‘അമ്മ’യില്‍ പുതിയ ഭാരവാഹികള്‍ ഉടനില്ല

കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുതിയ ഭാരവാഹികള്‍ ഉടനില്ല. മൂന്ന് മാസത്തിനുള്ളില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡിയിലെ തീരുമാനം. അതുവരെ നിലവിലെ ഭരണ സമിതി തുടരും. പ്രസിഡന്‍റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച നിലപാടെടുത്ത പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

നിലവിലെ ഭരണ സമിതി തുടരുകയാണെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനയുടെ സുതാര്യതക്ക് വേണ്ടിയാണിതെന്നാണ് മോഹന്‍ലാലിന്‍റെ വാദം. താര സംഘടന പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടമാണിതെന്നും മോഹന്‍ലാല്‍ തുടരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ബാബുരാജാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. ഭരണസമിതി പിരിച്ചുവിട്ടതോടെ അഡ്‌ഹോക് കമ്മിറ്റിയാണ് ഭരണം നിര്‍വഹിച്ചിരുന്നത്. അതേസമയം, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. ബാബുരാജിനെതിരേ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

Related posts

Leave a Comment