അന്‍വര്‍ അയയുന്നു, മത്സരിച്ചേക്കില്ല; ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ച് പരസ്യ പ്രസ്താവന ഇറക്കും

കോഴിക്കോട്: നിലമ്പൂർ നിയമസഭാ ഉപതെരഞ് ഞെടുപ്പിൽ പി.വി. അന്‍വര്‍ മല്‍സരിക്കാനുള്ള സാധ്യത കുറയുന്നു. മല്‍സരിക്കുന്ന കാര്യത്തില്‍ ധൃതിപിടിച്ച് തീരുമാനം ഉണ്ടാകില്ലെന്നാണ് അൻ വറിന്‍റെ അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതിനിടെ അൻവറിന്‍റെ നേതൃത ്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകത്തിന്‍റെ പ്രവര്‍ത്തകസമിതിയോഗം ഇന്ന് ഉച്ചയ്ക്കുശേഷം ചേരും. ഇന്ന് വൈകുന്നേരം യുഡിഎഫ് നേതൃയോഗം ഓണ്‍ ലൈനായും ചേരുന്നുണ്ട്.

പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹമെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് അന്‍വര്‍. സമവായ സാധ്യതയെന്ന സൂചന ഇന്ന് രാവിലെ അന്‍വര്‍ നല്‍കുകയും ചെയ്തു. ഇന്നു രാവിലെ വാർത്താസമ്മേളനം വിളിച്ച അൻവർ, ചില പ്രധാന കാര്യങ്ങൾ പറയാനാണു വിളിച്ചതെന്നും എന്നാൽ അക്കാര്യം ഇപ്പോൾ പറയുന്നില്ലെന്നും പറഞ്ഞ് വാർത്താസമ്മേളനം് അവസാ നിപ്പിച്ചു.

ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു. ലീഗ് നേതാക്കള്‍ അന്‍വറിനെ ഇന്ന് രാവിലെ ബന്ധപ്പെട്ടിരുന്നു. മല്‍സരരംഗത്തിറങ്ങിയാല്‍ അത് രാഷ്ട്രീയ ആത്മഹത്യയാകുമെന്ന് അദ്ദേഹത്തോട് ലീഗ് നേതാക്കള്‍ പറഞ്ഞതായാണ് സൂചന.

അന്‍വര്‍ ഒറ്റയ്ക്ക് മല്‍സരിച്ചാലും അത് ദോഷം ചെയ്യില്ലെന്ന നിലപാടിലേക്ക് യുഡിഎഫ് നേതൃത്വം എത്തിയിരിക്കുന്ന സാഹചര്യവും പ്രതിപക്ഷ നേതാവിന് പിന്നില്‍ ഘടകക്ഷികള്‍ ഒരുമിച്ച് നില്‍ക്കുന്ന സാഹചര്യവും ലീഗിലെ അന്‍വറിന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഇതോടെയാണ് അന്‍വര്‍ ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പറഞ്ഞ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

മുന്‍പ് അന്‍വറിനെ പിന്തുണച്ച മുന്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും രമേശ് ചെന്നിത്തലയും ഇപ്പോള്‍ പിന്നോട്ടാണ്. മല്‍സരിക്കണോ എന്ന അന്‍വര്‍ തീരുമാനിക്കട്ടെ അതിനുശേഷം ബാക്കികാര്യങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് തീരുമാനം.നിലവില്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് സജീവമായി പ്രചാരണം നടത്തുന്നുണ്ട്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് പ്രചാരണരംഗത്ത് തുടക്കത്തില്‍ വലിയമുന്നേറ്റമുണ്ടാക്കാനിടയാക്കിയിട്ടുണ്ടെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തില്‍ അന്‍വര്‍ വിഷയത്തില്‍ ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് തീരുമാനം. തീരുമാനം വൈകുന്നത് അന്‍വറിനുതന്നെ ദോഷം ചെയ്യുമെന്നാണ് യുഡിഎഫ് നിലപാട്.

Related posts

Leave a Comment