ഇപ്പോൾ പ്രായം തൊണ്ണൂറ്റിയാറ്… പതിനഞ്ചു വര്‍ഷമായി ഏലിക്കുട്ടി  ബൈബിള്‍ പകര്‍ത്തിയെഴുതുകയാണ്

കോട്ടയം: നിയുക്ത ജലന്ധര്‍ ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്‍റെ മാതാവ് ഏലിക്കുട്ടി 96-ാം വയസിലും ചെമ്മലമറ്റത്തെ വീട്ടില്‍ ബൈബിള്‍ പകര്‍ത്തിയെഴുതുന്ന തിരക്കിലാണ്.ഇതിനോടകം പുതിയ നിയമം മൂന്നു തവണയും പഴയനിയമം ഒരു തവണയും എഴുതിത്തീര്‍ത്തു. സമ്പൂര്‍ണ ബൈബിള്‍ കടലാസില്‍ പകര്‍ത്താനുള്ള പുതിയൊരു സമര്‍പ്പണ അധ്വാനത്തിലാണ് ഏലിക്കുട്ടി.

പിഒസി ബൈബിളിലെ ചെറിയ അക്ഷരങ്ങള്‍ നോക്കി വായിക്കാന്‍ അമ്മയ്ക്ക് കണ്ണാടി ആവശ്യമില്ല. വീട്ടു ജോലികളില്‍നിന്നു വിരാമമായതുമുതല്‍ പതിനഞ്ചു വര്‍ഷമായി ബൈബിള്‍ വായനയിലും പ്രാര്‍ഥനയിലും പകര്‍ത്തിയെഴുത്തിലുമാണ് ജീവിതം.ആദ്യമൊക്കെ പഴയ നോട്ടുബുക്കുകളിലും ഡയറികളിലും നോട്ടീസുകളുടെ മറുപുറത്തുമായിരുന്നു എഴുത്ത്.

ഇവ കരുതിവയ്ക്കാനും ബൈന്‍ഡ് ചെയ്യാനും പറ്റുന്നില്ലെന്ന പരാതികള്‍ക്ക് മക്കളും കൊച്ചുമക്കളും പരിഹാരം കണ്ടെത്തി. എ ഫോര്‍ വലിപ്പമുള്ള വലിയ നോട്ട് ബുക്കുകള്‍ വാങ്ങിക്കൊടുത്തു. ദിവസം ആറേഴു മണിക്കൂര്‍ പകര്‍ത്തി എഴുത്തിനായി മാറ്റിവയ്ക്കും.


എഴുതാതിരുന്നാല്‍ മനസും ശരീരവും ക്ഷീണിക്കുമെന്നാണ് അമ്മയുടെ നിലപാട്. സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഞായറാഴ്ച രാവിലെ ഏലിക്കുട്ടിയെ സന്ദര്‍ശിച്ച് ബൈബിള്‍ പകര്‍ത്തലിന് ആശംസകളര്‍പ്പിച്ച് സമ്മാനം നല്‍കി.
എലിക്കുളം പാലക്കുടി കുടുംബാംഗമാണ് ഏലിക്കുട്ടി.

Related posts

Leave a Comment