പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍… ‘സംസ്ഥാന നേതൃത്വത്തെ മറികടന്ന് ചര്‍ച്ചയ്ക്കില്ല’; പി.വി. അന്‍വറിനെ കൈവിട്ട് കെസിയും

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അന്‍വറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍. കെപിസിസിയുടെ തീരുമാനം മറികടന്നു ‍യാതൊരു ചര്‍ച്ചയ്ക്കും മുതിരുന്നില്ലെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സംസ്ഥാന നേതാക്കളെ അറിയിച്ചു.

ഇനി ചര്‍ച്ച കെ.സി. വേണുഗോപാലുമായി മാത്രം ആയിരിക്കുമെന്ന പി.വി. അന്‍വറിന്‍റെ പ്രസ്താവന സംസ്ഥാന നേതാക്കള്‍ക്ക് അവമതിപ്പുണ്ടാക്കിയിരുന്നു. ഇതുകൊണ്ടു കൂടിയാണ് നിലമ്പൂരില്‍ ഉണ്ടായിട്ടും കെ.സി. വേണുഗോപാല്‍ ഇന്നലെ രാത്രി പി.വി. അന്‍വറിനെ കാണാന്‍ കൂട്ടാക്കാതിരുന്നതിന്‍റെ കാരണം.

ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥിക്കുനേരേ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്‍റും കെസിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കാനാണ് കെസിയുടെ തീരുമാനം.

സംസ്ഥാന നേതൃത്വത്തിന്‍റെ തലയ്ക്കുമീതേ ഒരു ചര്‍ച്ചയും വേണ്ടെന്നും നിലപാട് അറിയിക്കാന്‍ വേണ്ടിമാത്രം അന്‍വറിനെ കാണാമെന്നുമാണ് കെ.സി. വേണുഗോപാല്‍ അറിയിച്ചത്.

അതേസമയം പി.വി. അൻവറിനെ യുഡിഎഫിന്‍റെ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കുന്നതില്‍ യാതൊരു തടസവും നിലവിലില്ലെന്നും കോൺഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു. കോൺഗ്രസിന്‍റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞു മലപ്പുറത്ത് നടക്കും.

Related posts

Leave a Comment