കണ്ണൂർ: പർദ ധരിച്ചെത്തി ജ്വല്ലറിയിൽനിന്ന് ഒന്നരപവന്റെ സ്വർണവള മോഷ്ടിച്ച എളയാവൂർ സ്വദേശിനിയെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. എളയാവൂർ സ്വദേശിനിയായ 50 കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ 31 ന് ഉച്ചയ്ക്ക് 1.30 നായിരുന്നുകേസിനാസ്പദമായ സംഭവം. പുതിയ ബസ് സ്റ്റാൻഡിലെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽനിന്നാണ് സ്വർണവള കവർന്നത്. ജ്വല്ലറി ജീവനക്കാരൻ കെ. സജേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പർദ ധരിച്ച് സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്വർണവള കവർന്ന് രക്ഷപ്പെടുകയായിരുന്നു. സ്വർണത്തിൽ കുറവുവന്നതോടെ ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇവർ വള ബാഗിൽ ഇട്ട് പുറത്തേക്ക് പോകുന്നത് കണ്ടത്. ഇന്നലെ വീണ്ടും ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന് പറഞ്ഞ് എത്തിയ 50 കാരിയെ ജീവനക്കാർ തിരിച്ചറിഞ്ഞതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ ടൗൺ പോലീസെത്തി കസ്റ്റഡിയിൽ എടുത്തു. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.…
Read MoreCategory: Kannur
പെരിയ ഇരട്ടക്കൊലക്കേസ്; സിപിഎം വീണ്ടും പിരിവ് തുടങ്ങി; അംഗങ്ങൾ 500 രൂപ, ജീവനക്കാർ ഒരു ദിവസത്തെ ശന്പളം
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി കേസ് നടത്താൻ സിപിഎം വീണ്ടും ഫണ്ട് പിരിവ് തുടങ്ങി. ഇത്തവണ പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പണം പിരിക്കുന്നത്. തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യത്തിൽ കൊലക്കേസ് നടത്തിപ്പിനായി പൊതുജനങ്ങളിൽനിന്നും വ്യാപാരികളിൽനിന്നും മറ്റും നിർബന്ധിത പണപ്പിരിവ് നടത്തുന്നത് വിപരീതഫലം സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഇത്. ജില്ലയിലെ ഓരോ പാർട്ടി അംഗവും ചുരുങ്ങിയത് 500 രൂപയെങ്കിലും നല്കണമെന്നാണ് പാർട്ടി നിർദേശം. എന്നാൽ, മുഴുവൻസമയ പാർട്ടി പ്രവർത്തകർക്ക് ഇതിനുള്ള വരുമാനം എവിടെനിന്ന് ലഭിക്കുമെന്ന കാര്യത്തിൽ പാർട്ടി മൗനം പാലിക്കുകയാണ്. ഈ തുക പരസ്യമായിട്ടല്ലെങ്കിലും പാർട്ടി അംഗങ്ങൾ പൊതുജനങ്ങളിൽ നിന്നും വ്യാപാരികളിലും സംരംഭകരിലും കരാറുകാരിലും മറ്റും നിന്നും പിരിച്ചെടുക്കാൻ തന്നെയാണ് സാധ്യത. ജില്ലയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരും പാർട്ടിയുടെ പേരിൽ ജോലി നേടിയവരും ഒരു ദിവസത്തെ ശമ്പളം നല്കണമെന്നും നിർദേശമുണ്ട്. ജില്ലയിലാകെ…
Read Moreടിപിയുടെ ജീവിതം സിനിമയാക്കിയ മൊയ്തു താഴത്ത് മുസ്ലിം ലീഗിൽ; ഇപ്പോഴും താൻ ഭീഷണിയുടെ നടുവിൽ
കണ്ണൂർ: കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ജീവിതം അഭ്രപാളികളിൽ അവതരിപ്പിച്ച സംവിധായകൻ മൊയ്തു താഴത്ത് ഇനി ഹരിത രാഷ്ട്രീയത്തിൽ സജീവമാകും. കഴിഞ്ഞ ദിവസം വടകര മുട്ടുങ്ങലിൽ നടന്ന മുസ്ലിം ലീഗ് പൊതുസമ്മേളനത്തിൽ ലീഗ് നേതാവ് ഷാഫി ചാലിയം അംഗത്വം നൽകി മൊയ്തു താഴത്തിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ സിപിഎമ്മിലായിരുന്ന മൊയ്തു താഴത്ത് ടി.പി. ചന്ദ്രശേഖരൻ വധത്തെത്തുടർന്ന് സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പ് വേളയിലടക്കം സജീവമായി പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തകനായിരുന്ന മൊയ്തു താഴത്ത് കൈരളി ചാനലിലും ഇന്ത്യ വിഷനിലും ദർശന ടിവിയിലും വിവിധ ജനപ്രിയ പരിപാടിക ളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരനെക്കുറിച്ച് സിനിമയെടുത്ത വിരോധത്തിൽ ഇപ്പോഴും താൻ ഭീഷണിയുടെ നടുവിലാണ് കഴിയുന്നതെന്ന് മൊയ്തു താഴത്ത് പറഞ്ഞു. നേരത്തെ കണ്ണൂരിൽ കുടുംബമായി താമസിച്ചു വരുന്നതിനിടെ ഭീഷണി കാരണം താമസസ്ഥലത്തുനിന്ന് ഇറക്കിവിട്ടതുൾപ്പെടെയുള്ള തിക്തമായ അനുഭവം ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ…
Read Moreസിബിഐ ഓഫീസർ ചമഞ്ഞ് തട്ടിപ്പ്: ആറളം സ്വദേശിയുടെ പത്തരലക്ഷം കവർന്നു; തട്ടിപ്പ് വാട്സ് ആപ് കോളിലൂടെ
ഇരിട്ടി: ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ നിരവധി മുന്നറിയിപ്പുകൾ ലഭിക്കുമ്പോഴും മലയോരം കേന്ദ്രീകരിച്ച് തട്ടിപ്പുകൾ വ്യാപകമാകുന്നു. കഴിഞ്ഞദിവസം ആറളം പഞ്ചായത്തിലെ താമസക്കാരനിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് സംഘം സിബിഐ ഓഫീസർ എന്ന് പരിചയപ്പെടുത്തി തട്ടിയത് പത്തര ലക്ഷം രൂപ. കബളിപ്പിക്കപ്പെട്ട വ്യക്തിയുടെ ബിസിനസ് സ്ഥാപനത്തിലെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ ക്രമക്കേടു നടന്നിട്ടുണ്ടെന്നും അതുപരിഹരിക്കാൻ താൻ പറയുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ. ഫരീദാബാദിൽ അജയ് ഗുപ്തയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് വാട്സാപ് കോളിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പത്തുലക്ഷം തിരികെ ലഭിക്കാൻ പിഴയായി അമ്പതിനായിരം രൂപ കൂടി അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതി ആവശ്യപ്പെട്ട പ്രകാരം പത്തര ലക്ഷം രൂപ നൽകിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്…
Read More‘കാട്ടാന ആക്രമണം ഉണ്ടായപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നു’; പ്രതിഷേധം കടുപ്പിച്ച് പ്രാദേശിക കോണ്ഗ്രസ് നേതാക്കള്
നിലമ്പൂര്: പി.വി. അൻവറിനെ യുഡിഎഫില് പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരേ നിലമ്പൂരിലെ പ്രാദേശിക നേതാക്കള് രംഗത്ത്. പിണറായി വിജയനോട് തെറ്റിയപ്പോൾ ആണ് അൻവറിന് ജനങ്ങളോട് സ്നേഹം വന്നതെന്ന് കോൺഗ്രസ് നിലമ്പൂർ മണ്ഡലം സെക്രട്ടറി മാനു മൂർക്കൻ പറഞ്ഞു. നേരത്തെ നഗരത്തിലും മുൻസിപ്പാലിറ്റിയിലും ആന ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ അൻവർ ആഫ്രിക്കയിലായിരുന്നു. അന്ന് പ്രതിഷേധിച്ചവർക്കുനേരേ കേസ് എടുത്തവരാണ് എൽഡിഎഫും അൻവറും. അൻവറിന്റെ ഇപ്പോഴത്തെ നിലപാട് കാപട്യം ആണെന്നും അദ്ദേഹം പറഞ്ഞു.സാധാരണ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർക്ക് അൻവറിനെ അംഗീകരിക്കാൻ ആകില്ല. അൻവർ നേതാക്കളെ അങ്ങോട്ട് പോയി കാണുകയാണ്. ആരും വിളിച്ചിട്ടല്ല അൻവർ നേതാക്കളെ കാണുന്നത്. വി.ഡി. സതീശനടക്കമുള്ള നേതാക്കളെക്കുറിച്ച് പറഞ്ഞത് അംഗീകരിക്കാനാകില്ല. അൻവർ എങ്ങാനും വന്നാൽ കൊടി പിടിക്കാൻ നിലമ്പൂരിലെ കോൺഗ്രസ്-ലീഗ് നേതാക്കളെ കിട്ടില്ല. അഥവാ മത്സരിച്ചാൽ പ്രവർത്തകർ വോട്ടും ചെയ്യില്ല- മാനു മൂർക്കൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് ഉള്പ്പെടെയുള്ള കോൺഗ്രസ് നേതാക്കളും…
Read Moreകാക്കയങ്ങാട് പിടികൂടിയ പുലിയെ ബ്രഹ്മഗിരി വനത്തിൽ വിട്ടു; വേലിയിൽ കുടുങ്ങിയ പരുക്കുകൾ സാരമുള്ളതല്ല
ഇരിട്ടി: കാക്കയങ്ങാട് ടൗണിനു സമീപത്ത് കമ്പിക്കുള്ളിൽ കുടുങ്ങി മയക്കുവെടിവച്ച് കൂട്ടിലടച്ച പുലിയെ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ഇന്നലെ രാത്രിയോടെ വനത്തിൽ തുറന്നുവിട്ടു.ശരീരത്തിൽ കമ്പി കുടുങ്ങിയതിനെത്തുടർന്ന് നാല് പരിക്കുകളുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് പുലിയ പരിശോധിച്ച വെറ്ററിനറി ഡോക്ടർമാർ പറഞ്ഞത്. പിടുകൂടിയ പുലിയെ ആറളം ഫാം ബ്ലോക്ക് 13 ലെ ആർ ആർ ടി ഓഫീസിലായിരുന്ന നിരീക്ഷണത്തിൽ നിർത്തിയത്. കർണാടക വനമേഖലായ ബ്രഹ്മഗിരി മേഖലയിലാണ് പുലിയെ തുറന്നുവിട്ടത്. മയക്കുവെടി വച്ച് കൂട്ടിലാക്കിയപ്പോഴും പുലി പൂർണമായും മയങ്ങിയിരുന്നില്ല, പാതി മയക്കത്തിലും അക്രമോത്സുകത പ്രകടിപ്പിച്ചിരുന്ന പുലി മയക്കം പൂർണമായും വിട്ടു മാറിയതോടെ കൂട്ടിനുള്ളിൽ പുപ്പുലിയായി മാറുകയായിരുന്നു. ആളുകളെ കാണുമ്പോൾ കൂടുതൽ അക്രമാസക്തനായി കമ്പിവലകൾ കടിച്ചുപൊട്ടിക്കാൻ പോലും ശ്രമിക്കുകയുണ്ടായി. കാക്കയങ്ങാട് ടൗണിനോടു ചേർന്നു ജനവാസ മേഖലയിൽ പുലിയിറങ്ങിയതു ജനങ്ങൾ വളരെ ആശങ്കയോടെയാണു കാണുന്നത്. പുലിക്കു മുന്നിൽ നിന്നു സ്ഥലമുടമ പ്രകാശൻ രക്ഷപ്പെട്ടത് വളർത്തു നായ ബ്ലാക്കിയുടെ…
Read Moreകണ്ണവത്തെ നാൽപതുകാരിയെ കാണാതായിട്ട് ഒരാഴ്ച; വനത്തിനകത്ത് വ്യാപക പരിശോധന നടത്തി; ഡ്രോണുകളുടെ സഹായം തേടണമെന്ന് നാട്ടുകാർ
കൂത്തുപറമ്പ്: കണ്ണവം വനത്തിൽ വിറക് ശേഖരിക്കാനായി പോയ യുവതിയെ കാണാതായ സംഭവത്തിൽ പോലീസും വനപാലകരും ഊർജിത തെരച്ചിൽ ആരംഭിച്ചു. കണ്ണവം കോളനിയിലെ പൊരുന്നൻ ഹൗസിൽ എൻ. സിന്ധു (40) വിനെയാണ് ഡിസംബർ 31 മുതൽ കാണാതായത്. ഒരാഴ്ചയായിട്ടും സിന്ധുവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷിന്റെ നേതൃത്വത്തിൽ ഇന്നലെ നാട്ടുകാരുടെ സഹായത്തോടെ വനത്തിനകത്ത് വ്യാപക പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിലായി വനത്തിനകത്ത് നാട്ടുകാരും വനപാലകരും കണ്ണവം പൊലീസും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡ്രോണുകൾ പോലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എത്രയും പെട്ടെന്ന് യുവതിയെ കണ്ടെത്താനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Read Moreകർണാടകയിൽ മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കാൻ നീക്കം; മുൻ മാവോയിസ്റ്റുകളെ ഉപയോഗപ്പെടുത്തി ചർച്ചകൾ
ഇരിട്ടി: കർണാടകയിലെ വനമേഖലയിൽ അവശേഷിക്കുന്ന മാവോയിസ്റ്റുകളെ തീവ്രവാദത്തിൽനിന്നു മാറ്റിയെടുത്ത് മുഖ്യധാരയിലേക്ക് എത്തിക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി സൂചന. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗക ചർച്ചകൾ നടക്കുന്നതായാണ് വിവരം. കർണാടകയിൽ പുതിയ കീഴടങ്ങൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിതെന്നും പറയുന്നു. ആന്റി നക്സൽ സേന ശക്തമായ നടപടികൾ ആരംഭിച്ചതോടെ വിക്രം ഗൗഡ ഉൾപ്പെടെയുള്ളവരെ നഷ്ടപ്പെട്ട കർണാടകയിലെ മാവോയിസ്റ്റുകളിൽ പലരും സർക്കാർ നിലപാടിനോട് യോജിക്കുന്ന നിലപാടാണ് പുലർത്തുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മുഖ്യധാരയിലേക്ക് എത്തിയ മുൻ മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ളവരെ ഉപയോഗപ്പെടുത്തിയാണ് സർക്കാർ ഇവരുമായി ബന്ധപ്പെടുന്നത്. വിവിധ കേന്ദ്രങ്ങളുമായി രഹസ്യ ചർച്ചകളും നടക്കുന്നുണ്ട്. കർണാടകയിൽ ശൃംഗേരിയിലാണ് അവസാനമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.മാവോയിസ്റ്റ് ഗ്രൂപ്പിലെ മുതിർന്ന കമാൻഡർ ജയണ്ണയ്ക്ക് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ ലതയാണ് പുതിയ കമാൻഡർ എന്നാണ് പോലീസ് റിപ്പോർട്ട്. മാവോയിസ്റ്റുകൾക്ക് കേന്ദ്ര കമ്മിറ്റിയുമായുള്ള വാർത്താവിനിമയം നഷ്ടപ്പെട്ടിരിക്കുകയാണെന്നും നേതാവില്ലാത്ത സംഘം ഒറ്റപ്പെട്ടിരിക്കുകയാണെന്നുമാണ് കർണാടക പോലീസ്…
Read Moreകാക്കയങ്ങാട് വീട്ടുവളപ്പിലെ കന്പിവേലിയിൽ പുലി കുടുങ്ങി; കമ്പിവേലി പൊട്ടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഒഴിപ്പിച്ച് പോലീസ്
ഇരിട്ടി: കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിലെ കന്പി വേലിയിൽ പുലിയെ കുടങ്ങിയനിലയിൽ കണ്ടെത്തി. പാലപ്പുഴ റോഡിൽ മരമില്ലിന് സമീപത്തെ പ്രകാശൻ എന്നയാളുടെ വീട്ടുപറന്പിലെ കന്പിവേലിയിലാണ് പുലി കുടുങ്ങിയത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ശബ്ദം കേട്ട് നോക്കിയ പ്രകാശനാണ് പുലിയെ കുടുങ്ങിയ നിലയിൽ കാണുന്നത്. ഉടൻ പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. കാക്കയങ്ങാട് ടൗണിൽ നിന്ന്ഏകദേശം അര കിലോമീറ്റർ അകലെയുള്ള മെയിൻ റോഡിൽ നിന്ന് 100 മീറ്റർ മാറിയുള്ള പറന്പിലാണ് സാമാന്യം വലുപ്പമുള്ള പുലി കുടുങ്ങിയത്. രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ ദുർബലമായ കന്പി പൊട്ടാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ച് ഇവിടേക്കുള്ള വഴി പോലീസ് അടച്ചിരിക്കുകയാണ്. വാഹനത്തിൽ അനൗൺസ് ചെയ്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകുന്നുണ്ട്.
Read Moreടി.പി. വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ മനുഷ്യാവകാശമെന്നു പി. ജയരാജൻ
കണ്ണൂർ: ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്ത് അപരാധമാണുള്ളതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎം നേതാവ് പി. ജയരാജൻ. കോവിഡ് കാലത്ത് പോലും സുനിക്ക് പരോൾ നല്കിയിട്ടില്ല. മനുഷ്യാവകാശത്തിന് കൊടിയുടെ നിറവും മാനദണ്ഡമാക്കണമോ എന്നും ജയരാജൻ സമൂഹമാധ്യമത്തിൽ ചോദിക്കുന്നു. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽക്കഴിയുന്ന മാഹി സ്വദേശി കൊടി സ ുനിക്ക് പരോളിന് അർഹതയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറുവർഷമായി ജയിൽ വകുപ്പ് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിനു കാരണം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാൽ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയെത്തുടർന്നാണ് മാനുഷിക പരിഗണയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത് . അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ച് ഉത്തരവായത്. കണ്ണൂർ…
Read More