കോട്ടയം: വീട്ടിലെ പട്ടി നിർത്താതെ കുരയ്ക്കുന്നു എന്ന് പറഞ്ഞ് അയൽവാസികൾ യുവതിയെ വീട്ടിൽ കയറി മർദിച്ചു. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്നാണ് ആക്രമിച്ചത്. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചതെന്ന് യുവതി പറഞ്ഞു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreDay: April 13, 2025
വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ആൾക്കൊപ്പം മകൾ ഒളിച്ചോടി: തിരികെ വിളിച്ചുകൊണ്ട് വരാൻ നോക്കിയിട്ടും കൂടെ വന്നില്ല; മനംനൊന്ത് അച്ഛൻ തൂങ്ങി മരിച്ചു
ഭോപ്പാൽ: വീട്ടുകാർക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം ചെയ്തു എന്ന് ആരോപിച്ച് പിതാവ് ജീവനൊടുക്കി. മധ്യപ്രദേശിലെ ഗ്വാളിയോറിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ സഞ്ജു ജെയ്സ്വാളാണ് മരിച്ചത്.സഞ്ജുവിന്റെ മകൾ രണ്ടാഴ്ച മുമ്പ് ഒരു യുവാവിനൊപ്പം നാടുവിട്ടിരുന്നു. തുടർന്ന് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ വിവാഹിതയാണെന്നും ഭർത്താവിനൊപ്പം പോകാനാണ് ഇഷ്ടപ്പെടുന്നതെന്നും മകൾ പറയുകയായിരുന്നു.പിന്നീട് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഒന്നിന് കിടപ്പുമുറിയിൽ നിന്ന് വെടിയൊച്ച കേട്ട് എത്തിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ സഞ്ജുവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടപടിക്രമങ്ങൾ പാലിച്ചില്ല: അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പോലീസ് അന്വേഷണത്തിലെ പിഴവുകൾ വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്നും കോടതി വ്യക്തമാക്കി.പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യവിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞു. പ്രതികൾ കൊക്കെയ്ൻ ഉപയോഗിച്ചോ എന്ന് പോലീസ് പരിശോധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി. രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. ഉത്തരവ് പറഞ്ഞ് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പുറത്തുവന്നത്.ഒരു വ്യക്തിയുടെ കൈയില്‍നിന്നും ലഹരിവസ്തു കണ്ടെടുത്താല്‍ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഒന്നാംപ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും ലഹരിവസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ…
Read More