പാരീസ്: ഫ്രാൻസിലെ ലൂവ്റ് മ്യൂസിയത്തിൽനിന്നു അമൂല്യ ആഭരണങ്ങൾ കവർന്ന തസ്കരന്മാർ ഇപ്പോഴും കാണാമറയത്ത്. കവർച്ചക്കാരെ കണ്ടെത്താൻ വൈകുംതോറും ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള സാധ്യതയും മങ്ങുകയാണ്. എട്ടു മിനിറ്റിനുള്ളിൽ എട്ട് വിലപിടിച്ച ആഭരണങ്ങൾ അപഹരിച്ചാണ് കവർച്ചക്കാർ സ്കൂട്ടറിൽ രക്ഷപ്പെട്ടത്. ആഭരണങ്ങളിൽനിന്നു വേർപെടുത്തി രത്നങ്ങൾ വിൽക്കാനായിരിക്കും മോഷ്ടാക്കൾ ശ്രമിക്കുക. അങ്ങനെയെങ്കിൽ മോഷ്ടിക്കപ്പെട്ട അമൂല്യ ആഭരണങ്ങൾ ഇപ്പോൾത്തന്നെ നശിപ്പിക്കപ്പെട്ടിട്ടുണ്ടാവാമെന്ന് വിദഗ്ധർ പറയുന്നു. ആഭരണങ്ങൾ കഷണങ്ങളാക്കി ചെറിയ വിലയ്ക്കു വിൽക്കാനും ഫ്രാൻസിൽനിന്നു കടത്താനും സാധ്യതയുള്ളതായി വിദഗ്ധർ വിലയിരുത്തുന്നു. മോഷ്ടാക്കൾ പ്രഫഷണലുകളാണെന്ന് ഡച്ച് ആർട്ട് ഡിറ്റക്ടീവ് ആർതർ ബ്രാൻഡ് പറയുന്നു. ലൂവ്റ് മ്യൂസിയത്തിൽ വളരെ വേഗത്തിൽ കടക്കുകയും പുറത്തുപോകുകയും ചെയ്ത രീതി പരിശോധിച്ചാൽ ഇതു മനസിലാകും. സ്കൂട്ടറിൽ രക്ഷപ്പെട്ടതിലും പ്രഫഷണലിസം കാണാം. പാരീസിന്റെ തിരക്കേറിയ നഗരവീഥികളിൽ രക്ഷപ്പെടാൻ സ്കൂട്ടറാണ് അനുയോജ്യമെന്നു കവർച്ചക്കാർ മനസിലാക്കിയിട്ടുണ്ടാവും. എന്നാൽ പട്ടാപ്പകൽതന്നെ മോഷണത്തിനു തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നത് അന്വേഷകരെ കുഴക്കുന്ന ചോദ്യമായി നിൽക്കുകയാണ്. ഇതിനു…
Read MoreDay: October 22, 2025
ഹമാസിനെ നിരായുധീകരിക്കുന്നതു വരെ ഗാസാ പുനർനിർമാണത്തിൽ പങ്കെടുക്കില്ല: കടുത്ത നിലപാടുമായി ഗൾഫ് രാജ്യങ്ങൾ
റിയാദ്: വെടിനിർത്തലിനു ശേഷവും ഗാസയിൽ അസമാധാനം വിതയ്ക്കുന്ന ഹമാസിനെതിരേ കടുത്ത നിലപാടുമായി ഗൾഫ് രാജ്യങ്ങൾ. ഹമാസിനെ നിരായുധീകരിക്കുന്നതു വരെ ഗാസയുടെ പുനർനിർമാണത്തിൽ പങ്കുചേരില്ലെന്ന് സൗദി അറേബ്യയും യുഎഇയും ബഹറിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംയുക്തമായി അറിയിച്ചതെന്ന് ഇസ്രേലി പത്രമായ ഇസ്രയേൽ ഹയോൺ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിനെ പ്രകോപിപ്പിക്കുംവിധം വെടിനിർത്തൽ ലംഘനം നടത്തിയതും ഗാസയിലെ എതിർ ഗോത്രവിഭാഗങ്ങളെ പരസ്യമായി വധിക്കുന്ന വിവരവും പുറത്തുവന്നതിനു പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളുടെ കടുത്ത നിലപാടെന്ന് പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്. ഹമാസിനെ നിരായുധീകരിക്കുന്നതിൽ ഇടനിലക്കാരായ ഈജിപ്തും ഖത്തറും മൃദുസമീപനം കാണിച്ചാൽ വെടിനിർത്തൽ തകരുമെന്ന് കരാറിനു രൂപം നൽകിയ അമേരിക്കയിലെ മധ്യപൂർവ ദേശത്തിനായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കൊറെ കുഷ്നർ എന്നിവരെ മൂന്നു രാജ്യങ്ങളും അറിയിച്ചു. നിരായുധീകരണവുമായി ഹമാസ് നിസഹകരിക്കുന്ന പക്ഷം വെടിനിർത്തൽ പരാജയപ്പെടുമെന്നും മൂന്ന് രാജ്യങ്ങളും മുന്നറിയിപ്പ് നൽകി. ഗാസയിലെ എതിർ…
Read Moreആളൊഴിഞ്ഞ വീട്ടിൽ പരസ്യമദ്യപാനം; ചോദ്യം ചെയ്ത കുടുംബത്തിനു നേരേ വധഭീഷണി
തിരുവല്ല: ആളൊഴിഞ്ഞ വീട്ടിൽ യുവാക്കൾ അടങ്ങുന്ന സംഘം നടത്തുന്ന പരസ്യ മദ്യപാനവും അസഭ്യവും സഹിക്കവയ്യാതെ പോലീസിനെ വിവരം അറിയിച്ചതിന്റെ പേരിൽ ഗൃഹനാഥനും കുടുംബത്തിനും നേരേ വധഭീഷണി. കടപ്ര പതിനാലാം വാർഡിൽ എസ്എസ് വില്ലയിൽ വിദേശ മലയാളിയായ ഫിലിപ്പ് ജോർജിനും (ഷിബു) കുടുംബത്തിനും നേരേയാണ് യുവസംഘം വധഭീഷണി മുഴക്കിയതായി പരാതി ഉയരുന്നത്. സംഭവം സംബന്ധിച്ച് ഫിലിപ്പ് പുളിക്കീഴ് പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പരാതിക്കു കാരണമായ സംഭവം. രാവിലെ 11 ഓടെ പ്രദേശവാസികൾ അടക്കം ഉൾപ്പെടുന്ന പത്തോളം പേരടങ്ങുന്ന സംഘം ഫിലിപ്പ് ജോർജിന്റെ വീടിന്റെ എതിർവശത്ത് താമസമില്ലാതെ കിടക്കുന്ന വീട്ടുവളപ്പിൽ മണിക്കൂറുകളോളം മദ്യപിക്കുകയും പരസ്പരം അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് സഹിക്കവയ്യാതെ വന്നതോടെ ഫിലിപ്പ് പുളിക്കീഴ് പോലീസിൽ വിവരം അറിയിച്ചു. 10 മിനിറ്റുകൾക്കകം പോലീസ് സ്ഥലത്തെത്തി. പോലീസ് ജീപ്പ് വരുന്നതുകണ്ട് സംഘം ചിതറി…
Read Moreവേമ്പനാട്ടു കായലിൽ പായൽഭരണം; വള്ളം ഇറക്കാൻ പറ്റാതെ കക്ക- മത്സ്യത്തൊഴിലാളികൾക്കു ദുരിതം
പൂച്ചാക്കല്‍: വേമ്പനാട്ടു കായലില്‍ പതിവുപോലെ പായല്‍ നിറഞ്ഞു. മത്സ്യ- കക്കാ മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയുടെ വക്കില്‍. തണ്ണീര്‍മുക്കം മുതല്‍ അരൂകുറ്റി വരെയുളള ഭാഗങ്ങളിലെ കായലില്‍ പലേടത്തും വെള്ളം കാണാനാകാത്ത വിധമാണ് പായല്‍ നിറഞ്ഞിരിക്കുന്നത്. വേമ്പനാട്ട് കായലിനെ ആശ്രയിച്ചു കഴിയുന്ന ഇരുപതിനായിരം കക്കാ തൊഴിലാളികളും അത്രയുംതന്നെ മത്സ്യത്തൊഴിലാളികളും ഒരുപോലെ ദുരിതം നേരിടുകയാണ്. വള്ളംഇറക്കാനാവുന്നില്ലഒക്ടോബര് മുതലാണ് പായൽ വേമ്പനാട്ടു കായലില്‍ നിറയുന്നത്. കുട്ടനാടന്‍ പാടശേഖരങ്ങള്‍ പാടം തെളിച്ച് കൃഷി ചെയ്യാന്‍ തുടങ്ങുമ്പോള്‍ പുറത്തേക്കു തള്ളിവിടുന്ന പായലുകള്‍ വേലിയേറ്റ സമയങ്ങളില്‍ തണ്ണീര്‍മുക്കം ബണ്ടു വഴി വടക്കന്‍ മേഖലയിലെക്ക് ഒഴുകി എത്തുന്നു. വേമ്പനാട്ടു കായലില്‍നിന്നു വേലിയേറ്റ സമയങ്ങളില്‍ ഉള്തോടുകളിലേക്കും പായല്‍ കയറുന്നു. കക്കാവാരി ഉപജിവനം നടത്തുന്ന തൊഴിലാളികളുടെ വള്ളങ്ങള്‍ പോലും പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പല തൊഴിലാളികളുടെയും കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലാണ്. പട്ടിണിയുടെ വക്കിൽജില്ലയുടെ വടക്കന്‍ മേഖലയില്‍ കാല്‍ലക്ഷത്തോളം തൊഴിലാളികള്‍ നേരിട്ടു പരമ്പരാഗത…
Read Moreസനായ് തകായ്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
ടോക്കിയോ: ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനായ് തകായ്ചി. ഷിഗേരു ഇഷിബയുടെ പിൻഗാമിയായാണ് തീവ്ര യാഥാസ്ഥിതിക നേതാവായ തകായ്ചി (64) തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ പാർലമെന്റ് ഉപരിസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി കനത്ത പരാജയം നേരിട്ടതിനെത്തുടർന്നായിരുന്നു ഇഷിബയുടെ രാജി. പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന അധോസഭയിൽ തകായ്ചി 237 വോട്ടുകൾ നേടിയപ്പോൾ പ്രതിപക്ഷ പാർട്ടി നേതാവായ യോഷികോകോ നോഡയ്ക്ക് 149 വോട്ടുകളാണ് ലഭിച്ചത്. പ്രധാനമന്ത്രിപദത്തിലെത്തിയെങ്കിലും തകായ്ചിയുടെ സഖ്യത്തിനു പാർലമെന്റിന്റെ ഇരുസഭകളിലും ഇപ്പോഴും ഭൂരിപക്ഷമില്ല. അതിനാൽ നിയമനിർമാണത്തിനായി മറ്റു കക്ഷികളെ ആശ്രയിക്കേണ്ടിവരും. മുൻ സാമ്പത്തിക സുരക്ഷ, ആഭ്യന്തരകാര്യ മന്ത്രിയായിരുന്ന തകായ്ചി അന്തരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശിഷ്യയാണ്. അഞ്ച് വർഷത്തിനിടെ ജപ്പാന്റെ നാലാമത്തെ പ്രധാനമന്ത്രിയാണ് തകായ്ചി.
Read Moreകായികമേഖല സമ്മാനിക്കുന്നത് ഒരുമയുടെ പാഠം: സഞ്ജു സാംസണ്
തിരുവനന്തപുരം: കായിക മേള സമൂഹത്തിനു സമ്മാനിക്കുന്നത് ഒരുമയുടെ പാഠപുസ്കതമെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. സ്കൂൾ കായികമേളുടെ ബ്രാൻഡ് അംബാസഡറായ സഞ്ജു കായികമേള ഉദ്ഘാടന വേളയിൽ നല്കിയ വീഡിയോ സന്ദേശത്തിലാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. മത്സരത്തിലെ വിജയവും പരാജയവും അതിന്റെ ഭാഗമാണ്. എന്നാൽ ഓരോ മത്സരങ്ങളും ഒരു പുതിയ പാഠം നമുക്ക് സമ്മാനിക്കുണ്ട്. ആ പാഠങ്ങൾ ഹൃദിസ്ഥമാക്കാൻ നമ്മൾ ശ്രമിക്കണം. വലിയ സ്വപ്നങ്ങൾ കാണുകയും അതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്താൽ വിജയിച്ചു കയറാൻ കഴിയും. മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയാണ് ഓരോ കായികതാരത്തിന്റെയും വലിയ ശക്തിയെന്നും സഞ്ജു സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
Read Moreഫ്രം ഗൾഫ്… വെൽകം ബാക് ടു കേരള: സംസ്ഥാന സ്കൂൾ മീറ്റിൽ ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി
തിരുവനന്തപുരം: മണലാരണ്യ നാടെന്നു വിളിപ്പേരുള്ള ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി; സംസ്ഥാന സ്കൂൾ മീറ്റിൽ മെഡൽ സ്വന്തമാക്കാൻ. കഴിഞ്ഞ വർഷമാണ് ആദ്യമായി ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുള്ള താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞ തവണ ആണ്‍കുട്ടികൾ മാത്രമായിരുന്നു എത്തിയതെങ്കിൽ ഇത്തവണ പെണ്‍കുട്ടികളും മത്സരത്തിന് എത്തിയിട്ടുണ്ട്. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ള പെണ്‍കുട്ടികൾ. 39 അംഗങ്ങളും ഇവരുടെ അധ്യാപകരും മേളയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി. ഗൾഫ് മോഡൽ സ്കൂൾ ദുബായ്, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ്ദുബായ്, ദി ഇംഗ്ലീഷ് സ്കൂൾ ഉമുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങൾക്കായി എത്തിയിട്ടുള്ളത്. എട്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ട്.
Read More“അഹങ്കരിക്കരുത്, പാര്‍ട്ടിയില്‍ ഈഗോയിസം പാടില്ല”; നമ്മള് പെര്‍ഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി; ഡോസ് കുറയ്ക്കാതെ ജി. സുധാകരൻ…
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ പരോക്ഷമായി വീണ്ടും വിമര്‍ശിച്ച് മുന്‍ മന്ത്രി ജി. സുധാകരന്. കുറവുകളില്ലെന്നു പറഞ്ഞ് അഹങ്കരിക്കരുത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണെന്ന് ജി. സുധാകരന് പറഞ്ഞു. ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്. കേരളം വളരെയേറെ വികാസം പ്രാപിച്ച പുരോഗമിച്ച സംസ്ഥാനമാണ്. അതെല്ലാം ശരിയായ കാര്യങ്ങളാണ്. പക്ഷേ, നമുക്ക് കുറവൊന്നുമില്ല എന്നു നാം അഹങ്കരിക്കരുത്. അതാണ് പ്രശ്നം. നമ്മള് പെര്‍ഫെക്ടാണ് എന്ന് പറയുന്നതാണ് പുതിയ രീതി. കുറവുണ്ടെന്നു പറഞ്ഞാല്‍ അതു കുഴപ്പമായി. അതിനെ അഹംഭാവം എന്നാണ് പറയുന്നത്. താനെന്ന ഭാവമാണത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഈഗോയിസം ഒട്ടും പാടില്ലെന്നാണ്. താനെന്ന ഭാവം ഒട്ടും പാടില്ലെന്നു പറയുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. നമ്മുടെ കുറവുകളെ കുറിച്ച്കൂടി മനസിലാക്കണമെന്നും ജി. സുധാകരന് പറഞ്ഞു.
Read Moreപ്രൈം വോളി: ഇനി സെമി
ഹൈദരാബാദ്: 2025 സീസണ് പ്രൈം വോളിബോളിന്റെ ലീഗ് റൗണ്ടിന് ഇന്നു സമാപനം. ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ മുംബൈ മിറ്റിയോഴ്സും ബംഗളൂരു ടോര്‍പിഡോസും ഏറ്റുമുട്ടും. രണ്ടാം മത്സരം കോല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സും ഡല്‍ഹി തൂഫാന്‍സും തമ്മിലാണ്. മുംബൈ, ബംഗളൂരു, അഹമ്മദാബാദ് ഡിഫെന്‍ഡേഴ്സ് ടീമുകള്‍ ഇതിനോടകം സെമി ഫൈനല്‍ ഉറപ്പിച്ചു. ലീഗില്‍ നാലാം സ്ഥാനത്തോടെ സെമിയില്‍ പ്രവേശിക്കാനുള്ള സാധ്യത കോല്‍ക്കത്തയ്ക്കും ഡല്‍ഹിക്കുമുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ രണ്ടാം മത്സരത്തോടെ മാത്രമേ സെമി ചിത്രം വ്യക്തമാകൂ. കൊച്ചി ജയിച്ചുപ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ് ജയത്തോടെ അവസാനിപ്പിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ 3-1നാണ് കൊച്ചി തോല്പിച്ചത്. സ്കോര്‍: 15-13, 14-16, 17-15, 15-9. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചിരുന്നെങ്കില്‍ സെമിസാധ്യതയുണ്ടായിരുന്ന ബ്ലൂ സ്പൈക്കേഴ്സ് രണ്ടാം സെറ്റ് വഴങ്ങുകയായിരുന്നു. തോറ്റെങ്കിലും സെമിഫൈനല്‍ ഉറപ്പിച്ച അഹമ്മദാബാദിന്റെ പോയിന്റ് പട്ടികയിലെ…
Read Moreരോ-കോ മടങ്ങിവരവ് ബുദ്ധിമുട്ട്: ഗാവസ്കര്‍
മുംബൈ: ഏഴു മാസത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നിരാശാജനകമായ പ്രകടനം നടത്തിയെതിനെക്കുറിച്ച് വിശദ്ദീകരണവുമായി സുനില്‍ ഗാവസ്കര്‍. ഓസ്ട്രേലിയയ്ക്കെതിരേ ഈ മാസം 19നു പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ രോഹിത് എട്ട് റണ്‍സിനും കോഹ്ലി പൂജ്യത്തിനും പുറത്തായിരുന്നു. പെര്‍ത്തിലേതു പോലുള്ള പേസ് പിച്ചുകളില്‍ രോഹിത്, കോഹ്ലി എന്നിവര്‍ക്കു തിരിച്ചുവരവ് സാധ്യമല്ലെന്നാണ് സുനില്‍ ഗാവസ്കറിന്റെ നിരീക്ഷണം. സ്ഥിരമായി കളിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ക്കുപോലും പെര്‍ത്തില്‍ പിടിച്ചുനില്ക്കാന് സാധിച്ചില്ലെന്നതും ഗാവസ്കര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഏഴ് വിക്കറ്റിനു പരാജയപ്പെട്ട മത്സരത്തില്‍, 38 റണ്‍സ് നേടിയ കെ.എല്‍. രാഹുലായിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. ഇന്ത്യ x ഓസ്ട്രേലിയ മൂന്നു മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ അഡ്ലെയ്ഡ് ഓവലില്‍ നടക്കും. ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു പരമ്പര സജീവമാക്കി നിര്‍ത്താന്‍ സാധിക്കൂ. ഭാവി സുരക്ഷിതമാക്കാന്‍ രോഹിത്തിനും കോഹ്ലിക്കും…
Read More