കൊല്ലം: സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. വാടി പഴയ പള്ളിപ്പുരയിടത്തില്‍ കണ്ണന് എന്ന് വിളിക്കുന്ന നിഥിന്(21) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്കി ലഹരിക്ക് അടിമയക്കുന്നതാണ് ഇയാളുടെ രീതി. ലഹരി വിതരണ സംഘത്തിലെ മറ്റ് അംഗങ്ങളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ച് വരുന്നത്. കൊല്ലം എസിപി ഷെരീഫിന്റെ നിര്‍ദേശപ്രകാരം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്ഐ സരിത, സിപിഓ മാരായ സാംസണ്, വിനോജ്, അഭിലാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read MoreDay: April 19, 2025
അംഗീകൃത യൂണിയനുകൾ ഇല്ല; കെഎസ്ആർടിസി ഹിതപരിശോധന അനിശ്ചിതത്വത്തിൽ
ചാത്തന്നൂർ: കെ എസ് ആർടിസിയിൽ അംഗീകൃത യൂണിയനുകളെ തിരഞ്ഞെടുക്കാൻ 30-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹിതപരിശോധന അനിശ്ചിതത്വത്തിൽ. കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയനുകൾ ഇല്ലാതായിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഇത്രയും വൈകി നടത്തുന്ന ഹിതപരിശോധനയാണ് അനിശ്ചിതത്വത്തിലായത്. എങ്കിലും തൊഴിലാളി സംഘടനകൾ തിരഞ്ഞെടുപ്പു പ്രചരണവുമായി മുന്നോട്ട്. കുറ്റമറ്റ രീതിയിൽ അന്തിമ വോട്ടർ പട്ടികതയാറാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി റിട്ടേണിംഗ് ഓഫീസറായ അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിൽ ഹിതപരിശോധന താത്ക്കാലികമായി മാറ്റി വച്ചിരിക്കുന്നു എന്ന് ഉത്തരവിറക്കി. ഹിതപരിശോധന കോടതിയിലും എത്തി. കഴിഞ്ഞ നാലിനു തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ സ്ഥിരം ജീവനക്കാരിൽ നിന്നുള്ള പരാതികൾ കേല്ക്കുകയും പത്തിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. സ്ഥിരം ജീവനക്കാർക്ക് മാത്രം വോട്ടവകാശം ഉള്ളതായിരുന്നു വോട്ടർ പട്ടിക.എന്നാൽ 120 ദിവസം ജോലി ചെയ്തിട്ടുള്ള ബദലി, കരാർ ജീവനക്കാർക്കും വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി സംഘടനകളും…
Read Moreമാനസിക വൈകല്യമുള്ളയുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് മാനസിക വൈകല്യമുള്ള യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. ശക്തികുളങ്ങര സ്വദേശി യേശുദാസൻ ആണ് (54) അറസ്റ്റിലായത്. പ്രതി പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി അതിക്രമം നടത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. അമ്മ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
Read Moreഈ അമ്മയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം: വിമാനത്തിൽ പൈലറ്റ് ആയ മകന്റെ സ്പെഷ്യൽ വെൽകം; വൈറലായി വീഡിയോ
അശ്വത് പുഷ്പൻ എന്ന പൈലറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്തിൽ വച്ച് ഒരു സ്പെഷ്യൽ വ്യക്തിക്ക് വേണ്ടി അശ്വന്ത് നടത്തിയ അനൗൺസ്മെന്റ് ആണിത്. ആ അതിഥി മറ്റാരുമല്ല അദ്ദേഹത്തിന്റെ അമ്മയാണ്.ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇൻസ്റ്റഗ്രാമിൽ അശ്വന്ത് പങ്കുവച്ച വീഡിയോ ഇതിനകം 8 മില്യൺ ആളുകളാണ് കണ്ടത്. ‘ഇന്ന് ഈ വിമാനത്തിൽ എനിക്ക് ഒരു സ്പെഷ്യൽ ഗസ്റ്റുണ്ട്. എപ്പോഴും ഗ്രോസറി സ്റ്റോറിലേക്കോ സലൂണിലോ ഞാൻ കൊണ്ടുപോകുന്ന ഒരാളാണ് അവർ. എന്നാൽ ഇന്ന്, ഞാൻ അവരെ ആദ്യമായിട്ട് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോവുകയാണ്. ആ സ്പെഷ്യലായിട്ടുള്ള ആള് മറ്റാരും അല്ല എന്റെ അമ്മയാണ്’ എന്നാണ് അശ്വത് പറയുന്നത്. തന്റെ ഡ്രൈവിംഗ് മോശമാണ് എന്ന് അമ്മ മിക്കവാറും പറയാറുണ്ട് എന്നും അശ്വത് കൂട്ടിച്ചേർത്തു. അനൗൺസ്മെന്റിനു പിന്നാലെ അശ്വന്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാൻ…
Read Moreമയക്കുമരുന്ന് കച്ചവടവും ഉപയോഗവും വ്യാപകം: ലഹരി പരിശോധനയ്ക്ക് കിറ്റുകളില്ലാതെ വലഞ്ഞ് എക്സൈസ്; കിറ്റിന് 500 രൂപയോളമാണു വില
കോഴിക്കോട്: ലഹരിമരുന്ന് വിപണനത്തിനും ഉപയോഗത്തിനും കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമിക്കുമ്പോഴും ആവശ്യത്തിന് പരിശോധനാ കിറ്റുകളില്ലാതെ എക്സൈസ് വകുപ്പ് ബുദ്ധിമുട്ടുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്ന കിറ്റുകളും പിടിച്ചെടുത്ത മയക്കുമരുന്ന് ഏതാണെന്ന് തിരിച്ചറിയാനുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകളും എക്സൈസ് വകുപ്പില്‍ കിട്ടാക്കനിയാണ്. നാട്ടിലാകെ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുമ്പോഴാണ് എക്സൈസ് വകുപ്പ് കിറ്റുകളില്ലാതെ പ്രതിസന്ധിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്ന് ഏതാണെന്ന് കണ്ടെത്താനാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് എക്സൈസ് വകുപ്പിന്റെ സര്‍ക്കിള്‍ ഓഫീസുകളിലും നര്‍ക്കോട്ടിക് സ്ക്വാഡിലും മാത്രമാണ് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭിക്കുക. മറ്റിടങ്ങളില്‍ ഇത് അത്യാവശ്യമായി വരുന്ന സമയത്ത് ഇവിടങ്ങളില്‍ നിന്നു താത്ക്കാലികമായി എത്തിക്കുകയാണ് പതിവ്. എല്ലാ സ്റ്റേഷന് പരിധികളിലും ഇത്തരം കിറ്റുകള്‍ ആവശ്യമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാസപരിശോധനയിലൂടെ മയക്കുമരുന്ന് ഏതെന്ന് കണ്ടെത്തുന്ന കിറ്റിന് 5,000 രൂപ മുതലാണ് വില. ആറ് മാസമാണ് ഇവയുടെ കാലാവധി. പ്ലാന്‍…
Read Moreപരീക്ഷണ ഓട്ടം: ഇന്ത്യക്ക് ജപ്പാൻ ബുള്ളറ്റ് ട്രെയിനുകൾ നൽകും
കൊല്ലം: രാജ്യത്ത് വരാൻ പോകുന്ന അതിവേഗ ട്രെയിൻ റൂട്ടിൽ പരീക്ഷണ ഓട്ടത്തിനും പരിശോധനകൾക്കുമായി ജപ്പാൻ അവരുടെ പ്രശസ്തമായ ഷിൻകൻസെൻ ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയ്ക്ക് കൈമാറും. മുംബൈ- അഹമ്മദാബാദ് നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ റൂട്ടിൽ പരീക്ഷണ ഓട്ടങ്ങൾക്കായി ട്രെയിനുകൾ ഉപയോഗിക്കും. രാജ്യത്തിന് കൈമാറുന്ന പ്രത്യേക ട്രെയിനുകളുടെ നിർമാണം ജപ്പാനിൽ പുരോഗമിക്കുകയാണ്.ഒരു ട്രെയിൻ ഇ-അഞ്ച് സീരിസിലേതും മറ്റൊന്ന് ഇ-മൂന്ന് സീരീസിലേതുമായിരിക്കും.ഇന്ത്യയിലെ പരീക്ഷണ പരിശോധനാ ആവശ്യങ്ങൾക്കായി പ്രത്യേക ഉപകരണങ്ങൾ ഉൾപ്പെടുത്തിയ ശേഷം അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ട്രെയിനുകളും ഇന്ത്യയിൽ എത്തും. മുംബൈ- അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽവേ ഇടനാഴിയിൽ 320 കിലോ മീറ്റർ വേഗതയിലുള്ള ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യയുടെ പദ്ധതി.ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷനാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രധാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ജപ്പാൻ നൽകുന്ന രണ്ട്…
Read Moreസർക്കാരിന്റെ നാലാം വാർഷികാഘോഷം ബഹിഷ്കരിക്കും; വഖഫ് പ്രശ്നം യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ തീർക്കുമെന്ന് വി.ഡി. സതീശൻ
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല. പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്തെ പ്രശ്നത്തിൽ സംസ്ഥാന സർക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിന്റെ കുടുംബവും ഫറൂക് കോളജ് മാനേജ്മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താൻ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരി. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
Read Moreഈ ലോകം ഇതെങ്ങോട്ടാ പോകുന്നത്… 15 വർഷത്തിനുള്ളിൽ ‘എജിഐ’ മനുഷ്യന്റെ അന്തകനാകും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനേക്കാൾ (എഐ) മുന്നേറിയ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (എജിഐ) 2030ഓടെ മനുഷ്യനു സമാനമായ ബുദ്ധിശക്തി കൈവരിക്കുമെന്നും അത് മനുഷ്യരാശിയുടെതന്നെ നാശത്തിനു കാരണമാകുമെന്നും ബ്രിട്ടീഷ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ ലബോറട്ടറിയായ ഗൂഗിൾ ഡീപ് മൈൻഡിന്റെ പുതിയ ഗവേഷണം. മനുഷ്യബുദ്ധിക്കു സമാനമായ ബുദ്ധിശക്തി കൈവരിക്കുന്ന എജിഐ, മനുഷ്യനെപ്പോലെ വൈവിധ്യമാർന്ന മേഖലകളെ മനസിലാക്കാനും പഠിക്കാനും പ്രയോഗിക്കാനും കഴിവുള്ള യന്ത്രസംവിധാനമായി മാറും. അത് പിന്നീട് മനുഷ്യരെക്കാൾ ബുദ്ധിമാനോ, മിടുക്കനോ ആകുകയും മനുഷ്യരാശിയുടെ അന്തകനാകുകയും ചെയ്യാമെന്നു പഠനം വിലയിരുത്തുന്നു. എഐയുടെ അപകടസാധ്യതകളെ ദുരുപയോഗം, തെറ്റായ ക്രമീകരണം, തെറ്റുകൾ, ഘടനാപരമായ അപകടസാധ്യതകൾ എന്നിങ്ങനെ നാലായി പഠനം വേർതിരിക്കുന്നു. എജിഐയുടെ ഗവേഷണവുമായി ബന്ധപ്പെട്ട സുരക്ഷിതമല്ലാത്ത പ്രോജക്ടുകൾ നിരീക്ഷിക്കുന്നതിനും ഇടപെടലുകൾ നടത്താനും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) പോലുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്നും എജിഐ എങ്ങനെ ഉപയോഗിക്കണമെന്നും വിന്യസിക്കണമെന്നും നിർദേശിക്കാൻ ലോകരാജ്യങ്ങൾ ഉൾപ്പെടുന്ന യുഎൻ പോലുള്ള ഉന്നതതല…
Read Moreഷാജിയുടെ വീട്ടിൽ ആളുകളുടെ വരവും പോക്കും; നാട്ടുകാരുടെ സംശയം ശരിയായി; എക്സൈസ് പരിശോധനയിൽ അനധികൃത മദ്യം പിടിച്ചെടുത്തു
ആലപ്പുഴ: ഡ്രൈ ഡേയിൽ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ. ചേർത്തല കഞ്ഞിക്കുഴി മൂലം വെളിവടക്കേ കോളനിയിൽ ഷാജി( 48) ആണ് 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പിടിയിലായത്. വീട്ടിൽ പതിവില്ലാതെ ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം എക്സൈസിനെ അറിയിച്ചത്. എക്സൈസ് സംഘമെത്തി നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം ശേഖരിച്ച് വെച്ച് വിൽപന നടത്തിയതായി കണ്ടെത്തി. പരിശോധനയിൽ 3.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, ശ്രീലാൽ, അമൽ രാജ്, സുലേഖ, അസി. ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ ബെൻസി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreമാതാപിതാക്കൾക്കൊപ്പം പനിച്ച് വിറച്ച് ആശുപത്രിയിലെത്തി നാലു വയസുകാരൻ: മരുന്നുവാങ്ങാനെത്തിയ കുട്ടിയെ മദ്യലഹരിയിൽ ഡോക്ടർ സിഗററ്റ് വലിപ്പിച്ചു
പനിയും ജലദോഷവും ചുമയുമായി ചികിത്സ തേടിയെത്തിയ നാലു വയസുകാരനെ മദ്യലഹരിയിൽ സിഗററ്റ് വലിപ്പിച്ച ഡോക്ടർക്കെതിരേ വ്യാപക പ്രതിഷേധം. ഉത്തർപ്രദേശ് ജലൗൻ ജില്ലയിലെ കുഥൗണ്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണു ഡോക്ടറുടെ ക്രൂരവിനോദം അരങ്ങേറിയത്. സുരേഷ് ചന്ദ്ര എന്നാണ് ഡോക്ടറുടെ പേര്. രണ്ടാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി മരുന്നുവങ്ങാൻ ആശുപത്രിയിലെത്തിയത്. പരിശോധനയൊന്നും നടത്താതെ കുട്ടിയെ അടുത്തിരുത്തിയശേഷം പായ്ക്കറ്റിൽനിന്ന് സിഗററ്റ് എടുത്ത് കുട്ടിയുടെ ചുണ്ടിൽ വച്ചുകൊടുത്തശേഷം ലൈറ്റർ കൊണ്ടു കത്തിക്കുകയായിരുന്നു. എങ്ങനെ സിഗററ്റ് വലിക്കണമെന്നു കുട്ടിയെ പഠിപ്പിക്കുകയും ചെയ്തു. പുക അകത്തേക്കു വലിക്കണമെന്നും പിന്നെ പുറത്തേക്ക് ഊതിക്കളയണമെന്നുമൊക്കെ ഡോക്ടർ പറയുന്നതു വീഡിയോയിൽ കേൾക്കാം. ആ സമയം ആശുപത്രിയിലുണ്ടായിരുന്ന യുവാവാണ് ഡോക്ടറുടെ മനുഷ്യത്വരഹിതമായ പ്രവൃത്തി മൊബൈൽ ഫോണിൽ പകർത്തിയത്. ദിവസങ്ങൾക്കുശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടറെ ആരോഗ്യവകുപ്പ് സ്ഥലംമാറ്റുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും…
Read More