ഗതാഗത നിയമലംഘനം; വാഹനങ്ങൾക്ക് എത്ര പിഴ ഉണ്ടെങ്കിലും ഓരോന്നായി അടയ്ക്കാൻ സംവിധാനം

ചാത്തന്നൂർ: ഗതാഗത നിയമലംഘനത്തിന് ഒരു വാഹനത്തിന് എത്ര പിഴ ശിക്ഷ കിട്ടിയിട്ടുണ്ടെങ്കിലും പിഴ ഓരോന്നായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു.ഒരാൾക്ക് വിവിധ കുറ്റങ്ങളിലായി പല തുകകൾക്കുള്ള നാല് പിഴ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ഇതെല്ലാം കൂടി ഒന്നിച്ച് മൊത്തം തുക അടയ്ക്കണമെന്നതാണ് നിലവിലെ രീതി. സാധാരണ വരുമാനക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും ടാക്സി ഡ്രൈവർമാർക്കുംഇത് ഒന്നിച്ച് നൽകാനാവാതെ പിഴ അടയ്ക്കൽ നീളുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പിഴ തവണകളായി ഈടാക്കുന്നതിന് സോഫ്റ്റ് വെയർ അപ്ഡേഷൻ നടന്നു വരികയാണ്. ഇത് പൂർത്തിയായാലുടൻ തവണകളായി പിഴ സ്വീകരിച്ചു തുടങ്ങും. അധികം വൈകാതെ സംവിധാനം നിലവിൽ വരും. തെറ്റായ പാർക്കിംഗ്, അമിത വേഗം, അശ്രദ്ധയോടെ ഡ്രൈവിംഗ്, യൂണിഫോം ധരിക്കാതെയുള്ള ടാക്സി ഡ്രൈവിംഗ്, എയർ ഹോൺ മുഴക്കൽ, ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്യാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വ്യത്യസ്തപിഴകളുണ്ട്. നിലവിൽ ഇവയിൽ മൂന്നോ നാലോ കുറ്റങ്ങൾവന്നെങ്കിൽ…

Read More

ഓരോ ബസും ഓടിയത് ആറുതവണ; ചന്ദ്രനിൽ പോകുന്നതിലുമധികം ദൂരമെന്നു കെഎസ്ആർടിസി ജീവനക്കാർ

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ഓരോ ബസും ഇതുവരെ ഓടിയത് ആറ് തവണ ചന്ദ്രനിൽ പോകുന്നതിലുമധികം ദൂരമെന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസ്. സുരക്ഷിത യാത്ര സമയ ലാഭം എന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന് യാതൊരു ഗ്യാരന്‍റിയുമില്ലാത്ത അവസ്ഥയിലാണ് കെ എസ് ആർടി സി ബസുകളുടെ സ്ഥിതിയെന്നും ആരോപണം. ഇപ്പോൾ നിരത്തിലൂടെ സർവീസ് നടത്തുന്ന ഓരോ ബസുകളും 15 വർഷത്തിലേറെ പഴക്കമുള്ളതും 19 ലക്ഷത്തിലധികം കിലോ മീറ്ററുകൾ ഓടിയിട്ടുള്ളതുമാണ്. കെ എസ് ആർടിസിയുടെ ഒരു ബസ് ഒരു ദിവസം ഏറ്റവും കുറഞ്ഞത് 350 കി.മി. ഓടുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തിലധികമായി ഓരോ വർഷവും ഇങ്ങനെ ഓടുകയാണ്. ഒരു ദിവസം 350 കിലോമീറ്റർ എന്ന കണക്കനുസരിച്ച് 15 വർഷം കൂട്ടുമ്പോൾ 1916 250 കിലോമീറ്ററാണ് ഓടിയിട്ടുള്ളത്. ദീർഘദൂര സർവീസുകൾ ഇതിലുമധികം കിലോമീറ്റർ ഓടിയിട്ടുണ്ട്. ചന്ദ്രനിലേയ്ക്കുള്ള ദൂരം 384400 കിലോമീറ്ററാണെന്ന് ജീവനക്കാർ.…

Read More

രാജ്യറാണിയിൽ സ്ലീപ്പർ കോച്ചുകൾ കുറയ്ക്കില്ല; തീരുമാനത്തിൽ നിന്ന് പിന്മാറി റെയിൽവേ

കൊല്ലം: കൊച്ചുവേളി -നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ (16349/50) സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറി. രാത്രി സർവീസ് നടത്തുന്ന ഈ ട്രെയിനിൽ നിന്ന് നിലവിലെ സ്ലീപ്പർ കോച്ചുകൾ രണ്ടെണ്ണം കുറയ്ക്കാനുള്ള റെയിൽവേ നടപടി യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളുടെയും വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ ട്രെയിനിൽ എട്ട് സ്ലീപ്പർ കോച്ചുകളും രണ്ട് സെക്കൻഡ്് ക്ലാസ് ജനറൽ കോച്ചുകളുമാണ് നിലവിൽ ഉള്ളത്. ഇതിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം ആറായി കുറയ്ക്കാനും പകരം ജനറൽ കോച്ചുകളുടെ എണ്ണം നാലായി വർധിപ്പിക്കാനുമാണ് റെയിൽവേ തീരുമാനം എടുത്തത്. 19 മുതൽ ഇത് പ്രാബല്യത്തിൽ വരുമെനായിരുന്നു ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. ഈ തീരുമാനം റെയിൽവേ പുതുക്കിയ നോട്ടിഫിക്കേഷനിലൂടെ ഇന്നലെയാണ് പിൻവലിച്ചത്. കോച്ച് കോമ്പോസിഷന്‍റെ കാര്യത്തിൽ തൽസ്ഥിതി തുടരും. ഈ ട്രെയിനിൽ സ്ലീപ്പർ കോച്ചുകൾ കുറയ്ക്കുന്നത് സംബന്ധിച്ചും ഇക്കാര്യത്തിൽ…

Read More

ഗതാഗതവകുപ്പിൽ അഞ്ചു ദിവസത്തിനകം ഫയൽ തീർപ്പാക്കിയില്ലെങ്കിൽ നടപടി

ചാത്തന്നൂർ: ഗതാഗത വകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനങ്ങളിൽ അഞ്ചു ദിവസത്തിനകം ഫയലുകൾ തീർപ്പാക്കിയില്ലെങ്കിൽ കർശന നടപടി. ഒരു സെക്ഷനിലും ഒരു ഉദ്യോഗസ്ഥന്‍റെ മുന്നിലും മതിയായ കാരണമില്ലാതെ അഞ്ചു ദിവസത്തിലധികം ഒരു ഫയലും തടഞ്ഞുവയ്ക്കരുത്. തടഞ്ഞുവച്ചാൽ ഉദ്യോഗസ്ഥനെതിരേ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ഓഫീസ് മേലധികാരികൾക്ക് നിർദ്ദേശിക്കാൻ അധികാരം നൽകിയിട്ടുമുണ്ട്. ഗതാഗത വകുപ്പുമന്ത്രി കെ. ബി. ഗണേഷ് കുമാറിന്‍റെ ശക്തമായ നിലപാടിനെ തുടർന്ന് ഗതാഗത വകുപ്പ് അനുബന്ധ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പിന് കീഴിലുള്ള മോട്ടോർ വാഹന വകുപ്പ്, കെ എസ് ആർ ടി സി , കെ ടി ഡി എഫ് സി , ജലഗതാഗതവകുപ്പ്, ശ്രീ ചിത്തിരതിരുന്നാൾ കോളജ് ഓഫ് എൻജിനീയറിംഗ്, കെ സ്വിഫ്റ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് നിശ്ചിത ദിവസത്തിനകം ഫയൽ തീർപ്പാക്കൽ നിർദ്ദേശം നല്കിയിട്ടുള്ളത്. ഇ- ഓഫീസ് സംവിധാനമുള്ള ഓഫീസുകളിൽ ആഴ്ചയിൽ ഒരിക്കൽ ഫയലുകൾ…

Read More

രണ്ടു വർഷത്തിനുള്ളിൽ 50 അമൃത് ഭാരത് ട്രെയിനുകൾ; ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം ആരംഭിച്ചു

കൊല്ലം: അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 അമൃത് ഭാരത് ട്രെയിനുകൾ കൂടി പുറത്തിറക്കാൻ റെയിൽവേ നടപടികൾ തുടങ്ങി. ഇതിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ചെന്നൈയിലെ ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ച് കഴിഞ്ഞു. അമൃത് ഭാരത് രണ്ടാം പതിപ്പ് എന്ന പേരിലാണ് പുതിയ റേക്കുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇവയുടെ നിർമാണ പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇന്‍റഗ്രൽ കോച്ച് ഫാക്ടറി സന്ദർശിക്കുകയും ചെയ്തു. ഒന്നാം പതിപ്പിനെ അപേക്ഷിച്ച് രണ്ടാം പതിപ്പിന്‍റെ കോച്ചുകളിൽ 12 പ്രധാന മാറ്റങ്ങൾ ഉണ്ടാകും. സെമി ഓട്ടോമാറ്റിക് കപ്ലിംഗുകൾ, മോഡുലാർ ടോയ്‌ലറ്റുകൾ, എമർജൻസി ടോക്ക് ബാക്ക് സംവിധാനം, വന്ദേ ഭാരത് എക്സ്പ്രസിന് സമാനമായ ലൈറ്റിംഗ് സിസ്റ്റം, ആധുനിക ഡിസൈനുകളിലുള്ള സീറ്റുകളും ബർത്തുകളും അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ സവിശേഷതകൾ ചാർജിംഗ് പോയിൻ്റുകൾ, മൊബൈൽ ഫോൺ, വാട്ടർ ബോട്ടിൽ ഹോൾഡെ…

Read More

കാലാവസ്ഥാ പ്രവചനം: കൃത്യതയ്ക്കായി വിമാനങ്ങളിലെ ഡാറ്റയും ശേഖരിക്കാൻ കേന്ദ്രസർക്കാർ

കൊല്ലം: കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യതയാർന്നതാക്കാൻ ഇത് സംബന്ധിച്ച് വിമാനങ്ങളിൽ നിന്നുള്ള ഡാറ്റ ശേഖരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിംഗ് നടത്തുമ്പോഴും ശേഖരിക്കുന്ന വിവരങ്ങൾ ഐഎംഡിയുമായി (ഇന്ത്യൻ മറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻ്റ് ) പങ്കിടണമെന്ന കർശന വ്യവസ്ഥ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ ആഭ്യന്തര വിമാന കമ്പനികളെ നിർബന്ധിക്കാൻ തന്നെയാണ് പദ്ധതി. ഇത് പ്രവചന കൃത്യത ഗണ്യമായി മെച്ചപ്പെടുത്തും. സർക്കാർ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും സിവിൽ ഏവിയേഷൻ മന്ത്രാലയവും തമ്മിൽ പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു. കാലാവസ്ഥാ വിവരങ്ങൾ നൽകുന്നത് ആഭ്യന്തര വിമാന കമ്പനികൾക്ക് ഒരു വർഷത്തിനുള്ളിൽ നിർബന്ധമാക്കാൻ തന്നെയാണ് തീരുമാനം. എയർലൈൻ പ്രവർത്തനങ്ങൾക്ക് മാത്രമല്ല എല്ലായിടത്തും കാലാവസ്ഥാ പ്രവചനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്തണം എന്നാണ് സർക്കാർ നിലപാട്.പ്രവചനങ്ങൾ പ്രധാനമായും ശേഖരിച്ച നിരീക്ഷണങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. കൂടുതൽ…

Read More

ഒരു മാസം 30 ഗതാഗത നിയമലംഘന കേസുകളുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ; ഒക്ടോബർ 17 മുതൽ നവംബർ 16 വരെയുള്ള കണക്ക്

ചാത്തന്നൂർ: ഒരു മാസത്തിനുള്ളിൽ 30 ഗതാഗത നിയമലംഘന കേസുകളുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം കേസുകളുണ്ടാകുന്നത് ആദ്യമായാണ്. കേസുകളിൽപ്പെട്ട ഡ്രൈവർമാർ മോട്ടോർ വാഹനവകുപ്പിൽ പിഴ ഒടുക്കി ബാധ്യതകൾ തീർക്കണമെന്ന് കെ എസ് ആർടിസി. അല്ലാത്ത പക്ഷം ഈ ഡ്രൈവർമാർ ഓടിച്ചിരുന്ന ബസുകൾക്കുണ്ടാക്കുന്ന ബാധ്യതകൾ ഡ്രൈവർമാരിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പ്.കഴിഞ്ഞ ഒക്ടോബർ 17 മുതൽ നവംബർ 16 വരെയാണ് നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർമാർ 30 ഗതാഗത നിയമലംഘന കേസുകളിൽപ്പെട്ടത്. ഒക്ടോബറിലെ 13 ദിവസങ്ങളിൽ 10 കേസുകളാണങ്കിൽ നവംബറിലെ ആദ്യ 16 ദിവസങ്ങളിൽ 20 കേസുകളാണുണ്ടായിരിക്കുന്നത്. നവംബർ 4 ന് നാല് ഗതാഗത നിയമലംഘന കേസുകളാണ് ഉണ്ടായിട്ടുള്ളത്. ബസുകൾ നിയമലംഘനം നടത്തിയതിന് പിഴ ഒടുക്കണം എന്ന മോട്ടോർ വാഹന വകുപ്പിന്‍റെ ചാർജ് മെമ്മോ ഡിപ്പോ അധികൃതർക്ക് ലഭിച്ചപ്പോഴാണ് നിയമലംഘനങ്ങളുടെ കണക്കറിയുന്നത്. നിയമലംഘനം നടത്തിയ…

Read More

വന്ദേഭാരത് ഇനി സിനിമാ ഷൂട്ടിംഗിനും; യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയുള്ള ചിത്രീകരണത്തിന് അനുമതി നൽകാൻ ഒരുങ്ങി റെയിൽവേ

കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ അഭിമാന ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് ഇനി വാടകയ്ക്ക് ലഭിക്കും. റേക്കുകളിൽ ഒരെണ്ണം സിനിമാ ഷൂട്ടിംഗിന് കൈമാറി പുതിയ പരീക്ഷണത്തിന് റെയിൽവേ ഇന്നലെ തുടക്കം കുറിച്ചു. പശ്ചിമ റെയിൽവേയാണ് വന്ദേഭാരത് എക്സ്പ്രസ് സിനിമയുടെ ചിത്രീകരണത്തിന് അനുമതി നൽകി യാത്രക്കാരെപ്പോലും അത്ഭുതപ്പെടുത്തിയത്. മുംബൈ സെൻട്രൽ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ആയിരുന്നു വന്ദേഭാരതിൽ സിനിമാ ഷൂട്ടിംഗ് നടന്നത്. ഇതിനായി റെയിൽവേ സിനിമാ പ്രവർത്തകർക്ക് കൈമാറിയത് മുംബൈ – അഹമ്മദാബാദ് റൂട്ടിൽ ഓടുന്ന വണ്ടിയായിരുന്നു. ഓൺ സ്ക്രീനിൽ വന്ദേഭാരത് എക്സ്പ്രസിന്‍റെ അരങ്ങേറ്റം എന്നാണ് റെയിൽവേ അധികൃതർ ഇതിനെ വിശേഷിപ്പിച്ചത്. ട്രെയിൻ ഷൂട്ടിംഗിനായി വാടകയ്ക്ക് നൽകിയ ഇനത്തിൽ റെയിൽവേയ്ക്ക് ലഭിച്ചത് 23 ലക്ഷം രൂപയാണ്. റെയിൽവേയുടെ കണക്കിൽ ഇത് ടിക്കറ്റ് ഇതര വരുമാനമാണ്. വണ്ടിയുടെ ഒരു ദിവസത്തെ സർവീസിൽ ലഭിക്കുന്നത് 20 ലക്ഷം രൂപയാണ്. അങ്ങനെ നോക്കുമ്പോൾ ഓടാതെ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങും; പുതിയ മെഷീനുകള്‍ വാങ്ങുന്നത് 37.39 കോടി രൂപ ചെലവഴിച്ച്

കൊല്ലം: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൂടുതൽ (എംപിഇവിഎം) വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. 37.39 കോടി രൂപ ചെലവഴിച്ചാണ് പുതിയ മെഷീനുകള്‍ വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്‍റെ ഭാഗമായി വാര്‍ഡുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതാണ് പുതിയ മെഷീനുകളുടെ ആവശ്യകത സംബന്ധിച്ച് കമ്മീഷന് ബോധ്യപ്പെട്ടത്. 14,000 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 26,400 ബാലറ്റ് യൂണിറ്റുകള്‍, 35,000 ഡിഎംഎം . (ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂള്‍) എന്നിവയും ഇതോടൊപ്പം വാങ്ങും. ഇവ എത്തിക്കുന്നതിനുള്ള ഗതാഗത നിരക്കുകൾ, ലോഡിംഗ്-അൺ ലോഡിംഗ് ചാർജുകളും കമ്മീഷൻ തന്നെയാണ് വഹിക്കേണ്ടത്. 2015-ലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മെഷീനുകള്‍ വാങ്ങിയിരുന്നു. ഇത് തന്നെയാണ് 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഉപയോഗിച്ചത്. അധികമായി ആവശ്യമുള്ളവ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വാടകയ്ക്ക് എടുക്കുകയാണ് മുമ്പ്…

Read More

കർണാടകത്തിലേക്കുള്ള യാത്രാക്കൂലി കെഎസ്ആർടിസി ഉടൻ കൂട്ടും; ഞായറാഴ്ച അർധരാത്രിമുതൽ വർധനവ് നിലവിൽ വരും

ചാത്തന്നൂർ: കർണാടകത്തിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനം വരെ കെഎസ്ആർടിസി വർധിപ്പിക്കും. ഉടൻതന്നെ നിരക്ക് വർധന പ്രാബല്യത്തിൽ വരും. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ഞായറാഴ്ച അർധരാത്രി മുതൽ വർധിപ്പിച്ച നിരക്കാണ് യാത്രക്കാരിൽനിന്നും ഈടാക്കുന്നത്. കെഎസ്ആർടിസിയും ഉടൻനിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ അവരുടെ ബസുകളിൽ 14 മുതൽ 16.5 ശതമാനം വരെ നിരക്ക് വർധിപ്പിച്ചു. ഞായറാഴ്ച അർധരാത്രി മുതൽ ഇത് പ്രാബല്യത്തിലാക്കി. ഓർഡിനറി ബസുകളിലാണ് 14 ശതമാനം വർധന. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന രാജ ഹംസ, നോൺ എസി സ്ലീപ്പർ, ഐരാവത് , മൾട്ടി ആക്സിൽ ബസുകൾ, കൊറോണ സ്ലീപ്പറുകൾ , ഫ്ലൈബസ്, അംബാരി തുടങ്ങിയ ആഡംബര അന്തർ സംസ്ഥാന സർവീസുകൾക്ക് ബസിന്‍റെ ക്ലാസ് അനുസരിച്ചാണ് 16.5 ശതമാനം വരെ വർധന. ഇത്തരം ആഡംബര അന്തർ സംസ്ഥാന സർവീസുകൾ കേരളത്തിലും സർവീസ്…

Read More