പരവൂർ: കൊങ്കൺ റെയിൽവേ പാതയിൽ ടിക്കറ്റില്ലാത്ത യാത്രക്കാരെയും ക്രമരഹിതമായി യാത്ര ചെയ്യുന്നവരെയും കണ്ടെത്താൻ നടത്തിയ പരിശോധനയിലൂടെ ഫെബ്രുവരിയിൽ മാത്രം 2.41 കോടി രൂപ പിഴയായി ഈടാക്കി.കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് നടത്തിയ 873 പ്രത്യേക പരിശോധനകളിലായി 41,522 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലടക്കമാണ് കർശനവും വ്യാപകവുമായ പരിശോധനകൾ നടത്തിയത്. ടിക്കറ്റ് നിരക്കിനത്തിലും പിഴയായുമാണ് ഇത്രയും തുക റെയിൽവേ ശേഖരിച്ചത്. 2025-26 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം ആകെ 25.21 കോടി രൂപയാണ് ടിക്കറ്റ് പരിശോധനയിലൂടെ പിഴയായി ലഭിച്ചത്. ഈ കാലയളവിൽ ആകെ 10,368 പ്രത്യേക പരിശോധനാ ഡ്രൈവുകൾ നടത്തി. ഇതിലൂടെ 4,54,849 നിയമലംഘനങ്ങളാണ് റെയിൽവേ അധികൃതർ കണ്ടെത്തിയത്. വരും മാസങ്ങളിലെ വേനലവധിക്കാല സീസൺ പ്രമാണിച്ച് പാതയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് റെയിൽവേയുടെ തീരുമാനം. അംഗീകൃത ടിക്കറ്റുകൾ കൈവശം…
Read MoreCategory: Kollam
സംസ്ഥാനത്ത് കൂടുതൽ സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കി റെയിൽവേ
പരവൂർ: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്പെഷൽ തീവണ്ടികൾ സ്ഥിരം സർവീസ് ആക്കി റെയിൽവേ. ഇത് കൂടാതെ ചില ലോക്കൽ പാസഞ്ചർ ട്രെയിനുകളും സ്ഥിരം സർവീസ് ആക്കാനും അധികൃതർ തീരുമാനിച്ചു. തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസ്, കണ്ണൂര്‍ – കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, പാലക്കാട് – കണ്ണൂര്‍ എക്സ്പ്രസ്, കൊല്ലം – എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചര്‍, എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് എന്നിവയാണ് സ്ഥിരം സർവീസായി അനുവദിച്ചത്. മംഗളൂരു സെന്‍ട്രല്‍ – കോഴിക്കോട് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടാനും തീരുമാനിച്ചു. ട്രെയിന്‍ നമ്പര്‍ 16313 തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജംക്ഷൻ അന്ത്യോദയ എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മാര്‍ച്ച് 16 മുതലും ട്രെയിന്‍ നമ്പര്‍ 16314 മംഗളൂരു…
Read More‘ഗ്യാസ് എവിടെ മോദി’; കേന്ദ്ര ഓഫീസിനു മുന്നിൽ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി സമരം ചെയ്തു മഹിളാ കോൺഗ്രസ്
കൊല്ലം: ഗ്യാസ് എവിടെ മോദി എന്ന മുദ്രാവാക്യവുമായി മഹിള കോൺഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട പോസ്റ്റ് ഓഫീസിന് മുന്നിൽ വീട്ടമ്മമാർ അടുപ്പ് കൂട്ടി കപ്പ പുഴുങ്ങി നാട്ടുകാർക്ക് വിതരണം ചെയ്ത് സമരം നടത്തി. അടുപ്പു കൂട്ടി സമരം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ ഫേബ സുദർശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ യു.വഹീദ, പ്രഭാ അനിൽ, ഡിസിസി സെക്രട്ടറി കൃഷ്ണ വേണി ശർമ്മ, ജില്ലാ ഭാരവാഹികളായ ജലജ മുണ്ടക്കൽ. സുബി നുജ്ഉം,സുവർണ, രാഗിണി, സമീന, ഹക്കീമ,സുനിത നിസാർ, റാണി, മഞ്ജു, ശാലിനി, സന്ധ്യ, ഇന്ദിര മീരാ രാജീവ്, ജയന്തി എന്നിവർ നേതൃത്വം നൽകി.ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിൽ ഗ്യാസ് എജൻസികളുടെ മുന്നിൽ അടുപ്പു കൂട്ടി സമരം നടത്തുമെന്നു മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
Read Moreകെഎസ്ആർടിസി ജീവനക്കാർക്ക് 7 ശതമാനം ഡി എ അനുവദിക്കും; പിന്നെയും കുടിശിഖയായി 28 ശതമാനം
ചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാർക്ക് 7 ശതമാനം ഡിഎ അനുവദിക്കാൻ നീക്കം. അടുത്ത ശമ്പളത്തോടൊപ്പം ഡിഎ കുടിശിക കൂടി നല്‍കാനാണ് ശ്രമം. ഡിഎ കുടിശിക അനുവദിക്കുന്നതിനുവേണ്ടി സർക്കാർ സഹായം തേടിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ സിഎംഡി പ്രമോജ്ശങ്കറും ഫിനാൻഷ്യൽ അഡ്വൈസർ എ.ഷാജിയും ധനകാര്യ വകുപ്പുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഡിഎ കുടിശിക അനുവദിക്കാൻ സർക്കാർ സഹായിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ മുഖ്യമന്ത്രിയോട് അഭ്യർഥന നടത്തിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ സഹായം ലഭിക്കുന്നതിനുള്ള നീക്കം സജീവമായത്.നിലവിലെ കണക്കനുസരിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് 35 ശതമാനം ഡിഎ ആണ് കുടിശിക ഉള്ളതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. 2020 മുതലുള്ള ഡിഎ കുടിശികയാണ് ഇത്. ഇതിൽ ഏഴ് ശതമാനമാണ് ഇപ്പോൾ അനുവദിക്കാൻ പോകുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം അനുവദിച്ചു കൊണ്ടു ധനകാര്യ വകുപ്പിന്റെ തീരുമാനം ഉണ്ടാകും. കെഎസ്ആർ ടി സി യുടെ വരുമാനത്തിൽ…
Read Moreട്രാക്കിൽ അറ്റകുറ്റപ്പണികൾ: ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തിയെന്ന് തിരുവനന്തപുരം ഡിവിഷൻ അധികൃതർ
പരവൂർ: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. 12674 തിരുവനന്തപുരം സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ 14 ന് ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ അന്ന് ഒഴിവാക്കി. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 22503 കര്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും 14ന് ആലപ്പുഴ വഴിയായിരിക്കും ഓടുക. അന്നത്തെ ചെങ്ങന്നൂർ, കോട്ടയം സ്റ്റോപ്പുകൾ ഒഴിവാക്കി. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് 13 – ന് (നാളെ) ഗുരുവായൂരിനും നാഗർകോവിൽ ടൗണിനും മധ്യേ സർവീസ് ഭാഗികമായി റദ്ദാക്കി. ട്രെയിൻ നാഗർകോവിലിൽ…
Read Moreചില്ലറ നോട്ടുകൾക്ക് വേണ്ടി ഇനി അലയേണ്ടി വരില്ല; വരുന്നു പ്രത്യേക എടിഎം; ചെറിയ മൂല്യമുള്ള നോട്ടുകൾ ലഭിക്കും
പരവൂർ: 500 രൂപ നോട്ടുകൾക്ക് ചില്ലറ ലഭിക്കാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസവുമായി റിസർവ് ബാങ്ക്. ഇനി മുതൽ എടിഎമ്മുകൾ വഴി 10, 20, 50 രൂപ നോട്ടുകൾ നേരിട്ട് പിൻവലിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വരുന്നു. രാജ്യത്ത് ചെറിയ മൂല്യമുള്ള നോട്ടുകൾക്ക് ക്ഷാമമില്ലെന്നും ഇവ സുഗമമായി ലഭ്യമാക്കുന്നതിനായി പ്രത്യേക “സ്മോൾ ഡിനോമിനേഷൻ ഡിസ്പെൻസറുകൾ’ പരീക്ഷിച്ചുവരികയാണെന്നും റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി. നിലവിലുള്ള ഭൂരിഭാഗം എടിഎമ്മുകളും 100, 200, 500 രൂപ നോട്ടുകൾ വിതരണം ചെയ്യാൻ മാത്രം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഇത് പലപ്പോഴും ചെറിയ ഇടപാടുകൾക്ക് തടസമാകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് പുതിയ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റുകൾ വ്യാപകമായതോടെ കടകളിൽ ചില്ലറ ലഭ്യത കുറഞ്ഞുവെന്ന പരാതികൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ നിർദേശാനുസരണം റിസർവ് ബാങ്കിന്റെ ഈ സുപ്രധാന ഇടപെടൽ. പത്തുരൂപയുടെ 439.4 കോടി നോട്ടുകൾ ഈ സാമ്പത്തിക…
Read Moreരണ്ടര വർഷമായി നീട്ടിവളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ചു നൽകി 10 വയസുകാരൻ അദ്വൈത് റിയാൻ
കുണ്ടറ: രണ്ടര വർഷമായി വളർത്തിയ മുടി കാൻസർ രോഗികളിൽ മുടി നഷ്ടപ്പെട്ടവർക്ക് വേണ്ടി മുറിച്ചു നൽകി സമൂഹത്തിന് മാതൃകയായി മാറി 10 വയസുകാരൻ അദ്വൈത് റിയാൻ. പത്തനാപുരം ഗാന്ധി ഭവനിൽ നടന്ന ചടങ്ങിലാണ് അദ്വൈത് മുടി ദാനം ചെയ്തത്. അഞ്ചാലുംമൂട് ചെമ്മക്കാട് സ്വദേശിയായ അദ്വൈത് റിയാൻ കുണ്ടറ നാന്തിരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അദ്വൈതി െന്റ സ്വന്തം ഇഷ്ടപ്രകാരമാണ് മുടി വളർത്തിയതും ദാനം ചെയ്തതും. മുടി നീട്ടി വളർത്തുന്നതിനായി പ്രോത്സാഹനം നൽകിയത് അമ്മ ഗീതുവും, മുത്തച്ഛൻ വിശ്വനാഥ പിള്ളയും മുത്തശി ഗീതാമ്മയും ആണ്.
Read Moreനീരുറവതേടി അച്ചൻകോവിൽ പാതയിൽ കാട്ടാനകളിറങ്ങി; ജാഗ്രതാ മുന്നറിയിപ്പ് നൽകി വനം വകുപ്പ്
തെന്മല : വേനലിനെത്തുടർന്ന് വനത്തിനുള്ളിൽ നീരുറവകൾ വറ്റിത്തുടങ്ങിയതോടെ കാട്ടാനകൾ അച്ചൻകോവിൽ പാതകടന്ന് കുടിവെള്ളം തേടിയെത്തുന്നു.അച്ചൻകോവിൽ-കോട്ടവാസൽ പാതയും അച്ചൻകോവിൽ-അലിമുക്ക് പാതയും കടന്നാണ് കാട്ടാനകൾ ജലസ്രോതസുകളിലേക്ക് എത്തുന്നത്. പലയിടത്തും അച്ചൻകോവിൽ റോഡിനു സമാന്തരമായാണ് ആറൊഴുകുന്നത്. അതിനാൽ പാതയിലൂടെ യാത്രചെയ്യുന്നവർ ജാഗ്രത പുലർത്തണം.പലപ്പോഴും കുടിവെള്ളം തേടിയിറങ്ങുന്ന ആനകൾ പാതയിലും വശങ്ങളിലുമായി തമ്പടിക്കുന്നുണ്ട്. വാഹനത്തിലെത്തുന്നവർ ഇവയെ ഉപദ്രവിക്കാനോ ശ്രദ്ധയാകർഷിക്കാനോ ശ്രമിക്കരുതെന്നും അച്ചകോവിലുകാർ മുന്നറിയിപ്പു നൽകുന്നു. നീരുറവകളിൽ നിൽക്കുന്ന ആനകളുടെ ഫോട്ടോയെടുക്കാനും മറ്റുമായി വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും അപകടമുണ്ടാക്കും. വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന സ്ഥലങ്ങളിൽ വനംവകുപ്പ് മുന്നറിയിപ്പുകളും പാലിക്കണം.
Read Moreകുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ പശ്ചിമബംഗാളിൽ ഡ്യൂട്ടിക്കിടെ സ്വയം വെടിവച്ച് മരിച്ചു
കുന്നത്തൂർ (കൊല്ലം):കുന്നത്തൂർ സ്വദേശിയായ ബിഎസ്എഫ് ജവാൻ സ്വയം വെടിവച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ശാസ്താംകോട്ട മനക്കര തുരുത്തിക്കര ‘പ്ലാവിള പുത്തൻവീട്ടിൽ പരതേനായ രാഘവൻപിള്ളയുടെ മകൻ സന്തോഷ് കുമാറാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെ ഡ്യൂട്ടിക്കിടെ സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ‘പിന്നീടാണ് പശ്ചിമ ബംഗാളിൽ നിന്നും ഔദ്യോഗിക വിവരം നാട്ടിൽ ലഭിച്ചത്.ഡ്യൂട്ടിക്ക് പോകുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചിരുന്നു.ഉച്ചകഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞിരുന്നു.കഴിഞ്ഞ മാസം 15 ദിവസത്തെ അവധിക്ക് നാട്ടിൽ എത്തിയിരുന്നതാണ്.27 വർഷമായി ബിഎസ്എഫിൽ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.പശ്ചിമ ബംഗാളിലെ സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്.ഭാര്യ ആശ (ജെആർടി ഓഫീസ്,ചക്കുവള്ളി). മക്കൾ: ദേവപ്രിയ, ദേവതീർത്ഥ്. ാ
Read Moreലെവൽക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊട്ടിയം : വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള കേരളത്തിൽ യാത്രക്കാർ നേരിടുന്ന പ്രതിസന്ധി റെയിൽവേ ഗേറ്റുകൾ ആണെന്നും അതിനെ മറികടക്കാൻ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇരവിപുരം കാവൽപ്പുരയിൽ നിർമിച്ച റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 24 മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. 13മേൽപ്പാലങ്ങൾ പൂർത്തിയായി കഴിഞ്ഞു.മേൽപ്പാലങ്ങൾ പൂർത്തിയാകുന്നതോടെ ലെവൽ ക്രോസുകൾ കൊണ്ടുണ്ടാകുന്ന ഗതാഗത തടസത്തിന് പരിഹാരം ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ചിഞ്ചു റാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി അവർ പറഞ്ഞു. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന ചടങ്ങും മന്ത്രി നിർവഹിച്ചു. എം. നൗഷാദ് എംഎൽഎഅധ്യക്ഷത വഹിച്ചു.കിഫ്ബിയിൽ നിന്ന് 38.21 കോടിയാണ് ഇരവിപുരം മേൽപ്പാല നിർമാണ പദ്ധതിയ്ക്കായി…
Read More