പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. രാജ്യത്തെ ആകെ റിസർവേഷൻ ടിക്കറ്റുകളിൽ 88 ശതമാനവും ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് വഴിയാണ് നടക്കുന്നത്. റെയിൽവേയുടെ പുതിയ സംയോജിത മൊബൈൽ ആപ്ലിക്കേഷനായ “റെയിൽ വൺ’ ചുരുങ്ങിയ കാലയളവിനുള്ളിൽ വൻ വിജയമായതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന ഘടകം. ഇതുവരെ 2.57 കോടി ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തതായും പ്രതിദിനം ശരാശരി 7.64 ലക്ഷം ടിക്കറ്റുകൾ ഇതിലൂടെ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും റെയിൽവേ മന്ത്രാലയം അധികൃതർ പറഞ്ഞു. റിസർവ് ചെയ്ത ടിക്കറ്റുകൾക്ക് പുറമെ അൺറിസർവ്ഡ് ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ഒരേ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ ബുക്ക് ചെയ്യാം എന്നതാണ് റെയിൽ വൺ ആപ്പിന്റെ പ്രത്യേകത. ട്രെയിൻ വിവരങ്ങൾ അറിയുന്നതിനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും റെയിൽ മദദിൽ പരാതികൾ നൽകുന്നതിനും ഈ ആപ്പ് ഉപയോഗിക്കാം. ആൻഡ്രോയിഡ്,…
Read MoreCategory: Kollam
കൊല്ലം-ഹുബ്ലി സ്പെഷല്‍ ട്രെയിന്‍ മേയ് 25 വരെ ദീര്‍ഘിപ്പിച്ചു
പരവൂര്‍: കൊല്ലം – ഹുബ്ലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രതിവാര സ്പെഷല്‍ ട്രെയിനിന്റെ (07313/07314) സര്‍വീസ് മേയ് 25 വരെ ദീര്‍ഘിപ്പിച്ച് റെയില്‍വേ. ഈ ട്രെയിനുകള്‍ ഈ മാസം 30 വരെ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ എസ്എംവിടി ബംഗളൂരു -കൊച്ചുവേളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മൂന്ന് പ്രതിവാര സ്പെഷല്‍ ട്രെയിനുകളുടെ കാലാവധിയും മേയ് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഈ മൂന്നു ട്രെയിനുകളും മാര്‍ച്ച് 29 വരെ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ തിരുവനന്തപുരം ഡിവിഷന് അധികൃതര്‍ അറിയിച്ചിരുന്നത്. ഈ നാല് ട്രെയിനുകളും സ്പെഷല്‍ സര്‍വീസായി ഓടാന്‍ തുടങ്ങിയിട്ട് എട്ട് മാസമായി. എല്ലാ വണ്ടികളിലും ആവശ്യത്തിന് യാത്രക്കാരുമുണ്ട്. ഈ സാഹചര്യത്തില്‍ സമീപഭാവിയില്‍ തന്നെ ഇവയെല്ലാം സ്ഥിരം സര്‍വീസ് ആക്കി മാറ്റുമെന്നാണ് സൂചന.
Read Moreവീട്ടിൽ അതിക്രമിച്ച് കയറി അറുപത്തിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം: അയൽവാസി അറസ്റ്റിൽ
കൊല്ലം: വീട്ടിൽ തനിച്ചായിരുന്നു 64 കാരിയോട് ലൈംഗിക അതിക്രമം കാട്ടിയ അയൽവാസി അറസ്റ്റിൽ.കൊല്ലം മയ്യനാട് വലിയവിള നഗർ 111 ൽ രാജേഷ് ഭവനിൽ 55 കാരനായ പാറ രാജു എന്ന രാജു ആണ് അറസ്റ്റിലായത്. വയോധികയുടെ നിലവിളി കേട്ട് മകന്റെ ഭാര്യ ഓടി എത്തിയതോടെ രാജു രക്ഷപ്പെടുകയായിരുന്നു.ഇരവിപുരം എസ്എച്ച് ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഗ്യാസ് ബുക്കിംഗിന്റെ പേരിലും സൈബർ തട്ടിപ്പ്: ജാഗ്രതാ നിർദേശങ്ങളുമായി പോലീസ്
പരവൂർ: പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിലെ നിയന്ത്രണങ്ങളുടെ മറവിൽ സൈബർ തട്ടിപ്പ് വ്യാപകം. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്.സിലിണ്ടറുകളുടെ ലഭ്യതക്കുറവ് മുതലെടുത്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിൽ വീഴ്ത്തുന്നത്.ആദ്യം മൊബൈൽ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരും. തുടർന്ന് വാട്സ്ആപ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാർ “ഗ്യാസ് ബിൽ അപ്ഡേറ്റ് എപികെ ” എന്ന പേരിലുള്ള ഒരു ഫയൽ അയയ്ക്കും. ഗ്യാസ് ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനോ കെവൈസി വിവരങ്ങൾ കൃത്യമായി നൽകിയിട്ടുണ്ടോ എന്നൊക്കെ അറിയാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സംഘം ആവശ്യപ്പെടും. ഈ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് സംബന്ധിയായ വിവരങ്ങളും യുപിഐ പിൻ നമ്പരുകളും ഞൊടിയിടക്കുള്ളിൽ തട്ടിപ്പുകാർ ചോർത്തിയെടുക്കും. തുടർന്ന് ഉപഭോക്കാവ് അറിയാതെ തന്നെ അക്കൗണ്ടിൽ നിന്നുള്ള പണം പൂർണമായും നഷ്ടമാകും. സംസ്ഥാനത്ത്…
Read Moreബിഎസ്എൻഎൽ, ട്രായ് എന്നിവയുടെ പേരിൽ രാജ്യവ്യാപക കെവൈസി തട്ടിപ്പ് ; ജാഗ്രത വേണമെന്ന് അധികൃതർ
പരവൂർ: ബിഎസ്എൻഎൽ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ ( ട്രായ്) എന്നിവയുടെ പേരിൽ മൊബൈൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ സൈബർ തട്ടിപ്പിനെതിരെ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. കെവൈസി പുതുക്കിയില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ സിം കാർഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തിൽ പ്രചരിക്കുന്ന നോട്ടീസുകൾ വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഭീഷണികളിലൂടെ പണം തട്ടാനാണ് സംഘം ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ബിഎസ്എൻഎലിന്റെ ലെറ്റർ പാഡിൽ വരുന്ന വ്യാജ സന്ദേശങ്ങളിൽ കെവൈസി വെരിഫിക്കേഷൻ എക്സിക്യൂട്ടീവിനെ ഉടൻ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്. “പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ സിം കെവൈസി ട്രായ് സസ്പെൻഡ് ചെയ്തിരിക്കുന്നു. 24 മണിക്കൂറിനുള്ളിൽ സിം കാർഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടൻ വിളിക്കുക” എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ ഇത്തരം നോട്ടീസുകൾ ബിഎസ്എൻഎൽ കോർപ്പറേറ്റ് ഓഫീസ് അയക്കാറില്ലെന്നും ബാങ്ക് വിവരങ്ങളോ മറ്റ് വ്യക്തിഗത…
Read Moreവൈദ്യുതീകരണം പൂർത്തിയാകുന്നു; ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കാൻ റെയിൽവേ തീരുമാനം
പരവൂർ: രാജ്യത്ത് ട്രാക്കുകളുടെ വൈദ്യുതീകരണം ഏറെക്കുറെ പൂർത്തിയായ സ്ഥിതിക്ക് ഡീസൽ എൻജിനുകൾ പൂർണമായും ഒഴിവാക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. ഏതാനും മാസങ്ങൾക്കുള്ളിൽ പാളങ്ങളിൽ നിന്ന് ഡീസൽ എൻജിനുകൾ അപ്രത്യക്ഷമാകും. ഇതോടെ കോടിക്കണക്കിന് രൂപയുടെ അധിക ചെലവ് ഒഴിവാക്കാൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. രാജ്യത്ത് ഇതിനകം ട്രെയിനുകൾ ഡീസൽ എൻജിനിൽ നിന്ന് വൈദ്യുതി എൻജിനിലേക്ക് മാറ്റിയതിലൂടെ മാത്രം റെയിൽവേയ്ക്ക് 6,000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി. ഊർജത്തിനായുള്ള ഭീമമായ ചെലവ് കുറയ്ക്കാൻ വൈദ്യുതികരണത്തിലൂടെ സാധിച്ചിട്ടുണ്ട്. മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം 2014 ന് ശേഷം രാജ്യത്ത് 35,000 കിലോമീറ്റർ പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു. മാത്രമല്ല 27,000 കിലോമീറ്റർ പാത വൈദ്യുതീകരിക്കുകയും ചെയ്തു. റെയിൽവേയുടെ നിലവിലെ ചെലവുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ജീവനക്കാരുടെ ശമ്പളമാണ്. രണ്ടാമത്തേത് ഊർജ സംബന്ധിയായ ചെലവുകളുമാണ്. ഡീസൽ ലോക്കോമോട്ടീവുകൾക്ക് പകരം പൂർണമായും…
Read Moreഎറണാകുളം-വേളാങ്കണ്ണി റൂട്ടിൽ പുതിയ ട്രെയിൻ നാളെ മുതൽ; സ്വകാര്യ ബസുകളുടെ അമിത നിരക്കിൽ നിന്നൊരാശ്വാസമെന്ന് യാത്രക്കാർ
പരവൂർ: വേളാങ്കണ്ണി തീർഥാടകർക്കും തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ആശ്വാസമായി എറണാകുളം-വേളാങ്കണ്ണി പുതിയ എക്സ്പ്രസ് സർവീസ് നാളെ മുതൽ ആരംഭിക്കുന്നു. പുതിയ റൂട്ടിലും സമയക്രമത്തിലും ഓടുന്ന ഈ ട്രെയിൻ തെക്കൻ കേരളത്തിൽ നിന്ന് തഞ്ചാവൂരിലേക്കുള്ള ആദ്യ സർവീസ് കൂടിയാണ്. നിലവിൽ ശനി, തിങ്കൾ ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിക്ക് സർവീസുണ്ടെങ്കിലും പുതിയ ട്രെയിൻ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുങ്ങും.ബുധൻ രാത്രി 11.50-ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ മൂന്നിന കൊല്ലത്തെത്തും. തുടർന്ന് കുണ്ടറ (3.28), കൊട്ടാരക്കര (3.38), പുനലൂർ (4.20), തെന്മല (5.18), ചെങ്കോട്ട (7.05), തെങ്കാശി (7.28) എന്നിവിടങ്ങൾ കടന്ന് രാവിലെ 11ന് മധുരയിലെത്തും. ഉച്ചയ്ക്ക് 1.35-ന് തിരുച്ചിറപ്പള്ളിയിലും 2.33-ന് തഞ്ചാവൂരിലുമെത്തുന്ന ട്രെയിൻ വൈകുന്നേരം 5.35-നാണ് വേളാങ്കണ്ണിയിൽ യാത്ര അവസാനിപ്പിക്കുക. പുനലൂർ-ചെങ്കോട്ട വഴി രാവിലെ തമിഴ്നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് വലിയ അനുഗ്രഹമാകും.…
Read Moreഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കുന്നതിന് രാജ്യവ്യാപക ബോധവത്കരണവുമായി ആർബിഐ
പരവൂർ: ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ രാജ്യവ്യാപക ബോധവത്ക്കരണ പരിപാടി ആരംഭിക്കുന്നു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും അർധനഗരങ്ങളിലും ഉള്ളവരെ ഡിജിറ്റൽ സാമ്പത്തിക വഞ്ചനകളെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2026 മാർച്ച് ഒമ്പത് മുതൽ 13 വരെ ഡിജിറ്റൽ പേയ്മെന്റ് അവബോധ വാരം റിസർവ് ബാങ്ക് ആചരിച്ചിരുന്നു. ഇതിന് അനുബന്ധമായാണ് ബോധവത്ക്കരണ പരിപാടി ക്രമീകരിച്ചിട്ടുള്ളത്. “തോഡാ ധ്യാൻ സേ” എന്ന പേരിൽ ആരംഭിക്കുന്ന മൾട്ടിമീഡിയ പ്രചാരണത്തിലൂടെ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് ഉപഭോക്താക്കളെ ഓർമപ്പെടുത്തും. വഞ്ചനാപരമായ ലിങ്കുകൾ ഒഴിവാക്കുക, വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക, പണമടയ്ക്കുന്നതിന് മുൻപ് വിവരങ്ങൾ പരിശോധിക്കുക എന്നിവയിലാണ് ബോധവത്ക്കരണത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി ബാങ്കുകളും പേയ്മെന്റ് കമ്പനികളും…
Read Moreഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി. സന്ദീപ്(42) കുറ്റക്കാരനെന്നു കോടതി. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദാണ് ഇന്നു രാവിലെ വിധി പ്രസ്താവിച്ചത്. കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നന്ദിച്ചിറക്കാലായിൽ കെ. ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു ഡോ. വന്ദനദാസ്.2023 മേയ് 10ന് പുലർച്ചെയായിരുന്നു ക്രൂരമായ കൊലപാതകം. പോലീസ് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച അധ്യാപകനായ പ്രതി സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തുകയായിരുന്നു. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് കുറ്റപത്രം സമർപ്പിച്ചത്. മിയണ്ണൂർ അസീസിയ മെഡി.കോളജ് വിദ്യാർഥിനിയായിരുന്നു വന്ദന. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.
Read Moreക്ഷാമമില്ല; ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എഴിപ്പുറം ഐഒസി പ്ലാന്റിൽ ഉത്പാദനം കുറച്ചു
ചാത്തന്നൂർ: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എഴിപ്പുറത്ത പാചക വാതക റീഫില്ലിംഗ് പ്ലാന്റിൽ ഉത്പാദനം കുറച്ചു . വാണിജ്യ സിലിണ്ടറുകളുടെ ഉല്പാദനം പൂർണമായും നിർത്തിവെച്ചു.ഗാർഹിക സിലിണ്ടറുകളുടെ നിറയ്ക്കൽ മാത്രമാണ് നടക്കുന്നത്. ഇതേ നില തുടർന്നാൽ മൂന്ന് ദിവസം പ്രവർത്തിക്കാൻ മാത്രമേ കഴിയൂ എന്ന് പ്ലാന്റ് മാനേജർ പറഞ്ഞു. മംഗലാപുരത്തുനിന്നു ബുള്ളറ്റ് ടാങ്കറുകൾ ഇതിനകം എത്തിയില്ലെങ്കിൽ പ്ലാന്റ് പ്രവർത്തനം നിശ്ചലമാകും. ബുള്ളറ്റ് ടാങ്കറുകൾ മംഗലാപുരത്തു നിന്നും എഴിപ്പുറത്തേക്കു തിരിച്ചിട്ടുണ്ട്. പ്രതിദിനം 120 ലോഡ് പാചക വാതക സിലിണ്ടറുകളാണ് ഇവിടെ നിന്നും കയറ്റി വിടുന്നത്. പാചക വാതക ക്ഷാമത്തെത്തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ നിറയ്ക്കൽ നിർത്തിവച്ചതോടെ 90 ലോഡ് വരെ സിലിണ്ടറുകൾ മാത്രമാണ് കയറ്റി വിടുന്നത്. കൊല്ലം പത്തനംതിട്ട , തിരുവനന്തപുരം, കന്യാകുമാരി എന്നീ ജില്ലകളിലേക്കാണ് എഴിപ്പുറത്തെ പ്ലാന്റിൽ നിന്നും സിലിണ്ടറുകൾ കയറ്റി വിടുന്നത്. വാണിജ്യ സിലിണ്ടറുകളുടെ നിറയ്ക്കൽ നിർത്തിയതോടെ ഹോട്ടലുകൾക്കും മറ്റും…
Read More