കുമാര്‍ കഫേയിലെ രാജേന്ദ്രന് ഉടന്‍ കഫേ ഉടമയെ ഈ ചിത്രം കാണിച്ചു. ചിത്രത്തിലുള്ള കഫേയില്‍ ഒരു മാസം മുമ്പ് ജോലിക്കെത്തിയ തമിഴ്നാട്ടുകാരന് രാജേന്ദ്രനാണെന്നും തേങ്ങ ചിരവിയപ്പോള് കൈക്ക് പരിക്കേറ്റ് ചികിത്സയില്‍ ആയതിനാല്‍ വീട്ടിലേക്ക് പോയിരിക്കുകയാണെന്നും കടയുടമ മൊഴി നല്കി. പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കാമെന്ന ധാരണയില്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചപ്പോള്‍ കൈക്ക് മുറിവേറ്റ് ചികിത്സ തേടിയെത്തിയ രാജന് എന്നയാളുടെ വിവരങ്ങള്‍ ലഭിച്ചു. ആറിന് വൈകിട്ട് ഏഴിനു ശേഷമാണ് ഇയാള്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതെന്നും രേഖയിലുണ്ട്. കഫേ ഉടമയ്ക്ക് ഇയാളെ പരിചയപ്പെടുത്തിക്കൊടുത്ത തമിഴ്നാട് സ്വദേശിയെ പോലീസ് കണ്ടെത്തി. കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂര്‍ രാജീവ് നഗറില്‍ ഡാനിയലിന്റെ മകന് രാജേഷ് എന്ന രാജേന്ദ്രനാണ് (39) ഇതെന്ന് അയാള്‍ മൊഴി നല്കി. അഞ്ചാം നാള് പ്രതി വലയില്‍ തിരുനെല്‍വേലി സ്വദേശിയായ രാജേന്ദ്രനെ തേടി പോലീസ് സംഘം അവിടേക്ക് തിരിച്ചു. തമിഴ്നാട്…
Read MoreDay: June 5, 2025
പ്രസവശേഷം അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്പോൾ കൂട്ടായി മറ്റൊരു കുഞ്ഞു ജീവനും
പ്രസവശേഷം അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്പോൾ അവർക്കൊപ്പം ഇനി മുതൽ മറ്റൊരു കുഞ്ഞു ജീവൻ കൂടിയുണ്ടാകും. ഇരുവർക്കും കൂട്ടായി വൃക്ഷത്തൈയാണ് നൽകുന്നത്. ലോക പരിസ്ഥിതി ദിനത്തിൽ ജീവൻ എന്ന പദ്ധതിക്കാണ് ഇപ്പോൾ തുടക്കമിട്ടത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. സെക്രട്ടേറിയേറ്റില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എസ്എടി ആശുപത്രിയിലെ ടീമിന് വൃക്ഷത്തൈ കൈമാറി. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ജബ്ബാര്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, നഴ്സിംഗ് ഓഫീസര്‍മാരായ ജ്യോതി, സജിത എന്നിവര്‍ക്കാണ് മന്ത്രി വൃക്ഷതൈ കൈമാറിയത്. വനം വകുപ്പുമായി ചേർന്നാണ് ആരോഗ്യ വകുപ്പ് ഈ പദ്ധതി തയാറാക്കുന്നത്. പ്രസവശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തെ മാതൃയാനം പദ്ധതിയിലൂടെ സൗജന്യ വാഹനത്തിലാണ് വീട്ടിലേയ്ക്ക് അയയ്ക്കുന്നത്. അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നാണ് വൃക്ഷതൈ കൂടി നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു.
Read Moreലോകപ്രശസ്ത നർത്തകിയും സിനിമ നടിയും ആകണമെന്നുമായിരുന്നു ആഗ്രഹം: റാണിയ റാണ
കുട്ടിക്കാലം മുതല്‍ തന്നെ സിനിമയില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ലോകപ്രശസ്ത നർത്തകിയും സിനിമ നടിയും ആകണമെന്നുമായിരുന്നു കുഞ്ഞുന്നാളിലെ പറയാറുണ്ടായിരുന്നതെന്ന് റാണിയ റാണ. തമിഴില്‍ അടക്കം നേരത്തേയും ചില അവസരങ്ങളൊക്കെ വന്നിരുന്നെങ്കിലും അത് മുടങ്ങിപ്പോയി. ഒരിക്കല്‍ പ്രശസ്ത തമിഴ് നടന്റെ ചിത്രത്തില്‍ ഒരു വേഷം ലഭിച്ചു. എന്നാല്‍ എഗ്രിമെന്റ് സൈൻ ചെയ്യുന്ന സമയമായപ്പോഴേക്കും അതു മുടങ്ങുകയാണുണ്ടായത്. എല്ലാത്തിനും ഒടുവില്‍ ആഗ്രഹം പോലെ കിട്ടിയ വേഷമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലേത്. ഇത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാലയും അസിസ്റ്റന്റ് ഡയറക്ടർ മനുവും കൂടിയാണ് എന്നെ ബന്ധപ്പെട്ടത്. രണ്ടാമത്തെ ഓഡിഷന് സംവിധായകന്റെയും എഴുത്തുകാരന്റെയും മുമ്പിലായിരുന്നു. അവരെല്ലാം ഓക്കെ പറഞ്ഞതിനുശേഷം ദിലീപേട്ടനിലേക്ക് എത്തി. അങ്ങനെ ആ വേഷത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു എന്ന് റാണിയ റാണ പറഞ്ഞു.
Read Moreമമ്മൂക്ക ഐക്കോണിക് ഫിഗറാണ്: സിമ്രാൻ
മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് സിമ്രാന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിസാറിന്റെ കൂടെ ഞാന്‍ ഒരേയൊരു സിനിമയാണു ചെയ്തത്, ഇന്ദ്രപ്രസ്ഥം. അത് തമിഴ്നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ എന്നായിരുന്നു പേര്. ഞാന്‍ ആ സിനിമയില്‍ മമ്മൂട്ടിസാറിന്റെ പെയര്‍ അല്ലായിരുന്നു. അതിന്റെ മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗര്‍ ആയിരുന്നു. നല്ല രണ്ട് പാട്ടുകളുണ്ട് ആ പടത്തില്‍. വിദ്യാസാഗര്സാറിന്റെ സംഗീതം അടിപൊളിയാണ്. അതായിരുന്നു എന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ മൂവി. തമിഴിനു മുമ്പ് ഞാന്‍ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിനു ശേഷമാണ് തമിഴില്‍ നേരുക്ക് നേര് ചെയ്തത്. മമ്മൂട്ടിസാറിന്റെ പുതിയ സിനിമ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്, കുറച്ചുപോലും മാറിയിട്ടേ ഇല്ല എന്ന് സിമ്രാന് പറഞ്ഞു.
Read Moreഇരുപതുകാരിലും പുറംവേദന!
സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം. ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം. ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്. ചികിത്സ രോഗത്തിനല്ല! പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുന്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം. ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം. ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നവരിൽ രോഗശമനം വളരെ വേഗമാണ്.അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്റെ സാരാംശം. ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം…
Read Moreപ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി: പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല 13-ന്
കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി റാഫി മതിര തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’ 13ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഇഫാര്‍ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന കാമ്പസ് സിനിമയായ പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്. സിദ്ധാര്‍ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍,ദേവദത്ത്, പ്രണവ്, അരുണ്‍ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ കൗമാരക്കാര്‍ക്ക് പുറമെ ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, എസ്.ആശ നായര്‍, തിരുമല രാമചന്ദ്രന്, റിയാസ് നര്‍മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന് വെള്ളത്താടി, രാജ്മോഹൻ, സിജി ജൂഡ്,…
Read More‘ഹൃദയം ശരിയാണെന്ന് പറയുന്നതാണ് എന്റെ പാതയായി ഞാൻ സ്വീകരിക്കുന്നത്’ : രശ്മിക മന്ദാന
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെയായിരുന്നു തുടക്കം. ആദ്യ സിനിമ കിർക്ക് പാർട്ടി റിലീസിന് എത്തുമ്പോൾ നടിയുടെ പ്രായം വെറും 20 വയസായിരുന്നു. അവിടെ നിന്ന് സിക്കന്ദർ എന്ന ബോളിവുഡ് ചിത്രത്തിൽ വരെ കരിയർ എത്തിക്കാൻ കഠിനമായ ഒരുപാട് വഴികളിലൂടെ നടി സഞ്ചരിച്ചിട്ടുണ്ട്. അഭിനയം അറിയില്ലെന്ന വിമർശനമാണ് ആദ്യകാലത്ത് രശ്മിക ഏറ്റവും കൂടുതൽ തവണ കേട്ട പഴി. സൗന്ദര്യം കൊണ്ടു മാത്രമാണ് നടി ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കുന്നതെന്ന തരത്തിലും വിമർശനം ഉയർന്നിരുന്നു. തുടക്ക കാലത്ത് നായകന്മാർക്ക് പ്രണയിക്കാൻ മാത്രമുള്ള ഗ്ലാമറസ് നായികയായി രശ്മിക സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതും വിമർശനത്തിന് ആക്കം കൂട്ടി. അടുത്തിടെയായി താരം അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവാണ്. അനിമൽ സിനിമയിലെ രശ്മികയുടെ പ്രകടനം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. അഭിനയ ജീവിതത്തിന്റെ ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ…
Read Moreആറളത്ത് കാട്ടാനയിറങ്ങി 3 കുടിലുകൾ തകർത്തു; ഗർഭിണി ഉൾപ്പെടെ 2 സ്ത്രീകൾക്കു പരിക്ക്
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനയിറങ്ങി മൂന്ന് കുടിലുകൾ തകർത്തു. ഓടിരക്ഷപ്പെടുന്നതിനിടെ ഗർഭിണി ഉൾപ്പെടെ 2 സ്ത്രീകൾക്കു പരിക്കേറ്റു. ഗർഭിണിയായ അശ്വതി, ലീന എന്നിവർ അത്ഭുതകരമായാണ് ആനയുടെ തുമ്പികൈക്ക് മുന്നിൽനിന്ന് രക്ഷപ്പെട്ടത്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപതിൽ പൂക്കുണ്ട് മേഖലയിലായിരുന്നു ഇന്നുപുലർച്ചെ അഞ്ചോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. പൂക്കുണ്ടിലെ ഷീന നാരായണൻ, ലീന, തങ്കമ്മ എന്നിവർ താമസിക്കുന്ന കുടിലുകളാണ് ആന തകർത്തത്. തകർന്ന ആനമതിലിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ ആനയാണ് ആക്രമണം അഴിച്ചുവിട്ടത്. പുറത്തിറങ്ങിയ രണ്ട് ആനകളിൽ ഒരാനയാണ് കുടിലിനുനേരേ ആക്രമണം നടത്തിയത്. ആന കുടിലിന് നേരേ തിരിഞ്ഞതോടെ ഓടിരക്ഷപ്പെടുന്നതിനിടയിലാണ് ലീനയ്ക്കും ഗർഭിണിയായ ബന്ധുവിനും പരിക്കേറ്റത്. അശ്വതിയുടെ ചെവിക്ക് സമീപത്തായാണ് പരിക്ക്. പരിക്കേറ്റ രണ്ടുപേരെയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗർഭിണിയെ കൂടുതൽ ചികിത്സയ്ക്കായി കണ്ണൂരിലേക്ക് മാറ്റി. ഇതോടെ മൂന്നുമാസത്തിനുള്ളിൽ പുനരധിവാസ മേഖലയിൽ കാട്ടാന…
Read Moreഗോദയിലിറങ്ങാന്‍ മടിക്കുമ്പോഴും 75,000 വോട്ടിന്റെ അവകാശവാദവുമായി അന്‍വര്‍
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ ഗോദയിലേക്ക് ഇറങ്ങാന്‍ മടിക്കുമ്പോഴും അവകാശവാദവുമായി പി.വി. അന്‍വര്‍. താന്‍ എത്ര വോട്ടുകള്‍ നേടുമെന്നും അത് ആര്‍ക്കൊക്കെ തിരിച്ചടിയാവുമെന്നും വിശദീകരിക്കുകയാണ് അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് 75,000 വോട്ട് താന്‍ നേടുമെന്നാണ് അന്‍വറിന്റെ അവകാശ വാദം. പ്രിയങ്കാഗാന്ധിക്ക് 97,000 വോട്ടാണ് നിലമ്പൂരില്‍ നിന്ന് ലഭിച്ചത്. അതില്‍ നിന്ന് ചുരുക്കം വോട്ട് കുറയും. അങ്ങനെയാണ് 75,000 വോട്ട് ലഭിക്കുക. സിപിഎമ്മിന് 29,000 വോട്ടാണ് നിലമ്പൂരിലുള്ളത്. ലീഗിന്റെ ഉറച്ച വോട്ട് 30,000 ആണ്. കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുകള്‍ 45,000 വും-അന്‍വര്‍ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് ജയിക്കില്ലെന്നും അന്‍വര്‍ ആവര്‍ത്തിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടക്കുന്നതിനിടെ ആര്യാടന് ഷൗക്കത്തിനോട് നീ ജയിക്കില്ലെന്ന് പറഞ്ഞിരുന്നു. പരാജയപ്പെടുമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു. ചില ഇടങ്ങളില്‍ നിന്ന് ഷൗക്കത്തിന് തീരെ വോട്ട് കിട്ടില്ല. എനിക്ക് വി.എസ്. ജോയിയോട് പ്രത്യേക താല്പര്യമില്ല. പക്ഷെ, അദേഹം…
Read Moreഇരിങ്ങാലക്കുടയിൽ അമ്മയും മകളും മരിച്ച സംഭവം; രേഖയുടെ ഭർത്താവ് കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊന്ന കേസിലെ പ്രതി; കോട്ടയംകാരൻ പ്രേംകുമാറിനെ തിരഞ്ഞ് പോലീസ്
ഇരിങ്ങാലക്കുട; അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന പ്രേംകുമാറിനെ തിര ഞ്ഞ് പോലീസ്. കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയയാളാണ് പ്രതി പ്രേംകുമാറെന്നു പോലീസ് പറയുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണു രേഖയ്ക്കൊപ്പം താമസമാക്കിയത്. 2019 സെപ്റ്റംബര്‍ 20 നായിരുന്നു പ്രേംകുമാര്‍ ആദ്യ ഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് വിദ്യയെ(48) കൊലപ്പെടുത്തിയത്. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ പരിചയത്തിലായ ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സഹപാഠി തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലന്‍വിള സുനിത ബേബി (39)യുമായി ഇയാള്‍ പ്രണയത്തിലാകുകയും പിന്നീട് ഇവരെ വിവാഹം കഴിക്കാന്‍ വിദ്യയെ കൊന്ന് മൃതദേഹം തിരുനെല്‍വേലിയിലെ കുറ്റിക്കാട്ടില്‍ തള്ളുകയുമായിരുന്നു. 2019 ഡിസംബര്‍ ആറിന് ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് ‘വിദ്യയെ കാണാതായതല്ലെന്നും താന്‍ കൊന്നതാണെന്നും’ വാട്സ്ആപ്പ് സന്ദേശം അയച്ചു. പോലീസിനു മുന്നില്‍ ഇയാള്‍ കീഴടങ്ങാതെ വന്നപ്പോള്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ…
Read More