തലശേരി: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചാലാട് സ്വദേശിയായ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. ചാലാട് മുള്ളകണ്ടി എരത്താൻകണ്ടി വീട്ടിൽ ഭരതന്റെ മകൻ പി.എം. ഷൈജുവിനെ (41) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എറണാകുളം വൈപ്പിൻ സ്വദേശി എം.വി. ശ്രീഗുരുവിനെയാണ് (44) തലശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടിറ്റി ജോർജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018 ഡിസംമ്പർ 13നാണ് കേസിനാസ്പദമായ സംഭവം. പള്ളിയാംമൂലയിൽ ആൾപാർപ്പില്ലാത്ത കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട ഷൈജുവിനെ പോലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ഷൈജു മരണപ്പെട്ടത്. പയ്യാമ്പലത്തെ കാവൽക്കാരനായ പ്രതി കൊല്ലപ്പെട്ട ഷൈജുവിന്റെയും സൃഹൃത്തുക്കളുടെയും കൂടെ മദ്യപിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നും പ്രതി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് കേസ്. ഷെഡിൽ സൂക്ഷിച്ചിരുന്ന മരവടി…
Read MoreCategory: Kannur
സഖാവേ കണക്ക് വയ്ക്ക്… വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ കണക്കു ചോദിച്ച് അണികൾ
കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ പയ്യന്നൂര്‍ സിപിഎം നേതൃത്വത്തിന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ അണികള്‍. കൃത്യമായ കണക്ക് വയ്ക്കണമെന്ന ആവശ്യങ്ങള്‍ ബ്രാഞ്ചുകളില്‍നിന്ന് ഉയര്‍ന്നതോടെ വെട്ടിലായത് നേതൃത്വമാണ്. ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ലോക്കല്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച ശേഷം ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി വിളിച്ച ബ്രാഞ്ച് യോഗങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തില്‍ തൃപ്തരാകാത്ത അണികള്‍ കൃത്യതയുള്ള കണക്കുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചത്. അംഗങ്ങളാവശ്യപ്പെട്ട പ്രകാരമുള്ള കണക്കുകള്‍ നേതാക്കളുടെ കൈയിലില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ വിഷയത്തില്‍ വിശദീകരണം നല്കിയപ്പോഴും കണക്കുകള്‍ വച്ചിരുന്നില്ല. ഇപ്പോള്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനെത്തിയപ്പോഴും അതില്‍ കണക്കുകളില്ലായിരുന്നു. അതിനാലാണു കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അണികള്‍ കൃത്യതയുള്ള കണക്കുകള്‍ ആവശ്യപ്പെട്ടത്. കോറോം കൂര്‍ക്കര ബ്രാഞ്ചില്‍ അംഗങ്ങളെത്താതിരുന്നതിനാല് ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ബ്രാഞ്ച് യോഗം നടത്താനുമായില്ല. പയ്യന്നൂര്‍ എരിയയിലെ ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളിലും…
Read Moreദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തിയ കുടുംബത്തിന് മൂന്നു വർഷമായിട്ടും വീടില്ല
ചപ്പാരപ്പടവ്: അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി വീടിന് ശിപാർശ നല്കി മൂന്നു വർഷമായിട്ടും വീട് നല്‍കാതെ അധികൃതർ. വായാട്ടുപറന്പിലെ ചെല്ലപ്പൻ ഒറ്റപ്ലാക്കലും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്. ഇടിഞ്ഞു വീഴാറായ വീട്ടിൽ ഇനി എങ്ങനെ കഴിയും എന്ന ആശങ്കയിലാണ് ഈ പാവപ്പെട്ട കുടുംബം. ഇവർക്ക് അടിയന്തരമായി പുതിയ വീട് ആവശ്യമാണ് എന്ന റിപ്പോർട്ട് ബന്ധപ്പെട്ട അധികൃതർക്ക് നേരത്തെ സമർപ്പിച്ചിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുന്നതിനായി കരാർ ഒപ്പുവയ്പിക്കുകയും രണ്ട് ഘട്ടങ്ങളിലായി 80,000 രൂപ സഹായമായി നല്‍കുകയും ചെയ്തു. ഇതോടെ സ്ഥലത്ത് തറകെട്ടി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും കുറച്ച് നിർമാണ സാമഗ്രികൾ എത്തിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് സംസ്ഥാനതലത്തിൽ തയാറാക്കിയ അന്തിമ പട്ടികയിൽ ചെല്ലപ്പൻ കുടുംബത്തിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇതേ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ട് തിരുവനന്തപുരത്ത് ബന്ധപ്പെട്ട വകുപ്പിന് പരാതി നൽകുകയും പുന:പരിശോധന ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പരാതി…
Read Moreസിപിഎം ഫണ്ട് വിവാദം; പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന് അനുകൂലിയുടെ ബൈക്ക് കത്തിച്ചു
പയ്യന്നൂര്‍: സിപിഎം ഫണ്ട് വെട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പനയന്തട്ട വീട്ടില്‍ പ്രസന്നന്റെ പള്‍സര്‍ ബൈക്കാണ് ഇന്നു പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്. റോഡില്‍നിന്നും കുറച്ചകലെയുള്ള വീട്ടുവളപ്പില്‍ നിര്ത്തിയിയട്ടിരുന്ന ബൈക്ക് തള്ളി അകലെ മാറ്റിയാണ് തീവച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടിന് ശേഷം നടന്ന തീവയ്പ്പ് ഇന്നു രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലെ കുഞ്ഞികൃഷ്ണനെതിരെ വെള്ളൂരില്‍ പതിനഞ്ചില്‍ താഴെവരുന്ന സംഘം പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പകരമായി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രകടനം നടന്നു. ഇതിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്.
Read Moreപയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദം; അച്ചടക്കലംഘനവും അവമതിപ്പും ഉണ്ടാക്കിയ കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നടപടി ഇന്ന് പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും. ലോക്കല്‍, ജനറല്‍ ബോഡി യോഗങ്ങളും പയ്യന്നൂരിൽ ചേരുന്നുണ്ട്. പ്രധാന നേതാക്കള്‍ നേരിട്ട് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കും. തുടർന്നാണ് ഔദ്യോഗികമായി നടപടിയുണ്ടാകുന്നത്. ഞായറാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തന്നെ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയിൽ തീരുമാനത്തിന് അംഗീകാരമായത്. കുഞ്ഞികൃഷ്ണന് നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. രണ്ട് പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും ക്രമക്കേട്…
Read Moreപച്ചക്കൊടി വിശീ… കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ അതിവേഗ റെയിൽ ഇടനാഴി വരും
പരവൂർ: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെറും 3.5 മണിക്കൂറിൽ അതിവേഗം കുതിച്ചെത്താം. കേരളത്തിന്റെ ഗതാഗത രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് അതിവേഗ റെയില്‍ ഇടനാഴിക്ക് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി ലഭിച്ചു കഴിഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ കേരളത്തിനകത്ത് ഒരറ്റത്ത് നിന്ന് മറ്റെയറ്റത്തേക്ക് മിന്നൽ വേഗത്തിൽ യാത്ര ചെയ്യാം. വന്ദേഭാരത് എക്സ്പ്രസിനേക്കാള്‍ വേഗത്തിലും കൃത്യതയിലും സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് എത്താൻ സാധിക്കുന്ന ഈ പദ്ധതിക്ക് ‘മെട്രോമാൻ’ ഇ. ശ്രീധരനാണ് നേതൃത്വം നല്‍കുന്നത്. 2026 ജനുവരി 16-ന് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പദ്ധതിക്ക് ഗതിവേഗം ലഭിച്ചത്. നേരത്തെ ചർച്ച ചെയ്യപ്പെട്ട സില്‍വർ ലൈൻ പദ്ധതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമായും സില്‍വർ ലൈനിന് ആവശ്യമായിരുന്ന ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ ഈ പുതിയ…
Read Moreകുഞ്ഞികൃഷ്ണന് രഹസ്യപിന്തുണയുമായി സിപിഎമ്മിന്റെ ചില നേതാക്കളും? വിവിധയിടങ്ങളിൽ കുഞ്ഞികൃഷ്ണനെതിരെ ഫ്ളക്സ് ബോർഡ്
കണ്ണൂര്‍: സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ എംഎല്‍എയുടെ ഫണ്ട് വെട്ടിപ്പിന്റെ കഥകള്‍ വെളിപ്പെടുത്തിയ ജില്ലാകമ്മിറ്റിയംഗവും മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകനുമായ വി.കുഞ്ഞികൃഷ്ണന് സിപിഎമ്മിലെ ചില നേതാക്കളുടെ രഹസ്യപിന്തുണയും. സിപിഎമ്മിന്റെ ചില സംസ്ഥാനതല നേതാക്കളും വലിയൊരു വിഭാഗം അണികളും കുഞ്ഞികൃഷ്ണന് നല്കുന്ന പിന്തുണയാണ് വിവാദ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം. പയ്യന്നൂരിന് സമാനമായ ചില സംഭവ വികാസങ്ങള്മൂലം സിപിഎം ബന്ധമുപേക്ഷിക്കുന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിക്കകത്തെ ശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള വെളിപ്പെടുത്തല്‍. പശ്ചിമ ബംഗാളിന്റെ ആവര്‍ത്തനം കേരളത്തിലുണ്ടാവരുതെന്ന കുഞ്ഞികൃഷ്ണന്റെ ആഗ്രഹവും വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. വിവിധ കമ്മിറ്റികളിലുന്നയിച്ചിട്ടും ഫലമില്ലാതെവന്നപ്പോഴാണ് വെളിപ്പെടുത്തലിന് മുതിരേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. താൻ വേറൊരു പാർട്ടിയിലേക്കും പോകില്ലെന്നും ആരും തന്നെ ക്ഷണിക്കാൻ വരേണ്ടന്നും വ്യക്തമാക്കിയതിലൂടെ പാർട്ടിക്കകത്ത് നിന്ന് പോരാടാനാണ് കുഞ്ഞികൃഷ്ണന്റെ തീരുമാനം. സഹകരണ ജീവനക്കാരുടെ സംഭാവനയായി നല്കിയ ഒരുമാസത്തെ വേതനമായ 70 ലക്ഷം രൂപ കാണാതായതും…
Read Moreഅഭിഭാഷകയുടെ വീട്ടിലെ കവർച്ചാ കേസിലെ മുഖ്യപ്രതി കർണാടക സ്വദേശി കലന്തർ ഇബ്രാഹിം പിടിയിൽ
കാസർഗോഡ്: കുമ്പള നായ്ക്കാപ്പിലെ അഭിഭാഷകയുടെ വീട്ടിൽ ഞായറാഴ്ച സന്ധ്യാസമയത്ത് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പിടിയിൽ. കുമ്പളയിലും കാസർഗോട്ടും താമസിച്ചിരുന്ന കർണാടക സ്വദേശി കലന്തർ ഇബ്രാഹിമിനെയാണ് കുമ്പള പോലീസ് കർണാടകയിലെത്തി പിടികൂടിയത്. നായ്ക്കാപ്പിലും പരിസരത്തുമുള്ള വിവിധയിടങ്ങളിലെ സിസിടിവി കാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടുവർഷം മുമ്പ് കർണാടകയിലെ ആദ്യനടുക്കയിൽ ബാങ്ക് കൊള്ളയടിച്ചതുൾപ്പെടെ നിരവധി കവർച്ച കേസുകളിലെ പ്രതിയായ കലന്തർ ഇബ്രാഹിമിനെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് എളുപ്പത്തിൽ തിരിച്ചറിയുകയായിരുന്നു. കാസർഗോഡ് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിൽനിന്നാണ് ഞായറാഴ്ച 29 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയുടെ വെള്ളി ആഭരണങ്ങളും 5000 രൂപയും കവർച്ച ചെയ്യപ്പെട്ടത്.ചൈത്രയും കുടുംബാംഗങ്ങളും അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനു പോയ സമയത്ത് വൈകുന്നേരം ആറിനും രാത്രി ഒമ്പതിനുമിടയിലായിരുന്നു കവർച്ച. വീടിന്റെ പിൻവാതിൽ തകർത്താണ് കവർച്ചക്കാർ അകത്തു കടന്നത്. സിസിടിവി ദൃശ്യങ്ങൾക്കു പുറമേ വീട്ടിൽ നിന്നു ലഭിച്ച വിരലടയാളങ്ങളും…
Read Moreശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു; ഹെൽമെറ്റിനൊരു മിഠായിയുമായി ചാമക്കാലിലെ വിദ്യാർഥികൾ
പയ്യാവൂർ: ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്കൂൾ സുരക്ഷാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “ഹെൽമെറ്റിന് ഒരു മിഠായി’ പദ്ധതി ഏറെ കൗതുകകരമായി. ഹെൽമെറ്റ് വച്ച ഇരുചക്ര വാഹന യാത്രക്കാർക്കും സീറ്റുബെൽറ്റിട്ട കാർ യാത്രികർക്കും വിദ്യാർഥികൾ മിഠായിയും അല്ലാത്തവർക്ക് റോഡ് സുരക്ഷാ പ്രതിജ്ഞാകാർഡും നൽകുകയുമാണുണ്ടായത്. പയ്യാവൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ ടോമി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ ബോധവത്കരണത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളാണ് സ്കൂളിൽ നടപ്പാക്കിവരുന്നത്.ഗതാഗത നിയമങ്ങൾ നേരിട്ട് അനുഭവത്തോടെ പഠിക്കുന്നതിനായി “കുട്ടിക്കവല ‘ എന്ന പേരിൽ ഒരു മാതൃകാറോഡ് സ്കൂൾ പരിസരത്ത് മുമ്പുതന്നെ സജ്ജമാക്കിയിട്ടുള്ളതാണ്. ഇതുമുഖേന നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കാറുമുണ്ട്. പ്രമുഖ വാഹന വിതരണക്കാരായ കുറ്റൂക്കാരൻ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് “സുരക്ഷിത് മാർഗ് ‘ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ അമ്പത് സ്കൂളുകളെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്.ഗതാഗത…
Read Moreമാതൃകയായി 60 സെന്റിലെ കുട്ടിക്കൃഷി; ചീര വിളവെടുപ്പും വിപണനവും ഉത്സവമാക്കി ഇടവരമ്പ് എൽപി സ്കൂൾ വിദ്യാർഥികൾ
ഇടവരമ്പ് ഗവ. എൽപി സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ ചീരകൃഷിയുടെ വിളവെടുപ്പ് ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. ചെറുപുഴ: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ചെറുപുഴ കൃഷിഭവൻ വഴി നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയിൽ മികച്ച മാതൃകയായി ഇടവരമ്പ് ഗവ. എൽപി സ്കൂൾ. പഞ്ചായത്തിലെ ഏക ഗവൺമെന്റ് പ്രാഥമിക വിദ്യാലയമായ ഇടവരമ്പ് സ്കൂൾ എല്ലാവർഷവും പച്ചക്കറി കൃഷി ചെയ്യാറുണ്ടെങ്കിലും ഇതാദ്യമായാണ് 60 സെന്റിൽ ഇത്രയും വിപുലമായി കൃഷി ചെയ്യുന്നത്. പന്തൽ ഇനങ്ങൾ ഉൾപ്പെടെ 13 ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്ന കൃഷിയിടത്തിൽ 20 സെന്റോളം സ്ഥലത്ത് കൃഷി ചെയ്ത റോഡരികിലെ ചീരപ്പാടം നാട്ടുകാർക്കും യാത്രക്കാർക്കും മനോഹരമായ കാഴ്ചയാണ്. ചീരപ്പാടത്തിന്റെ വിളവെടുപ്പ് ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീന വില്യം മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു.…
Read More