2022 ഫെബ്രുവരി ആറ് ഞായറാഴ്ച. കോവിഡിനെത്തുടര്‍ന്ന് അവധിയിലായിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വി. സജികുമാര്‍ അന്നാണ് ഡ്യൂട്ടിക്ക് എത്തിയത്. ലോക്ക്ഡൗണ്‍ ആയതിനാല്‍ അന്ന് പ്രത്യേക കേസുകളൊന്നും ഇല്ലായിരുന്നു. രാവിലെ തന്നെ സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇന്‍സ്പെക്ടര്‍ സജികുമാര്‍ ഉച്ചയോടെ അടുത്തുള്ള ക്വാര്‍ട്ടേഴ്സിലേക്ക് പോന്നു. അവിടെയെത്തി മുക്കാല്‍ മണിക്കൂറിനുശേഷം അദ്ദേഹത്തിന് സ്റ്റേഷനില്‍ നിന്നൊരു കോള്‍ വന്നു. ഒരു സ്ത്രീയുടെ മാല പൊട്ടിച്ചുവെന്നായിരുന്നു ആദ്യമെത്തിയ കോള്‍. തൊട്ടുപിന്നാലെ പോലീസ് കണ്ട്രോള് റൂമില്‍നിന്നു വിളിയെത്തി. ഒരു സ്ത്രീ കൊല്ലപ്പെട്ടിരിക്കുന്നു. പേരൂര്‍ക്കട അമ്പലമുക്കിലെ അമ്പലനഗറില്‍ ടാബ്സ് ഗ്രീന്‍ടെക് അഗ്രിക്ലിനിക്ക് എന്ന അലങ്കാരച്ചെടി വില്പന ശാലയിലായിരുന്നു സംഭവം നടന്നത്. ഇന്‍സ്പെക്ടറും സംഘവും സ്ഥലത്തെത്തി. ടാര്‍പോളിന്‍കൊണ്ട് മൂടിയ മൃതദേഹം അലങ്കാരച്ചെടിക്കടയില്‍ ചെടി വാങ്ങാനെത്തിയവര്‍ അവിടെ ആരെയും കാണാതായതോടെ ഉടമ തോമസ് മാമ്മനെ വിളിച്ചു. ഞായറാഴ്ച അവധിയാണെങ്കിലും ചെടികള്‍ നനയ്ക്കാന്‍ എത്തണമെന്ന് തോമസ് ജീവനക്കാരിയായ…
Read MoreDay: June 4, 2025
കടലിന്റെ നിറം മാറുന്നു; വളരെ ഗൗരവത്തോടെ കാണണമെന്ന് ഗവേഷകർ
കടൽത്തീരത്ത് സമയം ചിലഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. കടലിൽ കുളിക്കാനും തിരയെണ്ണാനും മുത്തും ചിപ്പിയുമൊക്കെ ശേഖരിക്കാനും മണൽത്തരികൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കാനുമൊക്കെ നല്ല രസമാണ്. എന്നാൽ പുറമേ കാണുന്ന രസം ചില സമയങ്ങളിൽ കടലിനു ഇല്ല. സുനാമി വന്നപ്പോൾ കടലിന്റെ ക്ഷോഭം നമ്മൾ കണ്ടതാണ്. ചിലനേരങ്ങളിൽ അതിശക്തിയായി വിശിയടിക്കുന്ന തിര ചിലപ്പോൾ നമ്മുടെ ജീവൻ തന്നെ എടുക്കാൻ സാധ്യതയുണ്ട്. ഇപ്പോഴിതാ കടലിന്റെ നിറം അസാധാരണമായ രീതിയില്‍ മാറുന്നതായി ഗവേഷണ പഠനം. കടലിലെ എതാണ്ട് 71 മില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് ഇത്തരത്തില്‍ കടും നിറമായി മാറിയത്. ഭൂമിയിലെ മുഴുവൻ കടലിന്റെ ഏതാണ്ട് 21 ശതമാനം നിറമാറ്റം സംഭവിച്ചെന്നാണ് ഗവേഷണ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. സാറ്റലൈറ്റ് ഡാറ്റയും ഓഷ്യനിക് മോഡലുകളെയും അടിസ്ഥാനപ്പെടുത്തി 2003 മുതല്‍ 2022 വരെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. കടലിൽ പ്രകാശം കടന്ന്…
Read Moreമുഖ്യമന്ത്രിക്കെതിരേ വീണ്ടും അന്‍വര്‍; ‘പിണറായി ആദ്യം വഞ്ചിച്ചത് വിഎസിനെ ’
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തെ മുഴുവൻ വഞ്ചിച്ചിരിക്കുകയാണെന്ന ആരോപണവുമായി പി.വി. അൻവർ രംഗത്ത്. താന്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാർത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു അൻവർ. പിണറായി ആദ്യം വഞ്ചിച്ചത് വി.എസ്. അച്യൂതാനന്ദനെയാണെന്ന് അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്തുകാർ കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെ വഞ്ചിച്ചു. ശബരിമല വിഷയത്തിൽ ഹൈന്ദവരെയും വഞ്ചിച്ചു. പിഎസ് സി നിയമനം നടത്താതെ ഉദ്യോഗാർഥികളെ വഞ്ചിച്ചു. ക്രൈസ്തവ സമുദായത്തെയും മുനമ്പത്തുകാരെയും വഞ്ചിച്ചു. വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ല. അധിക നികുതി ചുമത്തി വ്യാപാരികളെ വഴിയാധാരമാക്കി. പൂട്ടികിടക്കുന്ന എത്രയെത്ര കടകളാണിന്ന് നാട്ടിലിന്നുള്ളത്. പ്രവാസികളെ ഇതാ, കേരളം അമേരിക്കയാണെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്നു. പിന്നീട് അവരെ തിരിഞ്ഞു നോക്കിയില്ലെന്നും അൻവർ പറഞ്ഞു. മറുനാടൻ ഷാജനെതിരേ എനിക്ക് വ്യക്തിപരമായി പ്രശ്നമില്ല. എന്നാൽ, ഇപ്പോൾ സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് അയാൾ ശ്രമിക്കുന്നത്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് കാഴ്ചക്കാരെ കൂട്ടി പണം സമ്പാദിക്കുകയാണ് മറുനാടൻ. ഈ വിഷയം…
Read Moreമുസ്ലിംലീഗിന് പ്രതിപക്ഷ നേതാവിനെതിരേ യാതൊരു പരാതിയുമില്ല; അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പി.വി. അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്തണമെന്നായിരുന്നു നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ അന്‍വര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതുകൊണ്ട് അന്‍വര്‍വിഷയം അടഞ്ഞ അധ്യായമായി. പിണറായി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ അന്‍വറിന്റെ വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം എല്ലാം തകര്‍ത്തു. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വരാജ് ഭീഷണിയല്ല. അന്‍വറിനെയും ഭീഷണിയായി കാണുന്നില്ല. നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപിക്കു തുടക്കം മുതല്‍ തന്നെ പാളിച്ച വന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. മ ുസ്ലിം ലീഗിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ യാതൊരു പരാതിയുമില്ല.…
Read Moreനിസാരം! കാമി, വയസ് 55; എവറസ്റ്റിൽ പോയിവന്നത് 31 തവണ
ഉയരംകൂടുംതോറും കടുപ്പം കുറഞ്ഞുവരുന്ന പ്രാണവായു, കാറ്റുപോലും ഉറഞ്ഞുപോകുന്ന കൊടുംതണുപ്പ്, മഞ്ഞിൽ മറഞ്ഞിരിക്കുന്ന മരണഗർത്തങ്ങൾ. എവറസ്റ്റ് പർവതാരോഹകരുടെ എക്കാലത്തെയും ആവേശമാണ്, ഒപ്പം പേടിസ്വപ്നവും. ലോകത്തിന്റെ ഉച്ചിയിലേക്ക് ഒറ്റത്തവണ നടന്നുകയറിയവർ ഹീറോയാകും. അപ്പോൾ 31 തവണ എവറസ്റ്റ് കീഴടക്കിയാലോ, അതും 55-ാം വയസിൽ. നേപ്പാളുകാരനായ ഷെർപ്പ കാമി റീത്ത വെറും ഹീറോയല്ല, മരണമാസാണ്. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റിക്കാർഡ് കാമി പുതുക്കി. അന്നലെ പുലർച്ചെ നാലോടെ 8,849 മീറ്റർ ഉയരമുള്ള കൊടുമുടി കാമിയും സംഘവും കീഴടക്കിയതായി പർവതാരോഹകണ സംഘാടകരായ സെവൻ സമ്മിറ്റ് ട്രെക്ക്സിന്റെ ചെയർമാൻ മിംഗ്മ ഷെർപ്പ പറഞ്ഞു. ഇന്ത്യൻ കരസേനയുടെ അഡ്വഞ്ചർ വിംഗ് എവറസ്റ്റ് എക്സ്പെഡിഷനിലെ ലെഫ്. കേണൽ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നയിച്ചാണ് കാമി വീണ്ടും എവറസ്റ്റിന്റെ നെറുകയിലെത്തിയത്. അദ്ദേഹം ബേസ് ക്യാമ്പിലേക്കു തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്ന് മിംഗ്മ ഷെർപ്പ അറിയിച്ചു. കഴിഞ്ഞ…
Read Moreമഴയും കാറ്റും ശമിച്ചു; തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ചാകര പ്രതീക്ഷയിൽ വള്ളങ്ങൾ കടലിലേക്ക്
അമ്പലപ്പുഴ: മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞതോടെ ചാകര പ്രതീക്ഷയിൽ വള്ളങ്ങൾ കടലിലേക്ക്. ജില്ലയുടെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു വള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ ഇന്നലെ പുലർച്ചെ മുതൽ എത്തിത്തുടങ്ങി. നീട്ടുവല, ഡിസ്കോ, ബീഞ്ച് തുടങ്ങിയ ചെറിയ വള്ളങ്ങളും നൂറോളം പേർ കയറുന്ന കൂറ്റൻ ലെയ്ലാൻഡുകളുമാണ് കടലിൽ ഇറക്കിയത്. ആഴക്കടലിൽ തിരമാലയുടെ ശക്തി കുറഞ്ഞതാണ് വള്ളങ്ങൾക്കു തുണയായത്. തോട്ടപ്പള്ളി ഹാർബറിൽനിന്നു പോയ വള്ളങ്ങൾ പറവൂർ ഗലീലിയ തീരത്തോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്താണ് വല നീട്ടിയത്. ചില വള്ളങ്ങൾക്ക് അഞ്ചു കുട്ടയോളം മത്തി കിട്ടിയതൊഴിച്ചാൽ ഭൂരിഭാഗം വള്ളങ്ങൾക്കും അധ്വാനം മാത്രമായിരുന്നു മിച്ചം. ഒരു കിലോമത്തി 200 രൂപ വച്ചാണ് തോട്ടപ്പള്ളിയിൽ വിൽപ്പന നടന്നത്. കടലിലെ ശക്തമായ ഒഴുക്കാണ് മീൻ വലയിൽ കയറുന്നതിനു തടസം. അതേസമയം, തീരത്ത് ശക്തമായ തിരമാലകൾ ഉള്ളതിനാൽ ഒരാൾ മാത്രം തുഴഞ്ഞുപോകുന്ന പൊന്തു വലക്കാർക്ക് കടലിൽ പോകാൻ പറ്റാത്ത സ്ഥിതിയാണ്.തെക്ക്…
Read Moreഇരട്ടപ്പാതയ്ക്കായി സ്ഥലം നൽകിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ; പണം കിട്ടാനുള്ളത് നൂറോളം കുടുംബങ്ങൾക്ക്
കോട്ടയം: ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് റെയില്‍വേ ഇനിയും നഷ്ടപരിഹാരം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നു. ചിങ്ങവനം മുതല്‍ കോട്ടയം വരെയുള്ള ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയ നൂറോളം കുടുംബങ്ങള്‍ക്കാണ് ഇരട്ടപ്പാതയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും നഷ്ടപരിഹാരം നല്‍കാത്തത്. നാട്ടകം വില്ലേജ് ഓഫീസിനു കീഴിലുള്ള 85 കുടുംബങ്ങള്‍ തങ്ങള്‍ വിട്ടു നല്കിയ സ്ഥലത്തിനും വീടിനും നഷ്ടപരിഹാരം കുറവാണെന്നു പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റെയില്‍വേ നല്‍കാമെന്നു പറഞ്ഞ നഷ്ടപരിഹാരം കുറവാണെന്നും നിലവിലുള്ള ഭൂമിവിലയനുസരിച്ച് കൂടുതല്‍ തുക നല്‍കണമെന്നുമുള്ള വിധി കഴിഞ്ഞ ഡിസംബറില്‍ കോടതി പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ടുനല്‍കിയവര്‍ റെയില്‍വേയെ സമീപിച്ചപ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.റെയില്‍വേ പണം നല്കിയാല് ഉടന്‍ പണം നല്‍കുമെന്നാണ് സര്‍ക്കാരും അറിയിച്ചിരിക്കുന്നത്. ഇതിനിടയില്‍ സ്ഥലം ഏറ്റെടുക്കലിനായി തുറന്ന സ്പെഷല്‍ തഹസില്‍ദാറുടെ ഓഫീസ് അടച്ചു പൂട്ടാനും റെയില്‍വേ നീക്കം ആരംഭിച്ചു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായുള്ള…
Read Moreഇടപാടുകൾ ഇപ്പോൾ എന്തെളുപ്പം… യുപിഐ ഇടപാടുകളിൽ സർവകാല റിക്കാർഡ്
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് മികച്ച നേട്ടവുമായി യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് ( യുപിഐ) ഇടപാടുകൾ കഴിഞ്ഞ മാസം സർവകാല റിക്കാർഡിലെത്തി. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ മേയിൽ 18.68 ബില്യൺ (1,868 കോടി) ഇടപാടുകളാണ് നടന്നത്. ഇത് 25.14 ട്രില്യൺ(25.14 ലക്ഷം കോടി) രൂപയുടെ റിക്കാർഡ് മൂല്യം രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ചിലാണ് ഏറ്റവും ഉയർന്ന ഇടപാടുകൾ രേഖപ്പെടുത്തിയിരുന്നത്. അന്ന് 18.3 ബില്യൺ ഇടപാടുകളും 24.77 ട്രില്യൺ രൂപയുടെ മൂല്യവുമാണ് ഉണ്ടായിരുന്നത്. ഏപ്രിലിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ നാല് ശതമാനവും മൂല്യത്തിൽ അഞ്ച് ശതമാനവമാണ് വർധനയുണ്ടായത്. ഏപ്രിലിൽ 17.89 ബില്യൺ ഇടപാടുകളും 23.95 ട്രില്യൺ രൂപയുടെ മൂല്യവുമാണ് രേഖപ്പെടുത്തിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 33 ശതമാനവും മൂല്യത്തിൽ 23 ശതമാനവും വർധനയുണ്ടായി. മേയ് മാസത്തിൽ പ്രതിദിന…
Read Moreജില്ലയില്‍ ഒരു കോവിഡ് മരണം; കോവിഡ് വ്യാപനത്തില്‍ ആശങ്ക; ആരോഗ്യവകുപ്പിനു നിസംഗത
കോട്ടയം: ഇന്നലെ ജില്ലയില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിസംഗത. കോവിഡ് സംബന്ധിച്ച യാതൊരു വിവരങ്ങളും ജില്ലാ മെഡിക്കല്‍ വിഭാഗം പുറത്തു വിടുന്നുമില്ല. ചങ്ങനാശേരി സ്വദേശിനിയായ വയോധികയാണു തിങ്കളാഴ്ച രാത്രി കോവിഡ് ബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദിവസം അന്‍പതിലേറെ പേരില്‍ കോവിഡ് പുതുതായി സ്ഥിരീകരിക്കുമ്പോഴും ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. നിലവില്‍ 250 കോവിഡ് ബാധിതര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ നല്‍കാനോ വീഴ്ചയില്ലാത്ത ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ ജില്ലയില്‍ നടപടിയെടുക്കുന്നില്ല. സ്കൂള്‍ തുറക്കല്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുലര്‍ത്തേണ്ട ജാഗ്രതാനിര്ദേശങ്ങളെക്കുറിച്ചും അറിയിപ്പുകളില്ല. ജലദോഷവും പനിയുമായി ആശുപത്രിയിലെത്തുന്നവരില്‍ മാത്രമാണു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ജലദോഷവും പനിയും ബാധിച്ചശേഷം ചികിത്സ തേടാത്തവരില്‍ ഏറെപ്പേര്‍ക്കും കോവിഡ് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതരും…
Read Moreമരം നടാം, പണം നേടാം… പരിസ്ഥിതി ദിനത്തിൽ ട്രീ ബാങ്കിംഗ് പദ്ധതിയുമായി വനംവകുപ്പ്; 100 തൈകൾ നട്ടാൽ പ്രതിവർഷം ഒരുമരത്തിന് 30 രൂപ
കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തിന്റെ സാന്ദ്രത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രീ ബാങ്കിംഗ് പദ്ധതിയുമായി വനംവകുപ്പ്. പദ്ധതിയുടെ ഭാഗമായി അത്യാവശ്യം ഭൂമിയുണ്ടെങ്കില്‍ മരം നട്ടുവളര്‍ത്തി കാശുണ്ടാക്കാം. വനം വകുപ്പിനു കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കുള്ള അപേക്ഷ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവര്‍ക്കോ കുറഞ്ഞത് 15 വര്‍ഷം ലീസിന് ഭൂമി കൈവശമുള്ളവര്‍ക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതത് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസില്‍ പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന വ്യക്തികള്‍ക്ക് 15 വര്‍ഷംവരെ ധനസഹായം ലഭിക്കും. 15 വര്‍ഷം പൂര്‍ത്തിയായശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷണല്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വില്പന നടത്തുകയോ ചെയ്യാം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ വനംവകുപ്പുമായി കരാറില്‍ ഏര്‍പ്പെടണം. തേക്ക്,…
Read More