കൊച്ചി: കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഇന്നു രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് നിലവില്‍ ചികിത്സിക്കുന്ന ലൂര്‍ദ് ആശുപത്രിയില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന് ഒരു മാസം എന്‍ഐസിയുവില്‍ തുടരേണ്ടിവരും. കുഞ്ഞിന്റെ ആരോഗ്യ പുരോഗതി ശിശുക്ഷേമ സമിതി വിലയിരുത്തും. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുക്കും. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. കഴിഞ്ഞമാസം 29ന് ഇവര്‍ പ്രസവത്തിനായി നാട്ടിലേക്ക് പോകുമ്പോള്‍ ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ ഭാരക്കുറവുണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. കുഞ്ഞിന് ലൂര്‍ദ്ദ്…
Read MoreCategory: Kochi
വിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ബിജെപി നേതാവുമായ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പി.സി. ജോര്‍ജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. പി.സി. ജോര്‍ജ് കോടതികളുടെ ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വാക്കാല്‍ പറഞ്ഞു. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപപ്രയോഗങ്ങള്‍ നടത്തിയതെന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്കിയ ഉത്തരവുകള്‍…
Read More“നേരത്തെ സമ്പത്തിന് നല്കിയ ആനൂകൂല്യങ്ങള്തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നത്’ : പ്രഫ. കെ.വി. തോമസ്
കൊച്ചി: നേരത്തെ സമ്പത്തിന് നല്കിയ ആനുകൂല്യങ്ങള്‍ തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നതെന്ന് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ്. യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. യാത്രാബത്തക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയിലധികമാക്കാനുള്ള ശിപാര്‍ശയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. തോമസിന്റെ യാത്രാബത്ത ഉയര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷ തുക അഞ്ചു ലക്ഷത്തില്‍ നിന്നും 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്കി. നേരത്തെ കെ. വി തോമസിന് യാത്ര ബത്തയായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്‍കിയത്.
Read Moreജിഎസ്ടി അഡീ. കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണം; സഹോദരിയെ സബ് കളക്ടർ പദവിയിൽനിന്നു പിരിച്ചുവിട്ട വിഷയമെന്നു സൂചന
കാക്കനാട്(കൊച്ചി): സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ് കൊച്ചി ഓഡിറ്റ് കമ്മീഷണറേറ്റിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (42), അമ്മ ശകുന്തള അഗർവാൾ (82) എന്നിവരുടെ കൂട്ട ആത്മഹത്യക്കു പിന്നിൽ സഹോദരിയെ സിവിൽ സർവീസിൽനിന്നു പിരിച്ചുവിട്ടതും, ജാർഖണ്ഡ് സിബിഐയുടെ നിരന്തരമുള്ള ചോദ്യം ചെയ്യലുമാണെന്നു സൂചന. കാക്കനാട്ടെ ഔദ്യോഗിക വസതിയിൽ ഒന്നരവർഷമായി തനിച്ചു താമസിച്ചിരുന്ന മനീഷ് വിജയ് നാല് മാസങ്ങൾക്കു മുൻപാണ് അമ്മയെയും, സഹോദരി ശാലിനിയെയും കാക്കനാട്ടെ വസതിയിലേക്ക് കൊണ്ടുവന്നത്.2006 ൽ ജാർഖണ്ഡ് പിഎസ്സി നടത്തിയ പൊതു പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ ശാലിനി പട്ടികയിൽ ഇടം പിടിച്ചതിൽ ക്രമക്കേടു നടന്നതായി കണ്ടെത്തിയതോടെ സബ് കളക്ടർ പദവിയിൽനിന്നും ഇവരെ പിരിച്ചുവിട്ടതായും പറയപ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നിരന്തരം ചോദ്യം ചെയ്തു തുടങ്ങിയതും കുടുംബത്തെ മാനസിക സമ്മർദ്ദത്തിലാക്കി.ഫെബ്രുവരി 15 ന് ജാർഖണ്ഡ് സിബിഐ വിളിപ്പിച്ചതിനെ തുടർന്ന്…
Read Moreകൈക്കൂലി കേസ്; എറണാകുളം ആര്ടിഒക്കെതിരേ കൂടുതല്‍ അന്വേഷണം
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്സണെതിരേ വിശദ അന്വേഷണത്തിന് വിജിലന്‍സ്. ഇയാള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് സംശയം. ജെര്‍സന്റെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ജെര്‍സണെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. കേസില്‍ ജെര്‍സണ്‍ പുറമേ ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയും വിജിലന്‍സ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ചെല്ലാനം സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി. ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ പെര്‍മിറ്റ് ഈമാസം മൂന്ന് അവസാനിച്ചിരുന്നു. പെര്‍മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജിയണല്‍…
Read Moreവിശാഖപട്ടണം ചാരക്കേസ്; അറസ്റ്റിലായ മലയാളിയെ അന്വേഷണസംഘത്തിനു കൈമാറി
കൊച്ചി: പാക്കിസ്ഥാന് ഐഎസ്ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ എൻഐഎ അറസ്റ്റ്ചെയ്ത എറണാകുളം കടമക്കുടി പിഴല സ്വദേശി പി.എ. അഭിലാഷിനെ (മുത്തു) കേസ് അന്വേഷിക്കുന്ന ഹൈദരാബാദ് യൂണിറ്റിന് കൈമാറി. നാവിക പ്രതിരോധ രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണ് നടപടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അഭിലാഷിനെ കൂടാതെ കര്‍ണാടകയിലെ കാര്വാറില്നിന്നുള്ള വേതന്‍ ലക്ഷ്മണ് ടണ്ഡേല്‍, കര്‍ണാടകയിലെ ഉത്തര കന്നഡയില്‍നിന്നുള്ള അക്ഷയ് രവി നായിക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണം കപ്പല്‍ശാലയിലെ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞവര്‍ഷം കൊച്ചി കപ്പല്‍ശാലയിലെ ട്രെയിനി ജീവനക്കാരനായിരുന്ന അഭിലാഷിനെയും വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നായിരുന്നു കേസ്. തെളിവ് ലഭിക്കാത്തതിനാല്‍ ഇരുവരെയും വിട്ടയച്ചെങ്കിലും നിരീക്ഷിച്ച് വരികയായിരുന്നു. അഭിലാഷ് വിവരങ്ങള്‍ കൈമാറിയതിന്…
Read Moreപാതിവില തട്ടിപ്പ്; സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്ന് അനന്തു കമ്മീഷന് കൈപ്പറ്റി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന് സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്നും കമ്മീഷന് ഇനത്തില്‍ പണം കൈപ്പറ്റിയിരുന്നതായി വിവരം. ഒരു സ്കൂട്ടറിന് 5,000 രൂപ വീതമാണ് കൈപ്പറ്റിയത്. ഈയിനത്തില്‍ മാത്രം ഏഴ് കോടിരൂപയിലധികം അനന്തുവിന് ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കും മറ്റും ഇതില്‍ നിന്നാണ് പണം നല്‍കിയതെന്നും വിവരമുണ്ട്. അതേസമയം അനന്തുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും, വിവിധയിടങ്ങളിലെ പരിശോധനകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അനന്തുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്നവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ പരാതിക്കാരില്‍നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തും. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുംകൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ആനന്ദകുമാറിന് രണ്ട് കോടി രൂപ നല്‍കിയതായി കേസില്‍ അറസ്റ്റിലായ പ്രതി…
Read Moreപാതിവില തട്ടിപ്പു കേസ്; രാഷ്ട്രീയ നേതാക്കളെ നോട്ടമിട്ട് ഇഡി; ആനന്ദകുമാറും സായിഗ്രാമും സംശയനിഴലില്‍
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കളില്‍നിന്ന് മൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളില്‍നിന്ന് ലഭിച്ച വിവരങ്ങളും, കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സെന്റിന്റെ മൊഴിയും ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷം പട്ടിക തയാറാക്കും. ഇതിനുശേഷം നോട്ടീസ് നല്കി ഇവരെ വിളിപ്പിക്കാനാണ് ഇഡി നീക്കം. കേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണനില്നിന്നും പണം കൈപ്പറ്റിയവര്‍ക്ക് പിന്നാലെയാണ് നിലവില്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം വിനിയോഗിച്ചത് എങ്ങനെയെന്ന് കണ്ടത്തുകയാണ് ലക്ഷ്യം. കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണം കടത്തല്‍ എന്നിവ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ആനന്ദകുമാറും സായിഗ്രാമും സംശയനിഴലില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറും സായി ഗ്രാം ട്രസ്റ്റും സംശയനിഴലിലാണ്. തട്ടിപ്പ് സംബന്ധിച്ച് ആനന്ദകുമാറിന് അറിയാമായിരുന്നു എന്ന വിലയിരുത്തലിലാണ് ഇഡി.…
Read Moreപാതിവില തട്ടിപ്പു കേസ്: സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്
കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തട്ടിപ്പു കേസിലെ പ്രതി അനന്തുകൃഷ്ണന്റെയും സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെയും സ്ഥാപനങ്ങളിലും വീടുകളിലും അനന്തുകൃഷ്ണന്റെ ലീഗല്‍ അഡൈ്വസറും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ ഫ്ളാറ്റിലും ഓഫീസുമാണ് ഇന്ന് രാവിലെ മുതല്‍ ഇഡി പരിശോധന നടക്കുന്നത്. പാതിവില തട്ടിപ്പിന് തുടക്കമിട്ട അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ആനന്ദകുമാറിന്റെ ശാസ്ത മംഗലത്തെ ഓഫീസിലും തോന്നയ്ക്കല്‍ സായി ഗ്രാമിലും കൊച്ചിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. തട്ടിപ്പില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇഡി കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. ലാലി വിന്‍സെന്റ് കുടുങ്ങുമോ?ലാലി വിന്‍സെന്റിന്റെ ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള 108-ാം നമ്പര്‍ പ്രസന്ന വിഹാര്‍ എന്ന…
Read Moreചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്ന് പോലീസ്; കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: എറണാകുളം പറവൂര്‍ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. നാടിനെ നടുക്കിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പറവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഋതു ജയനാണ് കേസിലെ ഏക പ്രതി. ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. കഴിഞ്ഞ മാസം 15- ന് ആയിരുന്നു ഋതു അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
Read More