മരച്ചീനിയിലെ വേര് ചീയൽ രോഗം; പുത്തൻ പരീക്ഷണ വിജയവുമായി മിത്രനികേതൻ

നെടുമങ്ങാട്: മരച്ചീനിയിൽ ഉണ്ടാകുന്ന വേര് ചീയൽ രോഗത്തിനെതിരേ പുത്തൻ പരീക്ഷണ വിജയവുമായി കൃഷി വിജ്ഞാന കേന്ദ്രമായ മിത്രനികേതൻ. വേര് ചീയൽ രോഗത്തിനെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ തിരുവനന്തപുരം ജില്ലയിലുള്ള കർഷകരിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി ഐസിഎആർ മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം പ്രദർശനങ്ങൾ സംഘടിപ്പിച്ചു. കൃഷി തുടങ്ങുന്നതിനു മുന്പുതന്നെ മണ്ണിന്‍റെ അമ്ലത ക്രമീകരിക്കുന്നതിനോടൊപ്പം മരച്ചീനിയുടെ ചുവട്ടിൽ ഒരു കിലോ ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച വേപ്പിൻപിണ്ണാക്ക് ചാണകപ്പൊടി മിശ്രിതം ചേർത്താണ് പരീക്ഷണം നടത്തിയത്. തുടർന്ന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് വീതം ചുവട്ടിൽ ഇട്ടു കൊടുക്കുന്നു. ഇത്തരത്തിൽ കൃഷി ചെയ്ത വെള്ളനാട് മോഹനൻ നായരുടെ കൃഷിയിൽ വിജയം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. മരിച്ചീനി പൊട്ടിപ്പോകാതെ വിളവെടുക്കുക എന്ന പ്രശ്നത്തിനും പരിഹാരമുണ്ടാക്കിയതായി മിത്രനികേതൻ അധികൃതർ വിശദമാക്കി. മരച്ചീനി അനായാസം പിഴുതെടുക്കാൻ പ്രത്യേകം തയാറാക്കിയ ഉപകരണവും മിത്രനികേതൻ കൃഷി…

Read More

കാർഷികമേഖലയ്ക്ക് ഭീഷണിയായി പട്ടാളപ്പുഴു ആക്രമണം; കർഷകർ ആശങ്കയിൽ; പാവൽ കൃഷിയിലും പുഴു ശല്യം

നെന്മാറ : കർഷകർക്ക് കനത്ത ഭീഷണി ഉയർത്തി നെൽപ്പാടങ്ങളിലും പച്ചക്കറികൃഷിയിടങ്ങളിലും പട്ടാള പുഴുവിന്‍റെ ആക്രമണം പടർന്നുപിടിക്കുന്നു. ദിവസങ്ങൾക്കകം പട്ടാള പുഴുക്കളെ കണ്ട പ്രദേശങ്ങളിലെ വരന്പുകളിലെ പുല്ലുകളും കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മുളച്ചുപൊന്തിയ നെൽച്ചെടികളും വ്യാപകമായി തിന്നു തീർത്ത് പ്രദേശത്തെ മുഴുവൻ പച്ചപ്പും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാക്കുന്നു. ഞാറ്റടി തയാറാക്കിയ പാടശേഖരങ്ങളിലും പാവൽ, പടവലം തുടങ്ങി പച്ചക്കറി കൃഷി ചെയ്ത് നെൽപ്പാടങ്ങളിലുമാണ് വ്യാപകമായി പട്ടാളപ്പുഴു ആക്രമണം കണ്ടുവരുന്നത്. നെന്മാറ, അയിലൂർ കൃഷി ഭവനുകളുടെ കീഴിലുള്ള വിത്തനശേരി, പോത്തുണ്ടി, പാളിയമംഗലം, കൂറുന്പൂർ, കരിങ്കുളം, തിരുവഴിയാട്, പെരുമാങ്കോട്, മരുതഞ്ചേരി, ആലന്പള്ളം ഭാഗങ്ങളിലെ 120 ഏക്കറോളം പാവൽ കൃഷിയാണ് കായ് ഫലം കുറഞ്ഞ് നഷ്ടത്തിലായത്. സാധാരണ ഈ സമയത്ത് ചെറിയ തോതിൽ പാവയ്ക്ക പറിക്കാൻ കഴിയുമെന്നും കൃഷി നാശമായതിനാൽ വിളവെടുക്കാൻ കഴിയുന്നില്ലെന്നും പാവൽ കർഷകർ പറയുന്നു. കൃഷിയിറക്കിയ ഭൂമിയിൽ ബാങ്കിൽ നിന്നും, കുടുംബശ്രീ മുഖേനയും വായ്പ…

Read More

പശുവളർത്തലിൽ സിനുവിന്‍റെ വിജയഗാഥ; രണ്ടു പശുവിൽ തുടങ്ങി ഇപ്പോൾ തൊഴുത്തിൽ അറുപത് കറവ പശുക്കൾ

മൂവാറ്റുപുഴ: പശുവളർത്തലിൽ വിജയഗാഥ തീർത്ത് സിനു ജോർജ്. തിരുമാറാടി പേങ്ങാട്ട് ജോർജിന്‍റെ ഭാര്യ സിനു ജോർജിന് പശുക്കളെന്നാൽ ജീവിതമാണ്. പുലർച്ചെ ഒന്നിനു തുടങ്ങുന്ന കന്നുകാലി പരിപാലനം അവസാനിക്കുന്നത് വൈകിട്ട് അഞ്ചോടെ യാണ്.പ്രതിദിനം 550 ലിറ്ററിലധികം പാൽ ഔട്ട്‌ലെ‌റ്റുകൾ വഴിയും സഹകരണ സംഘം വഴിയും വില്പന നടത്തും. 60 കറവപ്പശുക്കളും ഏഴു കിടാരികളും ഇവിടെയുണ്ട്.പഞ്ചായത്തിലെ അറിയപ്പെടുന്ന ക്ഷീരകർഷകയായ സിനു തിരുമാറാടി ക്ഷീര സംഘത്തിന്‍റെ പ്രസിഡന്‍റു കൂടിയാണ്. മരട്, തോപ്പുംപടി, പള്ളുരുത്തി എന്നിവിടങ്ങളിലായാണ് മൂന്ന് പാൽ ഔട്ട്‌ലെറ്റുകൾ. ചാണകം ഉണക്കിപ്പൊടിച്ച് വിൽക്കാനായി തിരുമാറാടിയിൽ തന്നെ ഒരു ഔട്ട്‌ലെറ്റ് സ്വന്തമായുള്ള സിനു രണ്ട് പശുവിൽനിന്നാണ് 60 പശുക്കളിലേക്ക് തന്‍റെ ഫാം വളർത്തിയെടുത്തത്. പകൽ മുഴുവൻ പണിക്കാരോടൊപ്പം ഫാമിൽ തന്നെ. തീറ്റ, കറവ, പാൽ കുപ്പിയിലാക്കൽ തുടങ്ങിയവയ്ക്കെല്ലാം സിനു നേതൃത്വം നൽകും. ഭർത്താവ് ജോർജാണ് ഔട്ട്‌ലെറ്റുകളുടെ മേൽനോട്ടം വഹിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ഡോ.…

Read More

മട്ടുപ്പാവിൽ വിളയും വേനലിൽ ഒരു ശീതകാല സമൃദ്ധി;  അപൂർവ കാഴ്ചയൊക്കി ജി പ്രസന്നൻ

എസ്. മഞ്ജുളാദേവിവെയിലുള്ള പകലുകളും മഞ്ഞും തണുപ്പുമുള്ള രാത്രികളുമാണ് കാബേജ്, കോളിഫ്ളവർ, റാഡിഷ്, ബ്രക്കോളി തുടങ്ങിയ പച്ചക്കറി തഴച്ചു വളരുവാൻ കഴിയുന്ന അന്തരീക്ഷം. കൊടുംവേനലിന്‍റെ മാർച്ച് ഏപ്രിൽ മാസത്തിൽ ശീതകാല പച്ചക്കറികൾ സമൃദ്ധമായി വളർന്ന് നില്ക്കുന്ന കാഴ്ച അപൂർവമാണ്. എന്നാൽ പ്രകൃതിയുടെ സ്വാഭാവിക ഭാവത്തിനെ തന്നെ ചെറുതായൊന്നു മാറ്റം വരുത്തി തണുപ്പ്കാല പച്ചക്കറികൾ കൃഷി ചെയ്തിരിക്കുകയാണ് മുൻ സബ് ഇൻസ്പെക്ടർ ജൈവകർഷകനുമായ ജി. പ്രസന്നൻ. പോങ്ങുംമൂട് ബാപ്പുജി നഗറിലെ പി.വി. ഭവന്‍റെ മട്ടുപ്പാവിലാണ് കാബേജ് കായ്ച്ച് നില്ക്കുന്നത്. കോളിഫ്ളവറും ബ്രക്കോളിയും പൂവിട്ടുകഴിഞ്ഞു. ഈ വർഷത്തെ കഠിനവെയിൽ തുടങ്ങിയ ജനുവരിയിലാണ് പ്രസന്നൻ തന്‍റെ ശീതകാല ജൈവകൃഷി തുടങ്ങിയത് ! മാർച്ച്-ഏപ്രിൽ-മേയ് മാസങ്ങളിൽ യാതൊരു ദാക്ഷണ്യവുമില്ലാതെ ഏൽക്കുന്ന വെയിലിനെ നിയന്ത്രിക്കുവാൻ ചെടികൾക്കു എട്ടടി മുകളിലായി പച്ചനിറത്തിലെ ഒരു ഷെയ്ഡ് നെറ്റ് സ്ഥാപിച്ചു. ഈ നെറ്റിലൂടെ സൂര്യപ്രകാശം അന്പതു ശതമാനമായി നിയന്ത്രിക്കുവാൻ സാധിച്ചിട്ടുണ്ട്.…

Read More

മഴയിൽ നനഞ്ഞ് കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നു; കശുമാവ് കർഷകർക്കു വേനൽമഴ ദുരിതമഴയാകുമ്പോൾ…

വെള്ളിക്കുളങ്ങര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ വേനൽമഴ കടുത്ത ചൂടിന് തെല്ല് ആശ്വാസം പകർന്നെങ്കിലും മലയോരത്തെ കശുമാവ് കർഷകർക്കു തീമഴയായി. മഴയെത്തുടർന്ന് കശുവണ്ടി വില ഗണ്യമായി ഇടിഞ്ഞതാണ് കർഷകരെ വലച്ചത്. കഴിഞ്ഞ വർഷം ഡിസംബർ വരെ മഴ നീണ്ടുനിന്നതിനെ തുടർന്നുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം കശുമാവുകൾ പൂക്കാൻ വൈകിയതിനാൽ വിളവെടുപ്പ് ആരംഭിച്ചതു മാർച്ചിലാണ്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ടു വിളവെടുപ്പ് സീസണിലും കശുവണ്ടി ന്യായവിലയ്ക്കു വിറ്റഴിക്കാനാകാതെ വിഷമിച്ച കർഷകർ ഇത്തവണ മികച്ച വില പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2018ൽ സീസണ്‍ തുടക്കത്തിൽ കിലോഗ്രാമിന് 155 രൂപ വില കിട്ടിയ സ്ഥാനത്ത് ഈ വർഷം 130 രൂപയാണ് കർഷകർക്ക് കിട്ടിയ കൂടിയ വില. ആദ്യത്തെ വേനൽമഴക്ക് തന്നെ ഈ വില കുറഞ്ഞു. മഴ പെയ്യുന്പോൾ കശുവണ്ടിയുടെ നിറം മങ്ങി ഗുണനിലവാരം കുറയുന്നതാണ് വില കുറയാൻ കാരണമെന്നു കച്ചവടക്കാർ…

Read More

തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ; വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം

  പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാമ്പൂ തോട്ടങ്ങളുടെയും. ഗ്രാമ്പുവിനൊപ്പം ജാതിയും റബറും തെങ്ങും വാഴയുമെല്ലാം സമൃദ്ധമായി വിളയുന്ന കാര്‍ഷിക ഗ്രാമമാണു തലനാട്. കോട്ടയം ജില്ലയില്‍ പാലായോടു ചേര്‍ന്നാണു കിടപ്പ്. പുലര്‍കാലങ്ങളില്‍ കോടമഞ്ഞില്‍ പുതച്ചു നല്‍ക്കുന്ന മലഞ്ചെരുവുകള്‍. വൈകുന്നേരങ്ങളില്‍ അന്തിസൂര്യന്റെ ചെങ്കതിര്‍ പതിക്കുന്ന മലയോരങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ അപൂര്‍വത വേണ്ടുവോളം. മലനാട്ടിലെ ഏതുവീടന്റെ തൊടിയിലും ഒരു ഗ്രാമ്പൂ മരമെങ്കിലും കാണും. ഡിസംബറായാല്‍ ഏതു മുറ്റത്തും ഉണങ്ങാനിട്ടിരിക്കുന്ന ഗ്രാമ്പുവും. വീട്ടിലും പുറത്തും എപ്പോഴും എരിവുള്ള സുഗന്ധം. മെല്ലെ വീശുന്ന കാറ്റിനുമുണ്ട് ആ മണം. നല്ല ആയുസുണ്ട് ഗ്രാമ്പൂ മരങ്ങള്‍ക്ക്. 100 വര്‍ഷം വരെ പ്രായമുള്ള മരങ്ങളുണ്ടിവിടെ. 50 വര്‍ഷമുള്ളവ ധാരാളം. 15 അടി അകലത്തിലാണു തൈകള്‍ നടുന്നത്. ആദ്യം ചാണകപ്പൊടിയും എല്ലുപൊടിയുമിട്ടു കുഴി മൂടും.…

Read More

വിപണിയിൽ വില കയറി; നേന്ത്രവാഴ കർഷകർ പ്രതീക്ഷയിൽ; ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം ഇങ്ങനെ….

കല്ലടിക്കോട് : വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉല്പാദന കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം. വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.നിലവിൽ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതൽ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്. പഴത്തിന്‍റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വില്ക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാൻ കാരണം. മുൻകാലങ്ങളിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു. മുൻവർഷങ്ങളിലെ വിലയിടിവ് കാരണം പല കർഷകരും ഈ സീസണിൽ വാഴകൃഷിയിൽ നിന്ന് പിന്തിരിഞ്ഞു. മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി,…

Read More

ഒരു മൂട് കാച്ചില്‍ 300 കിലോ! പറിച്ചത് ക്രെയിന്‍ വരുത്തി

കഠിനാധ്വാനവും നിശ്ചയ ദാര്‍ഢ്യവും സമ്പൂര്‍ണ സമര്‍പ്പണവുമാണു കോട്ടയം വാഴൂര്‍ പുളിക്കല്‍ കവല കൊടിന്തറ കെ.സി. തോമസുകുട്ടിയെ മികച്ച കര്‍ഷകനാക്കിയത്. പിതാവ് കുഞ്ഞച്ചനില്‍ നിന്നു ലഭിച്ച കൃഷി അറിവുകള്‍ തന്‍റെ അനുഭവങ്ങളോട് ചേര്‍ത്തുപിടിച്ചപ്പോള്‍ കൃഷിയിടത്തില്‍ തോമ സുകുട്ടിക്ക് 100 മേനി വിളവ്. തോമസുകുട്ടിക്ക് സ്വന്തമായി 25 സെന്‍റ് സ്ഥലം മാത്രമാണുള്ളത്. എന്നാല്‍ സമീപത്തെ കങ്ങഴ, വാഴൂര്‍, കൂരോപ്പട പഞ്ചായത്തുകളിലായി അഞ്ചേക്കറിലധികം സ്ഥലം പാട്ടത്തിനെടുത്ത് അദ്ദേഹം കൃഷി ചെയ്യുന്നു. ഗുണമേന്മയുള്ളതും വലുപ്പ മുള്ളതുമായ കാര്‍ഷിക ഉത്പന്നങ്ങള്‍ വിളയിക്കാന്‍ തോമസ് കുട്ടിക്ക് പ്രത്യേക താത്പര്യമുണ്ട്. മുന്നൂറു കിലോ തൂക്കമുള്ള കാച്ചില്‍ എന്നു പറഞ്ഞാല്‍ അത്ര പെട്ടെന്ന് ആരും വിശ്വസിക്കില്ല. നാലുപേരുടെ സഹായത്തോടെ ക്രെയിന്‍ ഉപയോഗിച്ചാണു കാച്ചില്‍ പറിച്ചതെന്നു കൂടി പറയുമ്പോള്‍ ആശ്ചര്യം അതിരു കടക്കും. തോമസു കുട്ടിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ ഈ ഭീമന്‍ കാച്ചിലിന് എട്ടടി നീളമുണ്ടായിരുന്നു. നൂറുകിലോയുള്ള കാച്ചില്‍ പല…

Read More

ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്

കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം കുരുമുളക് ചെടി ശ്രദ്ധേയമാകുന്നു. അത്യുത്പാദന ശേഷിയും കൂടുതല്‍ പ്രതിരോധശേഷിയുമുള്ള ഇതിന് പെപ്പര്‍ തെക്കന്‍ എന്നാണു പേര്. നാടന്‍ ഇനമായ കരിമുണ്ടയോടു സാദൃശ്യമുള്ള പെപ്പര്‍ തെക്കന്റെ, ഒരു തിരിയില്‍ തന്നെ നിരവധി ശാഖകളും അതില്‍ നിറയെ മണികളുമുണ്ടാകും. ഒരു തിരിയില്‍ ആയിരത്തോളം മണികളുണ്ടാകുമെന്ന് തോമസ് അവകാശപ്പെടുന്നു. സാധാരണ കുരുമുളക് തിരിക്ക് 7-10 സെന്റി മീറ്റര്‍ നീളവും 50 – 70 വരെ മണികളുമാണുള്ളത്. എന്നാല്‍, പെപ്പര്‍ തെക്കന്റെ തിരിക്ക് 18 സെന്റീ മീറ്റര്‍ വരെ നീളവും 800 – 1000 വരെ മണികളു മുണ്ടാവും. രണ്ടാം വര്‍ഷം വിളവെ ടുക്കാമെന്നതും പ്രത്യേകതയാണ്. താങ്ങു മരങ്ങളില്‍ കയറ്റി വിട്ടാല്‍ 30 അടിയോളം ഉയരത്തില്‍ വളരും. ചെടിച്ചട്ടികളില്‍ നട്ടു പരിപാലി ക്കാവുന്ന…

Read More

കരസേനയിലെ ജോലി വിട്ട് കൂടുമത്സ്യകൃഷിയിലേക്ക്; ദിനിലിനെ തേടിയെത്തിയത് തൊഴില്‍ശ്രേഷ്ഠ പുരസ്‌കാരം

കൊച്ചി: കരസേനയിലെ ജോലി വിട്ട് കൂടുമത്സ്യകൃഷിയിലേക്കിറങ്ങിയ യുവാവിന് തൊഴില്‍ശ്രേഷ്ഠ പുരസ്‌കാരം. സിഎംഎഫ്ആര്‍ഐയുടെ കീഴില്‍ കൂടുമത്സ്യകൃഷി ആരംഭിച്ച കണ്ണൂര്‍ സ്വദേശി പി.എം. ദിനില്‍ പ്രസാദാണ് മത്സ്യമേഖലയില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. 2018ലാണ് പിണറായി സ്വദേശി ദിനില്‍ സിഎംഎഫ്ആര്‍ഐയുടെ പദ്ധതിയില്‍ അംഗമാകുന്നത്.നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്‍റ് ബോര്‍ഡിന്‍റെ (എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെ സബ്‌സിഡി നല്‍കിയാണ് പദ്ധതി തുടങ്ങിയത്. സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക പരിശീലനവും മേല്‍നോട്ടവും ലഭിച്ചതോടെ മൂന്നര വര്‍ഷത്തിനുള്ളില്‍ തന്നെ കൂടുമത്സ്യകൃഷിയില്‍ വന്‍നേട്ടം സ്വന്തമാക്കാനായി. ഇതാണ് ദിനിലിനെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.ഏഴു കൂടുകളിലായി കരിമീന്‍ കൃഷിയും കരിമീന്‍ വിത്തുത്പാദനവും ചെയ്യുന്നതോടൊപ്പം കൂടുമത്സ്യകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സാങ്കേതിക സഹായവും ദിനില്‍ നല്‍കുന്നുണ്ട്. നാലു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള ഏഴു കൂടുകളിലായി 7000 കരിമീന്‍ കുഞ്ഞുങ്ങളെയാണ് കൃഷി ചെയ്യുന്നത്. ഓരോ കൂടില്‍ നിന്നും ശരാശരി 150…

Read More