കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,845 രൂപയും പവന് 86,760 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 8,925 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,935 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,470 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3865 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.71 ലുമാണ്. വെള്ളി വിലയും കുതിക്കുകയാണ് 47 ഡോളറിലാണ് ഇപ്പോള്‍. 50 ഡോളര്‍ മറികടന്നാല്‍ 70 ഡോളറിലേക്ക് എത്തുമെന്ന പ്രവചനങ്ങള്‍ വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി വലിയതോതില്‍ നേരിടുന്ന യുഎസ് ഗവണ്മെന്റ് ഡിപ്പാര്ട്ടുമെന്റഉകള്ക്ക് അനുവദിച്ച പണം ലഭ്യമാകാത്തതിനുള്ള അടച്ചിടല്‍ ഭീഷണിയാണ് ഇപ്പോഴുള്ള വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണവിലയിലെ…
Read MoreDay: September 30, 2025
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബെന്ന്; തെരച്ചിലിൽ ഒന്നും കണ്ടെത്തിയില്ല; ചപ്പാരപ്പടവ് സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി 11.ഓടെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം എത്തിയത്. തുടർന്ന് സിറ്റി പോലീസ് കണ്ണൂർ റെയിൽവേ പോലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ 2.45 ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. ഫോൺ വന്ന വഴി നോക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ ചപ്പാരപ്പടവ് സ്വദേശിയായ ഒരാളാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഫോൺ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ വിട്ടയച്ചെങ്കിലും…
Read Moreഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 491.76 മെട്രിക്ടണ്‍ മത്സ്യം
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്ക് പ്രതിദിനമെത്തുന്നത് 491.76 മെട്രിക് ടണ്‍ മത്സ്യം. പ്രധാനമായും തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് മത്സ്യം കേരളത്തിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ പ്രതിദിനം ഏകദേശം 2540.48 മെട്രിക് ടണ്‍ മത്സ്യമാണ് ആവശ്യമായി വരുന്നത്. നിലവിലെ ശരാശരി മത്സ്യ ലഭ്യത 2048.72 മെട്രിക് ടണ്‍ ആണ്. 2019- 20, 2020 – 21 വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധി മൂലം ചില മാസങ്ങളില്‍ മത്സ്യബന്ധന നിയന്ത്രണം ഏര്‍പ്പെടുത്തിയതു മൂലം കടല്‍ മത്സ്യോത്പാദനത്തില് കുറവുണ്ടായി. എന്നാല്‍ 2021- 22 മുതല്‍ കടല്‍, ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കടല്‍ മത്സ്യോത്പാദനം ലഭിക്കാവുന്നതിന്റെ ഏകദേശം പാരമ്യതയില്‍ എത്തിയിട്ടുണ്ട്. എങ്കിലും ഉള്‍നാടന്‍ മത്സ്യോത്പാദന വര്‍ധനയിലൂടെ മാത്രമേ സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയൂ. ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനായി 2017 സെപ്റ്റംബറില്‍ കേരള…
Read Moreഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അതീവ ഗൗരവതരം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളിൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നിയമിച്ചു. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreകുടുംബശ്രീ ‘വിമന്‍ പവര്‍’ വരുന്നു: കോളജ് വിദ്യാര്‍ഥിനികള്‍ ഇനി കരിയറില്‍ തിളങ്ങും
കൊച്ചി: സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥിനികളെ കരിയറില്‍ പവര്‍ഫുള്ളാക്കാന്‍ കുടുംബശ്രീയുടെ ‘വിമന്‍ പവര്ലൈഫ് മാസ്റ്റര്‍ പ്ലാന്‍’ പദ്ധതി വരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് സ്വന്തം കഴിവുകളും താല്പര്യങ്ങളും തിരിച്ചറിയാനും അനുയോജ്യമായ ലൈഫ് മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ വിദ്യാഭ്യാസം തുടരേണ്ടി വരുന്നത് പെണ്‍കുട്ടികളുടെ കരിയറിലെ വളര്‍ച്ചയും വ്യക്തിത്വ വികാസവും തടസപ്പെടുത്തുന്നുണ്ട്. ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതികള്‍ ഉണ്ടെങ്കിലും തൊഴില്‍ രംഗത്ത് അവരുടെ പങ്കാളിത്തം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബശ്രി ‘വിമന്‍ പവര്ലൈഫ് മാസ്റ്റര്‍ പ്ലാൻ’ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തി വരുമാനം നേടാന്‍ സഹായിക്കുകയും ലിംഗസമത്വം ഉറപ്പു വരുത്തുന്ന തൊഴില്‍ പരിസ്ഥിതി രൂപപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ഓരോ കോളജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വിദ്യാര്‍ഥിനിയുടെയും പഠന, പാഠ്യേതര…
Read Moreഎന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്; കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഇതോടെ എന്‍എസ്എസുമായി അനുനയ നീക്കം ശക്തമാക്കിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്നലെ വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം പെരുന്നയില്‍ ചെലവഴിച്ചശേഷമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സുകുമാരന്‍ നായരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും കൊടിക്കുന്നില്‍ സുരേഷ് എംപിയും സന്ദര്‍ശിച്ചിരുന്നു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്. എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍…
Read More625 മീറ്റർ ഉയരത്തിലൊരു പാലം
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയിലെ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗൈചൗ പ്രവിശ്യയിലെ രണ്ടു മലകളെ ബന്ധിപ്പിക്കുന്ന പാലം നദീജലനിരപ്പിൽനിന്ന് 625 മീറ്റർ ഉയരത്തിലാണു നിർമിച്ചിരിക്കുന്നത്. ഹുവാജിയാംഗ് ഗ്രാൻഡ് കാന്യൻ പാലം എന്നാണ് പേര്. 2900 മീറ്റർ നീളമുണ്ട്. ഹുവാജിയാംഗ് ഗ്രാൻഡ് കാന്യൻ മലയിടുക്കിനു കുറുകേയാണ് പാലം. മലയിടുക്ക് കടക്കാൻ വേണ്ടിയിരുന്ന രണ്ടു മണിക്കൂർ യാത്ര പാലം വന്നതോടെ രണ്ടു മിനിറ്റ് മാത്രമായി കുറഞ്ഞു. പാലത്തിന്റെ ഉറപ്പ് നിരന്തരം നിരീക്ഷിക്കാനായി നാനൂറിലധികം സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളെ ആകർഷിക്കാനായി പാലത്തിൽ ആകാശ കഫേകളും കാഴ്ച കാണാനുള്ള എലിവേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള പത്തു പാലങ്ങളിൽ എട്ടും ഗൗചൗവിലാണ്.
Read Moreഅപ്രതീക്ഷിത മഴയും ന്യൂനമർദവും; തീരദേശം വറുതിയിൽ; പഞ്ഞമാസ സമ്പാദ്യപദ്ധതിയുടെ രണ്ടാം ഗഡുവും ലഭിച്ചില്ലെന്ന് തൊഴിലാളികൾ
അമ്പലപ്പുഴ: അപ്രതീക്ഷിതമായുണ്ടായ മഴയും ന്യൂനമർദവും തീരപ്രദേശത്തെ വറുതിയിലാക്കി. പഞ്ഞമാസ സമ്പാദ്യപദ്ധതി പ്രകാരം മൽസ്യത്തൊഴിലാളികൾ സർക്കാരിലേക്ക് അടച്ച തുകയുടെ രണ്ടു ഗഡുവും നാളിതുവരെ ലഭിക്കാതായതോടെ തീർത്തും ദുരിതപൂർണമായി ഇവരുടെ ജീവിതം. അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനയാനങ്ങൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ പ്രത്യേക മുന്നറിയിപ്പുണ്ട്.ഈ കഴിഞ്ഞ ട്രോളിംഗ് നിരോധന കാലയളവിലും ചെറുവള്ളങ്ങൾക്കു പ്രതീക്ഷയ്ക്കൊത്തു മത്സ്യം ലഭിച്ചിരുന്നില്ല. ഭൂരിഭാഗം ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തന്നെയാണ് തിരിച്ചടിയായത്. കടലിലെ ശക്തമായ നീരൊഴുക്കും പ്രതിസന്ധി സൃഷ്ടിച്ചു. ജില്ലയിൽനിന്നുള്ള കൂടുതൽ വള്ളങ്ങളും തോട്ടപ്പള്ളി ഹാർബറിൽനിന്നാണ് മത്സ്യബന്ധനത്തിനു പോകുന്നത്. ഒരു വള്ളം കടലിൽ ചുറ്റിയടിച്ചു മത്സ്യ ബന്ധനം നടത്തണമെങ്കിൽ ഇന്ധനത്തിനുതന്നെ വലിയ തുക ചെലവാകും.ഇതിനിടയിൽ കപ്പലിൽനിന്നു വേർപെട്ടു ഒഴുകിനടക്കുന്ന കണ്ടെയ്നറിൽ വല കുടുങ്ങി ലക്ഷങ്ങളുടെ നഷ്ടമാണ് പലർക്കുമുണ്ടായത്. പൊന്തുകൾ കടലിൽപോകുന്നുണ്ടെങ്കിലും അവർക്കും കാര്യമായി മത്സ്യം ലഭിക്കുന്നില്ല. മഴക്കാലം കഴിഞ്ഞ് തീരക്കടലിൽ ആവോലി,…
Read Moreകൂത്താട്ടുകുളം ഏലിയാമ്മ തിരോധാനത്തിലും സെബാസ്റ്റ്യനു പങ്ക് ? തട്ടിപ്പുകളിലൂടെ സമ്പാദിച്ച പണം ചിലവഴിച്ചത് വിശ്വസ്തർവഴി
കോട്ടയം: സീരിയൽ കില്ലര്‍ ചേര്‍ത്തല പള്ളിത്തോട് ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യനെ (66)തിരേ വീണ്ടും കൊലപാതക സൂചനകള്‍. കൂത്താട്ടുകുളം ബസ് സ്റ്റാന്‍ഡില്‍ ബ്രോക്കര്‍ ജോലിയും ലോട്ടറി വ്യാപാരവും നടത്തിയിരുന്ന ഏലിയാമ്മ (കുഞ്ഞിപ്പെണ്ണ്-64) യെ 2018 ജൂലൈ നാലിന് കാണാതായിരുന്നു. കൂത്താട്ടുകുളം പോലീസും പിന്നീട് ആലുവ ക്രൈം ബ്രാഞ്ചും അന്വേഷിച്ച തിരോധാന കേസ് വീണ്ടും അന്വേഷണപരിധിയില്‍ വരികയാണ്. സ്ഥലം ബ്രോക്കറായിരുന്ന സെബാസ്റ്റ്യന്‍ ബ്രോക്കര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് ഏലിയാമ്മയുമായി പരിചയത്തിലായിരുന്നെന്നും ഇടയ്ക്കിടെ കൂത്താട്ടുകുളത്ത് എത്തിയിരുന്നെന്നും ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാർ മൊഴി നല്‍കിയിട്ടുണ്ട്. കൂത്താട്ടുകുളത്തിന് നാലു കിലോമീറ്റര്‍ മാറി കാരമലയിലെ ഒറ്റപ്പെട്ട വീട്ടില്‍ താമസിച്ചിരുന്ന ഏലിയാമ്മയുടെ ഏക മകന് ബിനു കിടപ്പുരോഗിയാണ്. മകനെ ശുശ്രൂഷിക്കേണ്ടതിനാല്‍ വൈകുന്നേരം ആറോടെ വീട്ടില്‍ മടങ്ങിവന്നിരുന്ന ഏലിയാമ്മയുടെ തിരോധാനത്തില്‍ ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.അക്കാലത്ത് ഏറ്റുമാനൂര്‍ വെട്ടിമുകളിലെ ഭാര്യവീട്ടിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. കാണാതായ ദിവസം ഏലിയാമ്മയുടെ മൊബൈല്‍ ഫോൺ…
Read Moreകാരൂർ പറഞ്ഞ വാധ്യാർ കഥകൾ: സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, കാരൂർ സമരങ്ങളെ കഥകളാക്കി മാറ്റി; കാരൂർ നീലകണ്ഠപ്പിള്ള വിടപറഞ്ഞിട്ട് അമ്പതാണ്ട്
മലയാള ചെറുകഥാസാഹിത്യത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. കഥ പറയാൻവേണ്ടി ജനിച്ച കാഥികനെന്ന് കാരൂരിനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. കാരൂരിന്റെ സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, അദ്ദേഹം സമരങ്ങളെ കഥകളാക്കി മാറ്റി. അദ്ദേഹത്തിന്റെ കഥാലോകത്തിലെ ഒരു പ്രധാന ഭാഗമാണ് ‘വാധ്യാർക്കഥകൾ’ എന്നറിയപ്പെടുന്ന അധ്യാപക കഥകൾ. ഒരു സ്കൂൾ അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കാരൂർ, ആ അനുഭവങ്ങളുടെ ചൂടും വെളിച്ചവും തന്റെ കഥകളിൽ പകർത്തി. സാമ്പത്തിക ബുദ്ധിമുട്ടുകളാലും സാമൂഹികമായ അവഗണനകളാലും കഷ്ടപ്പെടുന്ന സാധാരണക്കാരായ സ്കൂൾ അധ്യാപകരുടെ ജീവിതമാണ് ഈ കഥകളിലെ മുഖ്യ പ്രമേയം. തുച്ഛമായ ശമ്പളത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരായിരുന്നു ഈ കഥാപാത്രങ്ങൾ. കടുത്ത ദാരിദ്ര്യത്തിലും ഉന്നതമായ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അധ്യാപകരെ മാലപ്പടക്കം എന്ന കഥയിൽ കാരൂർ അവതരിപ്പിക്കുന്നു. അവരുടെ നിസഹായതയും, അതേസമയം അവരുടെ നന്മയും ഈ കഥകളിലെ വൈകാരികാംശം വർധിപ്പിക്കുന്നു. ലളിതവും എന്നാൽ ഹൃദയസ്പർശിയായതുമായ ആഖ്യാനശൈലിയാണ്…
Read More