മുസ്‌ലിംലീഗിന് പ്രതിപക്ഷ നേതാവിനെതിരേ യാതൊരു പരാതിയുമില്ല; അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: പി.വി. അന്‍വറിനെ യുഡിഎഫിനൊപ്പം നിര്‍ത്തണമെന്നായിരുന്നു നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ അന്‍വര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. അതുകൊണ്ട് അന്‍വര്‍വിഷയം അടഞ്ഞ അധ്യായമായി. പിണറായി സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ അന്‍വറിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം എല്ലാം തകര്‍ത്തു.

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 25,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കും. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി സ്വരാജ് ഭീഷണിയല്ല. അന്‍വറിനെയും ഭീഷണിയായി കാണുന്നില്ല.

നിലമ്പൂരില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപിക്കു തുടക്കം മുതല്‍ തന്നെ പാളിച്ച വന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബിജെപി വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്.

മ ുസ്‌ലിം ലീഗിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ യാതൊരു പരാതിയുമില്ല. ലീഗ് യുഡിഎഫിന്‍റെ നിര്‍ണായക ശക്തിയാണ്. വി.ഡി. സതീശന്‍ മികച്ച പ്രതിപക്ഷ നേതാവാണ്. മികച്ച പ്രവര്‍ത്തനമാണ് സതീശന്‍ നടത്തുന്നത്. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മികച്ച നേതാവാണ്.

ആര്യാടന്‍ ഷൗക്കത്തിനെതിരേ പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. സീറ്റിനായി ഷൗക്കത്ത് ഭീഷണി മുഴക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related posts

Leave a Comment