ആലപ്പുഴ: പ്രാചീന കലാരുപമായ ചവിട്ടുനാടകത്തിന്റെ ഫല പ്രഖ്യാപനം കലോത്സവവേദിയെ അലങ്കോലമാക്കി. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളുമാണ് ജഡ്ജിമാർ പക്ഷപാതപരമായി ഫലപ്രഖ്യാപനം നടത്തിയെന്ന് ആരോപിച്ച് രംഗത്തുവന്നത്. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിനായിരുന്നു മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. വിധി ഉണ്ടായപ്പോൾ തന്നെ മറ്റ് രണ്ടു സ്കൂളുകളുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുണ്ടായി. കാണികളും രണ്ടു പക്ഷമായി തിരിഞ്ഞു. ഇതോടെ ശക്തമായ വാക്കേറ്റവും ഉന്തുംതള്ളുമായി. പോലീസും ഭാരവാഹികളം ഏറെ ശ്രമപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ജഡ്ജിമാരുടെ സുരക്ഷ മുൻ നിർത്തി പോലീസ് സംരക്ഷണയിൽ അവരെ വേദിയിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ലിയോ തേർട്ടീന്ത് ഹൈസ്കൂളിലെ വേദി രണ്ടിലായിരുന്നു മത്സംരം. 20 മിനിറ്റ് വീതമാണ് മത്സരത്തിന് അനുവദിച്ചിരുന്നത്. നെപ്പോളിയൻ ചക്രവർത്തിയുടെ വീരചരിതമാണ് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി…
Read MoreCategory: Alappuzha
സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്; പത്മകുമാര്‍ വിഷയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പാര്‍ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്മകുമാറിനെ കേസില്‍ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റാരോപിതനെന്ന പേരില്‍ നടപടി വേണ്ടെന്നാണു പാര്‍ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ സ്വര്‍ണക്കൊള്ള വിവാദത്തിലെ പാര്‍ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ പത്മകുമാറിനെതിരേ…
Read Moreസ്ഥാനാർഥി പാടുകയാണ്… .“വോട്ടേകണേ സ്വന്തം ബീന ജോബിക്കായി; പാട്ടുപാടി വോട്ട് ചോദിച്ച് ചെമ്പനോലിയിലെ സ്ഥാനാർഥി
റാന്നി: സ്വന്തം തിരഞ്ഞെടുപ്പിലും, ഉമ തോമസ്, ആന്റോ ആന്റണി, ചാണ്ടി ഉമ്മൻ തുടങ്ങി പ്രമുഖരുടെ തിരഞ്ഞെടുപ്പു ഗോദയിലും അവരെ പുഷ്പം പോലെ പാട്ടുപാടി വിജയിപ്പിച്ച ബീന ജോബി ഇക്കുറിയും സ്വന്തം തട്ടകത്തിൽ പാടുകയാണ്.“വോട്ടേകണേ സ്വന്തം ബീന ജോബിക്കായി. നാം കാക്കണെ ജനകീയ രാഷ്ട്രീയംഇതിനായി നമുക്കായി ഒരുങ്ങാം ഇറങ്ങാംവോട്ടേകണെ സ്വന്തം ബീന ജോബിക്കായി.” നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്ന പാട്ടിന്റെ ഈണത്തിൽ രാജു വല്ലൂരാൻ എഴുതിയ വരികൾക്ക് ഈണം പകർന്ന് ഓഡിയോ എഡിറ്റ് ചെയ്തത് സ്ഥാനാർഥി ബീന ജോബിയുടെ മകൻ അലൻ ജോബി കരോട്ടു പാറയാണ്. ബ്ലെസ്സിംഗ് റിക്കാർഡിംഗ് സ്റ്റുഡിയോ ആണ് ഓഡിയോ റിക്കാർഡിഗ് നിർവഹിച്ചത്. നാറാണംമൂഴിയിലെ മൂന്നാം വാർഡായ ചെമ്പനോലിയിൽ മുൻ തെരഞ്ഞെടുപ്പിലും ബീന ജോബി യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടി വിജയിച്ചിരുന്നു. അന്നും വനിതാ സംവരണ വാർഡായിരുന്ന ചെമ്പനോലി ഇക്കുറിയും വനിതാ സംവരണമായതോടെയാണ് യു.ഡി.എഫ്…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയേക്കും
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്ന് എ. പത്മകുമാര്‍ പുറത്തായേക്കും. 42 വര്‍ഷമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുള്ള അദ്ദേഹം 32 വര്‍ഷം ജില്ലാ സെക്രട്ടേറിയറ്റിലുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഷയത്തില്‍ സെക്രട്ടേറിയറ്റില്‍ നിന്നു പുറത്താകുകയായിരുന്നു. അതിനുശേഷം പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഇടപെട്ടു നടത്തിയ അനുനയ നീക്കങ്ങളിലൂടെയാണ് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയത്. പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ പിന്നീട് പങ്കെടുത്തിരുന്നില്ല. പത്മകുമാറിന്റെ അറസ്റ്റ് അനിവാര്യമാണെന്ന തരത്തിലാണ് പാര്‍ട്ടിയുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പു കാലയളവ് കൂടിയായതിനാല്‍ നടപടിയെടുത്തേ മതിയാകൂവെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയുമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷപ്രതികരണവുമായി പത്മകുമാര്‍ രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പാര്‍ട്ടിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. 52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ലഭിച്ചത്…
Read Moreനീർകുന്നത്തെ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹത; ആശുപത്രിയിലെത്തിച്ചത് മരിച്ച്കഴിഞ്ഞ് 6മണിക്കൂറിന് ശേഷമെന്ന് ബന്ധുക്കൾ
അമ്പലപ്പുഴ: ഓട്ടോറിക്ഷാ ഡ്രൈവറായ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായ നീർക്കുന്നം തൈപ്പറമ്പ് വീട്ടിൽ ബിനീഷാണ് ഏതാനും ദിവസം മുൻപ് മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞുവീണെന്നു പറഞ്ഞാണ് ബിനിഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കയർ കെട്ടിയുള്ള തൂങ്ങിമരണമാണെന്നു കണ്ടെത്തുകയും അസ്വാഭാവിക മരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാ മാതാവ് എന്നിവരെ രണ്ടു തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവദിവസം രാത്രി വൈകിയാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്. പിന്നീടാണ് മരണം സംഭവിക്കുന്നത്. മരണം നടന്ന് ആറു മണിക്കൂറിനു ശേഷമാണ് തൊട്ടടുത്തു താമസിക്കുന്ന സഹോദരനെ വിവരമറിയിക്കുന്നത്. മരണം നടന്ന് ആറു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും…
Read Moreശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിന് താത്പര്യമില്ലെന്നു അയർക്കുന്നം രാമൻനായർ
പത്തനംതിട്ട: ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിനോടു താത്പര്യമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പിആർഒ അയർക്കുന്നം രാമൻനായർ ആരോ പിച്ചു . തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന വെർച്വൽ ക്യൂ സംവിധാനം പിൻവലിക്കണം. ശബരിമലയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കുന്നതിലും കൂടുതൽ തീർഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് വലുതായിരുന്നെന്നും ഇന്ന് മാധ്യമങ്ങളെയും മാറ്റിനിർത്താനാണ് ആലോചനയെന്നും രാമൻ നായർ കുറ്റപ്പെടുത്തി. താൻ ശബരിമല പിആർഒ ആയിരിക്കുന്ന കാലയളവിലാണ് വിജയ് മല്യ ശ്രീകോവിലിന് സ്വർണം പൊതിഞ്ഞത്. അന്ന് സ്വർണം പൊതിയുകയായിരുന്നു. പൂശുക എന്ന വാക്കുതന്നെ ഇപ്പോൾ വന്നതാണ്. ഈശ്വരവിശ്വാസികളായവർ വേണം ദേവസ്വം ഭരണത്തിൽ വരേണ്ടതെന്നും രാമൻ നായർ അഭിപ്രായപ്പെട്ടു. മകരവിളക്ക് കാലത്ത് തീർഥാടകരെ സഹായിക്കുന്നതിന് കേരളത്തിനകത്തും പുറത്തുമായി നൂറ് സേവനകേന്ദ്രങ്ങൾ ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ തുറക്കും. ശബരിമലയിലും പമ്പ യിലും ധർമപരിഷത്ത് 2000 മുതൽ നടത്തി വന്നിരുന്ന…
Read Moreഎസി റോഡിലും കനാലിലും കൈയേറ്റം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവിലെന്ന് ആരോപണം
ചമ്പക്കുളം: പള്ളാത്തുരുത്തി ഭാഗത്തും മറ്റ് ഇടങ്ങളിലും കനാല്‍ കൈയേറ്റം നിര്‍ബാധം തുടരുകയാണ്. എസി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും റോഡിന്റെ വശങ്ങളും കനാലുമെല്ലാം പൂർണമായും കൈയേറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. ഉദ്യോഗസ്ഥർ തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിലായത് മുതലാക്കുകയാണ് കൈയേറ്റക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കൈയേറ്റ നിര്‍മിതികളാണ് എസി കനാലിലും റോഡിലും നടക്കുന്നത്. പൊങ്ങ ജ്യോതി ജംഗ്ഷന് മുതല്‍ പള്ളാത്തുരുത്തി വരെയും പള്ളാത്തുരുത്തി മുതല്‍ ചങ്ങനാശേരി മനയ്ക്കച്ചിറ വരെയും കൈയേറ്റം നടക്കുന്നു. നടപടിയെടുക്കേണ്ടവരുടെ നിസംഗതയും പ്രോത്സാഹനവുമാണ് കൈയേറ്റക്കാർക്ക് തുണ. കൈയേറ്റങ്ങളും വഴിയോരകച്ചവടവും റോഡിലെ ഗതാഗതത്തെപ്പോലും ദോഷമായി ബാധിക്കുന്നു. ഉയര്ന്നുനിൽക്കുന്ന ഓടകളും നടപ്പാതകളും വാഹന പാര്‍ക്കിംഗിന് തടസം സൃഷ്ടിക്കുന്നതിനാല്‍ കൈയേറി നിര്‍മിക്കുന്ന കടകള്‍ക്കു മുന്നില്‍ റോഡില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അനധികൃത കൈയേറ്റങ്ങളെ പറ്റി…
Read Moreതാമരപ്പൂവിൽ… ഏഴംകുളം ഗ്രാമപഞ്ചായത്തിൽ കന്നിയങ്കത്തിന് റിട്ടയേർഡ് ഉദ്യോഗസ്ഥരായ ദമ്പതികൾ
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇക്കുറി ദമ്പതിമാരുമുണ്ട്. ഏനാത്ത് കടിക തുഷാരയിൽ കെ.രാമകൃഷ്ണൻ ഉണ്ണിത്താനും ഭാര്യ എം.ഉഷാകുമാരിയുമാണ് നാട്ടങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാർഥികളായാണ് ഇരുവരും അടുത്തടുത്ത വാർഡുകളിൽ മത്സരിക്കുന്നത്. ഏഴംകുളം പഞ്ചായത്തിലെ ഒൻപതാം വാർഡ് കിഴക്കുപുറത്താണ് രാമകൃഷ്ണൻ ഉണ്ണിത്താൻ മത്സരിക്കുന്നത്. 15-ാം വാർഡായ കടികയിലാണ് ഉഷാകുമാരി ജനവിധി തേടുന്നത്. പഴയ കടിക വാർഡ് വിഭജിച്ചാണ് കിഴക്കുപുറം വാർഡ് രൂപവത്കരിച്ചത്. പതിനഞ്ചാം വാർഡിലാണ് ഇവരുടെ വീട്. രണ്ടുപേരുടെയും കന്നിയങ്കമാണിത്. ഇരുവരും സർക്കാർ സർവീസിൽ നിന്നുംവിരമിച്ചവരാണ്. ബിഎസ്എഫ് വിമുക്ത ഭടനാണ് രാമകൃഷ്ണൻ. ജോലിയിൽ നിന്നു വിരമിച്ച ശേഷം നാട്ടിൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. ഉഷാകുമാരി സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാൻ പോസ്റ്റിൽ നിന്നാണ് വിരമിച്ചത്. രാമകൃഷ്ണന്റെ സ്ഥാനാർഥിത്വം ആദ്യ ചർച്ചകളിൽ തന്നെ തീരുമാനമായിരുന്നു. കഴിഞ്ഞദിവസമാണ് ഉഷാകുമാരി മത്സരിക്കുന്ന കാര്യം പാർട്ടിയിൽ തീരുമാനമായത്.
Read Moreഭീതിയും നാശവും വിതച്ച് ആറാട്ടുപുഴയിൽ ഇടിമിന്നൽ; വ്യാപക നാശനഷ്ടം; മിന്നലേറ്റ് തെങ്ങ് വിണ്ടുകീറി
ഹരിപ്പാട്: ഭീതിയും നാശവും വിതച്ച് ആറാട്ടുപുഴയിൽ ഇടിമിന്നൽ. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്താണ് ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായത്.ആറാട്ടുപുഴ മാമൂട്ടിൽ സലാഹുദീന്റെ വീട്ടിൽ വലിയ നാശമുണ്ടായി. അടുക്കളപ്പാതകം ഉൾപ്പെടെ വീടിന്റെ പലഭാഗവും പൊട്ടിച്ചിതറി. കെഎസ്ഇബി മീറ്റർ കത്തിപ്പോയി. രണ്ടു ഫാനും നശിച്ചു. മുറ്റത്തുനിന്ന തെങ്ങും മിന്നലേറ്റ് പൊട്ടിക്കീറി. വലിയ തീഗോളങ്ങൾ കണ്ടു ഭയന്നുപോയെന്ന് സലാഹുദീൻ പറഞ്ഞു. പുറത്തായിരുന്ന ഇദ്ദേഹം തിരികെ വീട്ടിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് മിന്നൽ ഉണ്ടാകുന്നത്. ഈ സമയം മകൾ ബീമ അടുക്കളയിൽ പാചകത്തിലായിരുന്നു. ഫോൺ വന്നതുകാരണം ബീമ വാതിൽഭാഗത്തേക്കു മാറിയത് ഭാഗ്യമായി. തെക്കേക്കണ്ടത്തിൽ ഹുസൈന്റെ വീടിന്റെ ചുവരുകൾക്ക് വിള്ളലുണ്ടായി. ഇവിടെ ഫാനുകൾ ഉൾപ്പെടെ കത്തി. റിജുഭവനത്തിൽ രാധയുടെ വീട്ടിൽ സെറ്റ്ടോപ് ബോക്സും മൂന്നു ഫാനുകളും ഉപയോഗശൂന്യമായി. ധർമാലയത്തിൽ സുധാമണിയുടെ വീട്ടിലെ ടിവി, മിക്സി, ഫാനുൾപ്പെടെയെല്ലാം നശിച്ചു. നന്ദനത്തിൽ ഓമനക്കുട്ടന്റെ വീട്ടിലെ രണ്ടു എസികൾക്കും…
Read Moreമുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയും കൂട്ടാളികളും അറസ്റ്റില്‍
അടൂര്‍ : മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂര്‍ പോലീസ് പിടികൂടി. ഇളമണ്ണൂര്‍ മഞ്ജു ഭവനില്‍ രമേശിന്റെ ഭാര്യ മഞ്ജു (28), മുക്കുപണ്ടം പണയം വയ്ക്കാന്‍ ഏല്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തന്‍വീട്ടില്‍ നിഖില്‍ (ജിത്തു, 27), അടൂര്‍ കനാല്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ചിറയന്‍കീഴ് സ്വദേശിയായ സരള ഭവനില്‍ സജിത്ത് (30) എന്നിവരാണ് പിടിയിലായത്. അടൂര്‍ സ്റ്റേഷന് പരിധിയില്‍ ഇളമണ്ണൂര്‍ ആദിയ ഫിനാന്‍സ്, പാണ്ടിയഴികത്ത് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് 1.75 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് രാഘവനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്ത കേസില്‍ മഞ്ജു പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇവരെ നൂറനാട്…
Read More