എസ്.ആർ. സുധീർ കുമാർകൊല്ലം: രാജ്യത്തെ മുൻനിര ഫുഡ് ഡെലിവറി സേവന ദാതാക്കളായ സൊമാറ്റോ ആംബുലൻസ് സർവീസ് രംഗത്തേയ്ക്കും ചുവടുറപ്പിക്കുന്നു. സോമാറ്റോ അടുത്തിടെ ഏറ്റെടുത്ത ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായാ ബ്ലിങ്ക് ഇറ്റ് ആണ് ആംബുലൻസ് സേവനം നൽകുന്നത്. ന്യൂഡൽഹി -ഹരിയാന അതിർത്തിയിലെ ഐടി നഗരമായ ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസം അഞ്ച് ആംബുലൻസുകൾ പുറത്തിറക്കി ബിങ്ക് ഇറ്റ് സേവനത്തിന് തുടക്കം കുറിച്ചു. ആവശ്യക്കാർക്ക് പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ ലഭിക്കാൻ ബ്ലിങ്ക് ഇറ്റ് ആപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ ഈ ആംബുലൻസ് സേവനം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ലഭ്യമാക്കുമെന്ന വിവരം ബ്ലിങ്ക് ഇറ്റ് അധികൃതർ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ചു. അടിയന്തിര വൈദ്യസഹായം ഏറ്റവും കുറഞ്ഞ നിരക്കിൽ സാധാരണക്കാർ അടക്കം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ്…
Read MoreCategory: Kollam
സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം അടുത്ത മാസം; രാജ്യത്തുടനീളം സർവീസ് ആരംഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കി
കൊല്ലം: ആഗോള ഭീമൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സംവിധാനം ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരിയിൽ രാജ്യത്ത് ഇവരുടെ സേവനത്തിനു തുടക്കം കുറിക്കുമെന്നാണ് വിവരം. നിലവിലെ സ്വകാര്യ കമ്പനികളായ റിലയൻസ്, ഭാരതി എയർടെൽ തുടങ്ങിയവർക്ക് സ്റ്റാർ ലിങ്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്ന കാര്യവും ഉറപ്പാണ്. റിപ്പോർട്ടുകൾ അനുസരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2024 ഡിസംബർ 15-ന് സ്റ്റാർ ലിങ്കിൻന്റെ സ്പെക്ട്രം അലോക്കേഷൻ സംബന്ധിച്ച ശിപാർശകൾ ടെലികോം റഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യയിൽ നിന്ന് സ്വീകരിച്ച് കഴിഞ്ഞു. ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവനത്തിനായി അലോക്കേഷൻ പ്ലാൻ ചാർട്ട് ചെയ്യുന്ന തയാറെടുപ്പിലാണ് മന്ത്രാലയം എന്നാണ് ലഭ്യമാകുന്ന വിവരം. ജിയോയും ഭാരതി എയർടെല്ലും തങ്ങളുടെ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാർലിങ്ക് ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് ബ്രോഡ്ബാന്റ് സേവന ദാതാവായി…
Read Moreനൂറടി താഴ്ചയിൽ കത്തിയ നിലയിൽ കാർ; കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം
അഞ്ചല്‍: ആയൂരിനു സമീപം ചടയമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഒഴുകുപാറയ്ക്കലിൽ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാറും കത്തി നശിച്ച നിലയിലാണ്. പഴയ ബിവറേജസ് മദ്യ വില്പന ശാലയ്ക്ക് സമീപം നൂറടിയോളം താഴ്ചയിലായി നാട്ടുകാരാണ് കാറും മൃതദേഹവും കണ്ടെത്തിയത്. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ നിലയിലായിരുന്നു കാർ. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ചടയമംഗലം പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് എന്നയാളാണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറും മൃതദേഹത്തിൽ കണ്ട മാലയും തിരിച്ചറിഞ്ഞതോടെയാണ് മരിച്ചത് ലെനീഷ് റോബിൻസ് ആണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ മരണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇനിയും വ്യക്തമാകേണ്ടതുണ്ട്. കൊല്ലത്ത് നിന്നും ഫോറന്‍സിക് സംഘം ഉള്‍പ്പടെയുള്ള വിദഗ്ധർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകട മരണമാണോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ചുള്ള വിവരവും…
Read Moreകേരളത്തിൽനിന്നു കൂടുതൽ സർവീസുകളുമായി തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ
ചാത്തന്നൂർ: തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപറേഷൻ കേരളത്തിൽ നിന്നും തമിഴ്നാട്ടിലേയ്ക്ക് കൂടുതൽ സർവീസുകൾ നടത്തും. ആര്യങ്കാവിൽ നിന്നും തിരുനെൽവേലി, വൈക്കത്തു നിന്നും ചെന്നൈ, വേളാങ്കണ്ണി സർവീസുകളാണ് ആദ്യം ആരംഭിക്കുന്നത്. നിലവിൽ കേരളം, തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള ധാരണപ്രകാരം അന്തർ സംസ്ഥാന സർവീസുകൾ ഇരു സംസ്ഥാനങ്ങളും നടത്തി വരുന്നുണ്ട്. കെഎസ്ആർടിസിതമിഴ്നാട്ടിലെയ്ക്ക് നടത്തുന്ന സർവീസുകൾക്ക് തുല്യമോ അതിലധികമോ സർവീസുകളാണ് തമിഴ്നാട്ടിലെ സ്റ്റേറ്റ് ട്രാൻസ്പോർട്ടു കോർപ്പറേഷനുകൾ കേരളത്തിലേയ്ക്ക് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും തമിഴ്നാട്ടിലെ വേളാങ്കണ്ണി പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേയ്ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പകരം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ ബസുകൾ കേരളത്തിലേയ്ക്ക് സർവീസുകൾ നടത്തുന്നില്ല. ഈ അപാകത ഒഴിവാക്കാനും ഇരു സംസ്ഥാനങ്ങളുടെയും പരസ്പരമുള്ള ബസ് സർവീസുകൾ സന്തുലിതാവസ്ഥയിലെത്തിക്കാനുമാണ് തമിഴ്നാട് കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തുന്നത്.…
Read Moreപുതിയ റെയിൽവേ ടൈം ടേബിൾ: അപ്ഡേഷൻ പൂർണമായില്ല; വന്ദേഭാരതിനും ജനശതാബ്ദിക്കും സമയക്രമത്തിൽ മാറ്റമില്ല
കൊല്ലം: നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ റെയിൽവേ ടൈം ടേബിളിന്റെ അപ്ഡേഷൻ പൂർണമായില്ല. ഇന്ന് വൈകുന്നേരത്തോടെ ഇവ പൂർത്തിയാകും. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻ്റ് ടൂറിസം കോർപ്പറേഷൻ എന്നീ ഔദ്യോഗിക ആപ്പുകളിൽ പുതിയ സമയ വിവര പട്ടിക ഉൾപ്പെടുത്തുന്നത് ഏറെക്കുറെ പൂർത്തിയായി. വെയർ ഈസ് മൈ മെയിൻ അടക്കമുള്ള സ്വകാര്യ ആപ്പുകളിൽ പുതിയ ടൈംടേബിൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യവുമല്ല.അതേ സമയം തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന 39 ട്രെയിനുകളുടെ സമയത്തിലെ മാറ്റം ഡിവിഷൻ അധികൃതർ ഔദ്യോഗികമായി പുറത്തിറക്കി. ഇതിൽ മിക്ക ട്രെയിനുകളുടെയും പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വ്യത്യാസമുണ്ട്.വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ് എന്നിവ ഇതിൽ ഉൾപ്പെടും. അതേസമയം രാവിലെ തിരുവനന്തപുരത്ത് അര…
Read Moreമൂന്നാറിന്റെ സൗന്ദര്യം നുകരാൻ റോയൽവ്യൂ ഡബിൾ ഡക്കറുമായി കെഎസ്ആർടിസി
ചാത്തന്നൂർ: മൂന്നാറിന്റെ പ്രകൃതിഭംഗി നുകരാൻ കെഎസ്ആർടിസിയുടെ റോയൽവ്യൂ ഡബിൾ ഡക്കർ സർവീസ്. യാത്രക്കാർക്ക് ഏത് വശത്തെ പുറം കാഴ്ചയും നുകരാൻ കഴിയും. മഞ്ഞും മഴയും എല്ലാം നേരിട്ട് കാണാൻ കഴിയുന്ന കർവ് ഗ്ലാസുകൾ കൊണ്ടാണ് ബസിന്റെ നിർമാണം. സ്ലൈഡ് ചെയ്യാൻ കഴിയുന്ന വിൻഡോ ഗ്ലാസുകളുമാണ്. കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് റോയൽവ്യൂ എന്ന ഡബിൾ ഡക്കർ മൂന്നാറിൽ ഒരുക്കിയിരിക്കുന്നത്. മൂന്നാറും പരിസര പ്രദേശങ്ങളായ പേപ്പാറ, കമ്പംമെട്ട്, പെരിയ കനാൽ ചുറ്റിയായിരിക്കും റോയൽവ്യൂവിന്റെ യാത്ര. താഴത്തെ നിലയിൽ 31 പേർക്കും മുകളിലത്തെ നിലയിൽ 39 പേർക്കും യാത്ര ചെയ്യാം. പുതുവർഷദിനം മുതൽ റോയൽ വ്യൂ മൂന്നാറിന്റെ വശ്യസൗന്ദര്യങ്ങളിലൂടെ യാത്ര തുടങ്ങും. കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം സെൽ തിരുവനന്തപുരത്ത് നഗരകാഴ്ചകൾ കാണാനായി രണ്ട് ഡബിൾ ഡക്കർ സർവീസുകൾ…
Read Moreഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു; കാട് വെട്ടിത്തെളിക്കുമ്പോളായിരുന്നു ഇരുവർക്കും പാമ്പ് കടിയേറ്റത്
അഞ്ചല്‍: ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു. ഏരൂര്‍ സ്വദേശി സജു രാജ് (35) ആണ് മരിച്ചത്. തെക്കേവയല്‍ ഭാഗത്ത് കാടു വെട്ടിനീക്കുന്നതിനിടെ ഞായറാഴ്ചയാണ് സജുരാജിനു പാമ്പുകടിയേല്‍ക്കുന്നത്. പിന്നീട് സജുരാജിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും നില വഷളായതോടെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിവന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇതോടെ പ്രദേശത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. ഏരൂർ തെക്കേവയൽ മായാ വിലാസത്തിൽ രാമചന്ദ്രൻ ( 65 ) കഴിഞ്ഞ ദിവസം പാന്പുകടിയേറ്റ് മരിച്ചിരുന്നു. ഇക്കഴിഞ്ഞ 24 ന് ഉച്ചയോടെ വീടിനുസമീപത്ത് റോഡില്‍ വച്ചായിരുന്നു പാമ്പുകടിച്ചത്. ഉടന്‍ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. താലൂക്കാശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
Read Moreഅടുത്ത വർഷത്തിൽ 200 വന്ദേ സ്ലീപ്പർ ട്രെയിനുകൾ; നടപടികൾ ആരംഭിച്ച് റെയിൽവേ മന്ത്രാലയം
കൊല്ലം: രാജ്യത്ത് അടുത്ത വർഷം 200 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നടപടികൾ ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 10 റേക്കുകളുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. അതേ സമയം ചെന്നൈ ഐസിഎഫിൽ നിർമിച്ച വന്ദേ സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ റേക്ക് സിമുലേഷൻ പരിശോധകൾക്കായി പുറത്തിറക്കി. വിവിധ സെക്ഷനുകളിലെ ട്രാക്കുകളിൽ ഭാരം നിറച്ചുള്ള സിമുലേഷൻ പരീക്ഷണങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ഇത് വിജയകരമായി പൂർത്തിയാക്കിയ ശേഷം 130 മുതൽ 180 കിലോ മീറ്റർ വരെ വേഗതയിലുള്ള പ്രകടനം വിലയിരുത്തും. ട്രെയിനിൻ്റെ സ്ഥിരത, സ്പീഡ്, ഭാരം വഹിച്ചുള്ള സിമുലേഷൻ പരിശോധനകൾ എന്നിവ വിലയിരുത്തന്നതിൻ്റെ മേൽനോട്ട ചുമതല നൽകിയിരിക്കുന്നത് ലഖ്നൗവിലെ റിസർച്ച് ഡിസൈൻസ് ആൻ്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷനാണ് ( ആർഡിഎസ്ഒ). പരമാവധി 180 കിലോമീറ്റർ വേഗത്തിൽ ഓടുന്ന തരത്തിലാണ് ആദ്യ വന്ദേ സ്ലീപ്പർ ട്രെയിൻ രൂപകൽപ്പന…
Read Moreകശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു
കൊല്ലം: കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നുവീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു-അജിതകുമാരി ദമ്പതികളുടെ മകന് അനന്ദു (16) ആണ് മരിച്ചത്. ചാത്തിനാംകുളം അംബേദ്കര്‍ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം. ഈ ഫാക്ടറി പൂട്ടികിടക്കുകയാണ്. ഇന്നലെ വൈകുന്നേരം ഇതിന്റെ പരിസരത്ത് സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകര്‍ന്നുവീണത്. സംഭവം കണ്ട് ഇവർ ഓടിരക്ഷപ്പെട്ടു. അനന്ദുവും കൂടെയുണ്ടെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. രാത്രിയാണ് അനന്ദുവിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ മറ്റുള്ളവരെ അറിയിക്കുന്നത്. തുടര്‍ന്ന് ജെസിബി ഉള്‍പ്പടെയുള്ളവ എത്തിച്ച് നടത്തിയ തെരച്ചിലില്‍ രാത്രി 9.30ഓടെയാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read Moreമദ്യപാനത്തിനിടെ വാക്തർക്കം; പെയിന്റിംഗ് തൊഴിലാളികുപ്പിക്ക് അടിയേറ്റു മരിച്ചു: പ്രതി കസ്റ്റഡിയിൽ
കൊല്ലം: പെയിന്റിംഗ് തൊഴിലാളി അടിയേറ്റുമരിച്ചു. കണ്ണനല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശി വിനോദ് (45) ആണ് കൊല്ലപ്പെട്ടത്. പ്രതി അയത്തിൽ സ്വദേശി രാജു (52)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്ര സദ്യാലയത്തിന് സമീപം ആയിരുന്നു സംഭവം. ക്ഷേത്ര സദ്യാലയത്തിലെ പെയിന്റിംഗ് പണികള്‍ക്ക് ദേവസ്വം ബോര്‍ഡ് കരാറുകാരന് കൊണ്ടുവന്ന തൊഴിലാളികളാണ് ഇരുവരും.മദ്യലഹരിയിൽ വിനോദും രാജുവും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനടയിൽ പ്രതി വലിയ പൈപ്പുകൊണ്ട് വിനോദിന്റെ തലയിൽ അടിക്കുകയായിരുന്നു. വിനോദിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകും.
Read More