പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി വീണ്ടും പീഡനം; അട്ടാണി അനീഷും കൂട്ടാളിയും അറസ്റ്റിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ട മൂന്നു മാസം മുമ്പ് പീഡിപ്പിച്ച ദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പില്‍ അട്ടാണി അനീഷ് (43), ഇയാളുടെ കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ് ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്.രണ്ടാമത്തെ പീഡനക്കേസിന്‍റെ മൊഴി എടുക്കുന്നതിനിടെയാണ് ആദ്യം അട്ടാണി അനീഷ് പീഡിപ്പിച്ച വിവരം യുവതി പോലീസിനെ അറിയിച്ചത്. കണ്ണൂർ സ്വദേശിനിയായ 22കാരിയെ കഴിഞ്ഞ 21ന് എസ്ആർഎം റോഡിലെ ഹോട്ടലിലെത്തിച്ച് എംഡിഎംഎ കുത്തിവച്ചശേഷം ഫിറോസ് ഖാൻ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സിഡബ്ല്യുസിയിൽ നിന്ന് വളർന്ന യുവതി പ്രായപൂർത്തിയായ ശേഷം എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. കലൂർ സ്റ്റേഡിയത്തിനു സമീപത്തെ കടയിൽ അർധരാത്രി ചായ കുടിക്കാനെത്തിയ യുവതിയെ ഫിറോസ് എസ്ആർഎം റോഡിലെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി എം ഡിഎംഎ കുത്തി വച്ച ശേഷം ക്രൂരമായി പീഡിപ്പിച്ചു. അട്ടാണി അനീഷ് മുമ്പ്…

Read More

കാല്‍നടയാത്രക്കാര്‍ക്ക് തടസം; ക്വീന്‍സ് വാക്ക്‌വേയില്‍ കിയോസ്‌കുകള്‍ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചാത്യാത്ത്-ഗോശ്രീ റോഡില്‍ ക്വീന്‍സ് വാക്ക്‌വേയുടെ ഭാഗമായ നടപ്പാതയില്‍ ഭക്ഷണ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിന് തടയിട്ട് ഹൈക്കോടതി. തടസമില്ലാതെ നടക്കുകയെന്നത് മൗലികാവകാശമായതിനാല്‍ നടപ്പാതയില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് നടപ്പാതയുടെ ഉടമസ്ഥരായ ഗോശ്രീ ഐലൻഡ് ഡെവലപ്‌മെന്‍റ് അഥോറിറ്റി (ജിഡ) അധികൃതര്‍ പറഞ്ഞു. ഗോശ്രീ ഒന്നാം പാലത്തിന് സമീപത്തമായി ചാത്യാത്ത്-ഗോശ്രീ റോഡിലെ വാക്ക്‌വേയില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജിഡയാണ് കരാര്‍ ക്ഷണിച്ചത്. ഇതു പ്രകാരം 20 കടകള്‍ സ്ഥാപിക്കാന്‍ 80 ലക്ഷം രൂപയ്ക്ക് സ്ഥലം വിട്ടുനല്‍കി. ഇതില്‍ പലരും കടകള്‍ നിര്‍മിച്ച് വ്യാപാരവും ആരംഭിച്ചു. രാത്രി സമയത്ത് ക്വീന്‍സ് വാക്ക്‌വേയിലെ സന്ദര്‍ശകരും ഭക്ഷണപ്രിയരും കിയോസ്‌കുകളിലെത്തി നടപ്പാതയിലും റോഡിലും തടസം സൃഷ്ടിക്കുകയാണെന്ന് കാട്ടി സമീപത്തെ തൃത്വം അപ്പാര്‍ട്ട്‌മെന്‍റ് ഓണേഴ്‌സ് അസോസിയേഷനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നഗരത്തിന്‍റെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വാക്ക്‌വേ നിര്‍മിച്ചതെന്നും ഇവിടെ കിയോസ്‌കുകള്‍ക്ക് അനുമതി…

Read More

വിലയിടിവിൽ റംബൂട്ടാന്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

കോതമംഗലം: റംബൂട്ടാന്‍ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കർഷകരെ സംരക്ഷിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി കർഷകർ.ഇക്കുറി വിപണിയില്‍ റംബൂട്ടാന്‍ കച്ചവടക്കാര്‍ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്. റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും കര്‍ഷകര്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റംബൂട്ടാന്‍ കൃഷി ചെയ്യുകയായിരുന്നു. സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റംബൂട്ടാന്‍ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയില്‍ റംബൂട്ടാന്‍ പഴത്തിന്‍റെ ആവശ്യക്കാര്‍ കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഉല്‍പ്പാദനം വർധിച്ചതും ഡിമാൻഡ് കുറയുവാനിടയാക്കിയെന്ന് കർഷകർ പറയുന്നു. പഴങ്ങള്‍ പറിച്ച് കഴിഞ്ഞ് കൂടുതല്‍ ദിവസം കളര്‍ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്‍കാലങ്ങളില്‍ റമ്പൂട്ടാന്‍ കായ്ച്ച് തുടങ്ങി സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ കച്ചവടക്കാരെത്തി വിലയുറപ്പിച്ച് അഡ്വാന്‍സ് നല്‍കി ചെടികളില്‍ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള്‍ പറിച്ച്…

Read More

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡനം; വീട്ടുകാരുടെ പരാതിയിൽ പത്തൊമ്പതുകാരനായ യുവാവ് പിടിയിൽ

ചെറായി: വിദ്യാര്‍ഥിനിയെ ബംഗ്ലൂരുവില്‍ കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവിനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു.അയ്യമ്പിള്ളി അഴിക്കനാട്ട് വീട്ടില്‍ രോഹിത് (19) ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനിയെ കാണാതായെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മുനമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗ്ലൂരുവില്‍ നിന്നാണ് പ്രതിയെയും വിദ്യാര്‍ഥിനിയെയും കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

അങ്കണവാടിയിലെ ലൈംഗികാതിക്രമം: പ്രതിയുടെ അമ്മയായ അധ്യാപികയെ ചോദ്യം ചെയ്യും

കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയുടെ അമ്മയായ അങ്കണവാടി അധ്യാപികയെ പോലീസ് ചോദ്യം ചെയ്യും. ലൈംഗികാതിക്രമത്തെ കുറിച്ച് അധ്യാപികയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പോലീസിന്‍റെ സംശയം. അധ്യാപികയെ വനിതാ ശിശു വികസന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അങ്കണവാടി ആയയുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി കാശിനാഥനെ ആലുവയിലെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ഇന്നലെ എളമക്കര പോലീസ് പിടികൂടിയിരുന്നു. കൊച്ചി നഗരസഭാ പരിധിയിലെ അങ്കണവാടിയില്‍ നാലു ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിക്ക് അസ്വസ്ഥതയുണ്ടായത് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് നടന്ന സംഭവങ്ങള്‍ കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ശനിയാഴ്ച മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനിതാ ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശ പ്രകാരം വകുപ്പ് ജോയിന്‍റ് ഡറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ്…

Read More

വൈപ്പിനിലെ സ്വകാര്യ ഷിപ്പ്‌യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു; അപകടത്തിൽ ആളപായമില്ല

വൈപ്പിന്‍: എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ്‌യാര്‍ഡില്‍ തീപിടിത്തം. ഫോര്‍ട്ട് വൈപ്പിനിലെ സിബ്ലൂ ഷിപ്പ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ കിടന്നിരുന്ന എം.എസ്. വിശാലാക്ഷി എന്ന കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കപ്പലിനകത്തെ ഒരു ഭാഗം കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഈ സമയത്ത് കപ്പലിനകത്ത് ആറു ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവരാണ് അഗ്‌നിബാധ ആദ്യം കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈപ്പിന്‍, പറവൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായി മൂന്നു ഫയര്‍ യൂണിറ്റുകള്‍ എത്തി മണിക്കൂറുകൾ നീണ്ട പ്രതയ്നങ്ങൾക്കൊടുവിലാണ് തീയണച്ചത്. നാശനഷ്ടങ്ങള്‍ എത്രയെന്നും കണക്കാക്കിയിട്ടില്ല. കപ്പലിനകത്ത് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വാള്‍ ഫാനിനു തീപിടിച്ച് ബെഡിലേക്ക് വീണതാണ് തീ പടരാന്‍ കാരണമെന്നാണ് നിഗമനം. സമീപത്തുണ്ടായിരുന്ന മറ്റു കപ്പലുകളിലേക്ക് തീ പടര്‍ന്നില്ല. മുളവുകാട് പോലീസും സ്ഥലത്തെത്തിയിരുന്നു.

Read More

വീടിന്‍റെ മതിലില്‍ മൂത്രമൊഴിച്ചു:ചോദ്യം ചെയ്ത വീട്ടുടമയ്ക്ക് മര്‍ദനം; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തലും

ചെറായി: പൊതുസ്ഥലത്ത് വീടിന്‍റെ ചുറ്റുമതിലില്‍ മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്ത വീട്ടുടമയ്ക്ക് മര്‍ദനവും ഭീഷണിയും. കുഴുപ്പിള്ളി ചെറുവയപ്പ് കൂരന്‍ വീട്ടില്‍ വിവിഡ് ജേക്കബിനാണ് (40) മര്‍ദനമേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുഴുപ്പിള്ളി സ്വദേശി പൊളി ശരത് എന്ന് വിളിക്കുന്ന ശരത്ത് ആണ് വീട്ടുടമയെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മുനമ്പം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Read More

മൂന്നര വയസുകാരിക്ക് നേരേ അങ്കണവാടിയില്‍ ലൈംഗികാതിക്രമം; ഇരുപതുകാരൻ ഒളിവിൽ

കൊച്ചി: കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ഇരുപതുകാരനെ പ്രതിയാക്കി എളമക്കര പോലീസ് പോക്‌സോ കേസ് എടുത്തു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതുകാരന്‍ നിലവില്‍ ഒളിവിലാണ്. അങ്കണവാടിയില്‍ എത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഒളിവില്‍ പോയത്.

Read More

കളക്ടര്‍ ഉത്തരവിട്ടിട്ടും ജനവാസ മേഖലയില്‍ നാശം വിതച്ച കാട്ടാനയെ തുരത്താന്‍ നടപടിയായില്ല

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താൻ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടും നടപടിയായില്ല. പഞ്ചായത്തിലെ മലിപ്പാറ കുളങ്ങാട്ടുകുഴി മേഖലയില്‍ തമ്പടിച്ച കാട്ടാനയെ പലതവണ കാടുകയറ്റി വിട്ടെങ്കിലും തിരികെയെത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജുവും ഭരണസമിതി അംഗങ്ങളും ജില്ലാ കളക്ടറെ നേരില്‍കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. ആവശ്യമെങ്കില്‍ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ കാടുകയറ്റാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മലയാറ്റൂര്‍ ഡിഎഫ്ഒക്ക് നിര്‍ദേശം നല്‍കിയെങ്കിലും അഞ്ചു ദിവസം പിന്നിട്ടിട്ടും നടപടിയായില്ല എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം ഭുതത്താന്‍കെട്ട് ഡാമിന് സമീപം ജനവാസമേഖലയില്‍ എത്തിയ പിടിയാന കൃഷിയിടങ്ങൾ നശിപ്പിക്കുകയും, കോഴിഫാമിലേക്കുള്ള വൈദ്യുതി കേബിളും പൊട്ടിച്ചുകളയുകയും ചെയ്തിരുന്നു. കോട്ടപ്പാറ പ്ലാന്‍റേഷനിലേക്കോ പെരിയാര്‍ കടന്ന് മറുകരയിലേക്കോ ആന പോയെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ദിവസേനെ വനപാലകര്‍ ചെയ്യുന്നത്. എന്നാൽ ആന…

Read More

രാത്രി ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

ചെറായി: പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ചെറായി ഗൗരീശ്വരം ഭാഗത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായത്. ജൂണ്‍ 18ന് രാത്രി ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ നേരം പുലര്‍ന്നപ്പോഴാണ് കാണാതായത്. പിതാവ് നല്‍കിയ പരാതിയില്‍ മുനമ്പം പോലീസ് അന്വേഷണം ആരംഭിച്ചു.

Read More