വാഗമണ്ണിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയത് സുഹൃത്തുക്കൾ: മഹേഷ് തമ്പിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം മേക്കാട്ട് വീട്ടിൽ മഹേഷ് തമ്പി(35)യുടെ ദുരൂഹ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയും ബന്ധുക്കളും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി പോലിസ് സൂപ്രണ്ട്, പീരുമേട് ഡിവൈഎസ്പി എന്നിവർക്കു പരാതി നൽകിയതായും അവർ പറഞ്ഞു. ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ 3-ാം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്ന മഹേഷ് തമ്പി കുട്ടിക്കാനത്ത് ദുരൂഹമായ സാഹചര്യത്തിലാണ് മരിച്ചത്.അമ്മയും മകനും മാത്രം അടങ്ങുന്ന ഒരു കുടുംബത്തിന്‍റെ അത്താണിയായിരുന്ന മഹേഷ് നിരവധി ഷോർട്ട് ഫിലിമുകളിലും സിനിമയിലും മറ്റും അഭിനയിച്ചിട്ടുണ്ട്. കായംകുളം എരുവ സ്വദേശിയായ ഷംനാദും മഹേഷും സുഹൃത്തുക്കളായിരുന്നു. ഷംനാദും ഷംനാദിന്‍റെ രണ്ട് സുഹൃത്തുക്കളായ കൊച്ചുമോൻ, അബ്ബാസ് എന്നിവരുമായി നവംബർ ഒന്നിന് കാറിൽ ഹരിപ്പാട് നെടുന്തറയിൽ എത്തി മഹേഷിനെ കൂട്ടിപ്പോയിരുന്നു. പിന്നീട് രണ്ടിന് ഷംനാദ് പള്ളിപ്പാടുള്ള അഭിജിത്ത് എന്ന…

Read More

തദ്ദേശ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു, സീറ്റു ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും തുടങ്ങി

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരവേ സീറ്റു ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവുമായി രാഷ്ട്രീയ കക്ഷികള്‍. പ്രാദേശികതലത്തില്‍ ധാരണകള്‍ രൂപപ്പെടുത്തിയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചും തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് മുന്നണികള്‍. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ മാത്രമാണ് പലയിടങ്ങളിലും ഇനി ബാക്കിയുള്ളത്. സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച പലരും വോട്ടുതേടലും തുടങ്ങി.ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം തേടി നിരവധിയാളുകള്‍ രംഗത്ത് എത്തുകയും ചെയ്തു. മുന്നണികളുടെ സീറ്റിനുവേണ്ടിയുള്ള ശ്രമം പരാജയപ്പെട്ടാല്‍ സ്വതന്ത്രരായി രംഗപ്രവേശം ചെയ്യാനും പലരും തയാറെടുക്കുകയാണ്.ത്രിതല പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് കഴിഞ്ഞാല്‍ ഗ്രാമവാര്‍ഡുകളോടാണ് പലര്‍ക്കും താത്പര്യം. ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ ഏറെയും സംവരണ പട്ടികയിലായതിനാല്‍ മത്സരരംഗത്ത് വരണമെന്നാഗ്രഹിച്ച നേതാക്കള്‍ പലരും പിന്‍വാങ്ങി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളോട് അത്രകണ്ട് താത്പര്യവുമില്ല. പ്രമുഖ കക്ഷികളുടെ ജില്ലാ നേതാക്കളില്‍ പലരും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചേക്കുമെന്നാണു സൂചന. അധ്യക്ഷ സ്ഥാനം വനിതാ സംവരണമായതിനാല്‍ വനിതാ നേതാക്കളും രംഗത്തുണ്ട്.

Read More

പട്ടയത്തിനുള്ള വരുമാനപരിധി  2.5 ലക്ഷം രൂപയാക്കി വർധിപ്പിച്ചെന്ന് മന്ത്രി രാജന്‍

പത്തനംതിട്ട: പട്ടയം ലഭ്യമാക്കുന്നതിന്‍റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി കെ രാജൻ. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി. രജിസ്ട്രേഷന്‍ വകുപ്പിന്‍റെ പേള്‍, റവന്യൂ വകുപ്പിന്‍റെ റിലീസ്, സര്‍വേ വകുപ്പിന്‍റെ ഇ മാപ് പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്‍റെ ഭൂമി പോര്‍ട്ടല്‍ സംവിധാനത്തിലൂടെ ഭൂമി ക്രയവിക്രയം എളുപ്പമാക്കി. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവക്യത്തോടെ റവന്യു വകുപ്പ് ശ്രദ്ധേയവും വിപ്ലവകരവുമായ പ്രവര്‍ത്തനം നടത്തുന്നു. പുതിയതായി ഭരണാനുമതി ലഭിച്ച 190 വില്ലേജുകളില്‍ 32 എണ്ണത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നെടുമ്പ്രം ഉണ്ടപ്ലാവ് എന്‍എസ്എസ് കരയോഗ മന്ദിരം ഹാളില്‍…

Read More

ചേർത്തലയിൽ നിന്ന്  2.16 ലക്ഷം രൂപയുടെ  ലോട്ടറിയും പണവും മോഷ്ടിച്ച പ്രതി പിടിയില്‍

ചേർത്തല: ഭാഗ്യക്കുറി വിൽപ്പനശാലയിൽനിന്ന് 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റും പതിനായിരം രൂപയും മോഷ്ടിച്ച പ്രതിയെ ചേർത്തല പോലീസ് പിടികൂടി. തുറവൂർ വളമംഗലം മല്ലികശേരി എസ്. ധനേഷ് കുമാർ (40) ആണ് പിടിയിലായത്. ചേർത്തല ദേവീക്ഷേത്രത്തിനു തെക്ക് കണിച്ചുകുളങ്ങര പള്ളിക്കാവ് വെളിലത ബാബുവിന്‍റെ ബ്രദേഴ്സ് ഭാഗ്യക്കുറി വിൽപ്പനശാലയിൽ 20ന് പുലർച്ചെയാണ് മോഷണം നടന്നത്. കടയുടെ വടക്കുഭാഗത്തെ ജനൽകമ്പി അറുത്തുമാറ്റി ഉള്ളിലെ ഇരുന്പ് ഗ്രിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഭാഗ്യധാര, സ്ത്രീശക്തി, ധനലക്ഷ്മി, പൂജ ബംപർ എന്നിവയുടെ 2.16 ലക്ഷം രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച ഭാഗ്യക്കുറികൾ തൃശൂർ, ഗുരുവായൂർ, മലപ്പുറം, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ വില്പന നടത്തി. കൊയിലാണ്ടിയിലെ ഭാഗ്യക്കുറി വിൽപ്പന ശാലയിലെ സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ധനേഷ് കുമാറിനെ തിരിച്ചറിഞ്ഞത്. മോഷണം നടത്തിയ കടയിൽ ആറുമാസം മുൻപ് ഷട്ടർ പൊളിച്ച്…

Read More

ജീവിതം കൊണ്ട് ലോകത്തോട് സാക്ഷ്യം പറയേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന്  മന്ത്രി വീണാ ജോർജ്

മാന്നാർ: ജീവിതംകൊണ്ട് ലോകത്തോട് സാക്ഷ്യം പറയേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ടെ ന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള സെന്‍റ് ഡയനീഷ്യസ് ഓർത്തഡോക്സ്‌ ഫെലോഷിപ് ഗുരുസ്‌മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിവേകത്തോടെ മനസുകളെ ചേർത്തുപിടിക്കാനും മനസിലാക്കാനും എസ്ഡിഒഎഫ് പ്രവർത്തകരിലൂടെ സമൂഹത്തിനു സാധ്യമാകട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പരുമലയെ വ്യത്യസ്തമാക്കുന്നത് സർവർക്കും സമാരാധ്യനായ ഗുരുവിന്‍റെ ജീവിതംമൂലമാണെന്ന് മുഖ്യ സന്ദേശം നൽകിയ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ദൈവത്തോടും സഭയോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വങ്ങൾ ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ നീതീകരിക്കപ്പെട്ട് നിർവഹിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. വൈദിക ട്രെസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, കേന്ദ്ര വൈസ് പ്രസിഡന്‍റ് ഫാ. ബിജു ടി. മാത്യു പുത്തൻകാവ് , ഫാ. ജെ. മാത്യുകുട്ടി,…

Read More

മഴയിൽ കിളിർത്തത് കണ്ണീർ… കൊയ്തെടുത്ത നെല്ലെടുക്കാൻ ആരുമില്ല; വില വർധന കർഷകരോഷം ശമിപ്പിക്കാൻ പര്യാപ്തമല്ല

അമ്പലപ്പുഴ: കൊയ്തെടുത്ത നെല്ലെടുക്കാൻ ആരുമില്ല. 28 ലക്ഷത്തോളം രൂപയുടെ നെല്ല് മഴയിൽ നശിക്കുന്നു. കൃഷി ഉപേക്ഷിക്കാൻ തയാറായി കർഷകർ. പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് കിഴക്ക് 90 ഏക്കറുള്ള പാര്യക്കാട് പാടശേഖരത്തിലാണ് ഒരാഴ്ചയായി നെല്ല് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. 64 കർഷകരാണ് ഇവിടെയുള്ളത്. പുന്നപ്ര പൂന്തറ വടക്ക് പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞ് 16 ദിവസമായ നെല്ല് മഴയിൽ കിളർത്തു. ഇവിടെയും ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.പത്തു ദിവസം മുൻപാണ് പാര്യക്കാട് പാടത്ത് രണ്ടാം കൃഷിയുടെ കൊയ്ത്ത് നടന്നത്. ഒരേക്കറിന് 25 ഓളം ക്വിന്‍റൽ നെല്ല് ലഭിച്ചു. പത്തു ടണ്ണോളം നെല്ലാണ് പാടവരമ്പത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം നെല്ല് നോക്കാനായി മില്ലുകാരുടെ ഏജന്‍റ് എത്തി. നല്ല നെല്ലാണെന്നും രണ്ടു ദിവസം കഴിഞ്ഞ് നെല്ലെടുക്കാൻ വരാമെന്നും പറഞ്ഞ് മടങ്ങിയ ഏജന്‍റ് ഇതുവരെ എത്തിയില്ല. ഇതിനിടെ കർഷകർ പല തവണ…

Read More

രണ്ടാം കൃഷിയുടെ വിളവെടുപ്പ് തുടങ്ങി; കനത്ത മഴയിൽ കുട്ടനാട്ടിൽ ദുരിതം കൊയ്ത് നെൽകർഷകർ

ചമ്പക്കുളം: രണ്ടാം കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയ കുട്ടനാട്ടിൽ മഴ ദുരിതം വിതയ്ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി തോരാതെ പെയ്യുന്ന മഴയാണ് കുട്ടനാട്ടിലെ രണ്ടാം കൃഷി ചെയ്ത പാടങ്ങളിൽ ദുരിതം വിതയ്ക്കുന്നത്. കൊയ്ത്തിനു പാകമായ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കൊയ്ത്ത് യന്ത്രങ്ങൾ താഴുന്നതിനു കാരണമാകുന്നു. പാടത്ത് വെള്ളം കിടക്കുന്നതുമൂലം സാധാരണയിലും കൂടുതൽ സമയം എടുത്താണ് യന്ത്രങ്ങൾ നെല്ല് കൊയ്തെടുക്കുന്നത്. ഒരു ഏക്കറിന് കൊയ്ത്ത് ചെലവ് രണ്ടായിരം മുതൽ മൂവായിരം വരെ മുൻ വർഷത്തേക്കാൾ കൂടുതലാകുന്നു എന്നാണ് കർഷകരുടെ പരാതി.  സാധാരണയായി കൊയ്തെടുക്കുന്ന നെല്ല് പാടശേഖരത്തിലെ ചിറയിറമ്പിലോ റോഡിനോട് ചേർന്നോ നിലത്തിൽ തന്നെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ, മഴവെള്ളം പാടത്ത് കെട്ടിനിൽക്കുന്നതിനാൽ തൊഴിലാളികളെ നിർത്തി ഉയർന്ന സ്ഥലങ്ങളിലേക്ക് നെല്ല് മാറ്റിയിടാൻ കർഷകർ നിർബന്ധിതരാകുന്നു. ഇതും കർഷകരുടെ പോക്കറ്റ് കാലിയാക്കുന്നു. തീവ്രമഴയിൽ നനഞ്ഞ നെല്ല് ഉണക്കി ഈർപ്പം കുറയ്ക്കാൻ ആവാത്ത അവസ്ഥയിലാണ് കർഷകർ.…

Read More

സവീസ് സെന്‍ററിൽ  വാഹനാപകടം; വാഹനത്തിനും ഭിത്തിക്കുമിടയിൽ ഞെരിഞ്ഞ ജീവനക്കാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: സവീസ് സെന്‍ററിൽ വാഹനം പിന്നോട്ടെടുത്തതിനെത്തുടർന്ന് ജീവനക്കാരൻ വാഹനത്തിനും ഭിത്തിക്കുമിടയിൽ ഞെരിഞ്ഞമർന്നു മരിച്ചു. പ്രാവിൻകൂടിനു സമീപം പ്രവർത്തിക്കുന്ന പ്രമുഖ കാർ ഷോറൂമിന്‍റെ സർവീസ് സെന്‍ററിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ അപകടത്തിൽ സർവീസ് വിഭാഗം ഫ്ലോർ ഇൻചാർജാണ് ദാരുണമായി മരിച്ചത്. ഇടയാറന്മുള പൊയ്കയിൽ ചന്ദ്രൻ പിള്ളയുടെ മകൻ അനന്തു (32) ആണ് മരണപ്പെട്ടത്. സർവീസ് സെന്‍ററിനുള്ളിൽ ജീവനക്കാരൻ അറ്റകുറ്റപ്പണികൾക്കായുള്ള വാഹനം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. പിന്നിൽ അനന്തു നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. വാഹനം പിറകോട്ട് എടുക്കുന്നതിനിടെ അനന്തു വാഹനത്തിനും സർവീസ് സെന്‍ററിന്‍റെ ഭിത്തിക്കും ഇടയിൽ കുടുങ്ങി ഞെരിഞ്ഞമരുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ സഹപ്രവർത്തകർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച അനന്തുവിന്‍റെ ഭാര്യ: വി. പാർവതി. മകൾ:…

Read More

മോഷ്ടാവാണെന്ന രീതിയിൽ യുവാവിനെ തടഞ്ഞ് വെച്ച് മർദിക്കുന്ന ദൃശ്യം പ്രചരിച്ചു; യുവാവ് ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ

ആലപ്പുഴ: തുറവൂര്‍ ടിഡി ക്ഷേത്രക്കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. പട്ടണക്കാട് മേനാശേരി സ്വദേശി സമ്പത്താണ് (38) മരിച്ചത്. ഞായറാഴ്ച തുറവൂര്‍ മഹാക്ഷേത്രത്തിന്‍റെ ശ്രീകോവിലുള്ളില്‍ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാര്‍ ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ആള്‍ക്കൂട്ട വിചാരണ നേരിടുന്നതിന്‍റെയും പോലീസ് ഇയാളെ മുഖത്ത് അടിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തുറവൂര്‍ മഹാക്ഷേത്രത്തിന്‍റെ ക്ഷേത്രം ജീവനക്കാരുടെയും പോലീസിന്‍റെയും പരസ്യവിചാരണ നേരിടുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഎസ്‌ഐ ഇയാളുടെ മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ കുടുംബാംഗങ്ങള്‍ എത്തിയാണ് കൊണ്ടുപോയത്. സമ്പത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇന്നലെ രാവിലെയാണ് തുറവൂരിലെ ടിഡി ക്ഷേത്രക്കുളത്തില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ശ്രീകോവിലില്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാണ് കരുതിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.…

Read More

കടത്തുവള്ളത്തിനായി ഇനി കാത്തുനിൽക്കേണ്ട; തോട്ടപ്പള്ളി നാലുചിറപ്പാലം മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

അമ്പലപ്പുഴ: തോട്ടപ്പള്ളി നാലുചിറപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ തോട്ടപ്പള്ളി നാലുചിറപ്പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്‍റെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. 60 കോടി 73 ലക്ഷം രൂപ ചെലവിട്ടാണ് പാലം പൂർത്തിയാക്കിയത്. സംസ്ഥാനത്തെ ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേ പാലം എന്ന പ്രത്യേകത ഈ പാലത്തിനുണ്ട്.പ്രത്യേക തരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ചുകെട്ടുന്ന രീതിയാണ് കേബിൾ സ്റ്റേ ഡിസൈൻ. യാത്രയ്ക്ക് കടത്തുവള്ളത്തെ ആശ്ര യിച്ചിരുന്ന നാലുചിറക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് പാലം. നഗരത്തിലേക്കും ദേശീയപാതയിലേക്കുമുള്ള യാത്രാസമയം ഇതോടെ 15 മിനിറ്റായിക്കുറഞ്ഞിരിക്കുകയാണ്.പക്ഷിച്ചിറകിന്‍റെ ആകൃതിയിലുള്ള മനോഹരമായ പാലം സഞ്ചാരികളെക്കൂടി ആകർഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലത്തിനു സമീപം ഒരുക്കിയ വേദിയിൽ നടന്ന…

Read More