വാഗാ അതിർത്തി: ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയായ പഞ്ചാബിലെ അട്ടാരി -വാഗായിലെ വഴിയോരങ്ങൾ വികാരനിർഭരമായ ചില യാത്ര പറച്ചിലുകൾക്ക് വേദിയാകുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. വിവാഹത്തിനുശേഷം പങ്കാളിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്തവർ മുതൽ ബന്ധുക്കളോടു യാത്ര പറഞ്ഞ് രാജ്യം വിടേണ്ടിവരുന്നവരെയും അതിർത്തി വഴികളിൽ കണ്ടു. പഹൽഗാം ആക്രമണത്തിനു തൊട്ടു മുമ്പായിരുന്നു പാക്കിസ്ഥാൻ പൗരനായ മുന്നാദി അഹമ്മദിന്റെ വിവാഹം. വധു ഇന്ത്യക്കാരിയായ സാക്കിയ ഫിർദോ. വിവാഹം നടന്നത് ഇന്ത്യയിൽ. വിവാഹശേഷം ഔദ്യോഗിക രേഖകൾ ക്രമപ്പെടുത്തുന്നതിന് മുമ്പുതന്നെ പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പൗരന്മാർ രാജ്യം വിടണമെന്ന ഇന്ത്യയുടെ പ്രഖ്യാപനം വന്നതാണ് മുന്നാദി അഹമ്മദിനെയും നവവധുവിനെയും പ്രതിസന്ധിയിലാക്കിയത്. പാക്കിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടാനുള്ള സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മുന്നാദി അഹമ്മദിന് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ ഭർത്താവിനെ യാത്രയാക്കേണ്ടി വന്ന സാക്കിയ ഫിർദോയുടെ കണ്ണുനീരണിഞ്ഞ മുഖം വാഗ…
Read MoreDay: May 6, 2025
കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തം ; പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടേണ്ട അവസ്ഥയിൽ രോഗികൾ
കോഴിക്കോട്: ഗവ.മെഡിക്കല്‍കോളജില്‍ തുടര്‍ച്ചയായി തീപിടിത്തമുണ്ടാകുന്നത് രോഗികളില്‍ ആശങ്കപരത്തുന്നു. കഴിഞ്ഞ നാലുദിവസത്തിനിടയില്‍ രണ്ടു തവണയാണ് മലബാറിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായത്. അന്വേഷണങ്ങള്‍ നടക്കുന്നതല്ലാതെ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. ആശുപത്രിക്കിടക്കയിൽ നിന്നു പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികൾ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഇന്നലെ വീണ്ടും തീപിടിത്തമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച തീപിടിത്തമുണ്ടായ പിഎംഎസ്എസ്വൈ കെട്ടിടത്തിലെ ആറാം നിലയിലെ തിയറ്റര്‍ കോംപ്ലക്സിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. തീപടരുന്നത് ഒഴിവാക്കിയതിനാല്‍ ആളപായം ഇല്ല. തിയറ്റര്‍ കോംപ്ലക്സിലെ വിലപിടിച്ച ഉപകരണങ്ങളും കിടക്കയും കത്തിനശിച്ചു. കഴിഞ്ഞ തവണ ഓടി രക്ഷപ്പെട്ട ശേഷം തിരിച്ചെത്തിയ രോഗികള്‍ക്ക് ഇന്നലെയും അതുതന്നെയായിരുന്നു അവസ്ഥ. ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിലെ വയറിംഗും അതിനുപയോഗിച്ച ഉപകരണങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിന്റെ…
Read Moreതുടരണം കെ.എസ്…കോൺഗ്രസിൽ വാക് പോര് കഴിഞ്ഞു; ഇനി പോസ്റ്റർ യുദ്ധം; ആന്റോ ആന്റണിയുടെ വീടിനുമുന്നിലും സുധാകരനായി പോസ്റ്റർ; അതൃപ്തി അറിയിച്ച് ലീഗ്
കണ്ണൂർ/കോട്ടയം: കെപിസിസി നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളിൽ യുഡിഎഫ് മുന്നണിയിൽ അതൃപ്തി. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗ് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ദേശീയ നേതൃത്വത്തെ സമീപിച്ചു. മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അതൃപ്തി അറിയിച്ചുകഴിഞ്ഞു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോൺഗ്രസിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ യുഡിഎഫിനെ ബാധിക്കുമെന്നാണു മുന്നണികളുടെ വിലയിരുത്തൽ. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങൾക്കെതിരേ യൂത്ത് കോൺഗ്രസും രംഗത്തുവന്നിരുന്നു. നേതാക്കൾക്ക് പക്വതയില്ലെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം. കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യപ്രതികരണവുമായി രംഗത്തുവന്നത്. നേതൃമാറ്റവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനായ കെ. സുധാകരൻ തന്നെയായിരുന്നു പരസ്യമായി കോൺഗ്രസ് നേതൃത്വത്തിനെതിരേ ആദ്യം രംഗത്തെത്തിയത്.പിന്നാലെ കെ. മുരളീധരനും രമേശ് ചെന്നിത്തലയും പ്രതികരണവുമായി രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിലെ അതൃപ്തി പരസ്യമായി…
Read Moreകാമുകനെ വിളിച്ചു വരുത്തിച്ച് ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പിന്നീട് കഷ്ണങ്ങളാക്കി പലസ്ഥലങ്ങളിൽ ഉപേക്ഷിച്ചു; മലകുന്നം സന്തോഷ് വധക്കേസിൽ ദമ്പതികള്‍ കുറ്റക്കാരെന്ന് കോടതി
കോട്ടയം: സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി ചാക്കിൽക്കെട്ടി പലയിടങ്ങളിലായി ഉപേക്ഷിച്ച കേസില്‍ പ്രതിയും ഭാര്യയും കുറ്റക്കാരെന്ന് കോടതി. ശിക്ഷ പിന്നീട് വിധിക്കും. കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ (34) കൊലപ്പെടുത്തിയ സംഭവത്തില്‍ മീനടം പീടികപ്പടിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന മുട്ടമ്പലം സ്വദേശി എ.ആര്. വിനോദ്കുമാറും (കമ്മല്‍ വിനോദ്, 46) ഭാര്യ എന്‍.എസ്. കുഞ്ഞുമോളും (44) കുറ്റക്കാരാണെന്നാ ണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി -2 ജഡ്ജി ജെ. നാസര്‍ വിധിച്ചത്. ശിക്ഷയില്‍മേലുള്ള വാദം ഇന്നു നടക്കും. കൊലപാതകം (ഐപിസി 302), തെളിവ് നശിപ്പിക്കല്‍ (ഐപിസി 201), കൂട്ടായ കുറ്റകൃത്യം (ഐപിസി – 34) എന്നിവയാണു കുറ്റങ്ങള്‍.2017 ഓഗസ്റ്റ് 27ന് രാത്രിയിലായിരുന്നു സംഭവം. മാങ്ങാനം മന്ദിരം കലുങ്കിനുസമീപം മുണ്ടകപ്പാടത്ത് ചാക്കില്‍ ഉപേക്ഷിച്ച നിലയിലാണ് തല ഒഴികെ ശരീരഭാഗങ്ങള്‍ കണ്ടെത്തുന്നത്. തലയുടെ ഭാഗം ലഭിക്കാത്തതിനാല്‍ കൊല്ലപ്പെട്ടതാരെന്ന് തിരിച്ചറിഞ്ഞില്ല. നിലവിലെ കോട്ടയം…
Read Moreഹൽദി ചടങ്ങിനിടെ ഗംഭീര നൃത്തം: അവശയായപ്പോൾ ശുചിമുറിയിലേക്കു പോയി; ഏറെ നേരമായിട്ടും നവവധു പുറത്ത് വന്നില്ല, വാതിൽ പൊളിച്ചപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്
ലക്നോ: ഹൽദി ആഘോഷങ്ങൾക്കിടെ നവവധു ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. ഉത്തർപ്രദേശിലെ ഇസ്ലാംനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നൂർപുർ പിനൗനി ഗ്രാമത്തിലാണു സംഭവം. ഞായറാഴ്ച രാത്രി ഹൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു ദിക്ഷ (22). ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ ശുചിമുറിയിലേക്കു പോയി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ദിക്ഷ പുറത്തു വരാതിരുന്നതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വാതിലിൽ മുട്ടി. എന്നാൽ പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ ദിക്ഷ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. സംഭവസ്ഥലത്തുവച്ച് ഇവർ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreജസ്റ്റീസ് കെ.വി. വിശ്വനാഥന് 120 കോടി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. 33 ജഡ്ജിമാരില്‍ ആദ്യഘട്ടത്തില്‍ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണു പുറത്തുവിട്ടത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന 13ന് വിരമിക്കാനിരിക്കെയാണു നടപടി. മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ.വി. വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്.120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ.വി. വിശ്വനാഥനുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നരക്കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റീസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ എട്ട് ലക്ഷം നിക്ഷേപവും ആറ് ഏക്കര്‍ ഭൂമിയുമുണ്ട്. വനിതാ ജഡ്ജിമാരില്‍ ജസ്റ്റീസ് ബേല എം. ത്രിവേദിയുടെ സ്വത്തുവിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തെങ്കിലും ജസ്റ്റീസ് ബി.വി. നാഗരത്നയുടെ ആസ്തിവിവരങ്ങൾ ഇതുവരെയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജസ്റ്റീസ് നാഗരത്നയ്ക്ക് പുറമെ ജസ്റ്റീസുമാരായ ജെ.കെ. മഹേശ്വരി, ദീപാങ്കര്‍ ദത്ത, അസനുദീന് അമാനുള്ള, മനോജ് മിശ്ര, അരവിന്ദ് കുമാര്‍,…
Read Moreകോണ്‍ഗ്രസിൽ അടി തുടരും; മുരളീധരന്റെ തോന്നിയവാസത്തിനു മറുപടിയില്ല; സർക്കാർ പരിപാടിയിൽ ഇനിയും പാർട്ടിക്കാരുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിൽ അടി തുടരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോണ്‍ഗ്രസിൽ ഇപ്പോൾ വലിയ പൊട്ടിത്തെറിയാണു നടക്കുന്നത്. ഇനി 2026 കഴിഞ്ഞാലും ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകില്ല. ഇവരുടെ തമ്മിലടി മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കെ. മുരളീധരനെപ്പോലുള്ള നേതാക്കൾ അനാവശ്യം പറയുന്നതെന്നും മുരളീധരന്റെ തോന്നിയവാസത്തിനു മറുപടിയില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്കു ക്ഷണിച്ചതാണ്. അത്തരം കാര്യങ്ങൾ ഇനിയുമുണ്ടാകുമെന്നും വിവാദത്തിനായി ഓരോ കാര്യങ്ങൾ മാധ്യമങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പദ്ധതിയുമായി കെഎസ്ആർടിസി
പ്രീമിയം അടയ്ക്കാതെ തന്നെ ജീവനക്കാർക്ക് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയുമായി കെഎസ്ആർടിസി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ കരാർ ഒപ്പുവച്ചതായി മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ജൂണ്‍ നാലിന് പദ്ധതി പ്രാബല്യത്തിൽ വരും. അക്കൗണ്ട് തല ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് പ്രീമിയം ജീവനക്കാർ അടയ്ക്കേണ്ടതില്ല. 22,095 സ്ഥിരം ജീവനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. കെഎസ്ആർടിസിയുടെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയിലേക്ക് മാറ്റിയതിന്റെ ഭാഗമായിട്ടാണ് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം. പദ്ധതി പ്രകാരം വ്യക്തിഗത അപകടത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് ഒരു കോടി രൂപ ലഭിക്കും. എയർ ആക്സിഡന്റിൽ മരിക്കുന്നവരുടെ കുടുംബത്തിന് ഒരു കോടി അറുപത് ലക്ഷം രൂപ ലഭിക്കും. അപകടത്തിൽ സ്ഥിരമായ പൂർണ വൈകല്യം സംഭവിച്ചാലും ഒരു കോടി രൂപ വരെ…
Read Moreഇനി എല്ലാം പഴയ പോലെ … എല്ലു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ താടിയിലെ ട്യൂമര്‍ നീക്കി, വീട്ടമ്മയുടെ മുഖം പൂര്‍വ രൂപത്തിലാക്കി
മുഖത്തെ എല്ലു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ, തൃശൂര്‍ സ്വദേശിനിയായ അന്‍പത്തേഴുകാരിയുടെ താടിയിലെ ട്യൂമര്‍ നീക്കം ചെയ്തു. കഴിഞ്ഞ ഏപ്രില്‍ 25നു നടത്തിയ ശസ്ത്രക്രിയയില്‍ കാലില്‍നിന്ന് ഫിബുല എന്ന എല്ലെടുത്താണു പുനരുദ്ധാരണ ശാസ്ത്രക്രിയയിലൂടെ വീട്ടമ്മയുടെ മുഖം പൂര്‍വ രൂപത്തിലാക്കിയത്. ഇതിനു മുമ്പ് രണ്ടു തവണ മറ്റ് ആശുപത്രികളില്‍ ശസ്ത്രക്രിയ ചെയ്തിരുന്ന രോഗിക്കു വീണ്ടും ഇതേ ഭാഗത്ത് ട്യൂമര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയില്‍ എത്തിച്ച രോഗിയുടെ ഇടതുകാല് ഭാഗം തുറന്ന് ചെവിയുടെ താഴെ മുതല്‍ താടിയെല്ല് വരെയുള്ള ഭാഗം നീക്കം ചെയ്ത് കണ്‍സ്ട്രക്ഷന്‍ സര്‍ജറി നടത്തി. സീനിയര്‍ പ്ലാസ്റ്റിക് സര്ജന് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോ. ആശ സിറിയക്, ഡോ. ദിവ്യ, ഡോ. ആര്. ഗോപിനാഥ്, ഡോ. ബീന ഡേവിസ്, ഡോ. മോനി, ഡോ. ജോര്‍ജ് എന്നിവരുടെ സഹകരണത്തോടെയാണ് 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തത്.
Read Moreആരാധനാലയങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ച് നടി അഹാന; ഇതാണോ കാവിലെ പാട്ടുമത്സരം എന്ന് ചോദിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്
തിരുവനന്തപുരം: ഉത്സവ ആരാവത്തിൽ നാടും നാട്ടുകാരും. എന്നാൽ അമ്പലത്തിൽ നിന്നുള്ള ശബ്ദകോലഹലങ്ങൾ കാരണം സഹിക്കെട്ടെന്ന് നടി അഹാന കൃഷ്ണ. സമയവും സാഹചര്യവും നോക്കാതെ ആരാധനായലങ്ങളില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെ വിമര്‍ശിച്ചാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ വീടിന്റെ സമീപവും ഒരു സ്പീക്കർ വെച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ സഹിതം പങ്കുവച്ചാണ് അഹാന രംഗത്തെത്തിയത്. ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ നടക്കുന്നത് കാണാൻ താല്പര്യമുള്ളവർ അവിടെ വന്നു കാണുമെന്നും എല്ലാവരെയും കോളാമ്പി വച്ച് അറിയിക്കേണ്ട ആവശ്യമില്ല എന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. അമ്പലത്തിൽ നിന്ന് ഭക്തിഗാനത്തിന് പകരം തമിഴ് ഡപ്പാംകൂത്ത് പാട്ടുകളാണ് വരുന്നതെന്ന് അഹാന പറയുന്നു. ഇതാണോ കാവിലെ പാട്ടുമത്സരം എന്ന് ചോദിച്ച അഹാന ഒരാഴ്ചയിലേറെ ആയിട്ടും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ല എന്നും കുറിച്ചിട്ടുണ്ട്. “ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചെവിക്ക് തകരാറു സംഭവിക്കുന്ന തരത്തിൽ ഒരു സ്പീക്കറിലൂടെ കേൾക്കാൻ…
Read More