വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിൽ നേരിട്ട് ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പുടിനുമായി ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പുടിൻ-സെലൻസ്കി ചർച്ചകൾക്കുള്ള സാഹചര്യം ഒരുക്കുകയാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്കിയുമായും യൂറോപ്യൻ നേതാക്കളുമായും വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ 40 മിനിറ്റോളം ട്രംപ് പുടിനുമായി ഫോണില്‍ സംസാരിച്ചു. പുടിൻ-സെലൻസ്കി ചർച്ചയ്ക്കു ശേഷം റഷ്യ-യുക്രെയ്ൻ പ്രതിനിധികളുമായി ത്രികക്ഷി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ റഷ്യ-യുക്രെയ്ൻ ചർച്ച ഏകോപിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. പുടിൻ ഉഭയകക്ഷി ചർച്ചയ്ക്ക് സമ്മതിച്ചതായി ജർമൻ ചാൻസലർ ഫ്രീഡ്രിക്…
Read MoreDay: August 20, 2025
പാക്കിസ്ഥാനു പകരം ബംഗ്ലാദേശ്
രാജ്ഗീര്‍ (ബിഹാര്‍): 2025 ഏഷ്യ കപ്പ് പുരുഷ ഹോക്കി ടൂര്‍ണമെന്റില്‍നിന്നു പാക്കിസ്ഥാനും ഒമാനും പിന്മാറി. പാക്കിസ്ഥാനു പകരം ബംഗ്ലാദേശും ഒമാനു പകരം കസാക്കിസ്ഥാനും പങ്കെടുക്കും. സുരക്ഷാ ആശങ്ക ചൂണ്ടിക്കാണിച്ചാണ് പാക് ടീം പിന്മാറിയത്.
Read Moreകൗമാര സ്വപ്നങ്ങള്‍… കേരള ക്രിക്കറ്റ് ലീഗിന് ഇനി മണിക്കൂറുകൾ മാത്രം
കൗമാരക്കാരുടെ സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കുന്നതാണ് നാളെ ആരംഭിക്കുന്ന 2025 കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍). ഇതിനോടകം മികവ് തെളിയിച്ച നിരവധി കൗമാരതാരങ്ങളാണ് വിവിധ ടീമുകളില്‍ ഇടം നേടിയിട്ടുള്ളത്. അഹ്മദ് ഇമ്രാന്, ആദിത്യ ബൈജു, ഏദന്‍ ആപ്പിള്‍ ടോം, ജോബിന് ജോബി, കെ.ആര്. രോഹിത് തുടങ്ങിയവരാണ് തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന ശ്രദ്ധേയ കൗമാരക്കാര്‍. പയ്യന്‍സ് രോഹിത് ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് തൃപ്പൂണിത്തുറ സ്വദേശിയായ കെ.ആര്. രോഹിത്ത്. 16-ാം വയസില്‍ കേരളത്തിനായി അണ്ടര്‍ 19 കളിച്ചു. അടുത്തിടെ നടന്ന എന്‍എസ്കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു. കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സാണ് രോഹിതിനെ ഇത്തവണ സ്വന്തമാക്കിയത്. ഏദന്‍ & ആദിത്യ കേരളത്തിന്റെ ഫാസ്റ്റ് ബൗളിംഗ് പ്രതീക്ഷകളാണ് ഏദന്‍ ആപ്പിള്‍ ടോമും ആദിത്യ ബൈജുവും. 16-ാം വയസില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം…
Read Moreരാജ്യത്ത് പൗരത്വം തെളിയിക്കാൻ പുതിയ തിരിച്ചറിയൽ സംവിധാനം ; സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് കേന്ദ്രസർക്കാർ പരിഗണനയിൽ
കൊല്ലം: രാജ്യത്തെ പൗരന്മാർക്ക് അവരുടെ പൗരത്വം തെളിയിക്കാനുള്ള പുതിയ തിരിച്ചറിയൽ കാർഡ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. അർഹരായ എല്ലാവർക്കും സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് നൽകാനാണ് പദ്ധതി. നിലവിൽ രാജ്യത്ത് നടന്നു വരുന്ന സെൻസസ് പൂർത്തീകരിച്ച ശേഷമായിരിക്കും കാർഡിന് അന്തിമ രൂപം നൽകുക.സാധുവായ രേഖകൾ ഉള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്മാർട്ട് സിറ്റിസൺഷിപ്പ് കാർഡ് നൽകും. അതിനു ശേഷം ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന ഏകവും അന്തിമവുമായ രേഖ ഈ കാർഡ് ആയിരിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കാർഡ് നിർമിക്കുക. ഇത് വ്യാജമായി നിർമിക്കുക അസാധ്യമാക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്യുന്നത്.രാജ്യത്ത് നിലവിലുള്ള ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻകാർഡ്, റേഷൻ കാർഡ് എന്നിവ പൗരത്വം തെളിയിക്കാൻ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ ഇതിനായി പുതിയ കാർഡ് ഏർപ്പെടുത്താൻ പദ്ധതി തയാറാക്കിയിട്ടുള്ളത് ഇത് വരുന്നതോടെ രാജ്യത്ത് നിലവിലുള്ള…
Read Moreഗുകേഷിനെ വീഴ്ത്തി പ്രഗ്നാനന്ദ
സെന്റ് ലൂയിസ് (യുഎസ്എ): ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനെ വീഴ്ത്തി ആര്. പ്രഗ്നാനന്ദ. മിസോറിയിലെ സെന്റ് ലൂയിസില്‍ അരങ്ങേറുന്ന സിങ്ക്ഫീല്‍ഡ് കപ്പിന്റെ ആദ്യ റൗണ്ടിലാണ് ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തില്‍ പ്രഗ്നാനന്ദ വെന്നിക്കൊടി പാറിച്ചത്. വെള്ള കരുക്കളുമായി കളിച്ച പ്രഗ്നാനന്ദയ്ക്കെതിരേ 36-ാം നീക്കത്തിനു മുമ്പ് ഗുകേഷ് സീറ്റ് വിട്ടെണീക്കുകയായിരുന്നു. ലോക 3-ാം നമ്പറിൽ പ്രഗ്നാനന്ദ ഗുകേഷിന് എതിരായ ജയത്തോടെ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കും പ്രഗ്നാനന്ദ എത്തി. 2784 ആണ് പ്രഗ്നാനന്ദയുടെ റേറ്റിംഗ്. ഫാബിയാനൊ കരുവാനയെ (2783) പിന്തള്ളിയാണ് പ്രഗ്നാനന്ദ മൂന്നാം റാങ്കിലേക്കുയര്ന്നത്. നോര്‍വെയുടെ മാഗ്നസ് കാള്സന് (2839), അമേരിക്കയുടെ ഹികാരു നാകാമുറ (2807) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും റാങ്കില്‍. 2771 റേറ്റിംഗുമായി ഡി. ഗുകേഷ് അഞ്ചാമതാണ്. സെന്റ് ലൂയിസ് (യുഎസ്എ): ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനെ വീഴ്ത്തി ആര്. പ്രഗ്നാനന്ദ. മിസോറിയിലെ സെന്റ് ലൂയിസില്‍ അരങ്ങേറുന്ന…
Read Moreഭൂമിവില നല്കുന്നതില് വീഴ്ച; കോന്നി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്വകാര്യവ്യക്തിക്കും ഉടമസ്ഥാവകാശം
കോന്നി: ഏറ്റെടുത്ത സ്ഥലത്തിന്റെ വില നല്കുന്നതില് വീഴ്ച ഉണ്ടായതിനേ തുടര്‍ന്നുള്ള ഹൈക്കോടതി ഉത്തരവിനു പിന്നാലെ കോന്നി കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഒരു ഭാഗം ഉടമയ്ക്ക് തിരികെ നല്കി. കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഭാഗമായി നിര്‍മിച്ച കെട്ടിടത്തിലെ പ്രധാനഭാഗമാണ് സ്വകാര്യ വ്യക്തിക്കു ലഭിച്ചത്. കോന്നി ചേരിയില്‍ വീട്ടില്‍ രവി നായര്‍ക്കാണ് 1.10 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ ലഭിച്ചത്. 2011-ല്‍, കെഎസ്ആര്‍ടിസി സബ് ഡിപ്പോ നിര്‍മാണത്തിനായി പാടശേഖരമായിരുന്ന സ്വകാര്യ ഭൂമി ഏറ്റെടുത്തിരുന്നു. വിവിധ സ്വകാര്യ വ്യക്തികളില്‍ നിന്നായി ഏകദേശം മൂന്ന് ഏക്കറോളം ഭൂമിയായിരുന്നു ഇത്തരത്തില്‍ ഏറ്റെടുത്തത്. 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ പാടശേഖരം കരഭൂമിയായി മാറ്റുകയും ചെയ്തു. അതേസമയം, സര്‍വേനമ്പര്‍ 2073/10ല്‍പെട്ട രവി നായരുടെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച നടപടികള്‍ ഒന്നും പൂര്‍ത്തിയാക്കാതെ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും മുന്നോട്ട് പോകുകയായിരുന്നു. ഭൂമിയുടെ വിലനിശ്ചയമോ, ആധാര…
Read Moreഹമാസ് കടുത്ത സമ്മർദത്തിലെന്ന് നെതന്യാഹു
ജറുസലെം: വെടിനിർത്തലിനു ഹമാസ് തയാറാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ, അത്തരം കരാറുകളിൽ ഇനി താത്പര്യമില്ലെന്നും ഇസ്രയേലിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ തയാറാകൂ എന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കുക, ഗാസയെ നിരായുധീകരിക്കുക, ഇസ്രയേലിന് ഗാസയുടെ സുരക്ഷാനിയന്ത്രണം നൽകുക, പലസ്തീൻ അഥോറിറ്റിയിൽനിന്ന് അധികാരം എടുത്തുമാറ്റുക എന്നിവയാണ് ആവശ്യങ്ങൾ. ഹമാസ് കടുത്ത സമ്മർദത്തിലാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഐഡിഎഫിന്റെ ഗാസ ഡിവിഷൻ ആസ്ഥാനത്ത് ഉന്നത സൈനികോദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസ സിറ്റി ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച ചർച്ചകളായിരുന്നു നടന്നത്. എന്നാൽ, വെടിനിർത്തലിൽ എത്തിച്ചേരാതെ കഴിഞ്ഞ മാസം ചർച്ചകൾ അലസിപ്പിരിയാൻ കാരണമായ ആവശ്യങ്ങൾ ഹമാസ് പിൻവലിച്ചാൽ നെതന്യാഹു നിലപാടിൽ അയവു വരുത്തുമെന്നാണ് കയ്റോയിൽ ഹമാസുമായി ചർച്ചകൾ നയിച്ച അറബ് മധ്യസ്ഥർ കരുതുന്നത്. സമഗ്ര ബന്ദിവിമോചനം നെതന്യാഹു ആവശ്യപ്പെട്ടെങ്കിലും, ഹമാസുമായി ഭാഗിക ബന്ദി മോചന, വെടിനിർത്തൽ…
Read Moreതരംഗമായി അങ്കം അട്ടഹാസം ട്രയ്ലർ
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ) എന്നിവർ ചേർന്ന് നിർമിച്ച അങ്കം അട്ടഹാസം ചിത്രത്തിന്റെ ട്രയ്ലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജുവാര്യർ, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. തലസ്ഥാനനഗരത്തിലെ ചോരപുരണ്ട തെരുവുകളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം. എ. നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണു നായികയാകുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ…
Read Moreആദിവാസി സ്ത്രീയായി സ്വാസിക
തെലുങ്കിൽ ശ്രീറാം വേണു സംവിധാനം ചെയ്ത ഒരു സർവൈവർ ആക്ഷൻ സിനിമയാണ് തമ്മുഡു. അതിൽ ഒരു ആദിവാസി സ്ത്രീയുടെ വേഷമാണു ചെയ്യുന്നതെന്ന് സ്വാസിക. ആന്ധ്രപ്രദേശിൽ അമ്പർഗുഡഗു എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള ഒരു ആദിവാസി സ്ത്രീയാ യിട്ടാണ് അഭിനയിച്ചത്. വളരെ പരമ്പരാഗത രീതിയിൽ ജീവിക്കുന്നവരാണ് അവിടത്തുകാർ. സ്ത്രീപുരുഷഭേദമന്യേ ചുരുട്ട് വലിക്കുന്നവരാണ്. അതുപോലെതന്നെ അവരുടെ വേഷവിധാനങ്ങളും ആഭരണങ്ങളും പരമ്പരാഗത രീതിയിലുള്ളതാണ്. അത് റഫറൻസ് ആക്കിയാണ് എനിക്ക് മേക്കോവർ നൽകിയത്. അവിടെയുള്ള ആളുകളുടെ പടമൊക്കെ എടുത്ത് അതുപോലെയുള്ള വസ്ത്രവും മേക്കോവറും എല്ലാം ചെയ്ത് ആ ഒരു ലുക്കിലേക്ക് എത്തിച്ചു. കുറച്ചേറെ ലുക്ക് ടെസ്റ്റ് ചെയ്തിരുന്നു. ഞാൻ ആ സ്ഥലത്തുപോയി അത്തരം ആളുകളെ കണ്ടിരുന്നു. അവർ എങ്ങനെയാണു ചുരുട്ട് പിടിക്കുന്നത്, എങ്ങനെയാണു ചുരുട്ട് വലിക്കുന്നത് എന്നൊക്കെ കണ്ടുപഠിച്ചു. അമ്പർഗുഡഗു എന്ന സ്ഥലത്തിനടുത്തുള്ള മാരഡമല്ലി, രാമൻഡ്രി എന്നിവിട ങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന് ഒരു ആഴ്ച…
Read Moreസീരിയൽ കില്ലറന്റെ ആദ്യ ഇര ബിന്ദു; അവസാന ഇര ജെയ്നമ്മയിൽ എത്തുമ്പോൾ പ്രതി സമ്പാദിച്ചത് കോടികൾ; സെബാസ്റ്റ്യന്റെ കുതന്ത്രങ്ങളില്‍ പോലീസും വീണു; ഉറ്റസുഹൃത്ത് മനോജിനെ കൊന്നതോ?
കോട്ടയം: സ്ത്രീ ഇരകളെ അപായപ്പെടുത്തുകയോ ക്വട്ടേഷന്‍ കൊടുക്കുകയോ ചെയ്തുവെന്നു കരുതുന്ന ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സി.എം. സെബാസ്റ്റ്യന്റെ ആദ്യ ഇരയായിരുന്നു കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെന്നാണ് പോലീസിന്റെ നിഗമനം.വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ ബിന്ദു ജീവിച്ചിരിക്കുന്നതായി ഒരു തെളിവുമില്ല. ബിന്ദുവിനെ വകവരുത്തിയ ശേഷം വ്യാജരേഖകളുണ്ടാക്കി സെബാസ്റ്റ്യന്‍ കോടികളുടെ സ്വത്തുവകകള്‍ കൈവശപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ബിന്ദു പത്മനാഭനെ കാണാനില്ലെന്നും ഇവരുടെ സ്വത്തുക്കള്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും സ്വന്തമാക്കിയെന്നും കാണിച്ചു വിദേശത്തു കഴിയുന്ന സഹോദരന് പ്രവീണ്‍ കുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2018ല്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. വ്യാജമൊഴികൾ ചോദ്യം ചെയ്തവേളയില്‍ അപാരമായ ബുദ്ധിയും തന്ത്രങ്ങളും പയറ്റി പോലീസിനെ വരുതിയിലാക്കി രക്ഷപ്പെട്ടു. ബിന്ദു ജീവിച്ചിരിപ്പുണ്ടെന്നു വരുത്താന്‍ അയല്‍ക്കാരായ മൂന്നു സ്ത്രീകളെ സ്വാധീനിച്ച് 2017 സെപ്റ്റംബറിലും ബിന്ദുവിനെ കണ്ടിരുന്നതായി പോലീസില്‍ വ്യാജമൊഴി നല്കി. ബിന്ദു അടുത്ത കാലത്തും തന്റെ ഓട്ടോയില്‍ യാത്ര ചെയ്തതായി സെബാസ്റ്റ്യന്റെ…
Read More