ഹരിപ്പാട്: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയിൽനിന്ന് 16.6 ലക്ഷം രൂപ തട്ടിയ കേസിൽ കാസർഗോഡ് സ്വദേശിയായ മൂന്നാം പ്രതി അറസ്റ്റിൽ. പരാതിക്കാരനിൽനിന്ന് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചുവാങ്ങി ചെക്ക് വഴി പിൻവലിച്ച കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി നിസാമുദീൻ (35) ആണ് പിടിയിലായത്. ഇയാളെ ആലപ്പുഴ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട പ്രതി സ്വകാര്യ ഷെയർ ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പു നടത്തിയത്. വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തു. തുടർന്ന്, ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചും ട്രേഡിംഗിനെക്കുറിച്ചും സ്ക്രീൻ ഷോട്ടുകൾ മുഖേന പഠിപ്പിച്ച് പരാതിക്കാരന്റെ വിശ്വാസം നേടിയെടുത്തു. ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരൻ രണ്ടു മാസത്തിനിടയിൽ 16.6…
Read MoreCategory: Alappuzha
ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി; അന്വേഷണം തുടങ്ങി പോലീസ്
ആലപ്പുഴ: കാർത്തികപള്ളിയിൽ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വച്ച് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ട്യൂഷന് പോയപ്പോള്‍ സമീപത്തെ പറമ്പിൽ നിന്ന് വെടിയുണ്ടകള്‍ വീണുകിട്ടിയതാണെന്നാണ് വിദ്യാര്‍ഥി നൽകിയ മൊഴി. വെടിയുണ്ടകള്‍ പോലീസിന് കൈമാറി. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ ഇടവേള സമയങ്ങളിൽ കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കാറുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Read Moreറിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകനു ചോര്‍ത്തി നല്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
പത്തനംതിട്ട: പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് അഭിഭാഷകനു ചോര്‍ത്തി നല്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്. തിരുവല്ല സ്റ്റേഷനിലെ മുന്‍ ഗ്രേഡ് എസ്ഐ എസ്. എല്‍. ബിനുകുമാറിനെയാണ് ഡിഐജി ജെ. അജിതാ ബീഗം സസ്പെന്‍ഡ് ചെയ്തത്. തിരുവല്ല ബാറില്‍ വച്ച് കാലില്‍ ചവിട്ടിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കേസിലെ പ്രതികളായ കാപ്പകേസ് പ്രതി രാഹുല്‍ മനോജ്, കിരണ്‍ തോമസ് എന്നിവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിനുകുമാര്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പകര്‍പ്പ് പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന യുവ അഭിഭാഷകനു ചോര്‍ത്തി നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനേ തുടര്‍ന്നാണ് നടപടിയെന്നു നടപടി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 24 നാണ് പ്രതികളെ ബിനുകുമാറിന്റെ നേതൃത്വത്തില്‍ തിരുവല്ല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കുള്ള പകര്‍പ്പില്ല എന്ന് അവിടെ…
Read Moreപഴകി തുരുമ്പെടുത്ത, ബീച്ചിന്റെ സ്വാഭാവിക ഭംഗി നശിപ്പിക്കു നിർമിതികൾ; അസൗകര്യങ്ങളില്‍ വലഞ്ഞ് ആലപ്പുഴ ബീച്ച്
ആലപ്പുഴ: ക്രിസ്മസിനോടും ന്യൂ ഇയറിനോടുമനുബന്ധിച്ച് വിനോദസഞ്ചാരികളുടെ വരവ് ആരംഭിച്ചെങ്കിലും ആലപ്പുഴ ബീച്ച് അസൗകര്യങ്ങളില്‍ ഉഴറുന്നു. കേരളത്തിലെ ഏറ്റവും വലിയ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ആലപ്പുഴ. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ബീച്ചില്‍ അസൗകര്യങ്ങള്‍ വിലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഡിസംബര്‍ അവസാനത്തോടെ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തും. വിനോദസഞ്ചാരികളില്‍ ഏറെ പേരും ആലപ്പുഴ ബീച്ചില്‍ വരുന്നവരാണ്. നിര്‍മാണത്തില്‍ വലഞ്ഞ്ബൈപാസ് നിര്‍മാണം നടത്തുന്ന ദേശീയപാത അഥോറിറ്റി ബീച്ചിന്റെ പ്രാധാന്യം ഒരു ഘട്ടത്തിലും പരിഗണിച്ചില്ല. ബൈപാസിന്റെ രണ്ടാം ഘട്ട നിര്‍മാണം വന്നതോടെ ബീച്ചിന്റെ സ്ഥലം നഷ്ടമായി. പാലത്തിനു വേണ്ടിവരുന്ന ഗര്‍ഡറുകളും മറ്റ് കൂറ്റന്‍ സാമഗ്രികളും ഇവിടെ നിരത്തിവച്ചു. ആളുകള്‍ക്ക് ബീച്ചിലേക്ക് പ്രവേശിക്കാനും വാഹനങ്ങള്‍ നിര്‍ത്തിയിടാനും ഇത് തടസമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയെന്നത് വലിയ പ്രയാസമായതോടെ ബീച്ചിലേക്കുള്ള ആളുകളുടെ വരവിലും വലിയ കുറവുണ്ടായിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ അനാസ്ഥബീച്ചിലെ മണലും കടല്‍ക്കാഴ്ചകളും മാത്രമാണ് ആലപ്പുഴ ബീച്ച് വിനോദസഞ്ചാരികളെ…
Read Moreഅവർ കണ്ടില്ല,കാമറ എല്ലാം കണ്ടു; ബിവറേജ് ഔട്ട്ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ച യുവാക്കൾ പിടിയിൽ
ചാരുംമൂട്: ബിവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ രണ്ടു യുവാക്കൾ പിടിയിലായി. നൂറനാട് പാറ്റൂർ സ്വദേശികളായ കണ്ണൻ എന്ന കൃഷ്ണപ്രിയേഷ്, കിച്ചു എന്ന ഭരത് എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ഒരാഴ്ച മുമ്പ് ഇടപ്പോണുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ രാത്രിയിൽ മദ്യം വാങ്ങാനെത്തിയ യുവാക്കൾ മദ്യം വാങ്ങിയതിനുശേഷം തിരികെ പോകാൻ ശ്രമിക്കുന്നതിനിടെ വില കൂടിയ മറ്റൊരു കുപ്പി മദ്യം കൂടി കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ഔട്ട്ലെറ്റിൽ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയുടെ കുറവ് കണ്ടത്. തുടർന്ന് സ്റ്റോക്ക് ഇൻ ചാർജ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും മദ്യക്കുപ്പികൾ മോഷണം പോയതായി തെളിയുകയും ചെയ്തത്.തുടർന്ന് നൂറനാട് പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലിസ് സംശയമുള്ള യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാറിന്റെ പ്രത്യേക അന്വേഷണസംഘത്തിലെ നൂറനാട് പോലീസ് എസ്ഐ ശ്രീജിത്ത്, എസ്സിപിഒമാരായ…
Read Moreആലപ്പുഴ കലോത്സവത്തിൽ ചവിട്ടുനാടകത്തിനു പിന്നാലെ പ്രതിഷേധച്ചവിട്ട്; ജഡ്ജിമാർക്ക് പോലീസ് സംരക്ഷണം
ആലപ്പുഴ: പ്രാചീന കലാരുപമായ ചവിട്ടുനാടകത്തിന്റെ ഫല പ്രഖ്യാപനം കലോത്സവവേദിയെ അലങ്കോലമാക്കി. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളുമാണ് ജഡ്ജിമാർ പക്ഷപാതപരമായി ഫലപ്രഖ്യാപനം നടത്തിയെന്ന് ആരോപിച്ച് രംഗത്തുവന്നത്. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിനായിരുന്നു മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. വിധി ഉണ്ടായപ്പോൾ തന്നെ മറ്റ് രണ്ടു സ്കൂളുകളുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുണ്ടായി. കാണികളും രണ്ടു പക്ഷമായി തിരിഞ്ഞു. ഇതോടെ ശക്തമായ വാക്കേറ്റവും ഉന്തുംതള്ളുമായി. പോലീസും ഭാരവാഹികളം ഏറെ ശ്രമപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ജഡ്ജിമാരുടെ സുരക്ഷ മുൻ നിർത്തി പോലീസ് സംരക്ഷണയിൽ അവരെ വേദിയിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ലിയോ തേർട്ടീന്ത് ഹൈസ്കൂളിലെ വേദി രണ്ടിലായിരുന്നു മത്സംരം. 20 മിനിറ്റ് വീതമാണ് മത്സരത്തിന് അനുവദിച്ചിരുന്നത്. നെപ്പോളിയൻ ചക്രവർത്തിയുടെ വീരചരിതമാണ് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി…
Read Moreസിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്; പത്മകുമാര്‍ വിഷയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പാര്‍ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്മകുമാറിനെ കേസില്‍ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റാരോപിതനെന്ന പേരില്‍ നടപടി വേണ്ടെന്നാണു പാര്‍ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ സ്വര്‍ണക്കൊള്ള വിവാദത്തിലെ പാര്‍ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ പത്മകുമാറിനെതിരേ…
Read Moreസ്ഥാനാർഥി പാടുകയാണ്… .“വോട്ടേകണേ സ്വന്തം ബീന ജോബിക്കായി; പാട്ടുപാടി വോട്ട് ചോദിച്ച് ചെമ്പനോലിയിലെ സ്ഥാനാർഥി
റാന്നി: സ്വന്തം തിരഞ്ഞെടുപ്പിലും, ഉമ തോമസ്, ആന്റോ ആന്റണി, ചാണ്ടി ഉമ്മൻ തുടങ്ങി പ്രമുഖരുടെ തിരഞ്ഞെടുപ്പു ഗോദയിലും അവരെ പുഷ്പം പോലെ പാട്ടുപാടി വിജയിപ്പിച്ച ബീന ജോബി ഇക്കുറിയും സ്വന്തം തട്ടകത്തിൽ പാടുകയാണ്.“വോട്ടേകണേ സ്വന്തം ബീന ജോബിക്കായി. നാം കാക്കണെ ജനകീയ രാഷ്ട്രീയംഇതിനായി നമുക്കായി ഒരുങ്ങാം ഇറങ്ങാംവോട്ടേകണെ സ്വന്തം ബീന ജോബിക്കായി.” നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്ന പാട്ടിന്റെ ഈണത്തിൽ രാജു വല്ലൂരാൻ എഴുതിയ വരികൾക്ക് ഈണം പകർന്ന് ഓഡിയോ എഡിറ്റ് ചെയ്തത് സ്ഥാനാർഥി ബീന ജോബിയുടെ മകൻ അലൻ ജോബി കരോട്ടു പാറയാണ്. ബ്ലെസ്സിംഗ് റിക്കാർഡിംഗ് സ്റ്റുഡിയോ ആണ് ഓഡിയോ റിക്കാർഡിഗ് നിർവഹിച്ചത്. നാറാണംമൂഴിയിലെ മൂന്നാം വാർഡായ ചെമ്പനോലിയിൽ മുൻ തെരഞ്ഞെടുപ്പിലും ബീന ജോബി യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടി വിജയിച്ചിരുന്നു. അന്നും വനിതാ സംവരണ വാർഡായിരുന്ന ചെമ്പനോലി ഇക്കുറിയും വനിതാ സംവരണമായതോടെയാണ് യു.ഡി.എഫ്…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയേക്കും
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്ന് എ. പത്മകുമാര്‍ പുറത്തായേക്കും. 42 വര്‍ഷമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുള്ള അദ്ദേഹം 32 വര്‍ഷം ജില്ലാ സെക്രട്ടേറിയറ്റിലുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഷയത്തില്‍ സെക്രട്ടേറിയറ്റില്‍ നിന്നു പുറത്താകുകയായിരുന്നു. അതിനുശേഷം പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഇടപെട്ടു നടത്തിയ അനുനയ നീക്കങ്ങളിലൂടെയാണ് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയത്. പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ പിന്നീട് പങ്കെടുത്തിരുന്നില്ല. പത്മകുമാറിന്റെ അറസ്റ്റ് അനിവാര്യമാണെന്ന തരത്തിലാണ് പാര്‍ട്ടിയുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പു കാലയളവ് കൂടിയായതിനാല്‍ നടപടിയെടുത്തേ മതിയാകൂവെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയുമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷപ്രതികരണവുമായി പത്മകുമാര്‍ രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പാര്‍ട്ടിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. 52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ലഭിച്ചത്…
Read Moreനീർകുന്നത്തെ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹത; ആശുപത്രിയിലെത്തിച്ചത് മരിച്ച്കഴിഞ്ഞ് 6മണിക്കൂറിന് ശേഷമെന്ന് ബന്ധുക്കൾ
അമ്പലപ്പുഴ: ഓട്ടോറിക്ഷാ ഡ്രൈവറായ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായ നീർക്കുന്നം തൈപ്പറമ്പ് വീട്ടിൽ ബിനീഷാണ് ഏതാനും ദിവസം മുൻപ് മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞുവീണെന്നു പറഞ്ഞാണ് ബിനിഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കയർ കെട്ടിയുള്ള തൂങ്ങിമരണമാണെന്നു കണ്ടെത്തുകയും അസ്വാഭാവിക മരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാ മാതാവ് എന്നിവരെ രണ്ടു തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവദിവസം രാത്രി വൈകിയാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്. പിന്നീടാണ് മരണം സംഭവിക്കുന്നത്. മരണം നടന്ന് ആറു മണിക്കൂറിനു ശേഷമാണ് തൊട്ടടുത്തു താമസിക്കുന്ന സഹോദരനെ വിവരമറിയിക്കുന്നത്. മരണം നടന്ന് ആറു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും…
Read More