250 രൂപ റബര്‍ സബ്‌സിഡി പ്രഖ്യാപനം നനഞ്ഞ പടക്കമായി

കോട്ടയം: റബര്‍ വില കിലോയ്ക്ക് 250 രൂപയായി ഉയര്‍ത്തുമെന്ന എല്‍ഡിഎഫിന്‍റെ 2021ലെ തെരഞ്ഞെടുപ്പ് പത്രികയിലെ ഉറപ്പ് നനഞ്ഞ പടക്കമായി. സര്‍ക്കാരിന്‍റെ അവസാന ബജറ്റിലും വാക്ക് പാലിക്കാന്‍ സാധിക്കാതെ വന്നതോടെ കര്‍ഷകർക്കു സര്‍ക്കാരിൻമേലുള്ള വിശ്വാസ്യത നഷ്ടമായി. തദ്ദേശ ഇലക്‌ഷനു തൊട്ടുമുന്‍പ് വില 200 രൂപയായി ഉയര്‍ത്തിയെങ്കിലും കര്‍ഷകര്‍ക്ക് കാര്യമായ ആശ്വാസം ലഭിച്ചില്ല. നിലവില്‍ വിപണി വില 200ല്‍ എത്തിയതോടെ ഇനി സബ്‌സിഡി നല്‍കുകയും വേണ്ട. കഴിഞ്ഞ അഞ്ച് ബജറ്റുകളിലുമായി 2,700 കോടി രൂപ റബര്‍ സബ്‌സിഡി പദ്ധതിയില്‍ വകയിരുത്തിയതില്‍ ആകെ 80 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കേണ്ടിവന്നിട്ടുള്ളൂ. 2,620 കോടി രൂപയും ലാപ്‌സായി. പിണറായി സര്‍ക്കാര്‍ തുടര്‍ ഭരണകാലത്ത് പത്തു വര്‍ഷത്തെ റബര്‍ ശരാശരി വില 150 രൂപ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പത്രികയിലെ 250 രൂപ ഉറപ്പ് സര്‍ക്കാര്‍ പാലിച്ചിരുന്നെങ്കില്‍ ഒരോ കിലോ റബറിനും കര്‍ഷര്‍ക്ക്…

Read More

കൈ പൊള്ളി ക്ഷീരകര്‍ഷകര്‍; പാല്‍വില കൂട്ടാതെ പറ്റില്ല

കോട്ടയം: വേനല്‍ ശക്തിപ്പെടുംതോറും ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടം പെരുകുന്നു. വേനലില്‍ പച്ചപ്പുല്ല് കിട്ടാനില്ല. കാലിത്തീറ്റയ്ക്ക് താങ്ങാനാവാത്ത വിലയും. വേനലില്‍ ഉത്പാദനച്ചെലവ് കൂടിവരുമ്പോഴും പാലിന്‍റെ സംഭരണവില ഉയര്‍ത്തുന്നില്ല. തദ്ദേശ ഇലക‌്ഷനു പിന്നാലെ പാല്‍വില കൂട്ടുമെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. പശുവിനെ പരിപാലിക്കുന്നതുള്‍പ്പെടെ നോക്കിയാല്‍ ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുന്നതിന് 60 രൂപയ്ക്ക മുകളില്‍ ചെലവു വരും. മില്‍ക്ക് സൊസൈറ്റികളില്‍ നിലവില്‍ ലിറ്ററിന് ശരാശരി 42 രൂപയാണ് കര്‍ഷകനു കിട്ടുന്നത്. ജലസ്രോതസുകള്‍ വറ്റുന്നതോടെ പശുക്കളെ കുളിപ്പിക്കാനും കുടിപ്പിക്കാനും വെള്ളം കണ്ടെത്തുക ദുഷ്‌കരമാകും. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപയും ഒരു ചാക്ക് തവിടിന് 1400 രൂപയും ഒരു കെട്ട് വൈക്കോലിന് 300 രൂപയുമാണ് വില. പച്ചപ്പുല്ല് കൊടുക്കുമ്പോള്‍ കിട്ടുന്ന പാല് വൈക്കോൽ കൊടുക്കുമ്പോള്‍ കിട്ടില്ല. കൊഴുപ്പ് നോക്കിയാണ് ക്ഷീരസംഘങ്ങള്‍ പാലിനു വില നല്‍കുന്നത്. പാലിന് കൊഴുപ്പ് കുറഞ്ഞതോടെ കിട്ടുന്ന വിലയിലും…

Read More

ചോളം കൃഷിയിൽ വിജയം നുകർന്ന് കൂരാച്ചുണ്ടിലെ കർഷകൻ

കൂരാച്ചുണ്ട്: ചോളം കൃഷിയിൽ വിജയം കൊയ്ത് കൂരാച്ചുണ്ടിലെ കർഷകൻ ചെരിയംപുറത്ത് ജോസ്. പഞ്ചായത്ത് നാലാം വാർഡിൽ കാളങ്ങാലി പ്രദേശത്ത് താമസിക്കുന്ന കർഷക കുടുംബത്തിൽ ജനിച്ച ജോസ് തുടർച്ചയായി രണ്ടാം വർഷമാണ് ചോളം കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കൈവരിക്കുന്നത്. 2008-ൽ കെഎസ്ആർടിസിയിൽ ഇൻസ്പെക്ടറായി വിരമിച്ച ജോസ് ഏറെക്കാലമായി കൃഷിയിൽ വ്യാപൃതനാണ്. തെങ്ങ്, കമുക്, വാഴ തുടങ്ങി സമ്മിശ്ര കൃഷി നടത്തിവരുന്ന ജോസ് പത്ത് സെന്‍റ് ഭൂമിയിലാണ് ചോളം കൃഷിയുടെ പരീക്ഷണം നടത്തിയത്. ഝാർഖണ്ഡിൽ നിന്നും എത്തിച്ച വിത്ത് ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. സെപ്റ്റംബർ മാസത്തിൽ കൃഷി ആരംഭിക്കുകയും ഡിസംബറോടെ വിളവെടുക്കാൻ കഴിഞ്ഞതായും കർഷകൻ പറഞ്ഞു. കൃഷി ആരംഭിക്കുന്ന സമയത്തെ ഒറ്റ വളപ്രയോഗം മാത്രമാണ് നടത്തിയത്. അതും തന്‍റെ കോഴിഫാമിൽ ഉത്പാപ്പാദിപ്പിക്കുന്ന കോഴിവളമാണ് എല്ലാ കൃഷികൾക്കും ഉപയോഗിക്കുന്നത്. കൃത്യമായി സമയങ്ങളിൽ ചെയ്താൽ എല്ലാ കൃഷിയും കേരളത്തിൽ വിജയിക്കുമെന്ന് ജോസ്…

Read More

താറാവിന് ദേശീയ അംഗീകാരം കിട്ടിയതുകൊണ്ടു മാത്രം എന്തു കാര്യം?

ചമ്പക്കുളം: കുട്ടനാടിന്‍റെ തനതു താറാവിനങ്ങളായ ചാരയും ചെമ്പല്ലിയും ദേശീയ തലത്തിൽ അംഗീകൃത ഇനങ്ങളായി ഹരിയാന ആസ്ഥാനമായ നാഷനൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോഴ്സസ് അംഗീകരിച്ചിരിക്കുന്നു. അതുകൊണ്ടു മാത്രം കുട്ടനാട്ടിലെ താറാവ് കൃഷി രക്ഷപ്പെടുമോ? താറാവു കർഷകർക്ക് എന്തെങ്കിലും പ്രത്യേക നേട്ടം ഇതുകൊണ്ടുണ്ടാവുമോ? അടിയന്തരമായി ചെയ്യേണ്ടത്അംഗീകാരം ലഭ്യമായതു വഴി ലഭിക്കുന്ന സൗകര്യങ്ങൾ  യഥാസമയം  താറാവ് കർഷകർക്കെത്തിച്ചു കൊടുക്കാനാകണം. താറാവു വളർത്തലിന് പ്രത്യേക സഹായം യഥാർഥ താറാവു കർഷകർക്ക്  തന്നെ ലഭ്യമാക്കാനുള്ളനടപടിയുംവേ ണം. പക്ഷിപ്പനിയുടെയും മറ്റു സാമ്പത്തിക ബാധ്യതകളുടെയും പേരിൽ കഴിഞ്ഞ പത്തു വർഷമായി താറാവു കൃഷി നിർത്തേണ്ടി വന്നവരെ തിരികെ താറാവ് കൃഷിയിലേക്ക്  കൊണ്ടുവരണം. അന്യ സംസ്ഥാനങ്ങളിൽ നിന്നു കുട്ടനാടൻ താറാവ് എന്ന വ്യാജേന എത്തുന്ന താറാവുകളെ കേരളത്തിൽ സാധ്യമായ ഇടങ്ങളിൽ നിരോധിക്കണം. കുട്ടനാടൻ താറാവിനങ്ങളായ ചാരനും ചെമ്പല്ലിയും കൂട്ടനാടൻ താറാവ് എന്ന് അംഗീകരിക്കപ്പെട്ടപ്പോൾ അവയുടെ സ്വത്വം…

Read More

സംസ്ഥാന ബജറ്റ് 29ന്; റബര്‍, നെല്ല് താങ്ങുവില വര്‍ധനയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ

കോട്ടയം: സംസ്ഥാന ബജറ്റിലാണ് ജില്ലയുടെ പ്രതീക്ഷ. പതിനഞ്ചാം നിയമസഭയുടെ അവസാനസമ്മേളനം 20ന് ആരംഭിക്കും. 32 ദിവസം നീളുന്ന സമ്മേളനത്തില്‍ 29നാണ് ബജറ്റ് അവതരണം. റബര്‍, നെല്ല് താങ്ങുവില വര്‍ധനയിലാണ് പ്രതീക്ഷ. റബര്‍ കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നടപ്പാക്കിയില്ല. മാത്രവുമല്ല അഞ്ചു ബജറ്റുകളില്‍ വകയിരുത്തിയ 2500 കോടി രൂപയില്‍ 50 കോടി രൂപ മാത്രമാണ് പദ്ധതിയില്‍ ആകെ വിനിയോഗിച്ചത്. ഒരു കിലോ റബറിന് 250 രൂപ വില നിശ്ചയിക്കുമെന്നും പതിനാറിനം പച്ചക്കറി പഴവര്‍ഗ സാധനങ്ങള്‍ കര്‍ഷകരില്‍നിന്നു ന്യായവിലയ്ക്ക് സംഭരിക്കുമെന്നും കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 5000 രൂപയില്‍ കുറയാത്ത പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി കര്‍ഷക ക്ഷേമനിധി ബോര്‍ഡിലൂടെ നടപ്പിലാക്കുമെന്നതുമടക്കം എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ഒന്നും നടപ്പായില്ല. നാലു വര്‍ഷങ്ങളില്‍ 180 രൂപയായിരുന്ന താങ്ങുവില തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 200 രൂപയായി ഉയര്‍ത്തിയത്. എന്നാല്‍ ഈ തുക…

Read More

മട്ടുപ്പാവിൽ കണ്ട സ്വപ്നം യാഥാർഥ്യത്തിലേക്ക്; കുട്ടിക്കർഷകർ വിമാനം കയറും

ആലപ്പുഴ: സ്വപ്ന സാഫല്യത്തിന്‍റെ സന്തോഷത്തിലും ആഗ്രഹം സ്വയം സഫലീകരിച്ചതിലുള്ള അഭിമാനത്തിലുമാണ് കുട്ടിക്കർഷകരായ സഹോദരിമാർ.ആലപ്പുഴ നഗരസഭ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടത്തിൽ, ഫരീദ മൻസിലിൽ കുട്ടിക്കർഷകരായ ഫരീദ ഫിറോസും ഫാദിയ ഫിറോസുമാണ് വീടിന്‍റെ മട്ടുപ്പാവിൽനിന്നു കണ്ട വിമാന യാത്ര എന്ന സ്വപ്നം സ്വയം സാക്ഷാത്കരിച്ചത്. വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യം വച്ചും ചെറുപ്പത്തിലെ ജൈവകൃഷിക്ക് പ്രചാരം നൽകുന്നതിന്‍റെ ഭാഗമായും കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി വീടിന്‍റെ മട്ടുപ്പാവിൽ ജൈവകൃഷി ചെയ്തു വരികയാണിവർ. ഇതിൽ ഇവർക്കു ലഭിച്ച പുരസ്കാരങ്ങളിലെ കാഷ് പ്രൈസ് കൂട്ടിവച്ചാണ് ഈ കൊച്ചുമിടുക്കർ വിമാന ടിക്കെറ്റെടുത്ത് കുടുംബസമേതം യാത്രതിരിക്കാൻ ഒരുങ്ങുന്നത്. കുട്ടികളുടെ ഈ യാത്രാ ആഗ്രഹം മനസിലാക്കിയ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയുടെ സഹായവും കുട്ടികളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിച്ചതായും കുട്ടിക്കർഷകർപറഞ്ഞു. ഈ മാസം 29ന് രാവിലെ കൊച്ചിയിൽനിന്നും മുംബൈയിലേക്കാണ് കുട്ടിക്കർഷകരും കുടുംബവും യാത്ര തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ്…

Read More

നിനച്ചിരിക്കാതെ വേനൽമഴ; നെൽച്ചെടികൾ വീണടിഞ്ഞു; കർഷകർ ആശങ്കയിൽ

രാമങ്കരി: കുട്ടനാട്ടിൽ പുഞ്ചക്കൊയ്ത്ത് ആരംഭിച്ചതിന് തൊട്ടുപിന്നാലെ വേനൽമഴയ്ക്ക് തുടക്കം കുറിച്ചത് കർഷകരെ വല്ലാതെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം നെടുമുടി കൃഷിഭവന് കീഴിലെ കുരുശുപള്ളി പാടത്ത് ആയിരുന്നു കൊയ്ത്തിന് തുടക്കം. തൊട്ടുപിന്നാലെ രാമങ്കരി, വെളിയനാട്, കിടങ്ങറ, ചന്പക്കുളം തുടങ്ങി ഇന്നലെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലാണ് മഴ ശക്തമായത്. ഉച്ചയ്ക്ക് 2.30ഓടെ ആരംഭിച്ച മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. നെല്ലു വിളഞ്ഞുകിടക്കുന്ന മിക്ക പാടശേഖരങ്ങളിലും ഇത് ചെറിയതോതിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. എന്നാൽ കഴിഞ്ഞ ദിവസം കൊയ്ത്ത് ആരംഭച്ച കുരിശുപള്ളി പാടത്തിന് സമീപമുള്ള പ്രദേശത്ത് മഴ കാര്യമായി അനുഭവപ്പെടാതിരുന്നത് കർഷകർക്ക് വലിയ അനുഗ്രഹമായെന്നുവേണം പറയാൻ. അല്ലെങ്കിൽ കൊയ്തുകൂട്ടിയ നെല്ല് നനയുന്നതിന് പുറമെ സംഭരണം പോലും തടസപ്പെടുന്നതിന് കാരണമായി മാറിയേനെ എന്നാണ് ഇവർ പറഞ്ഞത്.ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ മറ്റു പാടശേഖരങ്ങളിലേക്കും കൊയ്ത്ത് വ്യാപകമാകാനിരിക്കേ ഇന്നലെ പൊടുന്നനെ പെയ്ത മഴ കുട്ടനാട്ടിലെ ഭൂരിഭാഗം വരുന്ന…

Read More

ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ വിജയഗാഥ എഴുതി സുമിത പ്രസാദ്

പുല്ലാട്: ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ സുമിത പ്രസാദിനു വിജയഗാഥ. അടുക്കളത്തോട്ടം മുറ്റത്തേക്കു മാറ്റിയപ്പോള്‍ കാബേജ്, കോളിഫ്ളവര്‍, തക്കാളി, പച്ചമുളക്, കോവല്‍ , പയര്‍, വെണ്ടക്ക, വഴുതനങ്ങ തുടങ്ങിയവയെല്ലാം ആവശ്യംപോലെ വിളവെടുത്തു വരികയാണ്. പുല്ലാട് കൃഷ്ണപ്രസാദത്തില്‍ സുമിത പ്രസാദ് കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവിധയിനം കൃഷിരീതികള്‍ പരീക്ഷിച്ചുവരികയാണ്. ഇക്കാലയളവില്‍ സ്വന്തം വീട്ടാവശ്യത്തിനും അയല്‍വാസികള്‍ക്കുമൊക്കെ ആവശ്യമായ പച്ചക്കറി പൂര്‍ണമായി ഉത്പാദിപ്പിക്കുന്നുണ്ട്. പത്തനംതിട്ട എല്‍ഐസിയുടെ എംഡിആര്‍ടി മെംബര്‍കൂടിയായ സുമിത തന്‍റെ കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ സൗജന്യമായിട്ടാണ് ആവശ്യക്കാര്‍ക്കു നല്കുന്നത്. പച്ചക്കറി കൂടാതെ കപ്പ, വാഴ, ചേമ്പ്, ചേമ്പ് തുടങ്ങിയവയും വീടിനോടു ചേര്‍ന്ന സ്ഥലത്ത് കൃഷി ചെയ്യുന്നു. ഭര്‍ത്താവ് പ്രസാദ് കുമാര്‍ വിദേശത്താണ്. ചെന്നൈയില്‍ എന്‍ജിനീയറായി ജോലി ചെയ്യുയാണ് മകള്‍ അനഘ പ്രസാദ്. വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ അര്‍ജുന്‍ പി. നായരാണ് അമ്മയെ കൃഷിയില്‍ സഹായിക്കാനുള്ളത്.…

Read More

ചേനയ്ക്കും ചേമ്പിനും വിലയില്ല; ‌കർഷകർ പ്രതിസന്ധിയിൽ; ലാഭം കൊയ്ത് കച്ചവടക്കാര്‍

കോട്ടയം: വിളവെടുപ്പ് സീസണ്‍ എത്തിയപ്പോള്‍ ചേന, ചേമ്പ്, കാച്ചില്‍, കിഴങ്ങ് വില ഇടിഞ്ഞു. ന്യായവിലയ്ക്ക് നടീല്‍ വിളവുകള്‍ വില്‍ക്കാന്‍ വിപണിയില്ലാതെ കര്‍ഷകര്‍ വലയുന്നു. അതേസമയം കടകമ്പോളങ്ങളില്‍ ഇവ ഇപ്പോഴും ഉയര്‍ന്ന വിലയിലാണ് വില്പന. ഒരു വര്‍ഷത്തെ കര്‍ഷകരുടെ അധ്വാനത്തിന്‍റെ ലാഭം ഒരു ദിവസംകൊണ്ട് കച്ചവടക്കാര്‍ പെട്ടിയിലാക്കുന്ന സാഹചര്യമാണ് നിലിവില്‍. ചേനയ്ക്ക് 80, ചേമ്പ് 60, കാച്ചില്‍ 40 നിരക്കിലാണ് കടകളില്‍ വില്‍പന. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ അന്‍പതു രൂപയ്ക്ക് മുകളിലുണ്ടായിരുന്ന ചേനക്ക് മുപ്പതു രൂപയും എഴുപതുരുപായില്‍ മുകളില്‍ ഉണ്ടായിരുന്ന ചേമ്പിന് നാല്‍പ്പതു രുപായില്‍ താഴെ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കാച്ചിലിന് കഴിഞ്ഞ വര്‍ഷം അന്‍പതു രുപയുണ്ടായിരുന്നത് 25 രൂപയായി. പച്ച മഞ്ഞള്‍ കിലോയ്ക്ക് 30 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. ഇഞ്ചിക്ക് 150 രൂപ വിലയുണ്ടെങ്കിലു ചീയല്‍ രോഗം മൂലം വിളവ് മോശമാണ്. വിളവുകള്‍ രണ്ടു മാസം…

Read More

പൈനാപ്പിള്‍ മധുരം നിറച്ചു; കൃഷിയുടെ രസതന്ത്രമറിഞ്ഞ് യുവകര്‍ഷകന്‍

തൊടുപുഴ: പുതുതലമുറ തൊഴില്‍തേടി വിദേശത്തേക്ക് ചേക്കേറുമ്പോള്‍ മണ്ണില്‍ പൊന്നുവിളയിച്ച് വിജയഗാഥ രചിക്കുകയാണ് യുവകര്‍ഷകനായ തൊടുപുഴ സ്വദേശി അറയ്ക്കല്‍ അനില്‍ ആന്‍ഡ്രൂസ്. പൈനാപ്പിള്‍ കൃഷിയിലൂടെ മികച്ച വരുമാനവും ഇതോടൊപ്പം സ്വയംതൊഴിലും കണ്ടെത്തി ജീവിതത്തില്‍ മധുരം നിറയ്ക്കുകയാണ് ഈ യുവ സംരംഭകന്‍. ചെറുപ്പത്തില്‍തന്നെ കൃഷിയോട് അഭിനിവേശം ഉണ്ടായിരുന്ന ഇദ്ദേഹം ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പൈനാപ്പിള്‍ കൃഷിയിലേക്ക് തിരിഞ്ഞത്. മൂന്നേക്കറിലായിരുന്നു തുടക്കം. ഇതു വിജയിച്ചതോടെ കൃഷിയുടെ വിസ്തൃതിയും വര്‍ധിപ്പിച്ചു. നാട്ടില്‍ കൂടുതല്‍ സ്ഥലം കൃഷിക്കായി ലഭിക്കാതെ വന്നതോടെയാണ് മറ്റിടങ്ങളിലേക്ക് തിരിഞ്ഞത്. നിലവില്‍ 70ഓളം ഏക്കറില്‍ പൈനാപ്പിള്‍ കൃഷി ചെയ്തുവരുന്നുണ്ട്. റാന്നി, പത്തനംതിട്ട, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കൃഷി കൂടുതലായും നടത്തുന്നത്. നല്ല വില നല്‍കി സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.ദിവസവും 20ഓളം തൊഴിലാളികള്‍ ഇദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്തുവരുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഒരാള്‍ക്ക് പ്രതിമാസം 15,000 രൂപയ്ക്കു പുറമെ…

Read More