തളിപ്പറമ്പ്: ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-കൊളോളം-ചാലോട് വിമാനത്താവള ലിങ്ക് റോഡ് നിർമാണം മനഃപൂർവം വൈകിപ്പിക്കുന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ് ഒരു മാസമാകാറായിട്ടും റോഡ് പണി പുനരാരംഭിക്കാൻ ഒരു നടപടിയും കൈക്കൊണ്ടില്ല. റോഡ് പണി വൈകിപ്പിച്ച് പദ്ധതിക്ക് തുരങ്കം വയ്ക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് എൽഡിഎഫ് തളിപ്പറന്പ് മണ്ഡലം സെക്രട്ടറി കെ. സന്തോഷ് പറഞ്ഞു. നേരത്തെ എം.വി. ഗോവിന്ദൻ എംഎൽഎയായിരിക്കുന്പോഴാണ് നിരവധി സാങ്കേതിക തടസങ്ങളും കോടതി നടപടികളും മറികടന്ന് റോഡ് നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇതോടൊപ്പം എൻ. അനിൽകുമാർ കൺവീനറായും പി.കെ. കുഞ്ഞിരാമൻ ചെയർമാനായും റോഡ് സംരക്ഷണ സമിതിയും രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിർമാണപ്രവർത്തനം നിലച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും റോഡ് പണി പുനരാരംഭിച്ചില്ലെന്നു മാത്രമല്ല, അതിന്റെ സാങ്കേതിക നടപടിയും വൈകിപ്പിക്കുകയാണ്. മുസ്ലിംലീഗ് ഭരിക്കുന്ന പ്രദേശത്ത് ദേശീയപാതാ നിർമാണത്തിൽവരെ ഇടപെടുന്ന യുഡിഎഫ് എംഎൽഎയാണ് എൽഡിഎഫ്…
Read MoreCategory: All News
കടുവാഭീതിയിൽ അരണക്കൽ: സ്ഥിതിഗതികൾ വിലയിരുത്തി
വണ്ടിപ്പെരിയാർ: കടുവ ശല്യം രൂക്ഷമായ അരണക്കൽ എസ്റ്റേറ്റിൽ അഡ്വ. സിറിയക് തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ കുറെ നാളുകളായി കടുവ ഭീതിയിലാണ് അരണക്കൽ എസ്റ്റേറ്റിലെ തൊഴിലാളികൾ. ഞായറാഴ്ച രാവിലെ അരണക്കൽ സ്വദേശി സൂര്യയുടെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. തുടർന്ന് തൊഴിലാളികളും മറ്റും ചേർന്ന്, പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന വനപാലക സംഘത്തെ തടഞ്ഞുവച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി മറ്റ് ക്രമീകരണങ്ങൾ ഒരുക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.തുടർന്ന് എംഎൽഎയുടെ നിർദേശാനുസരണം പഞ്ചായത്ത് പ്രസിഡന്റ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, തോട്ടം മാനേജ്മെന്റ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ അരണക്കല്ലിൽ യോഗം ചേർന്നു. നിലവിലുള്ള നിരീക്ഷണ കാമറകൾകൂടാതെ കടുവയുടെ സാന്നിധ്യമുള്ള ഇടങ്ങളിലുമായി പതിനഞ്ചോളം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. കൂടാതെ തിങ്കളാഴ്ച രാവിലെ കോട്ടയം ഡിഎഫ്ഒ…
Read Moreസംസ്ഥാനത്ത് 102 റെയിൽവേ സ്റ്റേഷനുകളിൽ സെൽഫ് ടിക്കറ്റിംഗ് സോണുകൾ വരുന്നു
പരവൂർ: റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂവിന് പരിഹാരമായി അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കാൻ ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആദ്യത്തെ റെയിൽവൺ സെൽഫ് ടിക്കറ്റിംഗ് സോൺ കേരളത്തിൽ സ്ഥാപിക്കുന്നു. എറണാകുളം ജംഗ്ഷൻ, തിരുവനന്തപുരം സെൻട്രൽ, ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആദ്യ ഘട്ടത്തിൽ യാഥാർഥ്യമാകുന്നത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സാങ്കേതികവിദ്യാധിഷ്ഠിത മേഖല യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. ഡിജിറ്റൽ ടിക്കറ്റിംഗിന്റെ വർധിച്ചുവരുന്ന ജനപ്രീതി പ്രയോജനപ്പെടുത്താനും നിത്യേനയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ലേല നടപടികൾ പൂർത്തിയായതായും എറണാകുളം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി കരാർ സ്വന്തമാക്കിയതായും റെയിൽവേ അധികൃതർ വ്യക്തമാക്കി. ടിക്കറ്റിംഗ് കെട്ടിടത്തിന്റെ കോൺകോഴ്സ് പ്രവേശന കവാടങ്ങളിലാണ് ഈ പ്രത്യേക സോണുകൾ സ്ഥാപിക്കുക. യാത്രക്കാരുടെ ശ്രദ്ധ എളുപ്പത്തിൽ പതിയുന്ന പ്രധാന സ്ഥലങ്ങളിലായിരിക്കും ഇവയുടെ…
Read Moreലോകത്തിലെ ഏറ്റവും വലിയ വേദന, ഇന്ത്യവിടുന്ന ബ്രിട്ടീഷുകാരന്റെ വൈകാരികമായ കുറിപ്പ് സമൂഹ മാധ്യമങ്ങളെ കീഴടക്കുന്നു
ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ഡേവ് ഫ്ലൂ ഇന്ത്യയോട് വിടപറഞ്ഞുകൊണ്ട് പങ്കുവെച്ച വൈകാരികമായ ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളോട് വിടപറഞ്ഞ് മടങ്ങുന്നത് “ലോകത്തിലെ ഏറ്റവും വലിയ വേദന” എന്നാണ് അദ്ദേഹം തന്റെ വീഡിയോയിൽ വിശേഷിപ്പിച്ചത്. ഇന്ത്യ വിടുന്നു, ഏറ്റവും പ്രയാസമേറിയ വിടപറച്ചിലുകളിൽ ഒന്നാണ്, എന്നാണ് ബ്രട്ടീഷ് ഫോട്ടോഗ്രാഫറായ ഡെവ് ഫ്ലൂ, തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സുഹൃത്തുക്കളോട് വിടപറയുന്നതും ഞാൻ ഇവിടെനിന്ന് പോവുകയാണെന്ന് ഓർക്കുന്നതുമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന. ഓരോ തവണ ഇന്ത്യ വിടുമ്പോഴും എനിക്ക് ആ തോന്നൽ വെറുപ്പാണ്. മറ്റൊരു രാജ്യത്തെയും ഞാൻ ഇതുപോലെ സ്നേഹിച്ചിട്ടില്ല” എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. തിരികെ യുകെയിലേക്ക് മടങ്ങുകയാണെങ്കിലും, ജീവിതം മുന്നോട്ട് പോകുമെന്നും താൻ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും ‘ജയ് ഹിന്ദ്’ പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് വൈറലായതോടെ നിരവധി ഇന്ത്യക്കാരാണ്…
Read Moreവിദേശനിക്ഷേപം ആകർഷിക്കാൻ കേന്ദ്രം; ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഒഴിവാക്കും
ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ രാജ്യത്തേക്കു വിദേശ മൂലധനനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇറാൻ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു നീക്കം. വിദേശ പോർട്ട്ഫോളിയോ (എഫ്പിഐ) നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിലുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സ് പൂർണമായും ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി സൂചനകൾ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുസംബന്ധിച്ച ആദായനികുതി നിയമ ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും.നിലവിൽ, പന്ത്രണ്ട് മാസത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ബോണ്ടുകൾക്കും ഓഹരികൾക്കും വിദേശ നിക്ഷേപകർ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടതുണ്ട്. ഇതിനുപുറമെ, സർക്കാർ ബോണ്ടുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇരുപതു ശതമാനം വിത്ഹോൾഡിംഗ് ടാക്സും ഈടാക്കുന്നുണ്ട്. നേരത്തെ, നിക്ഷേപകർക്കു നൽകിയിരുന്ന അഞ്ചു ശതമാനത്തിന്റെ ഇളവ് 2023-ൽ സർക്കാർ നിർത്തലാക്കിയിരുന്നു.ചൈനീസ് വിപണികളിലെ മാറ്റങ്ങളും ആഗോള…
Read Moreജി. സുധാകരൻ പ്രവർത്തകരെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം: ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് സിപിഎം
അമ്പലപ്പുഴ: സിപിഎം പ്രവർത്തകരെ പൊതു പരിപാടികളിൽ അധിക്ഷേപിക്കുന്നത് ജി. സുധാകരൻ എംഎൽഎ അവസാനിപ്പിക്കണമെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കും വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നത്. കഴിഞ്ഞദിവസം നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയായിരുന്നു. വിവിധ സ്കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത്. എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിനു പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരേ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. നിരുത്തരവാദ പ്രസംഗങ്ങൾക്ക് ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനിയിൽ പറഞ്ഞു.
Read Moreതട്ടിപ്പിൽ വീഴരുതേ… ഗൂഗിൾ പേയുടെ പേരിലും തട്ടിപ്പ്: ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ്
പരവൂർ: ഗൂഗിൾ പേയുടെ പേരിലും ഓഫർ തട്ടിപ്പ് പ്രചരിക്കുന്നു. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകി.ഗൂഗിൾ പേയുടെ ഒമ്പതാം വാർഷികം പ്രമാണിച്ചുള്ള ഓഫർ എന്ന നിലയിലാണ് വാട്സ് ആപ്പിൽ വ്യാജ ഓഫർ വ്യാപകമായി പ്രചോരത്തിലുള്ളത്. കഴിഞ്ഞ ഒരാഴ്ചയായാണ് ഇത് മിക്ക വാട്സ് ആപ്പ് ഗ്രൂപ്പുകളിലും എത്തിയിട്ടുളത്. വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഗൂഗിൾ പേ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ 6,000 രൂപ ബാലൻസായി നൽകുന്നു എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഞങ്ങൾക്ക് അത് ഇപ്പോൾ ലഭിച്ചു. നിങ്ങൾക്കും കിട്ടിയിട്ടുണ്ടോ എന്ന് നോക്കാനാണ് സന്ദേശത്തിൽ തുടർന്ന് പറയുന്നത്. അത് പരിശോധിക്കാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന നിർദേശത്തോടെയാണ് സന്ദേശം അവസാനിക്കുന്നത്. എന്നാൽ ഇത്തരമൊരു സന്ദേശം വ്യാജമാണെന്ന് ഗൂഗിൾ പേ അധികൃതർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. പണം അക്കൗണ്ടിലേക്ക് നൽകുന്ന ഒരു ഓഫറും ഗൂഗിൾ പേ നൽകാറില്ലന്നും അധികൃതർ…
Read Moreഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ തെരുവുനായശല്യം: വൻ ദുരന്തത്തിന് വഴിതുറക്കും മുന്‍പ് അധികൃതർ ഉണരുമോ?
ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി പരിസരത്തും ഒപി കൗണ്ടറിനു മുന്നിലും തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമാകുന്നു. അധികൃതരുടെ കടുത്ത നിസംഗതയ്ക്കെതിരെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയരുന്നത്.കഴിഞ്ഞ തിങ്കളാഴ്ച രാത്രി കാഷ്വാലിറ്റിയിലെ ശുചിമുറിയിൽ പത്തൊൻപതുകാരി പ്രസവിച്ച ഉടൻ കുഞ്ഞിനെ ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തിൽ, ആശുപത്രി ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ കൊണ്ടുമാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. കല്ലുകൾക്കും ഇരുമ്പ് കമ്പികൾക്കും ഇടയിലാണ് കുഞ്ഞ് വീണത്. കാഷ്വാലിറ്റിക്കും തൊട്ടടുത്ത് തന്നെ നിരവധി തെരുവുനായ്ക്കൾ സ്ഥിരമായി വിലസുന്നതിനാൽ, അൽപ്പസമയം വൈകിയിരുന്നെങ്കിൽ ചോരക്കുഞ്ഞ് അവയുടെ ഇരയാകുമായിരുന്നെന്ന് നാട്ടുകാർ ഭീതിയോടെ ഓർക്കുന്നു. ചികിത്സയ്ക്കെത്തിയ നിരവധി രോഗികൾക്ക് ഇതിനോടകം തന്നെ ആശുപത്രി പരിസരത്ത് വെച്ച് നായയുടെ കടിയേറ്റിട്ടുണ്ട്. ചോരക്കുഞ്ഞിനെ പുറത്തെറിഞ്ഞ നടുക്കുന്ന സംഭവം ഉണ്ടായിട്ടുകൂടി ആശുപത്രി അധികൃതർ ഉണർന്നു പ്രവർത്തിച്ചില്ലെന്നാണ് ആശുപത്രി പരിസരത്തുനിന്നുള്ള പുതിയ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കാഷ്വാലിറ്റി പോർച്ചിലെ ഷെഡും നായകൾ കൈയടക്കുന്നുപ്രദേശത്ത് ഇപ്പോൾ പെയ്യുന്ന…
Read Moreമാതാവിന്റെ ദോഷം മാറാന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടണം; പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച് മന്ത്രവാദി
തിരുവനന്തപുരം: മന്ത്രവാദത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റിൽ. കടയ്ക്കല്‍ ചിങ്ങോലി സ്വദേശി ശരത്ബാബുവിനെയാണ് കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ മാതാവിന്റെ ദോഷം മാറാന്‍ താനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്ന് ഇയാള്‍ കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് പല സ്ഥലത്ത് വച്ചും പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ പീഡന വിവരം പുറത്ത് പറഞ്ഞത്. ഇതേ തുടര്‍ന്ന് സ്കുള് അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പതിമൂന്നും പതിനേഴും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച് വന്നിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഇൻസ്റ്റഗ്രാമിലൂടെ പുസ്തകങ്ങളുടെ വ്യാജ പിഡിഎഫ് വില്‍പ്പന: പ്രതി അറസ്റ്റില്‍
കോട്ടയം: പുസ്തകങ്ങളുടെ വ്യാജ പിഡിഎഫ് പതിപ്പുണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പന നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം പള്ളറപ്പറമ്പ് സ്വദേശിയായ പള്ളറ തെക്കേക്കണ്ടി വീട്ടില്‍ പി.സി. ഹിബാത്തുല് റഹ്മാനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് മലപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഡിസി ബുക്സിനുമാത്രം പകര്‍പ്പവകാശമുള്ള പുസ്തകങ്ങള്‍ പിഡിഎഫ് ഫോര്‍മാറ്റിലേക്ക് മാറ്റി വ്യാജകോപ്പികള്‍ നിര്‍മിക്കുകയും വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി വില്‍ക്കുകയുമായിരുന്നു പ്രതി. ഒ.വി. വിജയന്, ടി.ഡി. രാമകൃഷ്ണന്, ബഷീര്‍, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങി നിരവധി എഴുത്തുകാരുടെ പുസ്തകങ്ങളാണ് പ്രതി വിറ്റത്. പകര്‍പ്പവകാശ ലംഘനം നടത്തുന്നവരെ നിയമപരമായി നേരിടുമെന്നും പുസ്തക പ്രസാധനമേഖലയെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും ഓള് കേരള ബുക്ക് സെല്ലേഴ്സ് ആൻഡ് പബ്ലിഷേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Read More