പത്തനംതിട്ട: ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിനോടു താത്പര്യമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പിആർഒ അയർക്കുന്നം രാമൻനായർ ആരോ പിച്ചു . തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന വെർച്വൽ ക്യൂ സംവിധാനം പിൻവലിക്കണം. ശബരിമലയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കുന്നതിലും കൂടുതൽ തീർഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് വലുതായിരുന്നെന്നും ഇന്ന് മാധ്യമങ്ങളെയും മാറ്റിനിർത്താനാണ് ആലോചനയെന്നും രാമൻ നായർ കുറ്റപ്പെടുത്തി. താൻ ശബരിമല പിആർഒ ആയിരിക്കുന്ന കാലയളവിലാണ് വിജയ് മല്യ ശ്രീകോവിലിന് സ്വർണം പൊതിഞ്ഞത്. അന്ന് സ്വർണം പൊതിയുകയായിരുന്നു. പൂശുക എന്ന വാക്കുതന്നെ ഇപ്പോൾ വന്നതാണ്. ഈശ്വരവിശ്വാസികളായവർ വേണം ദേവസ്വം ഭരണത്തിൽ വരേണ്ടതെന്നും രാമൻ നായർ അഭിപ്രായപ്പെട്ടു. മകരവിളക്ക് കാലത്ത് തീർഥാടകരെ സഹായിക്കുന്നതിന് കേരളത്തിനകത്തും പുറത്തുമായി നൂറ് സേവനകേന്ദ്രങ്ങൾ ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ തുറക്കും. ശബരിമലയിലും പമ്പ യിലും ധർമപരിഷത്ത് 2000 മുതൽ നടത്തി വന്നിരുന്ന…
Read MoreCategory: Alappuzha
എസി റോഡിലും കനാലിലും കൈയേറ്റം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവിലെന്ന് ആരോപണം
ചമ്പക്കുളം: പള്ളാത്തുരുത്തി ഭാഗത്തും മറ്റ് ഇടങ്ങളിലും കനാല്‍ കൈയേറ്റം നിര്‍ബാധം തുടരുകയാണ്. എസി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും റോഡിന്റെ വശങ്ങളും കനാലുമെല്ലാം പൂർണമായും കൈയേറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. ഉദ്യോഗസ്ഥർ തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിലായത് മുതലാക്കുകയാണ് കൈയേറ്റക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കൈയേറ്റ നിര്‍മിതികളാണ് എസി കനാലിലും റോഡിലും നടക്കുന്നത്. പൊങ്ങ ജ്യോതി ജംഗ്ഷന് മുതല്‍ പള്ളാത്തുരുത്തി വരെയും പള്ളാത്തുരുത്തി മുതല്‍ ചങ്ങനാശേരി മനയ്ക്കച്ചിറ വരെയും കൈയേറ്റം നടക്കുന്നു. നടപടിയെടുക്കേണ്ടവരുടെ നിസംഗതയും പ്രോത്സാഹനവുമാണ് കൈയേറ്റക്കാർക്ക് തുണ. കൈയേറ്റങ്ങളും വഴിയോരകച്ചവടവും റോഡിലെ ഗതാഗതത്തെപ്പോലും ദോഷമായി ബാധിക്കുന്നു. ഉയര്ന്നുനിൽക്കുന്ന ഓടകളും നടപ്പാതകളും വാഹന പാര്‍ക്കിംഗിന് തടസം സൃഷ്ടിക്കുന്നതിനാല്‍ കൈയേറി നിര്‍മിക്കുന്ന കടകള്‍ക്കു മുന്നില്‍ റോഡില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അനധികൃത കൈയേറ്റങ്ങളെ പറ്റി…
Read Moreതാമരപ്പൂവിൽ… ഏഴംകുളം ഗ്രാമപഞ്ചായത്തിൽ കന്നിയങ്കത്തിന് റിട്ടയേർഡ് ഉദ്യോഗസ്ഥരായ ദമ്പതികൾ
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇക്കുറി ദമ്പതിമാരുമുണ്ട്. ഏനാത്ത് കടിക തുഷാരയിൽ കെ.രാമകൃഷ്ണൻ ഉണ്ണിത്താനും ഭാര്യ എം.ഉഷാകുമാരിയുമാണ് നാട്ടങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാർഥികളായാണ് ഇരുവരും അടുത്തടുത്ത വാർഡുകളിൽ മത്സരിക്കുന്നത്. ഏഴംകുളം പഞ്ചായത്തിലെ ഒൻപതാം വാർഡ് കിഴക്കുപുറത്താണ് രാമകൃഷ്ണൻ ഉണ്ണിത്താൻ മത്സരിക്കുന്നത്. 15-ാം വാർഡായ കടികയിലാണ് ഉഷാകുമാരി ജനവിധി തേടുന്നത്. പഴയ കടിക വാർഡ് വിഭജിച്ചാണ് കിഴക്കുപുറം വാർഡ് രൂപവത്കരിച്ചത്. പതിനഞ്ചാം വാർഡിലാണ് ഇവരുടെ വീട്. രണ്ടുപേരുടെയും കന്നിയങ്കമാണിത്. ഇരുവരും സർക്കാർ സർവീസിൽ നിന്നുംവിരമിച്ചവരാണ്. ബിഎസ്എഫ് വിമുക്ത ഭടനാണ് രാമകൃഷ്ണൻ. ജോലിയിൽ നിന്നു വിരമിച്ച ശേഷം നാട്ടിൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. ഉഷാകുമാരി സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാൻ പോസ്റ്റിൽ നിന്നാണ് വിരമിച്ചത്. രാമകൃഷ്ണന്റെ സ്ഥാനാർഥിത്വം ആദ്യ ചർച്ചകളിൽ തന്നെ തീരുമാനമായിരുന്നു. കഴിഞ്ഞദിവസമാണ് ഉഷാകുമാരി മത്സരിക്കുന്ന കാര്യം പാർട്ടിയിൽ തീരുമാനമായത്.
Read Moreഭീതിയും നാശവും വിതച്ച് ആറാട്ടുപുഴയിൽ ഇടിമിന്നൽ; വ്യാപക നാശനഷ്ടം; മിന്നലേറ്റ് തെങ്ങ് വിണ്ടുകീറി
ഹരിപ്പാട്: ഭീതിയും നാശവും വിതച്ച് ആറാട്ടുപുഴയിൽ ഇടിമിന്നൽ. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് കിഴക്കുഭാഗത്താണ് ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായത്.ആറാട്ടുപുഴ മാമൂട്ടിൽ സലാഹുദീന്റെ വീട്ടിൽ വലിയ നാശമുണ്ടായി. അടുക്കളപ്പാതകം ഉൾപ്പെടെ വീടിന്റെ പലഭാഗവും പൊട്ടിച്ചിതറി. കെഎസ്ഇബി മീറ്റർ കത്തിപ്പോയി. രണ്ടു ഫാനും നശിച്ചു. മുറ്റത്തുനിന്ന തെങ്ങും മിന്നലേറ്റ് പൊട്ടിക്കീറി. വലിയ തീഗോളങ്ങൾ കണ്ടു ഭയന്നുപോയെന്ന് സലാഹുദീൻ പറഞ്ഞു. പുറത്തായിരുന്ന ഇദ്ദേഹം തിരികെ വീട്ടിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് മിന്നൽ ഉണ്ടാകുന്നത്. ഈ സമയം മകൾ ബീമ അടുക്കളയിൽ പാചകത്തിലായിരുന്നു. ഫോൺ വന്നതുകാരണം ബീമ വാതിൽഭാഗത്തേക്കു മാറിയത് ഭാഗ്യമായി. തെക്കേക്കണ്ടത്തിൽ ഹുസൈന്റെ വീടിന്റെ ചുവരുകൾക്ക് വിള്ളലുണ്ടായി. ഇവിടെ ഫാനുകൾ ഉൾപ്പെടെ കത്തി. റിജുഭവനത്തിൽ രാധയുടെ വീട്ടിൽ സെറ്റ്ടോപ് ബോക്സും മൂന്നു ഫാനുകളും ഉപയോഗശൂന്യമായി. ധർമാലയത്തിൽ സുധാമണിയുടെ വീട്ടിലെ ടിവി, മിക്സി, ഫാനുൾപ്പെടെയെല്ലാം നശിച്ചു. നന്ദനത്തിൽ ഓമനക്കുട്ടന്റെ വീട്ടിലെ രണ്ടു എസികൾക്കും…
Read Moreമുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയും കൂട്ടാളികളും അറസ്റ്റില്‍
അടൂര്‍ : മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂര്‍ പോലീസ് പിടികൂടി. ഇളമണ്ണൂര്‍ മഞ്ജു ഭവനില്‍ രമേശിന്റെ ഭാര്യ മഞ്ജു (28), മുക്കുപണ്ടം പണയം വയ്ക്കാന്‍ ഏല്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തന്‍വീട്ടില്‍ നിഖില്‍ (ജിത്തു, 27), അടൂര്‍ കനാല്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ചിറയന്‍കീഴ് സ്വദേശിയായ സരള ഭവനില്‍ സജിത്ത് (30) എന്നിവരാണ് പിടിയിലായത്. അടൂര്‍ സ്റ്റേഷന് പരിധിയില്‍ ഇളമണ്ണൂര്‍ ആദിയ ഫിനാന്‍സ്, പാണ്ടിയഴികത്ത് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് 1.75 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് രാഘവനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്ത കേസില്‍ മഞ്ജു പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇവരെ നൂറനാട്…
Read Moreമണ്ഡല, മകരവിളക്ക് തീര്‍ഥാടനം; നാളെ വൈകിട്ട് അഞ്ചിന് നട തുറക്കും; വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാർ ചുമതലയേൽക്കും
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ വിളക്ക് തെളിക്കും. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷം നിയുക്ത മേല്‍ശാന്തിമാരെ കൈപിടിച്ച് ആദ്യം പടി കയറ്റും. നിയുക്ത മേല്‍ശാന്തിമാര്‍ ദര്‍ശനം നടത്തി സന്നിധാനത്തു തങ്ങും. ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ഇ.ഡി. പ്രസാദിന്റെയും മാളികപ്പുറം മേല്‍ശാന്തി മനു നന്പൂതിരിയുടെയും അഭിഷേക ചടങ്ങുകള്‍ സന്ധ്യയോടെ സന്നിധാനത്ത് നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. തിങ്കളാഴ്ച വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറക്കുന്നത്.പുലര്‍ച്ചെ മൂന്ന് മുതല്‍ ഉച്ചക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി 11വരെയുമായിരിക്കും ദര്‍ശനം. നെയ്യഭിഷേക ചടങ്ങുകളും വൃശ്ചികം ഒന്നു മുതല്‍ ഉണ്ടാകും.ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസംവരെ 18…
Read Moreപൊടിമീൻപോലും കിട്ടുന്നില്ല; കാലാവസ്ഥാവ്യതിയാനവും കടലിലെ ഒഴുക്കും: തീരദേശം വീണ്ടും പട്ടിണിയിൽ
അമ്പലപ്പുഴ: കാലാവസ്ഥ വ്യതിയാനവും കടലിലെ ഒഴുക്കും ശക്തമായതോടെ തീരദേശം വീണ്ടും പട്ടിണിയിൽ. രണ്ടു ദിവസമായി കടലിൽ പോകുന്ന പൊന്തുവലക്കാർക്കും നിരാശ മാത്രമാണ് ബാക്കി . പൊടിമീൻപോലും കിട്ടുന്നില്ല. ചാകരപ്രദേശമായ തോട്ടപ്പള്ളി ഹാർബറിൽനിന്നു തുടർച്ചയായി മത്സ്യബന്ധനത്തിനു പോയ ചില നീട്ടുവള്ളങ്ങൾക്ക് ഒഴാഴ്ച മുമ്പുവരെ മത്തി കിട്ടിയിരുന്നെങ്കിൽ അവർക്കും ഇന്ധനച്ചെലവു മാത്രം മിച്ചമായാണ് കരയ്ക്കെത്തിയത്. ഒരു ദിവസം മത്സ്യബന്ധനത്തിനു പോയി തിരികെയെത്തുമ്പോൾ 5000 രൂപ ഇന്ധനച്ചെലവു മാത്രമാകും. തൊഴിലാളികളുടെ ഭക്ഷണച്ചെലവു വേറെയും. ഇതിനുള്ള മത്സ്യം പോലും കിട്ടാതായതോടെ വള്ളവും വലയും കരയ്ക്കു കയറ്റിയിരിക്കുകയാണ് ഭൂരിഭാഗം തൊഴിലാളികളും.
Read Moreസ്വകാര്യബസുകളുടെ തോന്നുംപടി യാത്ര; പത്തനംതിട്ടയിൽ രാത്രിയാത്രക്കാര്‍ പെരുവഴിയില്‍
പത്തനംതിട്ട: സ്വകാര്യബസുകളുടെ രാത്രി യാത്ര തോന്നുംപടിയായതോടെ രാത്രി യാത്രക്കാര്‍ പെരുവഴിയില്‍. ചെങ്ങന്നൂര്‍, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയാണ് ബുദ്ധിമുട്ടിലായത്.ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാത്രി എട്ടിനുശേഷം ബസുകള്‍ പത്തനംതിട്ടയിലേക്കില്ലെന്നതാണു സ്ഥിതി. രാത്രി യാത്രയ്ക്ക് പത്തനംതിട്ട ബസുകള്‍ക്ക് പെര്‍മിറ്റുണ്ടെങ്കിലും ഇവയില്‍ പലതും ഓടുന്നില്ല. വേണാട്, വന്ദേഭാരത്, പാലരുവി തുടങ്ങി സ്ഥിരം ട്രെയിനുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പത്തനംതിട്ടയിലേക്ക് ചെങ്ങന്നൂരില്‍ നിന്നു യാത്രാസൗകര്യം ലഭ്യമല്ല.പത്തനംതിട്ട, കോന്നി, റാന്നി, കോഴഞ്ചേരി മേഖലകളിലേക്ക് നിരവധി യാത്രക്കാരാണ് ചെങ്ങന്നൂരില്‍ ട്രെയിനുകളില്‍ ഇറങ്ങുന്നത്. ഇവര്‍ക്കുള്ള യാത്രാ സൗകര്യം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നു ലഭിക്കുന്നില്ല. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ബസുകള്‍ നിര്‍ത്തിയതോടെയാണ് യാത്രാക്ലേശം രൂക്ഷമായത്.രാത്രി എട്ടിനുശേഷം പത്തനംതിട്ട ഭാഗത്തേക്കു പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ചില ബസുകള്‍ രാത്രികാല ട്രിപ്പ് റദ്ദാക്കുകയുമാണ്. തിരുവല്ലയില്‍ മത്സരയോട്ടംതിരുവല്ല: തിരുവല്ലയില്‍ നിന്ന് റാന്നിയിലേക്ക് പുറപ്പെടുന്ന രാത്രികാല കെഎസ്ആര്‍ടിസി, സ്വകാര്യ…
Read Moreശബരിമല തീർഥാടനം; വെള്ളക്കര കുടിശികയിനത്തിൽ ദേവസ്വം ബോര്‍ഡ് നല്‍കാനുള്ളത് 17 കോടി
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്‍ക്കലെത്തി നില്ക്കവേ പത്തനംതിട്ടയില്‍ ജല അഥോറിറ്റിക്ക് വെള്ളക്കരം കുടിശിക ഇനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കാനുള്ളത് 17 കോടി രൂപ. കുടിശിക കൂടിയതിനേ തുടര്‍ന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെയും ജലഅഥോറിറ്റിയുടെയും ഉദ്യോഗസ്ഥരെ വിളിച്ചു ചര്‍ച്ച നടത്തിയിരുന്നു. നിലവിലുണ്ടായിരുന്ന കുടിശികയില്‍ മൂന്നിലൊന്ന് തുക അടിയന്തരമായി നല്കാന് നിര്‍ദേശിക്കുകയും ചെയ്തു. കേസ് വീണ്ടും 26നു പരിഗണികനിരിക്കേ തുക അടയ്ക്കാനും തുടര്‍കാര്യങ്ങള്‍ നിരീക്ഷിക്കാനും ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിക്കാനും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ദേവസ്വം ബോര്‍ഡ് ആറു കോടി അടച്ചത്. പിന്നീടുള്ള കുടിശിക തുകയാണ് 17 കോടി രൂപ. ജനറല്‍ ആശുപത്രിക്ക് 4.39 കോടി കുടിശികപത്തനംതിട്ട ജില്ലയിലെ ഇതര സ്ഥാപനങ്ങളില്‍ ജനറല്‍ ആശുപത്രി 4.39 കോടി, കോന്നി മെഡിക്കല്‍ കോളജ് 33 ലക്ഷം.പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് 56.08 ലക്ഷം, കോഴഞ്ചേരി 21.68 ലക്ഷം,…
Read Moreശബരിമല സ്വര്‍ണപ്പാളി മോഷണം; ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി; 17ന് എസ്ഐടി പരി ശോധന
പത്തനംതിട്ട: ശബരിമലയിലെ കട്ടിള പാളികള്‍, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി. ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്ഐടി നല്കിയ അപേക്ഷ പരിഗണിച്ചാണ് തന്ത്രിയുടെ തീരുമാനം. ഇതനുസരിച്ച് 17ന് ഉച്ചപൂജയ്ക്കുശേഷം പരിശോധന നടത്തും. ശബരിമല നട തുറന്നശേഷം 17ന് ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവനു കലശമാടി അനുജ്ഞ വാങ്ങും. തുടര്‍ന്നായിരിക്കും പരിശോധന.ശബരിമല ശ്രീ കോവിലില്‍ 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019-ല്‍ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്. ഒരിക്കല്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടും. ഇതിന്റെ ഭാഗമായി പാളികളില്‍ ചെമ്പിന്റെ അളവ്, ഗുണനിലവാരം, ഭാരം എന്നിവ…
Read More