ഗെയിമിംഗിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായ യൂട്യൂബറാണ് തൊപ്പി എന്ന നിഹാദ്. യൂട്യൂബ് ചാനലിലൂടെ പലപ്പോഴും അശ്ലീല പദപ്രയോഗങ്ങളും മറ്റും തൊപ്പി ഉപയോഗിക്കാറുള്ളത് തൊപ്പിക്കെതിരേ വിവാദങ്ങൾ ഉയരാൻ കാരണമായി. മലപ്പുറം വളാഞ്ചേരിയിൽ ഒരിക്കൽ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ലൈംഗിക ചുവ കലർന്ന തൊപ്പിയുടെ പ്രസംഗത്തോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ പാതയിൽ മണിക്കൂറുകൾ ബ്ലോക്ക് ഉണ്ടാക്കിയതിനും തൊപ്പിക്കെതിരേ കേസ് ഉണ്ടായിരുന്നു. പോരാത്തതിന് ബസ് ജീവനക്കാർക്ക് നേരേ തോക്ക് ചൂണ്ടിയതിന് വടകര പോലീസും ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം വിവാദങ്ങളെല്ലാം ഒന്നു കെട്ടടങ്ങി ഇരിക്കുന്പോഴാണ് തൊപ്പി വീണ്ടും വെട്ടിലാകുന്നത്. തൊപ്പിയുടെ സന്തതസഹചാരിയായ മമ്മു എന്ന യുവാവ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് തൊപ്പിക്ക് വിന ആയത്. താൻ അടുത്ത വീട്ടിലെ പെണ്ണുങ്ങൾ കുളിക്കുന്പോൾ കുളിമുറിയിൽ എത്തി നോക്കിയെന്നും നാട്ടിലെ വീടുകളിലെ…
Read MoreDay: July 28, 2025
കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്… സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു. തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്. ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ…
Read Moreപാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്തായ സംഭവം; കെപിസിസി അന്വേഷിക്കും; അന്വേഷണച്ചുമതല തിരുവഞ്ചൂരിന്
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവും തമ്മിലുള്ള ഫോണ്‍ വിളി വിവാദം, കെപിസിസി നേതൃത്വം അന്വേഷിക്കും. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശിച്ചു. ഫോണ്‍ ശബ്ദരേഖ പ്രചരിച്ച സാഹചര്യം, അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെ എന്നീ കാര്യങ്ങളിലാണ് അന്വേഷണം.പാലോട് രവി പ്രദേശിക നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കോണ്‍ഗ്രസിലെ നിലവിലെ സംഘടനാ ദൗർബല്യത്തെക്കുറിച്ചു സംസാരിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴേ തട്ടില്‍ ജനങ്ങളുമായി ബന്ധമില്ലാതെയാണു പോകുന്നതെന്നും ബിജെപിയും എല്‍ഡിഎഫും സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്പോൾ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോയില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയത്. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ. ജലീലുമായി നടത്തിയ…
Read Moreമൂന്നാറിൽ മഴ തിമിർത്തു പെയ്തു: പാമ്പാർവഴി ജലം ഒഴുകിയെത്തി തമിഴ്നാട്ടിലെ അമരാവതി ഡാമാം നിറഞ്ഞു;കർഷകർ സന്തോഷത്തിൽ
മറയൂർ: കേരളത്തിലെ മൂന്നാർ, മറയൂർ മേഖലകളിൽ പെയ്ത ശക്തമായ മഴ തമിഴ്നാടിന്റെ അമരാവതി ഡാമിന് പുതുജീവൻ പകർന്നു. കേരളത്തിന്റെ അതിർത്തി ഗ്രാമമായ മറയൂരിൽനിന്ന് 36 കിലോമീറ്റർ അകലെ തിരുപ്പൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഡാം മഴക്കാലത്ത് കേരളത്തിൽനിന്നുള്ള മഴവെള്ളത്താലാണ് നിറയുന്നത്. റയൂരിന്റെ മലനിരകളിൽ പെയ്യുന്ന മഴ കിഴക്കോട്ടൊഴുകി പാന്പാർവഴി അമരാവതി ഡാമിലെത്തുകയാണ്. ഈ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ ഉടുമൽപേട്ട, കരൂർ, മടത്തുകുളം, അങ്കാലക്കുറിച്ചി തുടങ്ങിയ പ്രദേശങ്ങളിലെ 55,000 ഏക്കർ കൃഷിയിടങ്ങളിലാണ് ജലസേചനം നടത്തുന്നത്. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ കുറവായതിനാൽ ഈ വെള്ളം കർഷകർക്ക് വലിയ ആശ്വാസമാണ്. കൃഷി ആവശ്യങ്ങൾക്കായി വെള്ളം പരമാവധി പ്രയോജനപ്പെടുത്താൻ തമിഴ്നാട് ജലസേചന വകുപ്പിന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. മഴനിഴൽ പ്രദേശമായ മറയൂരിൽ ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഈ സമയത്തും അമരാവതി ഡാം നിറഞ്ഞുകവിയാറുണ്ട്. 90 ഘനയടി സംഭരണശേഷിയുള്ള ഈ…
Read Moreഎവിടെ പോയി ഒളിച്ചാലും പൂട്ടിയിരിക്കും… കളമശേരി പോളിടെക്നിക്ക് കഞ്ചാവ് കേസ്: മുഖ്യപ്രതി ഒഡീഷയില്‍നിന്ന് അറസ്റ്റില്‍
കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍)നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസിലെ മുഖ്യപ്രതി ഒഡീഷയില്‍ നിന്ന് അറസ്റ്റിലായി. ഒഡീഷ ദരിഗ്ബാദ് സ്വദേശി അജയ് പ്രഥനെ(33)യാണ് ഡിസിപി ജുവനപ്പടി മഹേഷിന്റെ മേല്‍നോട്ടത്തില്‍ കളമശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ സെബാസ്റ്റ്യന്‍ പി. ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയില്‍നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നേരത്തെ പിടിയിലായ ഇതര സംസ്ഥാനക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. ഒഡീഷയിലെ ഉള്‍പ്രദേശമായ ദരിഗ്ബാദിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ പ്രദേശത്ത് സുലഭമായി കഞ്ചാവ് കൃഷിയാണ് നടത്തുന്നത്. ഇവിടെനിന്നാണ് കളമശേരി പോളിടെക്നിക്ക് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് ഈ ഗ്രാമത്തിലേക്ക് എത്തുക ദുഷ്ക്കരമായിരുന്നു. അവിടെനിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി ഡിസിപി ജുവനപ്പടി മഹേഷ് ഒഡീഷ പോലീസിന്റെ സഹായം തേടിയിരുന്നു. ഒഡീഷ പോലീസിന്റെ…
Read Moreനേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കാന്‍ ശ്രമം; പോലീസെത്തിയപ്പോൾ അമിതവേഗത്തിൽ പാഞ്ഞു; ഒടുവില്‍ കള്ളന് പോലീസ് വലയിൽ
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയില്‍. തകഴി കുന്നുമ്മ കാട്ടില്ചിറ കെ.പി. പ്രകാശാണ് പിടിയിലായത്.ഇന്നലെ പുലര്‍ച്ചെ 1.30ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി കുരിശടിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഫെഡറല്‍ ബാങ്കിലെ സെക്യൂരിറ്റി ഗോവിന്ദരാജ് ഓടി എത്തിയപ്പോഴേക്കും കള്ളന് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. മോഷണശ്രമം നടത്തിയ സ്ഥലത്തിനു സമീപം വച്ചിരുന്ന സ്കൂട്ടറില്‍ കയറി കള്ളന് എടത്വ ഭാഗത്തേക്ക് രക്ഷപ്പെട്ടു.സെക്യൂരിറ്റി ഉടന്‍തന്നെ എടത്വ പോലീസില്‍ വിവരം ധരിപ്പിച്ചു. മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രത്തിന്റെയും സ്കൂട്ടറിന്റെ യും രൂപം മനസിലാക്കിയ പോലീസ് നടത്തിയ അന്വഷണത്തില്‍ ഒരു സ്കൂട്ടര്‍ അമിതവേഗതയില്‍ യാത്ര ചെയ്യുന്നതായി കണ്ടു. പോലീസ് സ്കൂട്ടറിനെ പിന്തുടരുന്നതു ശ്രദ്ധയില്‍പ്പെട്ട കള്ളന് എടത്വ കോളജിനു മുന്‍പിലുള്ള ആലംതുരുത്തി റോഡിലേക്കു തിരിച്ചു. അമിതവേഗതയിലായിരുന്ന സ്കൂട്ടര്‍ റോഡിന് സൈഡില്‍ കൂട്ടിയിട്ട തടിയില്‍ ഇടിച്ചുമറിഞ്ഞു.…
Read More‘റേഡിയോ ശ്രീ’: കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോ ഇനി പത്തു ലക്ഷം പേര് കൂടി കേള്‍ക്കും
കൊച്ചി: പുതിയ മാറ്റങ്ങളോടെയെത്തിയ കുടുംബശ്രീ ഓണ്‍ലൈന്‍ റേഡിയോയായ “റേഡിയോ ശ്രീ’ ഇനി പത്തു ലക്ഷം പേര് കൂടി കേള്‍ക്കും. കൂടുതല്‍ ശ്രോതാക്കളിലേക്ക് റേഡിയോ ശ്രീ എത്തിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 2023 ല്‍ പ്രവര്‍ത്തനം ആരംഭിച്ച റേഡിയോ ശ്രീ ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഏജന്‍സിയായ മലയാളം മിഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് പുന:പ്രക്ഷേപണം ആരംഭിച്ചത്. നിലവില്‍ റേഡിയോശ്രീക്ക് അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്. ഏഴു ജില്ലകളിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ സംഗമം അടുത്തിടെ തിരുവല്ലയില്‍ നടന്നിരുന്നു. സിഡിഎസ് ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ കൂടുതല്‍ കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഓണ്‍ലൈന്‍ റേഡിയോ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നതിനെക്കുറിച്ചും സംഗമത്തില്‍ ചര്‍ച്ച ചെയ്തു. വടക്കന്‍ മേഖലയിലെ ഏഴു ജില്ലകളിലെ ചെയര്‍പേഴ്സണ്‍മാരുടെ സംഗമം ഇന്ന് കോഴിക്കോട് നടക്കും. അതില്‍ പങ്കെടുക്കുന്നവരും മറ്റ് കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് റേഡിയോ ശ്രീ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. കുടുംബശ്രീയിലുള്ള 48…
Read Moreഉണ്ണിക്കണ്ണനോട് പരിഭവം പറയാൻ; അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വിലവർധിപ്പിച്ചു; തീരുമാനത്തിനെതിരേ പ്രതിഷേധിച്ച് ഭക്തർ; ക്ഷേത്രത്തിനുള്ളിലെ നാമജപ പ്രതിഷേധം തടഞ്ഞ് പോലീസ്
അന്പലപ്പുഴ: ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരേ നടന്ന ഭക്തരുടെ പ്രതിഷേധം പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഭക്തജനക്കൂട്ടായ്മയായ വാസുദേവസഭയുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷേധം നടന്നത്. നിലവിൽ ഒരു ലിറ്ററിന് 160 രൂപയാണ് പാൽപ്പായസത്തിന്റെ വില.ഇത് 100 രൂപ വർധിപ്പിച്ച് 260 രൂപയാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനം. കൂടാതെ ക്ഷേത്രത്തിൽ നടന്നുവന്ന നിത്യ അന്നദാനവും മുന്നറിയിപ്പില്ലാതെ നിർത്തിവച്ചു. മൂന്നുതവണ ക്ഷേത്രത്തിൽ നാമജപം ചൊല്ലി വലംവച്ച് ആനക്കൊട്ടിലിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ, ക്ഷേത്രത്തിനുള്ളിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചതാണ് വാസുദേവ സഭ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടാകാൻ കാരണമായത്. പ്രതിഷേധം ശക്തമായതോടെ ഇതിനു നേതൃത്വം നൽകിയ ചിലരെ പോലീസ് നീക്കം ചെയ്തു. തുടർന്ന് പ്രവർത്തകർ ആനക്കൊട്ടിലിന് വെളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ വിഭാഗ് സെക്രട്ടറി ജയകൃഷ്ണൻ…
Read Moreശബരി റെയില്‍വേ- 3347.35 കോടി; എരുമേലി എയര്‍പോര്‍ട്ട്- 7047 കോടി; പദ്ധതികൾക്കായി കണ്ടെത്തേണ്ടത് വൻതുക
കോട്ടയം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാരിന്റെ നേട്ടമായി ശബരി റെയില്‍വേയും എരുമേലി വിമാനത്താവളവും കൊട്ടിഘോഷിക്കാമെന്നു മാത്രം. രണ്ടു പദ്ധതികള്‍ക്കും തെരഞ്ഞെടുപ്പിന് മുന്‍പ് കല്ലിടീല്‍ നടത്തിയേക്കാമെന്നല്ലാതെ സമയബന്ധിതമായ നിര്‍മാണ പദ്ധതി മുന്നിലില്ല. ശബരി റെയില്‍ പദ്ധതിയില്‍ സര്‍വേ പൂര്‍ത്തിയായ സ്ഥലം ഏറ്റെടുത്തു നല്കാന് സംസ്ഥാന സര്‍ക്കാരിന് 600 കോടി രൂപ കണ്ടെത്തണം. പെരുമ്പാവൂര്‍ മുതല്‍ പിഴകുവരെ അടുത്ത റീച്ച് സ്ഥലം ഏറ്റെടുത്തുകൊടുക്കണം. അതിര്‍ത്തി, ഉടമസ്ഥതാ തര്‍ക്കമുള്ളതും കോടതി കേസുള്ളതുമായ സ്ഥലങ്ങളും ഇതില്‍പ്പെടും. അടുത്ത ഘട്ടം പിഴക് മുതല്‍ എരുമേലി വരെ അന്തിമ സര്‍വേ നടത്തി സ്ഥലം ഏറ്റെടുക്കണം. ഇവിടെ ആകാശ സര്‍വേ മാത്രമെ നടന്നിട്ടുള്ളൂ. ഈ റീച്ചില്‍ സാമൂഹികാഘാത പഠനം ഉള്‍പ്പെടെ നടപടികളും ആവശ്യമുണ്ട്. മണിമല, മീനച്ചില്‍ നദികള്‍ക്ക് കുറുകെ വലിയ പാലങ്ങളും പണിയണം. കുറഞ്ഞത് 1500 കോടി രൂപ സംസ്ഥാന വിഹിതമായി ശബരി റെയില്‍ പദ്ധതിയില്‍…
Read Moreറാപ്പിഡ് ഫൈനല്‍; ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ രണ്ടാം റൗണ്ടും സമനില
ബറ്റുമി (ജോര്‍ജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലില്‍ അരങ്ങേറുന്ന ‘ഓള് ഇന്ത്യ’ ഫൈനലിന്റെ ടൈ ബ്രേക്ക് ചെയ്യാന്‍ ഇനി റാപ്പിഡ് റൗണ്ട്. ഇന്ത്യയുടെ ദിവ്യ ദേശ്മുഖും കൊനേരു ഹംപിയും തമ്മില്‍ നടക്കുന്ന 2025 ഫിഡെ വനിതാ ലോകകപ്പ് ചെസ് ഫൈനലിന്റെ രണ്ട് റൗണ്ടും സമനിലയില്‍ കലാശിച്ചതോടെയാണിത്. ഇന്നാണ് ടൈബ്രേക്കര്‍ പോരാട്ടം. അതായത്, ലോകകപ്പ് കിരീടം ആര്‍ക്കെന്ന് ഇന്നറിയാം. ഫൈനലില്‍ ഇന്നലെ നടന്ന രണ്ടാം റൗണ്ട് ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചു. 34 നീക്കങ്ങള്ക്കുശേഷമാണ് 19കാരിയായ ദിവ്യയും 38കാരിയായ ഹംപിയും ഫൈനലിലെ രണ്ടാം ക്ലാസിക്കര്‍ ഗെയിമില്‍ കൈകൊടുത്തു പിരിഞ്ഞത്. ആദ്യ റൗണ്ട് 40 നീക്കംവരെ നീണ്ടിരുന്നു. ആദ്യ ക്ലാസിക്കല്‍ ഗെയിമില്‍ ദിവ്യക്കായിരുന്നു വെള്ള കരുക്കള്‍. ഇന്നലെ കൊനേരു ഹംപിക്കായിരുന്നു വെള്ളക്കരു. ടൈബ്രേക്കര്‍ ഇങ്ങനെ ടൈബ്രേക്കര്‍ 15 മിനിറ്റ് വീതമുള്ള രണ്ട് റാപ്പിഡ് ഗെയിമാണ്. ഓരോ…
Read More