നെടുമ്പാശേരി: കുന്നുകരയിലെ ഫാമിൽ നിന്ന് മൂന്നു തവണയായി മോഷ്ടിച്ച 29 ആടുകളിൽ 27 എണ്ണവും വാങ്ങിയത് പോലീസുകാരൻ. മോഷണക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴിപ്രകാരം പോലീസുകാരനെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ ചെങ്ങമനാട് പോലീസിന്റെ സഹായഹസ്തം. ശ്രീമൂലനഗരം സ്വദേശിയായ സിറ്റി പോലീസിന് കീഴിലുള്ള എറണാകുളം എആർ ക്യാമ്പിലെ പോലീസുകാരനെതിരെയാണ് മോഷണമുതൽ വാങ്ങിയതിന് ചെങ്ങമനാട് പോലീസ് കേസെടുത്തിട്ടുള്ളത്. എറണാകുളം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പോലീസ് അസോസിയേഷൻ നേതാവ് കൂടിയായതിനാലാണ് അസോസിയേഷന്റെ സംരക്ഷണ കവചം ആരോപണ വിധേയനുണ്ടെന്നാണ് പറയുന്നത്. നേരത്തെ പോലീസുകാരന്റെ പിതാവിന് ആടുകച്ചവടം ഉണ്ടായിരുന്നു. അതിനാൽ പിതാവാണ് ആടിനെ വാങ്ങിയതെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാൽ പ്രതികളുടെ മൊഴി പോലീസുകാരന് കുരുക്കാകുകയായിരുന്നു. ജനുവരി 14ന് പുലർച്ചെയാണ് ആട് മോഷണ ശ്രമത്തിനിടെ കുത്തിയതോട് തിനപ്പുലം ശരത്, ആറ്റുപുറം മാളിയേക്കൽ ഡ്രാഫിൻ, അയ്യമ്പുഴ കടുക്കുളങ്ങര പാനാടൻ വീട്ടിൽ…
Read MoreCategory: All News
പ്രാർഥനകൾക്കു നന്ദി പറഞ്ഞ് മാർപാപ്പ
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ 21 ദിവസമായി ചികിത്സയിൽ തുടരുന്ന ഫ്രാന്‍സിസ് മാർപാപ്പയുടെ ശബ്ദം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വീണ്ടും മുഴങ്ങി. വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ജപമാലപ്രാർഥനാ ശുശ്രൂഷയോടനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുൻകൂട്ടി തയാറാക്കിയ സന്ദേശം കേള്‍പ്പിച്ചത്. തന്റെ ആരോഗ്യത്തിനായുള്ള പ്രാർഥനകൾക്ക് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുകയാണെന്നും താന്‍ ഇവിടെനിന്ന് (ആശുപത്രിയില്‍നിന്ന്) അനുഗമിക്കട്ടേയെന്നും മാർപാപ്പ പറഞ്ഞു. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവമാതാവ് നിങ്ങളെ സംരക്ഷിക്കട്ടെ; നന്ദി” -മാർപാപ്പ കൂട്ടിച്ചേര്‍ത്തു. ഇടറിയ ശബ്ദത്തിലായിരുന്നു സ്പാനിഷ് ഭാഷയിലുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം. 21 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ശബ്ദം ആഗോളസമൂഹം പരസ്യമായി കേൾക്കുന്നത് ഇതാദ്യമായാണ്. മാർപാപ്പയുടെ സന്ദേശം അപ്രതീക്ഷിതമായി കേട്ടതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയവർ ഇത് കരഘോഷത്തോടെ സ്വീകരിച്ചു. അതേസമയം, ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.…
Read Moreഅവളും ചിരിക്കട്ടെ…
അവളും ചിരിക്കട്ടെ… വെയിലും മഴയും കൂസാതെ അരച്ചാൺ വയർ നിറയ്ക്കാൻ മുണ്ട് മുറുക്കി കുത്തിയവൾ…. ചിത്രം-കാവ്യാ ദേവദേവൻ
Read Moreജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി: ഒരു മരണം; ഭീകരാക്രമണമെന്നു സംശയം
ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാന്‍ഹൈം നഗരത്തിലായിരുന്നു സംഭവം. ഭീകരാക്രമണമാണു നടന്നതെന്നാണു സംശയം. പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്ഥിതി ചെയ്യുന്ന പാരഡേപ്ലാറ്റ്സ് സ്ക്വയറില്‍നിന്നു മാന്ഹേമിലെ വാട്ടര്‍ ടവറിലേക്കുള്ള പാതയിൽ കറുത്ത നിറത്തിലുള്ള കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും
Read Moreശിക്ഷായിളവു കിട്ടി പുറത്തിറങ്ങി 11കാരിയെ പീഡിപ്പിച്ചുകൊന്നു: പ്രതി സീരിയല്‍ റേപ്പിസ്റ്റെന്ന് പോലീസ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ പീഡനക്കേസില്‍ ശിക്ഷായിളവ് ലഭിച്ചു പുറത്തിറങ്ങിയയാൾ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ 11കാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ബധിരയും മൂകയുമായ 11കാരിയെ ഈമാസം ഒന്നിനു രാത്രിയോടെ നരസിംഗഢിലെ വീട്ടില്‍നിന്നു കാണാതായിരുന്നു. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നു ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ എട്ടിനാണ് കുട്ടി മരിച്ചത്. കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിംഗ് എന്ന് പോലീസ് വ്യക്തമാക്കി. പ്രതി സീരിയല്‍ റേപ്പിസ്റ്റാണെന്നും പോലീസ് പറഞ്ഞു. 2003ല്‍ ഷാജാപുരിലെ മുബാരിക്പുര്‍ ഗ്രാമത്തിലെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ ആദ്യമായി പിടിക്കപ്പെട്ടത്. ശിക്ഷ കഴിഞ്ഞ് 2013ല്‍ പുറത്തിറങ്ങിയ പ്രതി തൊട്ടടുത്ത വര്‍ഷം മറ്റൊരു പെണ്‍കുട്ടിയെ ആക്രമിച്ചു. 2014ല്‍ സെഹോര്‍ ജില്ലയിലെ ആഷ്ത നഗരത്തില്‍നിന്ന് എട്ടു വയസുകാരിയെ…
Read Moreബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം; മുന്നറിയിപ്പുമായി നെതന്യാഹു
ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്നു മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണു മുന്നറിയിപ്പ്. എന്നാൽ, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. അതേസമയം, ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ സമ്പൂർണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി പറഞ്ഞു. എന്തിനും തയാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Read Moreകാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോര്‍ട്സ് സ്കൂളിന് 27.70 കോടിയുടെ സാങ്കേതിക അനുമതി
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സ്പോര്‍ട്സ് സ്കൂള്‍ നിര്‍മാണത്തിനുള്ള 27.7 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. കിഫ്ബി മുഖേനയാണ് പദ്ധതിയുടെ നിര്‍മാണം നടത്തുന്നത്. ഈ മാസംതന്നെ ടെൻഡര്‍ വിളിക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. സ്പോര്‍ട്സ് സ്വിമ്മിംഗ് പൂള്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്ബോള്‍ സിന്തറ്റിക് ടര്‍ഫ്, സ്പോര്‍ട്സ് സ്കൂളിലെ കുട്ടികള്‍ക്കും കോച്ചുമാര്‍ക്കുമുള്ള ഹോസ്റ്റലുകള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ട്, കോംപാറ്റ് സ്പോര്‍ട്സ് ബില്‍ഡിംഗ്, ഭിന്നശേഷി സൗഹൃദ സ്പോര്‍ട്സ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഫ്ബിയുടെ സ്പോര്‍ട്സ് പ്രവൃത്തികള്‍ക്കായുള്ള സ്പെഷല്‍ ഏജന്‍സിയായ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. പ്രസ്തുത സ്ഥലത്തുള്ള പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കുകയും മരങ്ങള്‍ മുറിച്ചുമാറ്റുന്നതും പൂര്‍ത്തിയാക്കി. നിലവിലുണ്ടായിരുന്ന പഴയ സ്കൂള്‍ കെട്ടിടത്തിനു പകരമായി എംഎല്‍എ ഫണ്ടില്‍ നിന്ന് 3.70 കോടി…
Read Moreഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പീഡിപ്പിക്കാൻ ശ്രമിച്ചു: ചെറുത്ത ഗർഭിണിയെ പുറത്തേക്കു തള്ളിയിട്ടു
വെല്ലൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരേ പീഡനശ്രമം. തമിഴ്നാട്ടിലെ വെല്ലൂരിൽ വ്യാഴാഴ്ച കോയമ്പത്തൂർ-തിരുപ്പതി ഇന്റർസിറ്റി എക്സ്പ്രസിലാണു സംഭവം. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36 കാരിയാണ് ആക്രമണത്തിനിരയായത്. പീഡനശ്രമം ചെറുത്തതോടെ യുവതിയെ പ്രതി ട്രെയിനിൽനിന്നു പുറത്തേക്കു തള്ളിയിട്ടു. സംഭവത്തിൽ കെവി കുപ്പം സ്വദേശിയായ ഹേമാരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോളാർപേട്ട റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽകയറിയ പ്രതി ലേഡീസ് കമ്പാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയതോടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി യുവതിയെ പാളത്തിലേക്കു തള്ളിയിടുകയായിരുന്നെന്നു പറയുന്നു. വീഴ്ചയിൽ പരിക്കേറ്റ യുവതിയെ സമീപത്തുകൂടി പോയവരാണ് ആശുപത്രിയിൽ എത്തിച്ചത്.
Read Moreഎന്തുഭംഗി നിന്നെക്കാണാൻ…
എന്തുഭംഗി നിന്നെക്കാണാൻ… കോട്ടയം കുമളി റോഡില്‍ മണര്‍കാടിനും ഐരാറ്റുനടയ്ക്കും ഇടയില്‍ കാലുകടവില്പടി ഭാഗത്ത് വിൽപനയ്ക്കെത്തിച്ച കളർ കോഴിക്കുഞ്ഞുങ്ങൾ… –അനൂപ് ടോം
Read Moreഎടാ മിടുക്കൻ കുരങ്ങച്ചാ… ആസ്വദിച്ച് പട്ടം പറത്തുന്ന കുരങ്ങൻ; പിന്നെയും വൈറലായി ആ വീഡിയോ
കോവിഡ് കാലത്ത് സോഷ്യൽ മീഡിയയുടെ ഉപയോഗം ഏറ്റവും കൂടുതലായിരുന്നു. കോവിഡ് മഹാമാരിയിൽ മനസ് തളർന്നിരിക്കുന്ന നമുക്ക് ആശ്വാസം പകർന്നത് ഒരു തരത്തിൽ സോഷ്യൽ മീഡിയ തന്നെ ആയിരുന്നു എന്ന് പറയാം. യൂട്യൂബ് ചാനലുകളുടെ ഗണ്യമായ വർധനവും അക്കാലത്തായിരുന്നു. കോവിഡ് സമയത്ത് എല്ലാവരും ഒരുപോലെ ആസ്വദിച്ച വീഡിയോ ആയിരുന്നു ഒരു കുരങ്ങൻ പട്ടം പറത്തുന്നത്. ഇപ്പോഴതാ വീണ്ടും ആ വീഡിയോ തന്നെ വൈറലായിരിക്കുകയാണ്. ഉയരത്തിൽ പറക്കുന്ന പട്ടത്തിന്റെ നൂലിൽ പിടിച്ചുതാഴ്ത്തി പട്ടം കൈക്കലാക്കുന്ന വികൃതിയായ ഒരു കുരങ്ങനാണ് ഈ വീഡിയോയിലെ സ്റ്റാർ. വലിയൊരു കെട്ടിടത്തിന്റെ ടെറസിൽ ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ വളരെ ദൂരെ നിന്നും സൂം ചെയ്ത് പകർത്തിയതാണെന്ന് വേണം കരുതാൻ. പട്ടത്തിന്റെ നൂലിൽ പിടിച്ച് താഴ്ത്തിയും ഉയർത്തിയുമൊക്കെ മനുഷ്യർ ചെയ്യുന്ന അതേ രീതിയിൽ തന്നെ പട്ടത്തെ ചലിപ്പിക്കുകയാണ് കുരങ്ങൻ.വീഡിയോ ഒന്നുകൂടി വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി…
Read More