കോവിഡില്‍ വിറച്ച് കോട്ടയം; രോഗികള്‍ 600 കടന്നു; സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിള്‍  കോവിഡ് ബാധിച്ച് മരിച്ചത് 13 പേര്‍

കോട്ടയം: ജില്ലാ ആരോഗ്യ വിഭാഗത്തിനു ജാഗ്രതാനിര്‍ദേശങ്ങളും ചികിത്സാസംവിധാനവുമില്ലാതെ വന്നതോടെ കോവിഡിന്‍റെ അതിവ്യാപനം. കേരളത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികളും രോഗവ്യാപനവും കോട്ടയത്താണ്.

ജില്ലയില്‍ അറുനൂറു പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് അനൗദ്യോഗിക കണക്ക്. ജില്ലാ ഭരണകൂടം രോഗബാധിതരുടെ ദൈനംദിന കണക്ക് പുറത്തുവിടുന്നില്ല.

രണ്ടു മരണം ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കോവിഡ് വ്യാപനമുണ്ടായിട്ടും ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും പ്രത്യേക ചികിത്സാ സംവിധാനമില്ല. സ്‌പെഷല്‍ വാര്‍ഡുകള്‍ തുറന്ന സ്വകാര്യ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തവിധം ഭീമമാണ് ചികിത്സാചെലവ്.

ദേശീയതലത്തില്‍ ഏഴായിരം പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ രണ്ടായിരത്തിലേറെ പേര്‍ കേരളത്തിലാണ്. സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിള്‍ 13 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 2025 ജനുവരി മുതല്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ച് ദേശീയതലത്തില്‍ 65 പേര്‍ക്കാണ് മരണം സംഭവിച്ചത്.

Related posts

Leave a Comment