വാചക കസര്‍ത്തുമാത്രമല്ല, ബൂത്തിലും അൻവർ കരുത്ത് തെളിയിച്ചു… ഇനി എന്ത്?

കോഴിക്കോട്: വാചക കസര്‍ത്തുമാത്രമല്ല, ബൂത്തില്‍ കരുത്ത് തെളിയിക്കാനും അറിയാമെന്ന ശക്തമായ താക്കീതാണ് പി.വി. അന്‍വര്‍ നിലമ്പൂരില്‍ ഇരുമുന്നണികള്‍ക്കും നല്‍കിയത്.

ഒറ്റയാനായി ഇരുമുന്നണികളെയും വിറപ്പിക്കാന്‍ അന്‍വറിന് കഴിഞ്ഞു. വഴിക്കടവില്‍ യുഡിഎഫിന്‍റെ വന്‍ ഭൂരിപക്ഷത്തിലേക്കുള്ള പോക്കില്‍ വഴിതടഞ്ഞ അന്‍വര്‍ ഭരണപക്ഷ വിരുദ്ധ വോട്ട് ചിതറിച്ചു.

പതിനായിരത്തില്‍ പരം വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി തന്നെ കരുതപ്പെടുന്നു. അന്‍വര്‍ കുതിച്ചതോടെ തുടക്കത്തില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയായി.

എന്നാല്‍ അന്‍വറിന്‍റെ ശക്തി നേരത്തേ മനസിലാക്കിയതാണെന്നും അതും കടന്നു വിജയിക്കാനുള്ള വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഉറപ്പിച്ച 25,000 വോട്ട് നിലമ്പൂരില്‍ തനിക്കുണ്ടൊയിരുന്നു അന്‍വറിന്‍റെ അവകാശവാദം. അത് പൂര്‍ണമായും കീശയിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തി മനസിലാക്കി കൊടുക്കാന്‍ അന്‍വറിന് കഴിഞ്ഞു.

ഒന്നും രണ്ടും വോട്ടുകളില്‍ പോലും ഭരണം മാറിമറിയുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ യുഡിഎഫിന് ഇരുത്തി ചിന്തിക്കേണ്ടിവരും.

Related posts

Leave a Comment