തിരുവനന്തപുരം: കർഷക പെൻഷൻ 10,115പേർക്കുകൂടി അനുവദിച്ചു. ചെറുകിട- നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ 2021നു ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകരെകൂടി ഉൾപ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനം. 2000 രൂപ വീതമാണ് പെൻഷൻ. ഇതിനായി 24.276 കോടി രൂപ അനുവദിക്കും. ഇതിനു പുറമേ കൃഷിവകുപ്പ് ഡയറക്ടർ പുതിയതായി ലഭ്യമാക്കിയ 2225 കർഷകരുടെ പെൻഷൻ അപേക്ഷകൾ കൂടി സമയബന്ധിതമായി പരിശോധിച്ച് തീരുമാനം എടുക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിൽ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 6201 കർഷകർക്ക് പുറമേയാണ് ഇത്രയും കർഷകരെകൂടി പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശം അഭിമുഖീകരിക്കുന്നതിനുള്ള അടിയന്തര സഹായ പദ്ധതി പ്രകാരം 2021 ഒക്ടോബർ മുതലുള്ള 76.68 കോടി രൂപയുടെ കുടിശിക അനുവദിക്കാനും തീരുമാനിച്ചു. നിലവിൽ വിതരണം ചെയ്തു കഴിഞ്ഞ 87.89 കോടി രൂപയ്ക്ക് പുറമേയാണ് തുക അനുവദിക്കുന്നത്. 1,50,267 കർഷകർക്കാണ് തുക…
Read MoreCategory: Agriculture
രസവളത്തെ അകറ്റി നിർത്തി; മുരുകേശന്റെ ജൈവ മാതൃകയ്ക്ക് സ്പൈസസ് ബോര്‍ഡ് പുരസ്കാരം
ഇടുക്കി: ജൈവ രീതിയിലൂടെ ഏലം കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച നരിയമ്പാറ സ്വര്‍ണവിലാസം സ്വദേശി ലാല്‍ ഇല്ലം മുരുകേശന് സ്പൈസസ് ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്. ചെറുകിട ഏലം കര്‍ഷകനുള്ള 50,000 രൂപയും ഫലകവും പ്രശ്സതി പത്രവുമടങ്ങുന്ന അവാര്‍ഡ് ഇന്നു നെടുങ്കണ്ടത്ത് നടക്കുന്ന ചടങ്ങില്‍ മുരുകേശന് ഏറ്റുവാങ്ങും. തന്റെ ആറരയേക്കര്‍ വരുന്ന ഏലത്തോട്ടത്തില്‍ രാസവളപ്രയോഗമോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് മുരുകേശന് കൃഷി ചെയ്യുന്നത്. തമിഴ്നാട് ഗൂഡല്ലൂരില്നിന്നാണ് മുരുകേശന് ഇടുക്കിയിലെത്തുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനു ശേഷം പിതാവിന്റെ പാത പിന്തുടര്ന്ന് ഏലം കൃഷിയിലേക്ക് കടക്കുകയായിരുന്നു. മികച്ച വിളവു നല്കുന്ന ഞള്ളാനി ഗ്രീന്‍ ഗോള്‍ഡ് ആണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഉത്പാദനം അല്‍പ്പം കുറഞ്ഞാലും വര്‍ഷങ്ങളായി പിന്തുടര്ന്നു വരുന്ന പതിവു ജൈവ രീതിയില്‍നിന്ന് അണുവിട പിന്മാറാന് മുരുകേശന് തയാറല്ല. പശുക്കളുടെ ചാണകവും മൂത്രവും പഞ്ചഗവ്യവും ജീവാമൃതവുമാണ് പ്രധാനമായും വളമായി…
Read Moreപുഞ്ചക്കൃഷിയിൽ തണ്ടുതുരപ്പൻ ശല്യം; കർഷകർ ജാഗ്രത പാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം
ആലപ്പുഴ: പുഞ്ചകൃഷിയിൽ തണ്ടുതുരപ്പന്റെയും കതിർപ്പേനിന്റെയും സാന്നിധ്യം കാണുന്നതിനാൽ കർഷകർ ജാഗ്രതപാലിക്കണമെന്ന് കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മൂടലോടുകൂടിയ നിലവിലെ കാലാവസ്ഥ കീടാക്രമണത്തിന് അനുകൂലമാണ്.കൊതുമ്പ് പരുവം കഴിഞ്ഞ് നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങുമ്പോള്‍ തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇത് കതിരുകള്‍ പൂര്‍ണമായി പതിരാകുന്ന വെണ്‍കതിര്‍ എന്ന അവസ്ഥയ്ക്ക് കാരണമാകാമെന്ന് കീടനിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധർ അറിയിച്ചു. കൊതുമ്പുസമയത്ത് പാടത്ത് തണ്ടുതുരപ്പന്‍ ശലഭങ്ങളുടെ സാന്നിധ്യവും ഇലപ്പരപ്പില്‍ മുട്ടക്കൂട്ടങ്ങളും കാണുന്നുണ്ടെങ്കില്‍ കതിര് നിരക്കുന്ന സമയത്ത് പുഴുക്കള്‍ അകമേ തുരന്ന് കയറി വെണ്‍കതിരുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചില പാടങ്ങളില്‍ കൊതുമ്പു ഘട്ടത്തില്‍ കതിര്‍പ്പേനിന്റെ സാന്നിധ്യവും കാണുന്നുണ്ട്. കൊതുമ്പോലയുടെ ഇലപ്പോളയ്ക്കുള്ളിലിരുന്ന് പേനുകള്‍ നീരൂറ്റിക്കുടിക്കുന്നതു മൂലം ഇലപ്പോളയുടെ ഉള്‍വശത്ത് തവിട്ടു നിറം വ്യാപിക്കും കൊതുമ്പോലയുടെ പോളകള്‍ മാറ്റി നോക്കിയാല്‍ അകമേ പേനുകളുടെ സാന്നിധ്യം കാണാനാവും. കതിര് നിരക്കുന്ന സമയത്ത് ഇവ കതിരിലേക്കും കയറും. തണ്ടുതുരപ്പൻ, കതിര്‍പ്പേന്‍…
Read Moreഇഞ്ചിക്കൃഷിക്ക് ഫംഗസ്; വിത്ത് കിട്ടാനില്ല; രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം വേണമെന്ന് കർഷകർ
കരുവാരകുണ്ട്: ഇഞ്ചിക്കർഷക്കർക്ക് തിരിച്ചടിയായി ഫംഗസ് ബാധ. മലയോര മേഖലയിൽ അടക്കം ഫംഗസ് ബാധയാൽ വലിയ അളവിലുള്ള ഇഞ്ചിക്കൃഷിയാണ് നശിച്ചത്. ഇതോടെ വിത്തിനായി കർഷകർ പ്രയാസത്തിലായി. ഈയൊരു സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് ഗുണമേൻമയുള്ള വിത്ത് വിതരണം ചെയ്യാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കഴിഞ്ഞ സീസണിൽ ഏക്കർക്കണക്കിന് സ്ഥലത്തെ ഇഞ്ചി കൃഷിയാണ് രോഗം ബാധിച്ച് നശിച്ചത്.കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയവർക്കും ഇത്തവണ രോഗബാധയെത്തുടർന്ന് കനത്ത നഷ്ടമാണുണ്ടായത്. രോഗ പ്രതിരോധശേഷിയുള്ള മികച്ച ഇനം ഇഞ്ചി വിത്ത് ലഭിക്കാത്തതാണ് കൃഷിക്ക് തിരിച്ചടി. വീട്ടാവശ്യത്തിന് ചെറിയ തോതിൽ കൃഷി നടത്തിയവരുടെ ഇഞ്ചിയും ഫംഗസ് ബാധയെ തുടർന്ന് പൂർണമായും നശിച്ചിട്ടുണ്ട്. വയനാട്ടിൽ വ്യാപകമായി കൃഷി ചെയ്യുന്നത് കറി ഇഞ്ചിയാണ്. എന്നാൽ മലയോരമേഖലയിൽ നാടൻ ഇഞ്ചി ചുക്ക് ഉത്പാദിപ്പിക്കാനാണ് കർഷകർ ഉപയോഗിക്കുന്നത്. അതേസമയം വയനാടൻ…
Read Moreവരള്‍ച്ചമൂലം കൃഷിനാശം: ഏലം കര്‍ഷകര്‍ക്ക് ആശ്വാസമായി അഞ്ചു കോടി
തൊടുപുഴ: ജില്ലയില്‍ കടുത്ത വരള്‍ച്ചമൂലം കൃഷിനാശം നേരിട്ട ഏലം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി സര്‍ക്കാര്‍ അഞ്ച് കോടി അനുവദിച്ചത് ആശ്വാസമായി.2025ല്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍നിന്ന് അനുവദിച്ച 10 കോടി രൂപയ്ക്ക് പുറമേയാണ് ഇപ്പോള്‍ ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. ഇതോടെ ഏലക്കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാനായി കൃഷിവകുപ്പ് 15 കോടി രൂപയാണ് വിനിയോഗിക്കുന്നത്. 2024 ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ അനുഭവപ്പെട്ട കടുത്ത വരള്‍ച്ച, ജലക്ഷാമം, ഉയര്‍ന്ന താപനില, മണ്ണിലെ ഈര്‍പ്പക്കുറവ് എന്നിവ ജില്ലയിലെ ഏലം കൃഷിയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ ആകെ 4364.4 ഹെക്ടര്‍ സ്ഥലത്തെ ഏലം കൃഷിയാണ് നശിച്ചത്. ഇത് ഏലം കൃഷി മുഖ്യജീവനോപാധിയായ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും ചെയ്തു. ഇടുക്കി വികസന പാക്കേജിന്റെ നിലവിലെ മാര്‍ഗരേഖയില്‍ കൃഷിനാശത്തിന്…
Read Moreനോക്കെത്താ ദൂരത്ത് മുന്തിരിപ്പാടങ്ങൾ…തനതു കാർഷികരീതികൾ ടൂറിസവുമായി ബന്ധിപ്പിച്ച് കർഷകർ
നെടുങ്കണ്ടം: തനതു ഗ്രാമീണ കാർഷിക രീതികൾ ടൂറിസവുമായി കോർത്തിണക്കിക്കൊണ്ടുപോകുന്നതിന്റെ ഉദാഹരണമാണ് തമിഴ്നാട് കമ്പത്തെ മുന്തിരിപ്പാടങ്ങൾ. ഏക്കർ കണക്കിനു മുന്തിരികൃഷിയാണ് ഇവിടുള്ളത്. വിളവെടുപ്പ് സീസണിൽ മാത്രമല്ലാതെ ഏതു ദിവസം ചെന്നാലും സഞ്ചാരികൾക്ക് പഴുത്തുതുടുത്തുകിടക്കുന്ന മുന്തിരിക്കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരിപ്പാടങ്ങളിലെ കൃഷി. വർഷത്തിൽ നാലു തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പുകാലം ഒക്ടോബർ മുതൽ ഡിസംബർ വരെയാണ്. എന്നാൽ, കമ്പത്തെ മുന്തിരിപ്പാടങ്ങളിൽ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകൾ ആസ്വദിക്കാം. ഏതു സമയവും വിളവുലഭിക്കുന്ന തരത്തിലാണ് ഇവിടെ കൃഷി ക്രമീകരിച്ചിരിക്കുന്നത്. ഒരു വശത്തു പച്ചമുന്തിരിയാണെങ്കിൽ മറുഭാഗത്ത് പഴുത്ത മുന്തിരിക്കുലകളും കാണാം. ചില ഭാഗത്ത് കൃഷിയുടെ തുടക്കവുമാണ്. മുന്തിരിക്കൊപ്പം മറ്റ് കാഴ്ചകളും ആക്റ്റിവിറ്റികളും ഇവിടെയുണ്ട്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളെ കാർഷിക സമൃദ്ധമാക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ മാതൃകയും തമിഴ് നാട്ടിലേക്കു മുല്ലപ്പെരിയാറിൽനിന്നു വെള്ളം എത്തിക്കുന്ന പെൻസ്റ്റോക് പൈപ്പുകളുടെ മാതൃകയും മുല്ലപ്പെരിയാർ ഡാമിന്റെ ശിൽപ്പി…
Read Moreകോഴിവളർത്തലിലൂടെ പ്രതിമാസം 10,000 രൂപ കണ്ടെത്തുന്ന കർഷകൻ നാടിന്റെ അഭിമാനം
രാമങ്കരി: കർണാടകയിലെ വെങ്കിടേശ്വര ഹാർച്ചറിയിൽ വിരിയിച്ചെടുക്കുന്ന ബി. വി 380 എന്ന പ്രത്യേക ഇനം കോഴികൾ രാമങ്കരി പഞ്ചായത്ത് രണ്ടാം വാർഡിൽ ചേന്നാട്ടുശേരി ബൈജു സേവ്യറിന്റെ വീട്ടുമുറ്റത്തെ ഐശ്വര്യകാഴ്ച കളിലൊന്നായി മാറിയിട്ട് ഇപ്പോൾ രണ്ടുവർഷം പിന്നിടുന്നു. എന്നും നഷ്ടങ്ങളുടെ കണക്ക് മാത്രം നിരത്തുന്ന നാട്ടിലെ ചെറുകിട കുടിൽവ്യവസായങ്ങളിലൊന്നായ കോഴിവളർത്തലിലൂടെ മാത്രം ബൈജു ഇപ്പോൾ പ്രതിമാസം കണ്ടെത്തുന്നതു തന്നെ പതിനായിരത്തോളം രൂപവരും. 225 രൂപ പ്രകാരം 25 കോഴിക്കുഞ്ഞുങ്ങളെ ആദ്യം വാങ്ങിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് നല്ലവരുമാനം നേടാനാകുമെന്ന് ബോദ്ധ്യപ്പെട്ടതോടെ 25 എണ്ണവും കൂടി വാങ്ങി. അങ്ങനെ മൊത്തത്തിൽ ഇപ്പോൾ 50 എണ്ണത്തോളം വരും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളായി 45നും 50നും ഇടയിൽ ദിവസങ്ങൾ പിന്നിടുന്നതോടെ ആളുകളുടെ കൈകളിലേക്ക് എത്തുന്ന ഈ കോഴിക്കുഞ്ഞുങ്ങൾ 5 മാസം പിന്നിടുന്പോൾ തന്നെ മുട്ടയിടാൻ തുടങ്ങും. ഒരു മാസത്തിൽ 22 മുതൽ 25 വരെ…
Read Moreറബര്‍ഷീറ്റ് വിലവർധന; വിപണിയില്‍ ഉണര്‍വ്, കർഷകർക്കു പ്രതീക്ഷ
കോട്ടയം: റബര്‍ ഷീറ്റ് വില വിപണിയില്‍ വലിയ ഉണര്‍വ് സൃഷ്ടിച്ചു കുതിപ്പ് തുടരുന്നതോടെ കര്‍ഷകരും വ്യാപാരികളും വലിയ പ്രതീക്ഷയിലാണ്. പക്ഷേ ആവശ്യത്തിനു ചരക്കില്ലാത്തതിനാല്‍ വിലവര്‍ധന കര്ഷകന് പ്രയോജനപ്പെടുന്നില്ല. ചൂടും ഇലപൊഴിച്ചിലും മൂലം ജില്ലയിലെ ചില തോട്ടങ്ങളില്‍ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷീറ്റുവില പ്രതിദിനം വര്‍ധിക്കുകയാണ്. ശനിയാഴ്ച ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റ് 213 രൂപയായി ഉയര്‍ന്നു. റബര്‍ ബോര്‍ഡ് വില 213 രൂപയാണെങ്കിലും 215 രൂപയ്ക്കു വരെ കച്ചവടം നടന്നിട്ടുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ മാര്‍ച്ച് പകുതിയോടെ ഷീറ്റുവില 250 രൂപയില്‍ എത്തുമെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. ക്രംബ് ഫാക്ടറികളില്‍ സ്റ്റോക്ക് കുറവായതിനാല്‍ വരും ദിവസങ്ങളില്‍ ഒട്ടുപാല് വിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഷീറ്റിനു പുറമെ ലാറ്റക്സ് വിലയും മെച്ചപ്പെട്ടിട്ടുണ്ട്. ലാറ്റക്സ് വില 200 രൂപയായി. ഒട്ടുപാലിന് 144 രൂപയെത്തി. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന…
Read Moreഓരുവെള്ള ഭീഷണിയിൽ കുട്ടനാടൻ പുഞ്ചകൃഷിയും കക്കാ വാരലും
ചമ്പക്കുളം: കുട്ടനാട്ടിൽ പുഞ്ച കൃഷിയുടെ വിളവെടുപ്പിന് ഒരുങ്ങുന്ന പാടശേഖരങ്ങളിൽ ഉപ്പു വെള്ളം ഭീഷണി സൃഷ്ടിക്കുന്നു. കുട്ടനാട്ടിലെ നദികളിലും കായലുകളിലും നിന്ന് കക്കാവാരി ജീവിക്കുന്നവർക്കും ഇത് ദുരിതത്തിന്റെ നാളുകളായി മാറുന്നു. നദികളുടെയും ജലാശയങ്ങളുടെയും മുകൾ നിരപ്പിൽ ഉപ്പ് രസം അനുഭവപ്പെടുന്നില്ലെങ്കിലും താഴെ ഉപ്പ് രസം ഉണ്ട് എന്ന് വെള്ളത്തിലിറങ്ങി കക്കാവാരുന്ന കക്കാ തൊഴിലാളികൾ പറയുന്നു. ഉപ്പ് രസം വന്നാൽ ദിവസങ്ങൾ കൊണ്ട് ശുദ്ധജലത്തിൽ വളരുന്ന കക്ക നശിച്ചുപോകുന്നതാണ് കക്കാ തൊഴിലാളികൾക്ക് ഭീഷണിയാകുന്നത്. മുൻ വർഷങ്ങളിലും നദികളിലേയും തോടുകളിലേയും അടിത്തട്ടിലുള്ള കൂടുതൽ ഉപ്പുരസമുള്ള വെള്ളം കൃഷി ഇടത്തിലേയ്ക്ക് കയറി പല സ്ഥലത്തും നെൽകൃഷിക്ക് നാശം സംഭവിച്ചു.പുഞ്ച കൃഷിയുടെ വിത ഇറക്കിന്റെ സമയം മലയാള മാസം തുലാം പത്തിന് ശേഷമുള്ള ഒരു മാസമാണ്. ഈ സമയത്ത് വിതച്ച പാടശേഖരങ്ങളെല്ലാം ഇപ്പോൾ കതിർ നിരന്ന് നില്‍ക്കുകയാണ്. നെൽചെടിക്ക് വെള്ളം ഏറ്റവും ആവശ്യമായ ഈ…
Read Moreചതുരപ്പയർ കൃഷിയിൽ വിജയം കൊയ്ത് സന്തോഷ് ഷണ്മുഖൻ
മുഹമ്മ: കാർഷിക മേഖലയിൽ വേറിട്ട കാഴ്ചയൊരുക്കുകയാണ് സന്തോഷ് ഷണ്മുഖൻ. കരപ്പുറത്തെ ചൊരിമണലിൽ ചതുരപ്പയർ സമൃദ്ധമായി വിളയിക്കാമെന്നാണ് സന്തോഷ് ഷണ്മുഖന്റെ അനുഭവസാക്ഷ്യം.വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് ചതുരപ്പയർ കൃഷി നടത്തുന്നത്. പ്രോട്ടീൻ കലവറയായ ചതുരപ്പയർ ഏറെ നാൾ വിളവെടുക്കാൻ കഴിയും. മറ്റ് പയർ ഇനങ്ങൾക്ക് പരിചരണം പ്രധാനമാണെങ്കിൽ ചതുരപ്പയറിന് അത്രയും ശ്രദ്ധ വേണ്ട. ചാണകപ്പൊടിയും കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ചതുമാണ് പ്രധാന വളമെന്ന് സന്തോഷ് പറയുന്നു. മഞ്ഞുകാലമാണ് ചതുരപ്പയർ കൃഷിക്ക് അനുയോജ്യം. മുളയ്ക്കാൻ പ്രത്യേക ശ്രദ്ധ വേണമെങ്കിലും പിന്നീട് ചെറിയ ശ്രദ്ധ മതി. പോഷക മൂല്യമുള്ളതിനാൽ ചതുരപ്പയറിന്റെ ഇലയും കറിക്ക് എടുക്കാറുണ്ട്.ടെറസിൽ പടവല കൃഷി നടത്തി ശ്രദ്ധ നേടിയ ആളാണ് ഈ കർഷകൻ. വീടിന്റെ നാലു ഭാഗത്തും പടവലം വിളഞ്ഞുകിടക്കുന്നത് വാർത്താപ്രാധാന്യം നേടിയിരുന്നു. വാഴ, വഴുതന, പീച്ചിൽ, കുക്കുംബർ, കാന്താരി എന്നിങ്ങനെ പച്ചക്കറിയിനങ്ങൾ എല്ലാം തന്നെ സന്തോഷിന്റെ കൃഷിയിടത്തിലുണ്ട്. മ്പൂട്ടാൻ, അവക്കാഡോ,…
Read More