ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്:10 വിക്കറ്റും സ്വന്തമാക്കി കാംബോജ്

‌ലഹ്‌ലി (ഹരിയാന): ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റും സ്വന്തമാക്കുന്ന ആറാമത് ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിൽ ഹരിയാനയുടെ അൻഷുൽ കാംബോജ്. കേരളത്തിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഒന്നാം ഇന്നിംഗ്സിലാണ് കാംബോജ് 10 വിക്കറ്റും സ്വന്തമാക്കിയത്. സുഭാഷ് ഗുപ്തെ (1954), പ്രേമൻസു ചാറ്റർജി (1956), പ്രദീപ് സുന്ദരം (1985), അനിൽ കുംബ്ലെ (1999), ദേബാസിസ് മൊഹന്തി (2001) എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബൗളർമാർ. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സിൽ 30.1 ഓവറിൽ 49 റണ്‍സ് മാത്രം വഴങ്ങിയാണ് ഇരുപത്തിമൂന്നുകാരനായ കാംബോജ് 10 വിക്കറ്റ് സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമാണ് കാംബോജ്. കേരള ആധിപത്യം അൻഷുൽ കാംബോജിന്‍റെ ഒറ്റയാൾ ബൗളിംഗിനു മുന്നിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ 291 റണ്‍സ് നേടി. മൂന്നാംദിനം അവസാനിക്കുന്പോൾ ഹരിയാന…

Read More

നെതന്യാഹുവിന്‍റെ വെളിപ്പെടുത്തൽ: ഹിസ്ബുള്ള കലിപ്പിൽ; ഇസ്രയേലിൽ റോക്കറ്റ് വർഷം, വൻനാശം; ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 37 മരണം

ടെൽ അവീവ്: ലെബനനിൽ നടന്ന പേജർ സ്ഫോടന പരന്പര തന്‍റെ അനുമതിയോടെയായിരുന്നെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. റോക്കറ്റുകളിൽ ചിലതിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞെങ്കിലും നിരവധി റോക്കറ്റുകൾ കാർമിയൽ മേഖലയിൽ പതിച്ചു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനമായ പേജറുകളും വോക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിച്ച് 40ഓളം പേ‍ർ കൊല്ലപ്പെടുകയും 3,000ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള ഒരു കഫേയിൽ ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ്…

Read More

മുത്തശ്ശിക്ക് സർപ്രൈസ് കൊടുത്ത് കൊച്ചുമകൻ: വൈറലായി വീഡിയോ

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീണ്ടുമിതാ ആനന്ദാശ്രു പൊഴിക്കുന്ന വീഡിയോ ആണ് സൈബറിടങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇൻസ്റ്റ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുത്തശ്ശിക്ക് സർപ്രൈസ് കൊടുക്കുന്ന കൊച്ചുമകന്‍റെ വികാര നിർഭരമായ നിമിഷങ്ങളാണ് വൈറലാകുന്നത്. ഒരു കഫേയിൽ മുത്തശ്ശി ഇരിക്കുന്നു. അന്നേ ദിവസം അവരുടെ ഭർത്താവിന്‍റെ ജൻമദിനമായിരുന്നു. ഭർത്താവുമായി മിക്കപ്പോഴും വരാറുള്ള കഫേയിലാണ് മുത്തശ്ശി ഇരിക്കുന്നത്. എന്നാൽ അവരുടെ ഭർത്താവ് നേരത്തേ മരിച്ചു പോയിരുന്നു. അദ്ദേഹത്തെ മിസ് ചെയ്ത് അവിടെ ഇരിക്കുന്ന വേളയിലാണ് കൊച്ചു മകന്‍റെ എൻട്രി. 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് തന്‍റെ മുത്തശ്ശിയെ കാണാനായി കൊച്ചുമകൻ അവിടെയെത്തിയത്. മുത്തശ്ശി കൊച്ചുമകനെ കണ്ട് അമ്പരക്കുന്നു. പിന്നീട് അവർ അവനെ ആശ്ലേഷിക്കുന്നതും പരസ്പരം സ്നേഹം പങ്കിടുന്നതും വീഡിയോയിൽ കാണാം. ഒരു ബൊക്കെയുമായിട്ടാണ്…

Read More

ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’; തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിൽ “സെഞ്ചുറി’ മറികടന്ന മൂന്നു മോട്ടോർവാഹന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരുദിവസം പരമാവധി 40 പേർക്ക് ടെസ്റ്റ് നടത്താമെന്നിരിക്കെയാണ് നൂറിൽകൂടുതൽ ടെസ്റ്റ് തിരൂർ സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയത്.തിരൂർ സബ് ആർടി ഓഫീസിലെ എംവിഐമാരായ കെ.ടി. ഷംജിത്ത്, കെ. ധനീഷ്, എഎംവിഐ ബേബി ജോസഫ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ‌ഗതാഗതകമ്മീഷണറുടെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയത്.എംവിഐയായ ഷംജിത്ത് 2024 ജനുവരി 27ന് 60 ലൈറ്റ് മോട്ടോർ വെഹിക്കിൾ ടെസ്റ്റും 41 ഹെവി ടെസ്റ്റും 17 ഹെവി ആൻഡ് 1 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ ആകെ 119 ഡ്രൈവിംഗ് ടെസ്റ്റ് ഒരുദിവസം നടത്തിയതായി കണ്ടെത്തി. ഈ ദിവസം തന്നെ മറ്റൊരു ബാച്ചിൽ എംവിഐയായ ധനീഷ് 60 എൽഎംവി ടെസ്റ്റും 41 ഹെവി ടെസ്റ്റും 15 എൽഎംവി റീവാലിഡേഷൻ ഉൾപ്പെടെ 116 ഡ്രൈവിംഗ്…

Read More

മമ്മിയും പപ്പയും നോ പറഞ്ഞു, അയ്യോ ഏട്ടായിക്ക് ഇത് വേണ്ട: കാരണമെന്തായാലും വിറ്റ സാധനം തിരിച്ചെടുക്കില്ല; വൈറലായി വീഡിയോ

പലപ്പോഴും തുണിക്കടയിൽ നിന്ന് സാധനം വാങ്ങിയാൽ രണ്ട് ദിവസത്തിനുള്ളിൽ ബില്ല് ഉൾപ്പെടെ കൊണ്ടുവന്നാൽ തിരിച്ചെടുക്കുമെന്ന് കടക്കാർ വാഗ്ദാനം നൽകാറുണ്ട്. അതിനു വിഭിന്നമായി ഒരു ബോർഡ് വച്ചിരിക്കുകയാണ് ഒരു കടക്കാരൻ. ഇതിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “മമ്മിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, പപ്പ എന്നെ ഇത് ധരിക്കാൻ അനുവദിക്കുന്നില്ല, ഭർത്താവ് എന്നെ ശകാരിക്കുന്നു, ഒരു കാരണവശാലും സാധനം തിരികെ എടുക്കില്ല”.എന്നാണ് കുറിപ്പിൽ എഴുതി ഒട്ടിച്ചിരിക്കുന്നത്. മിക്കപ്പോഴും ഇതൊക്കെ എല്ലാ വീട്ടിലും സംഭവിക്കുന്നതാണ്. അതിനാലാകണം കടക്കാരൻ ഇങ്ങനെയൊരു കുറിപ്പ് എഴുതിവച്ചത്. തന്‍റെ കടയിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഇത്തരത്തിലുള്ള ഒരു ന്യായങ്ങളും പറഞ്ഞു തിരികെ കൊണ്ടുവരേണ്ട എന്നാണ് കടക്കാരൻ കുറിപ്പിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത്. എന്തായാലും വൈകാതെതന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി. നിരവധി ആളുകളാണ് ഇതിൽ കമന്‍റുമായി എത്തിയിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന ഉദയ്പൂരിലെ ഒരു ട്രെൻഡിംഗ് സ്റ്റോറിന്…

Read More

ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞ യുവതി കാമുകനിൽ നിന്ന് ഗർഭിണിയായി പ്രസവിച്ചു ; കുഞ്ഞിനെ വിറ്റുകിട്ടിയ കാശിനെച്ചൊല്ലി തർക്കം; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ; പിന്നീട് സംഭവിച്ചത്

തഞ്ചാവൂർ: തമിഴ്നാട്ടിൽ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കർമാരും അറസ്റ്റിൽ. ഈറോഡ് സ്വദേശി സന്തോഷ് കുമാർ (28), ആർ സെൽവി (47), എ സിദ്ദിക ബാനു (44), എസ് രാധ (39), ജി രേവതി (35) എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞിനെ വിറ്റു കിട്ടിയ പണം പങ്കുവച്ചതിനെച്ചൊല്ലി കുഞ്ഞിന്‍റെ അമ്മയും അച്ഛനും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഭവം പുറത്തുവന്നത്. തഞ്ചാവൂർ സ്വദേശിയായ യുവതിയാണ് ഈറോഡിലുള്ള ആൺസുഹൃത്തായ സന്തോഷിൽനിന്ന് ഗർഭിണിയായത്. ഭർത്താവുമായി പിണങ്ങി കഴിയുന്നതിനിടെയായിരുന്നു സംഭവം. ഗർഭഛിദ്രത്തിനായി പല ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല. വീട്ടുകാർ വിഷയം അറിയാതിരിക്കാൻ സുഹൃത്തായ സെൽവിയുടെ വീട്ടിലേക്ക് യുവതി താമസം മാറി. ഈറോഡിലെ സർക്കാർ ആശുപത്രിയിൽ സെപ്റ്റംബർ അവസാനം പെണ്‍കുഞ്ഞിന് ജന്മം നൽകി. അതിനു മുൻപേ നാഗർകോവിൽ സ്വദേശികളായ ദമ്പതികൾക്ക് കുഞ്ഞിനെ വിൽക്കാൻ ധാരണയായിരുന്നു.മക്കളില്ലാത്ത ദമ്പതികളിൽനിന്ന് നാലരക്ഷം രൂപ വാങ്ങിയ…

Read More

കടം പറയരുതെന്ന് പറഞ്ഞതല്ലേ… പത്തനംതിട്ടയിലെ ആദ്യ ഗ്രാമവണ്ടിയുടെ ഓട്ടം നിലച്ചു; ഡീസൽ കാശ് പെരുനാട് പെരുനാട് ഗ്രാമപഞ്ചായത്ത് നൽകിയില്ല; പറ്റ് തീർത്താൽ ഓടാമെന്ന് കെഎസ്ആർടിസി

റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തുടക്കം കുറിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സർവീസ് നിലച്ചു. ഗ്രാമപഞ്ചായത്ത് കെഎസ്ആര്‍ടിസിക്ക് മാസം തോറും കൊടുക്കാമെന്നു പറഞ്ഞിരുന്ന തുക കുടിശികവരുത്തിയതോടാണ് സർവീസ് നിര്‍ത്തിവച്ചത്. ഗ്രാമീണ മേഖലകളിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയും പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്ത സംരംഭമായി ആരംഭിച്ച ഗ്രാമവണ്ടി അന്നത്തെ ഗതാഗതമന്ത്രി ആന്‍റണി രാജുവായിരുന്നു ഉദ്ഘാടനം ചെയ്തത്.മലയോര ഗ്രാമമായ പെരുനാട്ടിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനു പരിഹാരം കാണാൻ ഗ്രാമവണ്ടിക്ക് കഴിഞ്ഞിരുന്നു. ബസ് സർവീസുകൾ ഇല്ലാത്ത മേഖലകളെ ബന്ധിപ്പിച്ചായിരുന്നു യാത്ര. പെരുനാട് പഞ്ചായത്തിന്‍റെ സമീപപഞ്ചായത്തുകളായ നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന വിധമായിരുന്നു ബസിന്‍റെ ഷെഡ്യൂൾ ക്രമീകരിച്ചിരുന്നത്.വെച്ചൂച്ചിറ വഴി ചെമ്പനോലി, മടന്തമൺ, അത്തിക്കയം, പെരുനാട്, കൂടാതെ റാന്നിയിൽനിന്ന് അത്തിക്കയം വഴി പെരുനാട്, തിരികെ പെരുനാട് – അത്തിക്കയം, മടന്തമൺ, ചെമ്പനോലി, വെച്ചൂച്ചിറ, പിന്നീട്, ളാഹ, തുലാപ്പള്ളി, അറയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നീ…

Read More

കൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റി പെൺകുട്ടി: വൈറലായി വീഡിയോ;വിമർശിച്ച് സൈബറിടം

പാന്പ് എന്ന് കേട്ടാൽ തന്നെ പലരും ഞെട്ടി ഓടാറുണ്ട്. അപ്പോഴാണ് പാന്പിനെ തോളിലിട്ട് വീഡിയോ എടുക്കുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നത്. snakemasterexotics എന്ന യൂസറാണ് ഇതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൊച്ചുപെൺകുട്ടി തന്‍റെ കഴുത്തിൽ ഒരു പടുകൂറ്റൻ പാന്പിനെ ചുറ്റുവച്ചിരിക്കുന്നതാണ് വീഡിയോ. പാമ്പ് ശാന്തമായി അവളുടെ കഴുത്തിലൂടെ ചുറ്റി ഷോൾഡറുകളിലേക്ക് ഇഴഞ്ഞ് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. മൃഗങ്ങളുമായി മനുഷ്യന് നേരിട്ട് ഇടപെഴകാൻ സാധിക്കുന്ന സംവിധാനങ്ങളൊക്കെ വിദേശ രാജ്യങ്ങളിലൊക്കെ കാണാറുണ്ട്. പലരും വിഷമില്ലാത്ത പാമ്പുകളെ പെറ്റുകളായി വളർത്താറുമുണ്ട്. കുട്ടിയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞിരിക്കുന്ന പാന്പിന് വിഷമില്ലന്ന് മനസിലാക്കാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. വിഷമില്ലാത്ത പാന്പാണെങ്കിലെന്താ കഴുത്തിൽ വലിഞ്ഞ് മുറുകി കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലെന്ത് ചെയ്യുമെന്നാണ് പലരും കമൻര് ചെയ്തിരിക്കുന്നത്.           View this post on Instagram…

Read More

ഭര്‍ത്താവിന്‍റെ മരണശേഷവും കുട്ടികളോടൊപ്പം ഭര്‍ത്തൃവീട്ടില്‍ താമസം; വൈറലായി യുവതിയുടെ വീഡിയോ

ഭർത്താവിന്‍റെ മരണശേഷം യുവതികൾ ഭർതൃ ഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറുണ്ട്. പ്രത്യേകിച്ച് ചെറു പ്രായത്തിൽ ഭർത്താവിന്‍റെ വിയോഗമെങ്കിൽ സ്വന്തം മാതാപിതാക്കളെത്തി അവളെ കൂട്ടിക്കൊണ്ട് പോകും. ഇതില്‍ നിന്നും വ്യത്യസ്തമായി ഭര്‍ത്താവ് മരിച്ചിട്ടും അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ പരിചരിക്കുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. “എന്‍റെ ഭർത്താവിന്‍റെ മരണശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം ‘നിങ്ങൾ ഇപ്പോൾ എവിടെ താമസിക്കും?’ എന്നായിരുന്നു. “അമ്മായിയമ്മയോടൊപ്പം” എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ വികസിച്ചു. കാരണം നമ്മുടെ സമൂഹത്തില്‍ അത് അത്രശക്തമല്ല. നിങ്ങളുടെ ഭർത്താവ് അവിടെ ഉള്ളതുവരെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ ഭർതൃവീട്ടുമായി ബന്ധമുള്ളൂ. എന്നാൽ, എന്‍റെ കാര്യത്തിൽ ഇത് ശരിയല്ല, ഞാൻ വളരെയധികം അനുഗ്രഹീതയാണ്.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. യോഗ അധ്യാപിക കൂടിയായ ഇഷുവിന്‍റെ ദൈംനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് വീഡിയോ പങ്കുവച്ചത്. അമ്മായി…

Read More

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിനെതിരേയുള്ള അതിജീവിതയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചതിനെതിരേ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണക്കോടതിയുടേതടക്കം മൂന്നു കോടതികളുടെ പരിഗണനയില്‍ ഇരിക്കേ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാര്‍ താജുദ്ധീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്.

Read More