അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകണമെന്ന് പി.സി. ജോർജ്

തൊടുപുഴ: അടിയന്തരാവസ്ഥ കാലയളവിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകണമെന്ന് മുൻ എംഎൽഎ പി.സി.ജോർജ്. എച്ച്ആർഡിഎസ് ഇന്ത്യയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ അന്പതാം സ്വാതന്ത്ര്യസമര അനുസ്മരണ സമ്മേളനം ഇഎപി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ കണ്‍വീനർ ബിജു കൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ആർ.വി.ബാബു, കൈതപ്രം വാസുദേവൻ നന്പൂതിരി, ബിഷപ് ഡോ.മാത്യൂസ് മാർ തിയോഫിലോസ്, അഡ്വ.കെ.എം.സന്തോഷ് കുമാർ തുടങ്ങി യവർ പ്രസംഗിച്ചു.

Read More

സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലാത്ത നാടായി കേരളം മാറി; ഈ സർക്കാരിന് അന്ത്യം കുറിക്കുന്നത് സ്ത്രീകളായിരിക്കുമെന്ന് ചെന്നിത്തല

ഹരിപ്പാട്: അക്രമവും അരാജകത്വവും സ്ത്രീകൾക്കു നേരേ ഉയരുമ്പോൾ നോക്കുകുത്തിയായി പിണറായി സർക്കാർ നിൽക്കുകയാണെന്ന് രമേശ് ചെന്നിത്തല എംൽഎ. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ നയിക്കുന്ന കേരള യാത്ര ഹരിപ്പാട് മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവാറ്റയിൽ നടത്തിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. കേരളത്തിലെ സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരിനെ തൂത്തെറിയാനാണ് വനിതകൾ സമരരംഗത്തുള്ളത്. കേരളത്തിലെ വിദ്യാർഥികൾക്കിടയിൽ അതിശക്തമായ ലഹരി വിതരണം നടത്തുന്ന മാഫിയകൾക്കെതിരേ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. കേരള സർക്കാർ സംവിധാനം നിശ്ചലമാണ്. വിലക്കയറ്റം വീടുകളിലെ താളം തെറ്റിക്കുന്ന സാഹചര്യമാണുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീ ജനങ്ങളുടെ പ്രതിഷേധമായിരിക്കും ഈ സർക്കാരിന് അന്ത്യം കുറിക്കുന്നത്. അതിന്‍റെ ഉദാഹരണമാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തെന്നും ചെന്നി ത്തല കൂട്ടിച്ചേർത്തു. ചടങ്ങിൽ മഹിളാ കോൺഗ്രസ് കരുവാറ്റ…

Read More

വഴിയറിയാത്തവനെ വഴിതെറ്റിക്കുന്ന ഗൂഗിൾ മാപ്പ്; യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു

ഗൂഗിൾ മാപ്പ് വീണ്ടും വഴിതെറ്റിച്ചു. യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്തുനിന്നും പുന്നമട ഭാഗത്തേക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഇന്നലെ രാത്രി 8.45 ഓടുകൂടിയാണ് സംഭവം. എംസി റോഡിൽനിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിച്ച ജീപ്പാണ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകിയത്. ഗുഗിൾ നിർദേശത്തെത്തുടർന്ന് വഴിയറിയാത്ത ഇടറോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് റോണി പുന്നമട ഭാഗത്തേക്കു പോയത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.

Read More

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; കോതമംഗലത്തുനിന്നും പുന്നമട  ഭാഗത്തേക്ക് രാത്രിയിൽ സഞ്ചരിച്ച യുവാവ് ജീപ്പുമായി തോട്ടിൽ വീണു; നാട്ടുകാർ കണ്ടതിനാൽ അത്ഭുത രക്ഷപ്പെടൽ

എടത്വ: ഗൂഗിൾ മാപ്പ് വീണ്ടും വഴിതെറ്റിച്ചു. യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്തുനിന്നും പുന്നമട ഭാഗത്തേക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ഇന്നലെ രാത്രി 8.45 ഓടുകൂടിയാണ് സംഭവം. എംസി റോഡിൽനിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിച്ച ജീപ്പാണ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകിയത്. ഗുഗിൾ നിർദേശത്തെത്തുടർന്ന് വഴിയറിയാത്ത ഇടറോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് റോണി പുന്നമട ഭാഗത്തേക്കു പോയത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.

Read More

ആശ്വാസത്തിന്‍റെ കരങ്ങൾ… കരുതലിന്‍റെ തണലിൽ വത്സമ്മയും മകളും അന്തിയുറങ്ങും

ഇനി വത്സമ്മയ്ക്കും മകൾക്കും ഒരിക്കലും ചോരാത്ത വീട്ടിൽ അന്തിയുറങ്ങാം. ഇതിന് വത്സമ്മ കണ്ണീരോടെ നന്ദി പറയുന്നത് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ ഒരുകൂട്ടം പ്രവർത്തകർക്ക്. ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച തുകകൊണ്ട് തുടക്കമിട്ട  വീടു നിർമാണം പാതിവഴിയിലായതോടെയാണ് നിർമാണം പൂർത്തിയാക്കാൻ കരുതൽ ഉച്ചയൂണ് കൂട്ടായ്മ മുന്നിട്ടിറങ്ങിയത്. വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡിന്‍റെ നേതൃത്വത്തിൽ  സൽക്കാര സത്്കർമം സംഘടിപ്പിച്ചിരുന്നു. ഇതിൽ കണ്ണികളായ സുമനസുകളൽനിന്ന് സമാഹരിച്ച തുകകൊണ്ട് വത്സമ്മയ് ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കുകയായിരുന്നു.  ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി ഇന്ന് ഉച്ചയ്ക്ക് 12ന് വീടിന്‍റെ കൂദാശ കർമം നിർവഹിക്കും. ഈ നിർധനകുടുംബത്തെ സഹായിക്കാനായി മരുന്നിനും മറ്റു ചെലവുകൾക്കുമായി  പ്രതിമാസം 5,000 രൂപ പെൻഷൻ നൽകുന്ന പദ്ധതിക്കു നേരത്തെ തുടക്കമിട്ടിരുന്നുവെന്ന്   കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി കെ. ഡേവിഡ് അറിയിച്ചു.…

Read More

ഇന്ന് അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനം: സൈക്കിളിൽ ഷാജഹാന്‍റെ ലഹരിവിരുദ്ധ യാത്ര

തൊടുപുഴ: ലഹരിക്കെതിരേ മനുഷ്യഹൃദയങ്ങളെ തട്ടിയുണർത്തി റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍റെ സൈക്കിൾ യാത്ര. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരുന്ന എ. ഷാജഹാനാണ് ലഹരിവിരുദ്ധ സന്ദേശവുമായി കൊല്ലത്തുനിന്നു സൈക്കിൾ യാത്ര നടത്തുന്നത്. പോലീസിൽ 31 വർഷത്തെ സേവനത്തിനു ശേഷം മേയ് 31നാണ് ഷാജഹാൻ വിരമിച്ചത്. സർവീസിൽനിന്നു വിരമിച്ച അന്നുതന്നെ ലഹരി വിരുദ്ധ സന്ദേശമുയർത്തി സൈക്കിൾ യാത്ര ആരംഭിക്കുകയായിരുന്നു. മന്ത്രി ജെ. ചിഞ്ചുറാണിയാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തിലെ 14 ജില്ലകളിലായി 2025 കിലോമീറ്റർ സഞ്ചരിച്ച് കൊല്ലത്തു തന്നെ പര്യടനം അവസാനിപ്പിക്കാനാണ് തീരുമാനം. യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ ഷാജഹാന് പോലീസ് സ്റ്റേഷനുകളിലും സ്കൂളുകളിലും ലഭിച്ചത് ഹൃദ്യമായ സ്വീകരണം. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നൽകാനായി നേരത്തേ 2000 കിലോമീറ്റർ സൈക്കിൾ യാത്ര ഇദ്ദേഹം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. 2019-ൽ ഡിജിപി ആയിരുന്ന ലോക്നാഥ്…

Read More

സിപിഎം ഓഫീസിൽ നിന്നുള്ള പട്ടികയും കൗൺസിലറുടെ പ്രതിശ്രുത വധുവും; നിയമനം ലഭിച്ചവരെല്ലാവരും ഇഷ്ടക്കാർ; കായംകുളത്ത് അങ്കണവാടി അധ്യാപക നിയമനം വിവാദമാകുന്നു

കായംകുളം: മാനദണ്ഡങ്ങൾ ലംഘിച്ച് കായംകുളം നഗരപരിധിയിൽ അങ്കണവാടി അധ്യാപകരെ നിയമിച്ചത് വിവാദമാകുന്നു. നിയമനം നൽകിയ 19 പേരിൽ നഗരസഭയിലെ ഇടത് കൗൺസിലറും സിപിഎം കൗൺസിലറുടെ പ്രതിശ്രുത വധുവും ഉൾപ്പെട്ടിട്ടുണ്ട്. ഭരണക്കാരുടെ ഇഷ്ടക്കാരുടെയും സിപിഎം ഓഫീസിൽനിന്നുള്ള പട്ടികയിലുള്ളവ രുടെയും നിയമനം അംഗീകരിക്കില്ലെന്ന് യുഡിഎഫ് നേതാക്കാൾ പറഞ്ഞു. നിയമനം ലഭിച്ചവരിൽ പകുതിയും ചെയർപേഴ്സണും സ്ഥിരം സമിതി അധ്യക്ഷരും പ്രതിനിധീകരിക്കുന്ന ചേരാവള്ളി, പുള്ളികണക്ക് മേഖലയിൽനിന്നുള്ളവരാണ്. ആദ്യ റാങ്ക് പട്ടികയിൽ തന്നെ 39-ാം വാർഡ് കൗൺസിലറായ ഷീബ ഷാനവാസ് ഇടം പിടിച്ചതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. 800 ഓളം പേരാണ് നിയമനത്തിന് അപേക്ഷ നൽകിയിരുന്നത്. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, ഭിന്നശേഷി കുടുംബം, വിധവ പിന്നാക്കാവസ്ഥ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണമെന്നതാണ് മാനദണ്ഡം. ഇതെല്ലാം ലംഘിച്ച് പാർട്ടി നിർദേശം മാത്രം പരിഗണിച്ച് നിയമനം നൽകിയതായാണ് ആക്ഷേപം. ഇതിനിടെ നഗരത്തിലെ ഇതര ലോക്കൽ കമ്മിറ്റികൾ ശിപാർശ ചെയ്ത…

Read More

ആണവകേന്ദ്രങ്ങൾക്കു കനത്ത നാശമെന്നു സമ്മതിച്ച് ഇറാൻ: ആണവപദ്ധതി പുനർനിർമിച്ചാൽ ഇനിയും ആക്രമിക്കുമെന്നു ട്രംപ്

ടെഹ്‌റാൻ: അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്‍റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്‌ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ. ഇറാന്‍റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ, നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം, ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം ഈ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകുമെന്നും ഇറാന്‍റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ പറഞ്ഞു. യുഎസിന്‍റെ ആക്രമണത്തിൽ തങ്ങളുടെ ആണവകേന്ദ്രങ്ങൾക്ക് കാര്യമായ നാശമുണ്ടായിട്ടില്ലെന്നായിരുന്നു ഇറാൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, യുഎസ് ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ നതാൻസിലെയും ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നു വ്യക്തമായിരുന്നു. 22ന് പുലർച്ചെയാണ് ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചത്. യുഎസ് ആക്രമണങ്ങൾക്ക് മുമ്പ് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽനിന്ന് 400 കിലോഗ്രാം…

Read More

ഓണം എത്തിയാലും നെല്ലുവില കിട്ടാനിടയില്ല; കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് വിരിപ്പു കൃഷി ഒഴിവാക്കാനൊരുങ്ങി കർഷകർ

കോട്ടയം: നാലു മാസം മുന്‍പ് സംഭരിച്ചുതുടങ്ങിയ നെല്ലിന്‍റെ വില ഓണം എത്തിയാലും കിട്ടുമെന്ന് ഉറപ്പില്ല. നാലു മാസത്തെ കഠിനാധ്വാനത്തിലും ഭാരിച്ച പണം മുടക്കിലും ഉത്പാദിപ്പിച്ച നെല്ലിന്‍റെ വില കൊടുക്കാന്‍ സര്‍ക്കാരിന് പണമില്ലെന്നാണ് കൃഷി മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്. സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത വിരിപ്പുകൃഷി ഒഴിവാക്കുകയാണ് ഒട്ടേറെ കര്‍ഷകര്‍. പിആര്‍എസ് വായ്പയ്ക്കായി കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എസ്ബിഐ, കാനറ ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് പണം കിട്ടാനുള്ള തടസം. അതേസമയം, ഫണ്ട് ലഭിച്ചാലുടന്‍ നെല്‍വില വിതരണം പുനരാരംഭിക്കാന്‍ ബാങ്കുകള്‍ ഒരുക്കമാണുതാനും. കഴിഞ്ഞ ഫെബ്രുവരിയില്‍ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ച് മേയ് അവസാനത്തോടെയാണ് പൂര്‍ത്തിയായത്. ജില്ലയില്‍ സംഭരിച്ച നെല്ലിന്‍റെ 20 ശതമാനത്തിന്‍റെ വില മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. കൃഷിയിലുണ്ടായ നഷ്ടത്തിന് പുറമേ നെല്ലിന്‍റെ വില കൂടി വൈകിയതോടെ കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത ഭാരമായി. കാലവര്‍ഷം നേരത്തെയെത്തിയതിനാല്‍ ജൂണില്‍ ആരംഭിക്കേണ്ട…

Read More

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പിസി, ടാബ്‌ലെറ്റ് ബ്രാൻഡായി ആപ്പിൾ

മുംബൈ: ഇന്ത്യയിൽ ആപ്പിളിന്‍റെ സ്വപ്നതുല്യമായ മുന്നേറ്റം ഐഫോണുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു. 2025 ജനുവരി-മാർച്ച് പാദത്തിൽ, പിസി, ടാബ്‌ലെറ്റ് വിപണികളിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി ഇത് ഉയർന്നുവന്നു. സംരംഭങ്ങളിലും ഉപഭോക്തൃ വിഭാഗങ്ങളിലും ഐപാഡുകൾക്കും മാക്ബുക്കുകൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഇതിന് ആപ്പിളിന്‍റെ വിപണിയെ ഉയർത്തിയത്. കനാലിസിന്‍റെ ഡാറ്റ പ്രകാരം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്‌ലെറ്റ് ബ്രാൻഡായി ആപ്പിൾ മാറി. ആപ്പിളിന്‍റെ ടാബ്‌ലെറ്റ് വിപണി വിഹിതം 16 ശതമാനം ആയി ഉയർന്നു. കഴിഞ്ഞവർഷത്തെക്കാൾ 27% വളർച്ച രേഖപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി. പിസി വിഭാഗത്തിൽ, ആപ്പിൾ കയറ്റുമതിയിൽ 73 ശതമാനത്തിന്‍റെ അന്പരപ്പിക്കുന്ന വളർച്ച രേഖപ്പെടുത്തി. വിപണി വിഹിതം 7.1 ശതമാനമായി ഉയർന്ന് ആദ്യമായി മികച്ച അഞ്ച് പിസി ബ്രാൻഡുകളിൽ ഇടം നേടി. അതേസമയം, ടാബ്‌ലെറ്റ് കയറ്റുമതിയിൽ 33.4 ശതമാനം ഇടിവുണ്ടായെങ്കിലും 29.9 ശതമാനം വിപണി വിഹിതവുമായി സാംസംഗ്…

Read More