പന്തളം: വസ്തു ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അടൂര്‍ താലൂക്കിലെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി കഴുത്തുംമൂട്ടില്‍ ജയപ്രകാശാണ് പിടിയിലായത്. ലൊക്കേഷന്‍ സ്കെച്ചിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് വിജിലൻസ് ഡിവൈഎസ്പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പറന്തല്‍ പള്ളിക്ക് സമീപമുള്ള സ്ഥലത്തിന്റെ ഫീല്‍ഡ് മെഷര്‍ ബുക്കിനും ലൊക്കേഷന്‍ സ്കെച്ചിനുമായി അപേക്ഷ നല്കിയ ആനയടി സ്വദേശിയില്‍ നിന്നാണ് ജയപ്രകാശ് കൈക്കൂലി വാങ്ങിയത്. എഫ്എം ബുക്കിനായി 1500 രൂപ വാങ്ങിയിരുന്നു. ലൊക്കേഷന്‍ സ്കെച്ചിനു വേണ്ടി വീണ്ടും 1000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതില്‍ 500 രൂപ വില്ലേജ് ഓഫീസര്‍ക്ക് നല്കാന് വേണ്ടിയാണെന്ന് ഇയാള്‍ പരാതിക്കാരനോട് പറഞ്ഞിരുന്നു. പണം നല്‍കാതെ ലൊക്കേഷന്‍ സ്കെച്ച് കിട്ടില്ലെന്ന് വന്നപ്പോഴാണ് സ്ഥലം ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം…
Read MoreCategory: Alappuzha
പ്രകൃതിയോടുള്ള കരുതൽ; നെല്ലിയാന്പതിയിലെ പ്ലാസ്റ്റിക് ശേഖരണത്തിൽ പങ്കാളികളായി റാന്നിയിലെ അധ്യാപക ദന്പതികൾ
റാന്നി: അവധിക്കാല സന്തോഷങ്ങൾക്കിടയിലും പ്രകൃതിയോടുള്ള കരുതലിൽ റാന്നിയിലെ അധ്യാപക ദന്പതികൾ. വനത്തിനകത്തേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറുന്ന നേച്ചർ ഗ്വാർഡ്സ് ഇനിഷ്യേറ്റീവ് വോളണ്ടിയർമാരായാണ് പഴവങ്ങാടി ഗവ. യുപി സ്കൂൾ ശാസ്ത്രാധ്യാപികയും ശാസ്ത്ര പാഠപുസ്തക രചനാ സമിതിയംഗവുമായ എഫ്. അജിനിയും റാന്നി ബിപിസി ഷാജി എ. സലാമും പങ്കെടുത്തത്. ലവ് പ്ലാസ്റ്റിക്, ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ശ്രദ്ധേയയാണ് അജിനി ടീച്ചർ. നെല്ലിയാമ്പതിയിലും അട്ടപ്പാടിയിലും വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യനിർമാർജനം, കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങൾ, അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പരിപാടികൾ എന്നിവയാണ് എൻജിഐയുടെ പ്രധാന പ്രവർത്തനങ്ങൾ. അവധിക്കാലത്ത് ഇത്തരം പ്രവർത്തനങ്ങളോടൊപ്പം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ശാസ്ത്ര കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിർമിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുമെന്ന് അജിനി ടീച്ചർ പറഞ്ഞു. മൊബൈൽ ഫോണിൽനിന്ന് കുട്ടികളുടെ ശ്രദ്ധ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് മാറ്റുന്നതിനും മാതൃകയാകുന്നതിനുമാണ് ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നത്.…
Read Moreഫേസ്ബുക്കില്‍ പ്രകോപനപരമായ പോസ്റ്റുകള്‍; ബിജെപി നേതാവിന്റെ പരാതിയിൽ ആസാം സ്വദേശി അറസ്റ്റിൽ
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത ആസാം സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. ഇദ്രിഷ് അലി(23)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള നാല്ക്കാലിക്കല് പാലത്തിനു സമീപം മത്സ്യക്കച്ചവടം നടത്തുകയാണ് ഇയാള്‍. പ്രധാനമന്ത്രിയേയും മറ്റു നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടതായുള്ള ബിജെപി ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
Read Moreഅറ്റകുറ്റപ്പണികള്‍ മുടങ്ങി; അധികൃതരുടെ അനാസ്ഥയിൽ തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ ദ്രവിച്ച നിലയില്‍
അമ്പലപ്പുഴ: അറ്റകുറ്റപ്പണികള്‍ കൃത്യസമയത്തു നടത്താത്തതിനെത്തുടര്‍ന്ന് തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ തുരുമ്പെടുത്ത നിലയില്‍. വെള്ളപ്പൊക്ക കാലത്ത് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാന്‍ സഹായിക്കുന്നതാണ് തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍. നാല്പതു ഷട്ടറുകളാണ് സ്പില്വേയ്ക്കുള്ളത്. ഇതില്‍ 39 ഷട്ടറുകളും തുറന്നിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് ഒരു ഷട്ടര്‍ തകര്‍ന്നിരുന്നു. ഏഴാം നമ്പര്‍ ഷട്ടറാണ് തകര്‍ന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പു തകര്‍ന്ന ഷട്ടര്‍ ഇതുവരെ നന്നാക്കിയിട്ടില്ല. അന്നുമുതല്‍ ആ ഷട്ടര്‍ തുറക്കാനായിട്ടില്ല. കൂടാതെ ബാക്കിയുള്ളവയില്‍ അഞ്ചോളം ഷട്ടറുകളുടെ അയണ്‍ റോപ്പ് പൊട്ടിയിട്ടുമുണ്ട്. പുതിയ റോപ്പുകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും ജലവകുപ്പിലെ മെക്കാനിക്കല്‍ വിഭാഗം ഇതുവരെ റോപ്പുകള്‍ ഘടിപ്പിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജലവകുപ്പ് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ല. 2016-17 കാലത്താണ് പുതിയ ഷട്ടറുകള്‍ സ്ഥാപിച്ചത്. പിന്നീട് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടേയില്ല. പകുതിയില്‍ അധികം ഷട്ടറുകള്‍ ദ്രവിച്ച നിലയിലാണ്. ഇവയുടെ മോട്ടോറുകളും…
Read Moreവ്യാജ ലൈസൻസുമായി ആസാം സ്വദേശി പിടിയിൽ; മകന്റെ ലൈസൻസ് തിരുത്തിയാണ് വ്യാജൻ നിർമിച്ചതെന്ന് കുറ്റസമ്മതം
ചേർത്തല: മകന്റെ ലൈസൻസ് ഉപയോഗിച്ച് വ്യാജ ലൈസൻസ് നിർമിച്ച ആസാം സ്വദേശി പിടിയിലായി. കുത്തിയതോട് ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ എയ്സ് വാഹന ഡ്രൈവറായ ആസാം റാവ്മാരി നഗൂൺ അഹിദുൾ ഇസ്ലാമി (50) നെയാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെയാണ് ലൈസൻസ് വ്യാജമായി ആസാമിൽ നിർമിച്ചതാണെന്ന് അഹിദുൾ ഇസ്ലാം സമ്മതിച്ചത്. മകന്റെ അസൽ ലൈസൻസിൽ ഫോട്ടോ, ഒപ്പ്, പേര്, ജനനത്തീയതി എന്നിവ തിരുത്തിയാണ് നിർമിച്ചത്. ആക്രി സാധനങ്ങൾ എടുത്ത് വിൽപ്പന നടത്തുന്ന ഇയാൾ വാടകയ്ക്ക് എടുത്ത ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് ആർസി ഓണർക്കെതിരേ നടപടിയെടുത്തതായും തുടർ അന്വഷണത്തിനായി കേസ് പോലീസിന് കൈമാറിയതായും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് പറഞ്ഞു.
Read Moreകോന്നി ഇക്കോ ടൂറിസം കേന്ദ്രം നവീകരണത്തിൽ ക്രമക്കേട്;സമഗ്രമായ അന്വേഷണം വേണം
കോന്നി: കോന്നി ഇക്കോ ടൂറിസം കേന്ദ്രം നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം അട്ടിമറിച്ചു. ഒരാഴ്ച മുന്‍പ് നാലുവയസുകാരന്റെ ദാരുണാന്ത്യത്തിനു കാരണമായത് ആനത്താവളത്തിലെ ജീവനക്കാരുടെ നിഷ്ക്രിയത്വവും നിർമാണത്തിലെ അപാകതയുമാണെന്നു വ്യക്തമായതാണ്. ഇതിനു മുന്‍പും കുട്ടികൾക്ക് ആനത്താവളത്തിലെ കളി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് അപകടങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. നിലവാരം കുറഞ്ഞ കളി ഉപകരണങ്ങൾ അശാസ്ത്രീയമായി സ്ഥാപിച്ചതു സംബന്ധിച്ച പരാതികളിലാണ് അന്വേഷണം അട്ടിമറിച്ചത്. ആനത്താവളത്തിൽ കുട്ടികൾക്കായി നിർമിച്ചിരിക്കുന്ന പാർക്കും അതിലെ കളി ഉപകരണങ്ങൾ കളിപ്പാട്ടങ്ങൾ, വിനോദോപാധികൾ എന്നിവയെല്ലാം കാലപ്പഴക്കം ചെന്നതും അശാസ്ത്രീയമായി നിർമിച്ചവയുമാണ്. കുട്ടികൾക്കായുള്ള സീസോ പാർക്ക് തുടക്കത്തിൽ മാത്രമാണ് കുഴപ്പമില്ലാതെ പ്രവർത്തിച്ചത്. കുട്ടികൾ തെന്നി ഇറങ്ങുന്ന കളി ഉപകരണത്തിന്റെ നിർമാണവും അശാസ്ത്രീയമായാണ്.കുത്തനെയുള്ള പൈപ്പിൽ ഇരുമ്പ് പാളിയിലുടെ ഉയരത്തിൽ നിന്നും തെന്നി ഇറങ്ങിയ രണ്ട് കുട്ടികൾക്ക് നട്ടെല്ലു സംബന്ധമായ പ്രശ്നം മുമ്പ് ഉണ്ടായിട്ടുണ്ട്. ഇതിലേക്ക് കയറിയ ഒരു കുട്ടി പടികളിൽ നിന്നും തെന്നി…
Read Moreനാലരവയസുകാരി മകള്‍ക്കുനേരേ ലൈംഗികാതിക്രമം; പിതാവിന് 18 വര്‍ഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി
ചേര്‍ത്തല: നാലരവയസുകാരിയായ മകള്‍ക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പിതാവിന് 18 വര്‍ഷം തടവും ഒന്നരലക്ഷം പിഴയും ശിക്ഷ. ഫോര്‍ട്ടുകൊച്ചി തുരുത്തിവെളി കോളനി നസിയത്തു വീട്ടില്‍ ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് തൃച്ചാറ്റുകുളം ചെട്ടുകാട് വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന യുവാവിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി കെ.എം. വാണി ശിക്ഷിച്ച് ഉത്തരവായത്. 2022 ഓഗസ്റ്റ് അഞ്ചിന് പൂച്ചാക്കല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മ ജോലിക്കു പോയ സമയം കുട്ടിയെ സ്കൂളില്‍നിന്നു വിളിച്ചുകൊണ്ടുവന്ന് ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടിയില്‍നിന്നു കാര്യങ്ങള്‍ മനസിലാക്കിയ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. മൂന്നു വകുപ്പുകളിലായി ആറുവര്‍ഷം വീതമാണ് തടവും 50,000 പിഴയും വിധിച്ചത്. സബ് ഇന്‍സ്പക്ടര്‍ കെ.ജെ. ജേക്കബിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പോലീസ് ഇന്‍സ്പക്ടര്‍ എം. അജയമോഹനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിനാ കാര്ത്തികേയന്…
Read Moreഅൽസ്ഹൈമേഴ്സ് ബാധിച്ചു കിടപ്പിലായ രോഗിക്ക് ഹോം നഴ്സിന്റെ ക്രൂരമർദനം; ബന്ധുക്കളുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കൊടുമൺ: അൽസ്ഹൈമേഴ്സ് ബാധിച്ച് കിടപ്പിലായ രോഗിയെ ശുശ്രൂഷിക്കാൻ നിയോഗിച്ച പുരുഷ ഹോംനഴ്സ് ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്. മർദനത്തെ തുടർന്ന് അബോധാവസ്ഥയിലായ തട്ട, പറപ്പെട്ടി സന്തോഷ് ഭവനിൽ ശശിധരൻ പിള്ളയെ (60) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിമുക്തഭടനായ ശശിധരൻ പിള്ള കുറച്ചു നാളുകളായി രോഗം ബാധിച്ച് കിടപ്പിലാണ്. ഒന്നര മാസം മുമ്പാണ് പത്തനാപുരം സ്വദേശി വിഷ്ണുവിനെ അടുരിലെ ഏജൻസി വഴി രോഗിയെ പരിചരിക്കാനായി വീട്ടുകാർ നിയമിച്ചത്. ശശിധരൻ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി സ്ഥലത്താണ്. ഏക മകൾ പoനാവശ്യത്തിന് തിരുവനന്തപുരത്തുമാണ്. വീണ് പരിക്കേറ്റുവെന്ന് ഹോംനഴ്സ് പറഞ്ഞതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയപ്പോൾ ഡോക്ടറുടെ സംശയത്തെ തുടർന്ന് ശശിധരൻ പിള്ളയുടെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ ബന്ധുക്കൾ പരിശോധിച്ചു. ഇതിലാണ് ശശിധരൻപിള്ളയെ വിഷ്ണു നഗ്നനാക്കി മർദിച്ച് തറയിലൂടെ വലിച്ചിഴയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചത്. ഇതുസഹിതം…
Read Moreപോക്സോ കേസെടുക്കാൻ വനിതാ എസ്ഐ നടപടി സ്വീകരിച്ചില്ല ; സിഡബ്ല്യുസി നോട്ടീസ് നൽകും
പത്തനംതിട്ട: പോക്സോ കേസ് സംബന്ധിച്ച പരാതിയിൽ നടപടി വൈകിപ്പിച്ച പത്തനംതിട്ട വനിതാ സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ആർ. ഷെമിമോളിൽ നിന്നും വിശദീകരണം തേടി നോട്ടീസ് നൽകുമെന്ന് സിഡബ്ല്യുസി. ഇതു സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്തി വിശദീകരണം തേടാൻ പത്തനംതിട്ട ഡിവൈഎസ്പിക്കാണ് നോട്ടീസ് നൽകുകയെന്ന് സിഡബ്ല്യുസി ജില്ലാ ചെയർമാൻ എൻ. രാജീവ് അറിയിച്ചു. ഴ് വയസുകാരിയെ ട്യൂഷന് ടീച്ചറുടെ പിതാവ് ലൈഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് എസ്ഐ നടപടി എടുക്കാതിരുന്നത്. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഷെമിമോള്‍ പരാതി സ്വീകരിക്കാത്തതിനേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ വഴി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എഴുപതുകാരനെ പോലീസ് അറസ്റ്റു ചെയ്തു. എസ്ഐക്ക് മുന്നില്‍ പിതാവും കുട്ടിയും എത്തിയപ്പോള്പരാതി വിശദമായി കേട്ട എസ്ഐ കേസെടുക്കാതെ ഇവരെ പറഞ്ഞു വിട്ടതായി പറയുന്നു. വനിതാ സ്റ്റേഷനില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ പിതാവ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. അവിടെ…
Read Moreഫേസ്ബുക്ക് പരിചയം; 52കാരിയായ വീട്ടമ്മയില്‍നിന്ന് 6.81 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍
മല്ലപ്പള്ളി: ഫേസ്ബുക്കില്‍ സൃഷ്ടിച്ച പ്രത്യേകഗ്രൂപ്പിലൂടെ പരിചയപ്പെട്ട വീട്ടമ്മയില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലം തൊടി വീട്ടില്‍ സി. കെ. പ്രജിത്താണ് (39) പിടിയിലായത്. തൂവല്‍ കൊട്ടാരം എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട ആനിക്കാട് സ്വദേശിനിയായ 52 കാരിയില്നിന്നു പലതവണയായി 6,80,801 രൂപ പ്രജിത്ത് കൈക്കലാക്കിയെന്നാണ് പരാതി. ഗ്രൂപ്പിന്റെ അഡ്മിന് ആയ ഇയാൾ പല ആവശ്യങ്ങള്‍ പറഞ്ഞും, തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്കിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിള്‍ പേ ചെയ്തു വീട്ടമ്മയില്‍നിന്നു വാങ്ങിയത്. സാമ്പത്തിക തട്ടിപ്പിനിരയായ വീട്ടമ്മ 2024 നവംബര്‍ 24ന് കീഴ്വായ്പൂര് പോലീസില്‍ പരാതി നല്കി. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ കോഴിക്കോട്ട്നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More