പചനപ്രക്രിയയുടെ സംവിധാനത്തിൽ വായും വയറും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് അന്നനാളം. നാൽപത് വയസ് കഴിഞ്ഞവരിലാണ് ഈ കാൻസർ കൂടുതലായി കണ്ടുവരുന്നത്. ലഹരി കൂടുതലുള്ള വൈൻ കുടിക്കുന്ന ചൈനാക്കാരിലും കൂടുതൽ ചൂടോടെ കാപ്പി കുടിക്കുന്ന ശീലമുള്ള സ്കോട്ട് ലൻഡ്കാരിലും ലഹരികൂടിയ മദ്യം കുടിക്കുന്ന സ്വഭാവമുള്ള റഷ്യക്കാരിലും ജപ്പാൻകാരിലും അന്നനാളത്തിലെ കാൻസർ കൂടുതലായി കാണാറുണ്ട് എന്നാണു പഠനങ്ങൾ. അനാരോഗ്യ ജീവിതശൈലി,ആഹാരശീലങ്ങൾ ചൂട് കൂടുതലുള്ള ആഹാരങ്ങളും പാനീയങ്ങളും പതിവായി കഴിക്കുന്ന ശീലവും കൂടുതൽ മദ്യം കുടിക്കുന്നതും അന്നനാളത്തിൽ കാൻസർ സാധ്യത കൂടുതലാകുന്നതിനു കാരണമാകും. അനാരോഗ്യ ജീവിതശൈലിയും ആഹാരശീലങ്ങളുമാണ് മറ്റു കാരണങ്ങൾ. അണുബാധകൾ വേറെ ഒരു പ്രധാന കാരണമാണ്. ഗ്യാസെന്ന കരുതി സ്വയംചികിത്സ നടത്തിയാൽ…അന്നനാളത്തിൽ കാൻസർ ഉണ്ടാകുമ്പോൾ ആദ്യകാലത്ത് കാര്യമായ അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെടാറില്ല. ഇതു കാരണമാണ് പലപ്പോഴും ഇത് നേരത്തേ കണ്ടുപിടിക്കാൻ കഴിയാതെ വരുന്നതും. ഈ കാൻസറിന് ആദ്യം അനുഭവപ്പെടുന്ന അസ്വസ്ഥത…
Read MoreDay: June 3, 2025
നടിമാർ പൊതുമുതലാണെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റമെന്ന് നിത്യ മേനോൻ
മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത താരസുന്ദരിയാണ് നിത്യ മേനോൻ. കർണാടകയിലാണ് താരം ജനിച്ച് വളർന്നതും സിനിമകൾ ചെയ്ത് തുടങ്ങിയതുമെങ്കിലും ഇന്നും ഒട്ടുമിക്ക മലയാളികളും നിത്യ മലയാളിയാണെന്നാണ് കരുതിയിരിക്കുന്നത്. അത്ര മനോഹരമായാണ് മലയാള ഭാഷ കൈകാര്യം ചെയ്യുന്നതും ഡബ്ബ് ചെയ്യുന്നതും. കന്നഡ സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നിത്യ പിന്നീട് മുൻനിര നടിയായി മാറിയത് തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമായി തുടങ്ങിയതോടെയാണ്. ഇടയ്ക്ക് ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം വാരിവലിച്ച് സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല. നല്ല സിനിമകളും കഥാപാത്രങ്ങളുമാണ് എന്നും നിത്യയ്ക്ക് താത്പര്യം. തമിഴിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടിക്ക് ധനുഷ് സിനിമ തിരുചിത്രമ്പലത്തിൽ അഭിനയിച്ചശേഷം ആരാധകർ പതിന്മടങ്ങായി. തിരുചിത്രമ്പലം റിലീസിനുശേഷം തമിഴ് സിനിമാപ്രേമികൾക്ക് തിരുവിന്റെ സ്വന്തം ശോഭനയാണ് നിത്യ. ധനുഷിനും ഏറെ പ്രിയപ്പെട്ട നായിക നടിയാണ് നിത്യ മേനോൻ. നടന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ…
Read Moreഒരു നടനു വേണ്ടതെല്ലാം നസീറിലുണ്ടായിരുന്നു
സിനിമയെ സംബന്ധിച്ചിടത്തോളം താരം എന്ന വിശേഷണത്തിന് എല്ലാ അര്‍ഥത്തിലും യോജിക്കുന്ന കലാകാരനായിരുന്നു നസീര്‍. താരങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സിനിമാലോകത്ത് തലമുറകളുടെ താരമായിരുന്നു പ്രേംനസീര്‍. മരണം വരെ താരമായി നിലകൊള്ളാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഒരുപക്ഷേ നടനു വേണ്ടതെല്ലാം നസീറിലുണ്ടായിരുന്നു. ആരാധകര്‍ തന്നില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചിരുന്നത് അതു നൂറ് ശതമാനവും നല്‍കാനാണ് നസീര്‍ ശ്രമിച്ചത്. സിനിമാ ഇന്‍ഡസ്ട്രിയെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു ആര്‍ട്ടിസ്റ്റിനെ കണ്ടെത്തുക പ്രയാസകരമാണ്. ഭാവസാന്ദ്രമായ ഒരു ഗാനം പോലെയാണ് പലപ്പോഴും പ്രേംനസീര്‍ എന്നിലേക്ക് ഒഴുകിവരാറുള്ളത്. നസീറിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ കടന്നു പോകാറില്ല. അദ്ദേഹം പാടി അഭിനയിച്ച ദൃശ്യങ്ങള്‍ കാണാതെ ടിവി ചാനലുകളിലൂടെ കടന്നുപോകാന്‍ മലയാളികള്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. -മധു
Read Moreമലയാളത്തിൽ അഭിനയിക്കാൻ പണ്ടുതൊട്ടേ ആഗ്രഹം
മലയാളത്തില്‍ അഭിനയിക്കണമെന്നു പണ്ടുതൊട്ടേ ആഗ്രഹമുണ്ടായിരുന്നു. സമുദ്രക്കനിയും ശശികുമാറും മലയാളത്തില്‍ എത്തിയപ്പോഴും എന്നെ ആരും വിളിച്ചില്ല. പക്ഷേ ഓട്ടോഗ്രാഫ് എന്ന സിനിമയുടെ വലിയൊരു പോര്‍ഷന്‍ കേരളത്തില്‍ ഷൂട്ട് ചെയ്തതായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മലയാളത്തിലെ ഒരു സംവിധായകന് അയാളുടെ സിനിമയിലേക്ക് എന്നെ വിളിച്ചത്. ആരാണെന്ന് അന്വേഷിച്ചപ്പോള്‍ അനുരാജ് മനോഹര്‍ ആയിരുന്നു. അയാളുടെ ആദ്യത്തെ സിനിമയായ ഇഷ്ക് ഞാന്‍ കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണത്. അതുവരെ കണ്ട സിനിമകളില്‍ നിന്നു വ്യത്യസ്തമായ ട്രീറ്റ്മെന്റായിരുന്നു ആ പടത്തിന്. ആ കഥാപാത്രങ്ങളെ ചിത്രീകരിച്ച രീതിയും കഥ പോകുന്ന രീതിയും നമ്മളെ പിടിച്ചിരുത്തുന്നുണ്ട്. അതില്‍ തന്നെ വില്ലനെ ആ തയ്യല്‍ മെഷീന് എടുത്ത് അടിക്കുന്ന സീനില്‍ നമുക്കും ഒരു സാറ്റിസ്ഫാക്ഷന് കിട്ടും. ഇപ്പഴത്തെ സിനിമയില്‍ നായകനെ കാണിക്കുമ്പോള്‍ തന്നെ നമുക്ക് അയാള്‍ ആക്ഷന്‍ സീന്‍ ചെയ്യുമെന്നു മനസിലാകും. എന്നാല്‍ ഇഷ്കിലെ ആ സീന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ എഡിറ്റിംഗും…
Read Moreമദ്രാസ് മാറ്റിനി ആറിനു തിയറ്ററുകളിൽ
മദ്രാസ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ കാര്ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ മദ്രാസ് മാറ്റിനി ആറിന് പ്രദർശനത്തിനെത്തുന്നു.കാളി വെങ്കട്ട്, റോഷ്നി ഹരിപ്രിയൻ, സത്യരാജ്, വിശ്വാ എന്നിവർക്കൊപ്പം മലയാളത്തിലെ ഷെല്ലിയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പ്രായം ചെന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരൻ തന്റെ കെയർടേക്കറുടെ നിർദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് മദ്രാസ് മാറ്റിനിയുടെ കഥ ദൃശ്യവത്കരിക്കുന്നത്. ഡ്രീം വാർയർ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ഈ കുടുംബ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് ജി. കെ നിർവഹിക്കുന്നു. ഗാനരചന-സ്നേകൻ, സംഗീതം-കെ.സി. ബാലസാരംഗൻ, എഡിറ്റിംഗ്-സതീഷ് കുമാർ സാമുസ്കി, കലാസംവിധാനം- ജാക്കി, കോസ്റ്റ്യൂം ഡിസൈനർ-നന്ദിനി നെടുമാരൻ, പബ്ലിസിറ്റി ഡിസൈൻ- ഭരണിധരൻ, മേക്കപ്പ്-കാളിമുത്തു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹരികൃഷ്ണൻ, സൗണ്ട് മിക്സ്-പ്രമോദ് തോമസ്,…
Read Moreപുറമേരിയിൽ വൻ കവർച്ച; 18 പവൻസ്വർണാഭരണം നഷ്ടപ്പെട്ടു; ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരവും മുറിച്ചെടുത്തു
നാദാപുരം : പുറമേരിയിൽ വീട്ടില്‍ സൂക്ഷിച്ച പതിനെട്ട് പവൻ സ്വർണാഭ രണം മോഷണം പോയി. വീട്ടിലെ ജനൽ കുത്തിത്തുറന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. രാത്രി പുറത്ത് പോയ മകൻ തിരിച്ചെത്തിയപ്പോഴാണ് സിസിടിവി കാമറ മൂടിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം വീട്ടുകാർ അറിയുന്നത്. മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണംപോയത്. കൂടാതെ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരവും കള്ളൻ മുറിച്ചെടുത്തു.സംഭവത്തിൽ നാദാപുരം പോലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
Read Moreസ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; വിദ്യാഭ്യാസ മന്ത്രി സ്കൂൾ അധികൃതരോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സ്കുള് അധികൃതരോട് റിപ്പോര്‍ട്ട് തേടി. ഫോര്‍ട്ട് ഹൈസ്കുളിലെ പ്രവേശനോത്സവത്തിലാണ് വ്ളോഗര്‍ മുകേഷ് എം. നായര്‍ ഇന്നലെ പങ്കെടുത്തത്. റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയില്‍ കോവളം പോലീസ് ഇയാള്‍ക്കെതിരേ പോക്സോ കേസെടുത്തിരുന്നു. ഇത്തരത്തില്‍ കേസില്‍ പ്രതിയായ ആളിനെ സ്കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയത്.
Read Moreട്രെയിൻ സമയം: സ്വകാര്യ ആപ്പുകളെ ആശ്രയിക്കരുതെന്ന് റെയിൽവേ; ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം പിന്തുടരാം
കൊല്ലം: ട്രെയിനുകളുടെ സമയവും വരവും പോക്കും കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകളെ പൂർണമായും ആശ്രയിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പിന്തുടരണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സമയങ്ങൾ, റദ്ദാക്കിയ ട്രെയിനുകൾ, വഴിതിരിച്ചുവിട്ട ട്രെയിനുകൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമായി സ്വകാര്യ ആപ്പിൽ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയിൽവേ നിർദേശിച്ചിരിക്കുന്നത്. വെയർ ഈസ് മൈ ട്രെയിൻ, ഇക്സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാർ ഉപയോഗിക്കാറുള്ളത്. ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവർത്തിക്കാറുള്ളത്.അതുകൊണ്ട് ഇത്തരം ആപ്പുകളിൽ ട്രെയിൻ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും ഔദ്യോഗികമായി അറിയാൻ സാധിക്കില്ല. മഴക്കാലമായതോടെ റെയിൽപാളത്തിൽ മരം വീണും വെള്ളം കയറിയും ട്രെയിൻ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്…
Read Moreപോക്സോ കേസിൽ അഭിഭാഷകനെ രക്ഷിക്കാന്‍ ഒത്തുകളി; ഡിവൈഎസ്പിയും എസ്എച്ച്ഒയും സസ്പെന്‍ഷനിൽ
പത്തനംതിട്ട: അഭിഭാഷകന് കുറ്റാരോപിതനായ പോക്സോ കേസില്‍ എഫ്ഐആര്‍ വൈകിപ്പിച്ചതിന് ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്പെന്ഷന്. പതിനേഴുകാരിയെ ബന്ധുവിന്റെ സഹായത്തോടെ അഭിഭാഷകന് ക്രൂരമായ ലൈംഗികപീഡനത്തിനു വിധേയയാക്കിയെന്ന പരാതിയിലെ എഫ്ഐആര്‍ വൈകിപ്പിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന കണ്ടെത്തലില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് ആഭ്യന്തരവകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടെയും ഭാഗത്തു ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഡിജിപി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോക്സോ പ്രകാരം കേസെടുക്കേണ്ട വിഷയമാണെന്നറിഞ്ഞിട്ടും എസ്എച്ച്ഒ ഇക്കാര്യം മറച്ചുപിടിച്ചതായും ഡിവൈഎസ്പിക്കും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഭിഭാഷകനായ നൗഷാദ്, പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസിൽ പിതാവ് നിയോഗിച്ച അഭിഭാഷകനാണ് കുട്ടിയെ പീഡിപ്പിച്ചതായി പരാതി. നേരത്തെ, പെണ്‍കുട്ടിയുടെ അമ്മയെയും അഭിഭാഷകന് പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു.വിദേശത്തായിരുന്ന അച്ഛൻ നാട്ടിലെത്തിയപ്പോഴാണ് മകള്‍…
Read Moreപോലീസിനോട് രത്തൻ ദാസ് എല്ലാം പറഞ്ഞു; ജ്യൂസ് കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: പശ്ചിമബംഗാളില്‍ നിന്നു കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാല കരിമടം കോളനിയില്‍ താമസിക്കുന്ന ആഷിക്ക് (27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാള്‍ സ്വദേശി രത്തന്‍ രാംദാസ് എന്നയാള്‍ മുഖേനയാണ് ഇയാള്‍ കഞ്ചാവ് തിരുവനന്തപുരത്തെത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കഴിഞ്ഞ മാസം പന്ത്രണ്ടിന് ഏഴര കിലോ കഞ്ചാവുമായി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നും പോലീസ് പിടികുടിയിരുന്നു. രത്തന്‍ രാംദാസിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വില്‍പ്പനയുടെ സൂത്രധാരന്‍ ആഷിക്കാണെന്ന് പോലീസിന് വിവരം ലഭിച്ചത്. കിള്ളിപ്പാലത്തെ ഒരു ജ്യൂസ് കടയിലെ ജീവനക്കാരനാണ് ആഷിക്ക്. ജ്യൂസ് കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്താനാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. രത്തന്‍ രാംദാസ് റിമാൻഡിലാണ്. മുങ്ങിനടന്ന ആഷിക്കിനെ ചാല കരിമടം കോളനിക്കു സമീപത്ത് നിന്നാണ് തമ്പാനൂര്‍ പോലീസ് പിടികുടിയത്. തമ്പാനൂര്‍…
Read More