ആലപ്പുഴ: കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഉൾ ഹഖ് എന്നയാളാണ് പിടിയിലായത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇയാൾ പിടിയിലായത്. വിവേക് എക്സ്പ്രസിൽ കഞ്ചാവ് നിറച്ച ക്രിക്കറ്റ് ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു. റെയില്‍വേ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ. 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് കൈവശമുണ്ടായിരുന്നു. ഒഡീഷയില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കളിപ്പാട്ടം വില്പനക്ക് എത്തിയതാണെന്ന തരത്തിലാണ് ആദ്യം ഇയാള്‍ പോലീസിനോട് സംസാരിച്ചത്.
Read MoreCategory: Alappuzha
പകൽ ജനറേറ്ററുകൾ കണ്ടുവയ്ക്കും,ഗൂഗിൾ ലൊക്കേഷൻ എടുത്തുവച്ച ശേഷം പുലർച്ചെ മോഷണം; പ്രണവിന്റോ മോഷണഎണ്ണം കേട്ട് ഞെട്ടി പോലീസ്
ചങ്ങനാശേരി: പ്രണവ് മോഷ്ടിച്ചു കടത്തിവിറ്റ ജനറേറ്ററുകളുടെ എണ്ണം മനസിലാക്കിയപ്പോൾ ചങ്ങനാശേരി പോലീസ് ഞെട്ടി. എണ്ണം അമ്പതിലേറെ. ഒന്നിനു പോലും പോലീസ് പിടിയിലായിട്ടില്ല. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു മുന്‍വശത്തുള്ള തട്ടുകടയില്‍ നിന്നു കഴിഞ്ഞ 12ന് ജനറേറ്റര്‍ മോഷണം നടത്തിയ സംഭവത്തിലാണ് കൊല്ലം പരവൂര്‍, നെടുങ്കോളം പ്രേം വില്ല വീട്ടില്‍ ബി.എസ്.പ്രണവിനെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ മാസങ്ങളായി കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജൂസ് കടകള്‍, ചായ് വാല കടകള്‍, തട്ടുകടകള്‍ എന്നിവയുടെ പൂട്ട് തകര്‍ത്ത് ജനറേറ്റര്‍ മോഷ്ടിച്ചു കൊണ്ടുപോയി മറിച്ചു വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പകല്‍ സമയങ്ങളില്‍ മോഷ്ടിക്കേണ്ട സ്ഥലങ്ങള്‍ വന്നു കണ്ട് ഗൂഗിള്‍ ലൊക്കേഷന്‍ എടുത്തു വച്ച ശേഷം പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ച വാഹനത്തില്‍ എത്തിയായിരുന്നു മോഷണം. പോലീസ് ചോദ്യം ചെയ്യലിലാണ് തിരുവല്ല, ചിങ്ങവനം, കൊട്ടാരക്കര,…
Read Moreഭൂമിവില നല്കുന്നതില് വീഴ്ച; കോന്നി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്വകാര്യവ്യക്തിക്കും ഉടമസ്ഥാവകാശം
കോന്നി: ഏറ്റെടുത്ത സ്ഥലത്തിന്റെ വില നല്കുന്നതില് വീഴ്ച ഉണ്ടായതിനേ തുടര്‍ന്നുള്ള ഹൈക്കോടതി ഉത്തരവിനു പിന്നാലെ കോന്നി കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഒരു ഭാഗം ഉടമയ്ക്ക് തിരികെ നല്കി. കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഭാഗമായി നിര്‍മിച്ച കെട്ടിടത്തിലെ പ്രധാനഭാഗമാണ് സ്വകാര്യ വ്യക്തിക്കു ലഭിച്ചത്. കോന്നി ചേരിയില്‍ വീട്ടില്‍ രവി നായര്‍ക്കാണ് 1.10 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തിരികെ ലഭിച്ചത്. 2011-ല്‍, കെഎസ്ആര്‍ടിസി സബ് ഡിപ്പോ നിര്‍മാണത്തിനായി പാടശേഖരമായിരുന്ന സ്വകാര്യ ഭൂമി ഏറ്റെടുത്തിരുന്നു. വിവിധ സ്വകാര്യ വ്യക്തികളില്‍ നിന്നായി ഏകദേശം മൂന്ന് ഏക്കറോളം ഭൂമിയായിരുന്നു ഇത്തരത്തില്‍ ഏറ്റെടുത്തത്. 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ പാടശേഖരം കരഭൂമിയായി മാറ്റുകയും ചെയ്തു. അതേസമയം, സര്‍വേനമ്പര്‍ 2073/10ല്‍പെട്ട രവി നായരുടെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച നടപടികള്‍ ഒന്നും പൂര്‍ത്തിയാക്കാതെ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും മുന്നോട്ട് പോകുകയായിരുന്നു. ഭൂമിയുടെ വിലനിശ്ചയമോ, ആധാര…
Read Moreബൈക്കിനു സൈഡ് കൊടുത്തില്ല; നവദമ്പതികളെ കാര്‍ തടഞ്ഞ് ആക്രമിച്ചു; നാലുപേര്‍ അറസ്റ്റില്‍
മല്ലപ്പള്ളി: വിവാഹദിനത്തില്‍ ഫോട്ടോഷൂട്ടിനായി കാറില്‍ സഞ്ചരിച്ച നവദമ്പതികളെ ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ച് തടഞ്ഞ് ആക്രമിച്ച സഹോദങ്ങളായ മൂന്ന് പേരുള്‍പ്പെടെ നാലുപേരെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കല്ലുപ്പാറ നെടുമ്പാറ മണ്ണഞ്ചേരി മലയില്‍ വീട്ടില്‍ അഭിജിത്ത് അജി (27), സഹോദരന്മാരായ അഖില്‍ജിത്ത് അജി (25), അമല്‍ ജിത്ത് അജി (22), പുറമറ്റം വലിയപറമ്പില്‍ വീട്ടില്‍ മയൂഖ്നാഥ് (20) എന്നിവരാണ് പിടിയിലായത്. കോട്ടയം കുറിച്ചി സ്വദേശിനി 29 കാരിയും നവവരന് മുകേഷ് മോഹന്‍ (31) എന്നിവര്‍ക്കു നേരെയാണ് കഴിഞ്ഞ 17നു വൈകുന്നേരം ആക്രമണമുണ്ടായത്. വിവാഹശേഷം നവവരന്റെ വീട്ടില്‍ വന്ന വാഹനങ്ങള്‍, പിന്നില്‍ സഞ്ചരിച്ച അഭിജിത്തിന്റെ ബൈക്കിനു വശം കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്ലൂപ്പാറ നെടുമ്പാറയിലാണ് സംഭവം. വധൂവരന്മാര് യാത്രചെയ്ത കാറില്‍ ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു. കാറിന്റെ മുന്നില്‍ കയറി തടഞ്ഞുനിര്‍ത്തിയ ശേഷം, അഭിജിത്ത് ഇടതുവശത്ത് എത്തി, അസഭ്യംപറഞ്ഞശേഷം ഗ്ലാസ് താഴ്ത്തിച്ചശേഷം…
Read Moreകായംകുളത്ത് കോൺഗ്രസ്-സിപിഎം സംഘർഷം; ഡിസിസി സെക്രട്ടറിക്കും പോലീസുകാർക്കും പരിക്ക്
കായംകുളം: പ്രകടനത്തിനിടെ ഉണ്ടായ വാക്കേറ്റം കായംകുളത്ത് കോൺഗ്രസ്-സിപിഎം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ ഡിസിസി സെക്രട്ടറി ഉൾപ്പെടെ കോൺഗ്രസ് നേതാക്കന്മാർക്കും ഡിവൈഎഫ്ഐ നേതാക്കന്മാർക്കും പോലീസുകാർക്കും പരിക്കേറ്റു. ഡിസിസി സെക്രട്ടറി കെ. പുഷ്പദാസ്, സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി, ഡിവൈഎഫ്ഐ നേതാക്കന്മാരായ ജില്ലാ കമ്മിറ്റി അംഗം മീനിസ, ബ്ലോക്ക് കമ്മിറ്റി അംഗം അതുൽജിത്ത, കാശി, അനന്തു എന്നിവർക്കും സംഘർഷം നിയന്ത്രിക്കാനെത്തിയ കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്കും പരിക്കേറ്റു. കഴിഞ്ഞദിവസം വനിത പോളിടെക്നിക് കോളജിൽ 13 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവരെ സന്ദർശിക്കാനെത്തിയ യൂത്ത് കോൺഗ്രസ് കെഎസ് യു നേതാക്കന്മാരെ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി ആരോപണം ഉയർന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം…
Read Moreജി. സുധാകരനെ അധിക്ഷേപിച്ച ലോക്കൽ കമ്മിറ്റിയംഗം മിഥുൻ അറസ്റ്റിൽ; കേസിന്റെ ഭാഗമായി ഫോൺ പിടിച്ചെടുത്ത് പോലീസ്
അമ്പലപ്പുഴ: മുൻമന്ത്രി ജി. സുധാകരനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരനും സിപിഎം അമ്പലപ്പുഴ തെക്ക് ലോക്കൽ കമ്മിറ്റി അംഗവുമായ മിഥുനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനുശേഷം പിന്നീട് ജാമ്യം നൽകി വിട്ടയച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഫോൺ കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച ആലപ്പുഴയിൽ പ്രൗഡ് കേരള എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ സമുഹ നടത്തത്തെ അഭിനന്ദിച്ച് ജി. സുധാകരൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും ലഹരിക്കെതിരെയുള്ള പോരാട്ടം ഏറ്റെടുക്കണമെന്നാണ് അദ്ദേഹം അഭ്യർഥിച്ചത്. ഇതിന് താഴെയാണ് മിഥുൻ ജി. സുധാകരനെ ആക്ഷേപിച്ച് കമന്റിട്ടത്. തുടർന്ന് ജി. സുധാകരൻ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി സിഐക്കു പരാതി നൽകിയതിനെത്തുടർന്നാണ് നടപടി.
Read Moreജെയ്നമ്മയുടെ കൊലപാതകം: ചേർത്തലയിൽ നിന്നും ഏറ്റുമാനൂരിലേക്ക് ഫ്രിഡ്ജ് വാങ്ങിയതെന്തിന്; ഉത്തരം പറയാതെ സെബാസ്റ്റ്യൻ
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ കൊല ചെയ്ത കേസില്‍ ചേര്‍ത്തല സ്വദേശി സി.എം. സെബാസ്റ്റ്യന്റെ ജുഡീഷല്‍ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടു ഘട്ടങ്ങളിലായി 14 ദിവസം പോലീസ് ടീം ചോദ്യം ചെയ്തിട്ടും കൃത്യതയുള്ള മറുപടി നല്കാന് പ്രതി തയാറായിട്ടില്ല. ജെയ്നമ്മയ്ക്കു പുറമെ സെബാസ്റ്റ്യനുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന മൂന്നു സ്ത്രീകളുടെ തിരോധാനത്തിലും ഉത്തരങ്ങള്‍ ഇയാളില്‍നിന്ന് ലഭിച്ചിട്ടില്ല. ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഫലം ലഭിക്കാതെ അന്വേഷണം അടുത്തഘട്ടം മന്നോട്ടുപോകില്ല. ശരീരഭാഗം ജെയ്നമ്മയുടേതല്ലെങ്കില് കാണാതായ ബിന്ദു, ഐഷ, സിന്ധു എന്നിവരില്‍ ഒരാളുടേതാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ജെയ്നമ്മയുടെ മൃതദേഹം എവിടെ മറവുചെയ്തു എന്നത് കണ്ടെത്തണം. ഡീസല്‍ ഒഴിച്ച് ശരീരം കത്തിച്ചതിനാലാണ് അസ്ഥികളുടെ ഡിഎന്‍എ ഫലം വൈകുന്നത്. കസ്റ്റഡിയില്‍ ക്രൈംബ്രാഞ്ച് വ്യക്തമായ തെളിവുകളോടെ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രതി മൗനം പാലിക്കുകയോ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്. പ്രമേഹരോഗിയാണെന്നും ക്ഷീണമുണ്ടെന്നുമാണ് വിശദീകരണം.…
Read Moreശാരീരികോപദ്രവം ഭയന്ന് വാടകവീട്ടിലേക്ക് മാറിയ യുവതിയെ ബിയര്‍കുപ്പി കൊണ്ട് കുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവല്ല: ഭര്‍ത്താവിന്റെ ശാരീരികോപദ്രവം ഭയന്ന് അമ്മയ്ക്കൊപ്പം വാടകവീട്ടില്‍ താമസിച്ചു വന്നിരുന്ന യുവതിയെ വീടുകയറി ആക്രമിച്ചു. ബിയര്‍ കുപ്പികൊണ്ടുള്ള ഭര്‍ത്താവിന്റെ ആക്രമണത്തില്‍ 30 കാരിക്ക് ഗുരുതര പരിക്ക്. വധശ്രമത്തിനു കേസെടുത്ത തിരുവല്ല പോലീസ് യുവതിയുടെ ഭര്‍ത്താവ് തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമൂട്ടില്‍ വീട്ടില്‍ എം. കെ. രാജേഷി (39)നെ അറസ്റ്റ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഏഴുവര്‍ഷം മുമ്പ് വിവാഹിതരായവരാണ് ഇരുവരും. മദ്യലഹരിയില്‍ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമെന്ന് യുവതി പോലീസിനു മൊഴി നല്കി. തുടര്‍ന്ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസം മാറിയ യുവതിയെ കഴിഞ്ഞ പത്തിനു രാവിലെ 9.30 ന് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു. യുവതിയെ തള്ളിത്താഴെയിട്ടശേഷം ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും കുപ്പി പൊട്ടിയപ്പോള്‍ അതുപയോഗിച്ച് കഴുത്തിലും താടിയിലും നെഞ്ചിലും കുത്തി മുറിവേല്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു.…
Read Moreകരുവാറ്റയിൽ ടിപ്പർ മോഷണം: മുഖ്യപ്രതി പിടിയിൽ; പോലീസ് നടത്തിയത് നാടകീയ അന്വേഷണം
ഹരിപ്പാട്: ദേശീയപാത നിർമാണത്തിന് ഉപയോഗിച്ച ടിപ്പർ ലോറി കരുവാറ്റയിൽ നിന്നു മോഷ്ടിച്ച് തമിഴ്നാട്ടിലേക്കു കടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ നാരായ ണപ്പാറ ചാവശ്ശേരി ഉളിയിൽ നൗഷാദ് (46) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ലോറി കടത്തിക്കൊണ്ടുപോയ കോഴിക്കോട് കൊയിലാണ്ടി കൂത്താളി പൈതോത്ത് പേരാമ്പ്ര കാപ്പുമ്മൽ കെ.എം.മുജീബ് റഹ്മാൻ(35), തൃശ്ശൂർ ചാവക്കാട് കണ്ണിക്കുത്തി അമ്പലത്ത് എ.എസ്.ഷെഫീക് (25) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നൗഷാദ് മാലമോഷണം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. ജൂൺ 23ന് മോഷണം പോയ ലോറി, വിശ്വസമുദ്ര കമ്പനിയുടെ കോൺട്രാക്ട് പണിക്ക് ഉപയോഗിച്ചിരുന്നു. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ആലപ്പുഴ എസ്പി മോഹനചന്ദ്രന്റെ നിർദേശപ്രകാരം തമിഴ്നാട് പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളെ ആദ്യം പിടികൂടി. മലപ്പുറത്ത് നിന്നുള്ള ഒരാൾ വണ്ടിക്കൂലി വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹരിപ്പാട് നിന്നു ലോറി മോഷണം നടത്തിയതെന്ന് ഇവർ വെളിപ്പെടുത്തി. പോലീസ് നടത്തിയത് നാടകീയ…
Read Moreമത്സ്യമേഖല ഉണർന്നു,വിലയും കുറഞ്ഞു; ഇറച്ചിക്കോഴിയെ കൈവിട്ട് മലയാളികൾ; ഇറച്ചിവില നൂറിനരികിലേക്ക്
അമ്പലപ്പുഴ: മത്സ്യമേഖല ഉണർന്നു. ഇറച്ചി ക്കോഴിവില താഴോട്ട്. കഴിഞ്ഞ ഒരാഴ്ച മുമ്പുവരെ കാലവർഷം ശക്തിപ്രാപിക്കുകയും വള്ളങ്ങൾ കടലിൽ പോകാതിരിക്കുകയും ചെയ്തതോടെ വിപണിയിൽ മൽസ്യക്ഷാമം രൂക്ഷമായി. മത്തി അടക്കമുള്ള മൽസ്യങ്ങൾക്ക് ഈ സമയം കിലോയ്ക്ക് 450 രൂപ വരെയെത്തി. മീൻ വാങ്ങിയാൽ കൈ പൊള്ളുന്നതുകൊണ്ട് പലരും കോഴിയിറച്ചിയെ ആശ്രയിച്ചു. എന്നാൽ ഈ സമയം മുതലാക്കി കോഴിക്കും വില കുതിച്ചുകയറി. ഇറച്ചി കിലോയ്ക്ക് 270 രൂപ വരെയെത്തി.പക്ഷേ മഴ മാറി കഴിഞ്ഞ ദിവസം മുതൽ മൽസ്യവിപണി സജീവമായതോടെ കോഴി യിറച്ചിവില ഇടിഞ്ഞു. കിലോയ്ക്ക് 250 രുപയായിരുന്ന ഇറച്ചി ഇന്നലെ 170 രൂപയ്ക്കാണു വിറ്റത്. എന്നാൽ പല ഇറച്ചിവിൽപ്പനശാലകളിലും തോന്നിയ വിലയിട്ടു വിൽക്കുന്നതായും ആക്ഷേപമുണ്ട്. എന്തായാലും ചാകരയിലെ വില്ലനായ നാടൻ മത്തി അടക്കം സുലഭമായി മീൻവരവ് വിപണിയിൽ കൂടുന്നതോടെ കോഴിയിറച്ചിവില ഇനിയും താഴാനാണുസാധ്യത.
Read More