ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനു പിന്നാലെ പാക്കിസ്ഥാനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് തിരിച്ചടി നല്കാൻ പാക് സൈന്യത്തിന് സർക്കാർ നിർദേശം നല്‍കിയതായാണ് റിപ്പോർട്ട്. അതേസമയം, റെഡ് അലർട്ടിനു പിന്നാലെ, വ്യോമപാത പൂർണമായും അടച്ച പാക്കിസ്ഥാൻ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകൾ അടച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.
Read MoreDay: May 7, 2025
ഓപ്പറേഷന് സിന്ദൂര്‍: ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ്-മുംബൈ മത്സരം മുംബൈയിലേക്ക് മാറ്റി
ധരംശാല: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഹിമാചൽ പ്രദേശിലെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ വേദി മുംബൈയിലേക്ക് മാറ്റി. ഞായറാഴ്ച നടക്കേണ്ട മത്സരത്തിന്റെ വേദിയാണ് മാറ്റിയത്. മുന്‍കരുതലെന്ന നിലയിൽ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ കേന്ദസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ചണ്ഡീഗഡ് വിമാനത്താവളം അടച്ചിട്ടതോടെയാണ് പഞ്ചാബ്-മുംബൈ മത്സരവേദി മുംബൈയിലേക്ക് മാറ്റിയത്. മേയ് 11ന് നടക്കേണ്ട പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10വരെ വിമാനത്താവളം അടച്ചിടുന്നതിനാല്‍ റോഡ് മാര്‍ഗം ഡല്‍ഹി വഴി മാത്രമെ മുംബൈ ടീമിന് ധരംശാലയില്‍ എത്താന്‍ കഴിയുവെന്നതിനാലാണ് വേദി മുംബൈയിലേക്ക് മാറ്റിയത്. ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാലാണ് വേദി മാറ്റിയതെന്ന് റിപ്പോര്‍ട്ട്.
Read Moreഎല്ലാം പെട്ടെന്ന് അവസാനിക്കട്ടെ: ഡൊണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. എന്തെങ്കിലും സംഭവിക്കുമെന്ന് അറിയാമായിരുന്നു. എല്ലാം പെട്ടെന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പ്രതികരിച്ചു.പാക്കിസ്ഥാൻ വക്താവുമായും ട്രംപ് സംസാരിച്ചതായും റിപ്പോർട്ടുണ്ട്.സംയമനം പാലിക്കണമെന്ന് യുഎൻ പ്രതികരിച്ചു.
Read Moreഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, പാക്കിസ്ഥാനെതിരേ ലക്ഷ്യമിട്ടത് നടപ്പാക്കി: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ലന്നും പാക്കിസ്ഥാനെതിരേ ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചത്. സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയത്. അതേസമയം, നയതന്ത്ര പ്രതിനിധികളോട് ഇന്നത്തെ സൈനിക നീക്കം ഇന്ത്യ വിശദീകരിച്ചു. നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾക്ക് വിദേശകാര്യ സെക്രട്ടറി വിവരം നല്കി. പ്രതിരോധ സേനകൾ പുതിയ ചരിത്രം കുറിച്ചവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Read Moreഭർത്താവുമായി പിണങ്ങി അകന്നുകഴിയുന്ന നിതു; മറ്റൊരു യുവാവുമായി അടുപ്പത്തിലാവുന്നു; കറുകച്ചാൽ റോഡിൽ വണ്ടിയിടിച്ച് മരിച്ച യുവതിയുടേത് കൊലപാതകം; സുഹൃത്തും സംഘവും പിടിയിൽ
ചങ്ങനാശേരി: കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണനെ (36) വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയത് യുവതിയുടെ അടുപ്പക്കാരനായ സുഹൃത്തും സംഘവുമെന്ന് സൂചന. കാഞ്ഞിരപ്പള്ളിയില്‍നിന്നു കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. വാടകക്കെടുത്ത് കൃകൃത്യത്തിനുപയോഗിച്ച ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. പ്രതികളുടെയുടെ പേരും വിലാസവും ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിഞ്ഞിരുന്ന നീതു നെടുംകുന്നം പൂവംപാറയിലുള്ള വാടകവീട്ടിലാണ് താമസം. ഇതിനുശേഷം നീതു മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു. അടുത്തകാലത്തായി ഇയാളുമായി നീതു അഭിപ്രായവ്യത്യാസങ്ങളുണ്ടായതായി പറയപ്പെടുന്നു. ഇയാളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ചങ്ങനാശേരിയിലെ ജൗളിക്കടയില് ജീവനക്കാരിയായ നീതു ഇന്നലെ രാവിലെ ഒമ്പതോടെ വീട്ടില്‍ നിന്നു കറുകച്ചാലിലേക്കു നടന്നുവരുമ്പോള്‍ വെട്ടിക്കാവുങ്കല്‍- പൂവന്‍പാറപ്പടി റോഡില്‍വച്ച് ഇന്നോവകാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തിയ നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവ സ്ഥലത്തുനിന്ന് ഒരു…
Read Moreകൂടൽ സെക്കന്റ് ലുക്ക് പോസ്റ്റർ
യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം കൂടൽ രണ്ടാമത് പോസ്റ്റർ പുറത്ത്. ക്യാമ്പിംഗിന്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് കൂടൽ. ബിബിൻ ജോർജിനു പുറമെ മറീന മൈക്കിൾ, നിയ വർഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര, ട്രാൻസ് വുമൺ മോഡൽ റിയ ഇഷ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ്, വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാംജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹ വിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ബാനർ- പി ആന്‍ഡ് ജെ പ്രൊഡക്ഷൻസ്, നിർമ്മാണം- ജിതിൻ കെ വി, കഥ, തിരക്കഥ, സംഭാഷണം- ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം-…
Read Moreപാർക്കിൻസൺസ് രോഗം- കൈകാലുകളിൽ വിറയൽ
1817ല്‍ ഡോ. ജെയിംസ് പാര്ക്കിന്സണ് ആണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തെപ്പറ്റി ആദ്യമായി വിവരണം നല്‍കിയത്. നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് ബേസൽ ഗാൻഗിയയും സബ്സ്റ്റാൻഷ്യ നൈഗ്രയും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പി ക്കുന്ന ഞരമ്പുകള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. ആയുര്‍വേദത്തില്‍ 4,500 വര്‍ഷങ്ങള്‍ക്കുമുന്നേ കമ്പവാതം എന്നൊരു രോഗത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാര്ക്കിന്സണ് രോഗലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധാരണയായി 60 വയസിനുമേൽ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേല്‍ പ്രായം ഉള്ളവരില്‍ 0.3% പേരില്‍ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഏഴു ദശലക്ഷം പേര്‍ക്ക് പാര്ക്കിന്സണ് രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. രോഗകാരണങ്ങള്‍ ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ…
Read Moreജീവനില്ലാത്ത കുഞ്ഞിനെ ആഴ്ചകളായി ഉദരത്തിൽ വഹിച്ച് അമ്മ, ഗർഭഛിദ്രം നടത്താൻ സാധിക്കുന്നില്ല, കാരണം ഇതാ…
സൗത്ത് കരോലിനയിലുള്ള 31 -കാരിയായ എലിസബത്ത് വെബർ എന്ന യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കർശനമായ ഗർഭഛിദ്ര വിരുദ്ധ നിയമങ്ങളെ തുടർന്ന് വൈദ്യസഹായം നിഷേധിക്കപ്പെട്ട് ആഴ്ചകളായി ജീവനില്ലാത്ത കുഞ്ഞിനെ ഉദരത്തിൽ വഹിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കുഞ്ഞ് ഉദരത്തിൽ വച്ച് തന്നെ മരിച്ചിട്ട് ഇപ്പോൾ മൂന്നാഴ്ച ആയി. ഇപ്പോഴും ജീവനില്ലാത്ത കുഞ്ഞിനെ താൻ ഉദരത്തിൽ വഹിക്കുകയാണ്. തന്റെ ശാരീരികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വെബർ പറഞ്ഞു. ആറ് ആഴ്ചയും ഒരു ദിവസവും ആയപ്പോൾ കുഞ്ഞിന്റെ വളർച്ച നിലച്ചതാണ്. എന്നാൽ ഇത് അബോർഷൻ നടത്താൻ നിയമം അനുവദിക്കുന്നില്ല എന്നാണ് വെബർ വെളിപ്പെടുത്തുന്നത്. അതേസമയം, സൗത്ത് കരോലിനയിൽ ഏകദേശം ആറ് ആഴ്ച ഗർഭകാലത്തിനു ശേഷം ഗർഭഛിദ്രം നടത്തുന്നതിന് കർശനമായ നിരോധനമാണ് നിലവിലുള്ളത്. ഗർഭഛിദ്രം നിയമവിരുദ്ധമാകുന്ന കൃത്യമായ സമയം സംബന്ധിച്ച് ഈ നിയമം…
Read Moreആലപ്പുഴ വഴിയുള്ള വന്ദേ ഭാരതിന് 16 കോച്ചുകൾ; ഔദ്യോഗിക അറിയിപ്പ് ഉടൻ
കൊല്ലം: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ ഏർപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശം റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും. ചെന്നൈ എഗ്മോർ – നാഗർ കോവിൽ വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചിൽ നിന്ന് 20 കോച്ചിലേയ്ക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ വണ്ടി 20 കോച്ചിലേയ്ക്ക് മാറുമ്പോൾ നിലവിൽ ഉണ്ടായിരുന്ന 16 കാർ റേക്ക് തിരുവനന്തപുരം -മംഗളുരു വന്ദേ ഭാരതിനായി ഉപയോഗിക്കാനാണ് തീരുമാനം. നിലവിൽ ഈ വന്ദേഭാരത് സർവീസ് നടത്തുന്നത് എട്ട് കോച്ചുകളുമായാണ്. എല്ലാ ദിവസവും 100 ശതമാനം യാത്രക്കാരുമായാണ് വണ്ടി ഇരു ദിശകളിലും സർവീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം ഇരട്ടിയാകുന്നതോടെ നൂറുകണക്കിന് ആൾക്കാർക്ക് പ്രയോജനം ചെയ്യും. രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന 16 കോച്ചുകളുള്ള പല വന്ദേഭാരത് എക്സ്പ്രസുകളും 20 കോച്ചുള്ള സർവീസുകളായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വരുമാനത്തിൻ്റെ…
Read Moreകെഎസ്ആർടിസി: 10 വർഷം കൊണ്ട് കുറഞ്ഞത് മൂന്നിൽ ഒന്നിലധികം ജീവനക്കാർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ കഴിഞ്ഞ 10 വർഷം കൊണ്ട് കുറഞ്ഞത് മൂന്നിലൊന്നിലധികം സ്ഥിരം ജീവനക്കാർ. 2016-ൽ 36000 സ്ഥിരം ജീവനക്കാരുണ്ടായിരുന്നു. നിലവിൽ സ്ഥിരം ജീവനക്കാരുടെ എണ്ണം 22 203 ആണ്. 14000 ൽ അധികം ജീവനക്കാരാണ് കുറഞ്ഞത്.ഈ സാമ്പത്തിക വർഷം ഇവരിൽ735 പേർ കൂടി വിരമിക്കും. ഇതിൽ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരാണ് കൂടുതൽ. വിരമിക്കുന്ന ജീവനക്കാർക്ക് പകരം സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല. കെഎസ്ആർടിസി വിവിധ മേഖലകളിലെ കുടിശികകൾ തീർത്തുവരികയാണെന്നും ഭരണ സമിതി അംഗീകരിച്ച് സംസ്ഥാനസർക്കാരിന് സമർപ്പിക്കാൻ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കെഎസ്ആർടിസി ജീവനക്കാരുടെ സൊസൈറ്റികളുടെ 2021 നവംബർ വരെയുള്ള കുടിശികയും മറ്റ് ബാങ്കുകൾ, സഹകരണ സൊസൈറ്റികൾ, കെടിഡിഎഫ്സി എന്നിവിടങ്ങളിലെ 2023 സെപ്തംബർ വരെയുള്ള കുടിശികയും അടച്ചിട്ടുണ്ട്. എസ്എൽഐ , ജിഐഎസ്എൽഐസി , കെ എഫ് സി എന്നിവിടങ്ങളിലെ 2024 ഡിസംബർ വരെയുള്ള റിക്കവറി നടത്തിയ തുകയും തിരിച്ചടച്ചിട്ടുണ്ട്.…
Read More