമാരെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ, ജനങ്ങളോട് ഇതുപോലെ നുണ പറയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായിരിക്കും മോദിയെന്നും ഗുജറാത്തിലെ വൽസാദിൽ കോൺഗ്രസ് റാലിയിൽ പ്രസംഗിക്കവെ പ്രിയങ്ക ചൂണ്ടിക്കാട്ടി. “എന്റെ കുടുംബത്തിൽനിന്നുള്ളവരെ മാത്രമല്ല, നിരവധി പ്രധാനമന്ത്രിമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധി അവരിൽ ഒരാളായിരുന്നു. രാജ്യത്തിനുവേണ്ടി അവർ ജീവൻ ത്യജിച്ചു. എന്റെ പിതാവ് രാജീവ്ഗാന്ധിയും പ്രധാനമന്ത്രിയായിരുന്നു. കഷണങ്ങളായാണ് ഞാൻ അദ്ദേഹത്തെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. അദ്ദേഹവും രാജ്യത്തിനുവേണ്ടിയാണ് ജീവൻ നൽകിയത്. മൻമോഹൻസിംഗ് രാജ്യത്ത് സാന്പത്തികവിപ്ലവം കൊണ്ടുവന്നു. കോൺഗ്രസ് പാർട്ടിയിൽനിന്ന് അല്ലാതെ നോക്കിയാൽ അടൽ ബിഹാരി വാജ്പേയിയും പ്രധാനമന്ത്രിയായിരുന്നു. കുറഞ്ഞപക്ഷം അദ്ദേഹം സംസ്കാരമുള്ള നേതാവായിരുന്നു”. പ്രിയങ്ക പറഞ്ഞു.
Read Moreഇപിയുടെ ചുവടുമാറ്റത്തിനുള്ള ചർച്ച നടന്നത് തൃശൂരിൽ; ലാവ്ലിൻ കേസിൽ നിന്ന് പിണറായിയെ രക്ഷിക്കാനുള്ള ചർച്ചയായിരുന്നില്ല; ശോഭയുടെ വെളിപ്പെടുത്തലിൽ ആദ്യം ഞെട്ടിയത് തൃശൂരിലെ സിപിഎം നേതാക്കൾ
തൃശൂര്‍: എൽഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നതിന്റെ ഗൂഢാലോചന നടന്നതു തൃശൂരിലാണെന്ന് സൂചന. തൃശൂരുമായി ഏറെ ബന്ധമുള്ള ജയരാജന് ഇവിടെയുള്ള ചില ബിസിനസുകാരുമായി വഴിവിട്ട ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇ.പിയുമായി ഏറെ അടുത്ത ബന്ധമുള്ള ഈ ബിസിനസുകാരനെ ഇഡി വിളിച്ചു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇ.പി.ക്കു കരുവന്നൂര്‍ തട്ടിപ്പുകേസിലെ പണമിടപാടുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയരാനും ഇതാണു കാരണം. ഇ.പിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചേക്കുമെന്നും പ്രചാരണം നടന്നിരുന്നു. തൃശൂരിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്കും ഇ.പി. ജയരാജന് ബിജെപിയിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയ കാര്യം അറിയാമായിരുന്നു. പാര്‍ട്ടിയെയും ലാവ്ലിന് കേസില്‍നിന്ന് പിണറായി വിജയനെയും രക്ഷിക്കാനുള്ള രഹസ്യചര്‍ച്ചകളുടെ ഭാഗമാണ് ഇത്തരം നീക്കമെന്നാണ് ധരിപ്പിച്ചിരുന്നത്. എന്നാല്‍ ഇ.പി ബിജെപിയിലേക്കു പോകുന്നതിനുള്ള വഴിയൊരുക്കുകയായിരുന്നുവെന്നു പുറത്തുവന്നതോടെ തൃശൂരിലെ സിപിഎം നേതാക്കളും ഞെട്ടലിലാണ്. ഇഡിയുടെ ഭീഷണിയും ഭാര്യയുടെ റിസോര്‍ട്ടുമായുള്ള പ്രശ്നങ്ങളും ഒഴിവാക്കാനാണ്…
Read More“കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ”; പിണറായിയെ പരിഹസിച്ച് സതീശൻ
കൊച്ചി: “കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ” എന്ന ഈരടിയാണ് ഇ.പി. ജയരാജനോടു പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നന്ദകുമാറുമായി ജയരാജനു ബന്ധമുണ്ടെന്ന് പിണറായിക്ക് അറിയാം. എന്നിട്ടാണ് മുഖ്യമന്ത്രി നന്ദകുമാറുമായുള്ള ബന്ധം തള്ളിപ്പറഞ്ഞത്. ഇതു നാടകമാണ്. ഇ.പി. ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധം മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ ജയരാജന് കണ്ടതിനെയല്ല മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ കണ്ടാല്‍ എന്താ കുഴപ്പമെന്നാണു മുഖ്യമന്ത്രി ന്യായീകരിച്ചത്. ഞാനും എത്രയോ വട്ടം അദ്ദേഹത്തെ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന് കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി പ്രഭാരിയെ കാണേണ്ട ആവശ്യം എന്തായിരുന്നു? ബിസിനസ് ഡീലാണോ പൊളിറ്റിക്കല്‍ ഡീല്‍ ആണോയെന്നു വ്യക്തമാക്കണം. ലാവ്ലിന്, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ മെസഞ്ചറായാണോ ഇ.പി. ജയരാജന് ജാവദേക്കറുമായി സംസാരിച്ചത്?…
Read Moreബന്ധുവീട്ടിലെ ചടങ്ങിനിടെ കത്തിക്കുത്ത്, ദാരുണമായി കൊല്ലപ്പെട്ട് യുവാവ്; മദ്യപാനവും ചീട്ടുകളിക്കുമിടെ ഉണ്ടായ വാക്കുതർക്കും ഒടുവിൽ മരണത്തിലേക്ക്; നടുക്കുന്ന സംഭവം പാലായിൽ
കോട്ടയം: ബന്ധുവീട്ടിലെ ചടങ്ങിനൊത്തുകൂടിയ ബന്ധുക്കൾ തമ്മിൽ കയ്യാങ്കളി. ഒടുവിൽ യുവാവിന് ജീവൻ നഷ്ടമായി. പാലാ സ്വദേശി ലിബിന് ജോസ് (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ലിബിനെ കുത്തിയ അഭിലാഷ്, കൊല്ലപ്പള്ളി സ്വദേശി നിര്‍മല(55), ബന്ധുവായ ബെന്നി(34) എന്നിവര്‍ക്കാണ് പരിക്ക്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കൊല്ലപ്പള്ളി മങ്കര ഭാഗത്ത് നിര്‍മലയുടെ വീട്ടിലെ ചടങ്ങിന് ഒത്തുകൂടിയ ബന്ധുക്കള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മദ്യപാനത്തിനും ചീട്ടുകളിക്കുമിടെ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. അഭിലാഷിന്റെ കത്രിക കൊണ്ടുള്ള കുത്തേറ്റാണ് ലിബിന് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
Read More