കോട്ടയം: ജില്ലയില്‍ ഹോട്ടലുകളിലും ബജിക്കടകളിലും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് മണ്‍സൂണ്‍ പരിശോധന. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റു യുവാവ് മരിച്ചതിനു പുറമെ കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആരോഗ്യവിഭാഗം അടച്ചുപൂട്ടിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷണവും പിടിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയന്‍ ഹോട്ടലാണ് നഗരസഭയുടെ ശുചിത്വ പരിപാലന നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് 25,000 രൂപ പിഴ ചുമത്തി താത്കാലികമായി പൂട്ടിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ ശുചിത്വ പരിപാലന നിബന്ധനകളില്‍ 12 എണ്ണം പാലിച്ചില്ലെന്ന് നഗരസഭ ഹോട്ടല്‍ ഉടമയ്ക്ക് നല്കിയ നോട്ടീസില്‍ പറയുന്നു. ന്യൂനതകള്‍ ഏഴ് ദിവസത്തിനകം പരിഹരിച്ച് രേഖാമൂലം ഓഫീസില്‍ അറിയിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഭക്ഷ്യവിഷബാധ ചൂണ്ടിക്കാട്ടി അഞ്ച് സ്ത്രീകളാണ് പരാതി നല്‍കിയത്. ഇതോടെയാണ് മറ്റു കടകളിലേക്കു പരിശോധനകള്‍ വ്യാപിപ്പിക്കുന്നത്. നഗരത്തില്‍…
Read MoreCategory: Kottayam
ദേശീയപാത നിർമാണം; വീടും സ്ഥലവും നൽകി പുനരധിവാസം സാധ്യമാക്കണം; അടിമാലി ലക്ഷംവീട് നിവാസികൾ സമരത്തിലേക്ക്
അടിമാലി: ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീടിനു നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്കുള്ള സഹായ വിതരണം നിലച്ചു. ഇതേത്തുടർന്നു ദേശീയപാതയോരത്ത് അനിശ്ചിതകാല സമരവുമായി കുടുംബങ്ങൾ രംഗത്ത്. വീട് നഷ്ടമായവർക്കുള്ള വാടകക്കുടിശിക മുടങ്ങുകയും പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികൾ എങ്ങും എത്താതെയും വന്നതോടെയാണ് സമരത്തിന് കാരണമായത്. മുടങ്ങിയ വാടകയും പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നാണ് ഇവർ പറയുന്നത്. മുടങ്ങിയ വാടക നൽകുക, വീടും സ്ഥലവും ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുക, 27 കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്ന് ഉറപ്പ് നൽകിയശേഷം അത് ഒൻപതുപേരിലേക്ക് ചുരുങ്ങിയതിന്റെ കാരണം വ്യക്തമാക്കുക തുടങ്ങി ആവശ്യങ്ങളും ഇവർ ഉന്നയിച്ചു. എട്ടുമാസം മുന്‍പാണ് ദേശീയ പാത 85ന്റെ നിര്‍മാണ ജോലി നടന്നു വന്നിരുന്ന അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി പ്രദേശവാസിയായ ഒരാൾ മരണമടഞ്ഞത്.മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ മാസങ്ങളായിട്ടും നടപടിയില്ലെന്നും സമരക്കാർ ആരോപിച്ചു. വീടിന്റെ വാടക കുടിശികയായതോടെ റോഡ് നിർമാണ…
Read Moreനാടാകെ ഫുട്ബോൾ ലഹരിയിൽ; പഴമ്പെട്ടിയിൽ ഫ്രാൻസിന്റെ കളിക്ക് കപ്പയും മീൻചാറുമായി നിഷാദും സുഹൃത്തുക്കളും
തലയോലപ്പറമ്പ്: ഫുട്ബോൾ ലോകകപ്പ് നാടാകെ വ്യത്യസ്ത ആവേശങ്ങളാണ് സൃഷ്ടിക്കുന്നത്. തലയോലപ്പറമ്പിലെ കാർഷിക ഗ്രാമമായ പഴമ്പെട്ടിയിലെ ഫ്രാൻസ് ആരാധകർ തങ്ങളുടെ ടീം കളിക്കുന്ന ദിവസം കാഴ്ചക്കാർക്ക് സ്വന്തം ചെലവിൽ കപ്പയും മീൻചാറും നൽകുകയാണ്. ഫ്രഞ്ച് പടയുടെ ആരാധകരായ പി.ആർ. നിഷാദ്, പി.ടി. ജഗദീഷ്, പി.ഡി. ജമിനി, പി.കെ. ജീവൻ, എസ്.ടി. അനീഷ്, പി.ജി. പ്രദീപ്, എ.പി. അജിത്ത്, പി.ജി. ജയേഷ് എന്നിവർക്കൊപ്പം ആരാധകരിലെ ഇളമുറക്കാരിയായ ആൻസിത ബി. പ്രസാദുമാണ് കപ്പയ്ക്കും മീൻചാറിനും പിന്നിൽ പ്രവർത്തിക്കുന്നത്. പുലർച്ചെ വരെ നീളുന്ന കളിയാവേശത്തിനൊപ്പം കപ്പയും മീൻചാറും കൂടി ലഭിക്കുന്നതോടെ കാഴ്ചക്കാരും ഹാപ്പി. 2006 മുതൽ ഫ്രാൻസിന്റെ മത്സരദിവസം ഭക്ഷണം നൽകാറുണ്ടെന്നാണ് ആരാധകകൂട്ടം പറയുന്നത്. ഏതാണ്ട് 50 ഓളം കാഴ്ചക്കാർ കളികാണാൻ ഉണ്ടാകും. ആരാധകനായ നിഷാദിന്റെ വീട്ടിലെ ഹാളിൽ 4kUHD പ്രൊജക്ടർ ഒരുക്കിയാണ് ആരാധകകൂട്ടം കളികാണുന്നത്.
Read Moreഅന്തിക്കള്ളിൽ കലക്ക് വേണ്ട… വ്യാജകള്ള് നിർമാണം തടയാൻ ‘ഓപ്പറേഷൻ ശുദ്ധി ’യുമായി എക്സൈസ് സംഘം
കോട്ടയം: ജില്ലയില്‍ എക്സൈസിന്റെ ഓപ്പറേഷന് തണ്ടര്‍ ശക്തമായി തുടരുമ്പോള്‍ പുതിയ പദ്ധതിയുമായി വീണ്ടും എക്സൈസ് സംഘം കള്ളു ഷാപ്പുകളിലേക്ക്. ‘ഓപ്പറേഷന് ശുദ്ധി ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉപയോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കൃത്രിമ കള്ള് നിര്‍മാണം തടയുന്നതിനുമായി എക്സൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ്. കഴിഞ്ഞ ദിവസം അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പില്‍നിന്ന് മീൻതലക്കറിയും കള്ളും കഴിച്ച ആറു യുവാക്കളില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന് ശുദ്ധി ’ പദ്ധതിയുമായി എക്സൈസ് രംഗത്തെത്തിയത്. ജില്ലയിലെ വിവിധ കള്ളുഷാപ്പുകളില്‍ പരിശോധന ഊര്‍ജിതമാക്കി. ഷാപ്പുകളിലേക്ക് കള്ള് കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍, കള്ള് ചെത്തുന്ന തോട്ടങ്ങള്‍ (തെങ്ങിന് തോപ്പുകള്‍/പനന്തോപ്പുകള്‍) എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് സംഘം തുടര്‍ച്ചയായ റെയ്ഡുകളും പരിശോധനകളും നടത്തുന്നുണ്ട്. കള്ള് കൊണ്ടുപോകുന്ന ഗതാഗത സമയത്തും ഷാപ്പുകളില്‍ വിതരണത്തിന് എത്തിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ഈ സാമ്പിളുകള്‍…
Read Moreകാഴ്ച കണ്ടാൽ മതി, സാഹസികത വേണ്ട;വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ നിയന്ത്രണങ്ങൾ വരും
ഈരാറ്റുപേട്ട: വിനോദസഞ്ചാരകേന്ദ്രമായ ഇല്ലിക്കൽക്കല്ലിലെ സാഹസങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തലനാട് പഞ്ചായത്ത് തീരുമാനിച്ചു. പാലാ ആർഡിഒയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രത്യേക യോഗത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം ഇല്ലിക്കൽക്കല്ലിലെത്തിയ ചില യുവാക്കൾ അപകടകരമായി പാറയ്ക്ക് മുകളിൽ കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ആർഡിഒ യോഗം വിളിച്ചത്.കാളക്കൂട് വഴി ഇല്ലിക്കൽക്കല്ലിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്ന് ആർഡിഒ നിർദ്ദേശിച്ചു. കൂടാതെ പോലീസ് പട്രോളിംഗും ശക്തമാക്കും. നരകപാലം ഭാഗത്ത് ബാരിക്കേഡ് നിർമിക്കുന്നതും ഒറവത്തൊട്ടി ഭാഗത്ത് ഗേറ്റ് സ്ഥാപിക്കുന്നതും നിലവിലുള്ള ജില്ലാ പഞ്ചായത്ത് ചെക്ക് പോസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതും അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായകമാകുമെന്നും യോഗം വിലയിരുത്തി. യോഗതീരുമാനങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ അറിയിച്ചു. മൂന്നിലവ്-തലനാട് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഡിടിപിസി സെക്രട്ടറി, പോലീസ് പ്രതിനിധികൾ, മീനച്ചിൽ തഹസിൽദാർ, മൂന്നിലവ്-തലനാട് വില്ലേജ് ഓഫീസർമാർ എന്നിവർ യോഗത്തിൽ…
Read Moreകല്ലൂപ്പാറയിൽ 23 ലക്ഷം രൂപയുടെ കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ടയിൽ
മല്ലപ്പള്ളി: കല്ലൂപ്പാറയിൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 23 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ ഈരാട്ടുപേട്ടയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല തുകലശേരി കുളക്കാട് ദര്‍ശന ഹൗസില്‍ സ്റ്റാന്‍ വര്‍ഗീസ് (30) നെയാണ് കീഴ്വായ്പൂര്പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ടയിൽ നിന്ന് പിടികൂടിയ ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് കഞ്ചാവും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് 17നാണ് കല്ലൂപ്പാറ പുതുശേരിയിലെ വീട്ടില്‍ നിന്ന് 22.66 ലക്ഷം രൂപവില വരുന്ന സ്വര്‍ണവും കാമറയും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉള്‍പ്പെടെ 22,92,500 രൂപയുടെ സാധനങ്ങളാണ് ഇയാള്‍ കവര്‍ന്നത്. മോഷണത്തെ തുടര്‍ന്ന് കീഴ്വായ്പൂര് പോലീസ് സംഭവ സ്ഥലത്തെയും സമീപപ്രദേശങ്ങളിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്. കീഴ്വായ്പൂര് ഇന്‍സ്പെക്ടര്‍ ഇ.അജീബ്, എസ് ഐമാരായ ടി. അനീഷ്, എൻ.എസ്. ഷാന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റാന്‍ വര്‍ഗീസ് തിരുവല്ല പോലീസ്…
Read Moreമോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷല്‍ ഡ്രൈവിനു തുടക്കം;കൊലയാളി ടിപ്പറുകള്‍ക്കു കടിഞ്ഞാണിടും
കോട്ടയം: ജില്ലയിലെ വിവിധ റോഡുകളില്‍ കൊലയാളി ടിപ്പറുകള്‍ പായുന്നു. റോഡിലിറങ്ങാന്‍ ഭയപ്പെട്ടു കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും. റോഡുകളിലുടെ പായുന്ന ടിപ്പറുകള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ ടിപ്പര്‍ ഇടിച്ചു ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന വിദ്യാര്‍ഥിയടക്കം മൂന്നു പേര് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ജില്ലയിലെങ്ങും പരിശോധനകള്‍ നടത്തുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവരെ പിടികൂടിയാല്‍ വാഹന ഉടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കൂടുതല്‍ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കും. അമിത വേഗത്തിനും അമിതഭാരത്തിനും പിഴ ചുമത്തും തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്.പടിഞ്ഞാറന്‍ മേഖലയിലാണ് ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. പുലര്‍ച്ചെ മുതല്‍ ഗ്രാമീണപാതകളിലൂടെ അടക്കം ടിപ്പറുകള്‍ അപകടം വിതച്ചു ചീറിപ്പായുകയാണ്. ടിപ്പര്‍ ലോറികളുടെ സഞ്ചാരത്തിന് വേഗനിയന്ത്രണമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ഉച്ചത്തിൽ ഹോണ്‍ മുഴക്കി എത്തുന്ന…
Read Moreസമ്പാദ്യത്തിനായി അൽപം കാത്തുനിൽക്കാം… പ്രിയദര്‍ശിനി യാത്രയ്ക്കു പ്രിയമേറി; സീറോ ടിക്കറ്റ് കളക്ഷന്‍ 67 ലക്ഷം കടന്നു
കോട്ടയം: ജില്ലയില്‍ പ്രിയദര്‍ശിനി പദ്ധതിയിലൂടെ കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര നടത്തുന്ന സ്ത്രീകളുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. പദ്ധതി പ്രാബല്യത്തിലായി ഒരാഴ്ച പിന്നിടുമ്പോള്‍ 67 ലക്ഷം രൂപയാണ് ജില്ലയില്‍ സീറോ ടിക്കറ്റ് കളക്ഷന്‍. പ്രിയദര്‍ശിനി ബസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ജില്ലയിലെ ഒട്ടുമിക്ക ഡിപ്പോകളിലും 10 ലക്ഷത്തിനു മുകളിലാണ് ഒരാഴ്ചത്തെ സീറോ ടിക്കറ്റ് കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രിയദര്‍ശിനി ബസുകള്‍ സര്‍വീസ് നടത്തുന്ന വൈക്കം ഡിപ്പോയിലാണ് കൂടുതൽ കളക്ഷൻ. 18,96,265 രൂപയാണ് സീറോ ടിക്കറ്റ് കളക്ഷനായി ലഭിച്ചിരിക്കുന്നത്. 87,380 പേരാണ് സൗജന്യ ടിക്കറ്റില്‍ യാത്ര ചെയ്തത്. കോട്ടയം ഡിപ്പോയില്‍ 49,213 പേരാണ് സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത്. ഇവിടത്തെ സീറോ ടിക്കറ്റ് കളക്ഷന്‍ 10,55,930 രൂപയാണ്. ചങ്ങനാശേരിയിലെ സീറോ ടിക്കറ്റ് വരുമാനം 10,31,663 രൂപയാണ്. 56,586 പേരാണ് സൗജന്യ യാത്ര നടത്തിയത്. പൊന്‍കുന്നം ഡിപ്പോയില്‍ 48,774 സ്ത്രീകളാണ്…
Read Moreപോലീസ് കൈകാണിച്ചിട്ടു നിർത്താതെ പോയ കാർ അപകടത്തിൽപ്പെട്ടു; കാറിൽ കഞ്ചാവ് കണ്ടെത്തി; മായയും സുഹൃത്തും പിടിയിൽ
ഈരാറ്റുപേട്ട: പോലീസ് കൈകാണിച്ചിട്ടു നിർത്താതെ പോയ കാറിടിച്ച് അപകടം. അപകടത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരേ കത്തിവീശി കാർ യാത്രികനായ യുവാവ്.ഇന്നലെ ഒരു മണിയോടെ ചേന്നാട് കവലയിലാണ് സംഭവം. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിൽ പ്രതിയായ സ്റ്റാൻ വർഗീസാണ് (30) കത്തിവീശിയത്. സ്റ്റാനിന്റെ കൂടെ ബന്ധുവായ മായ (26) എന്ന യുവതിയുമുണ്ടായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഈരാറ്റുപേട്ടയിലെത്തുമെന്ന സൂചന ഈരാറ്റുപേട്ട പോലീസിന് ലഭിച്ചിരുന്നു. പോലീസ് കാത്തുനിന്ന് ഇവരെത്തിയ കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. പരിശോധനയിൽ ഇവരുടെ കാറിൽനിന്ന് 2.16 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. കഞ്ചാവ് കൈവശം വച്ചതിന് മായയ്ക്കെതിരേ കേസെടുത്തു ജാമ്യത്തിൽ വിട്ടു. അശ്രദ്ധമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിനു സ്റ്റാനെതിരേയും കേസെടുത്തു. സ്റ്റാനെ തിരുവല്ല പോലീസെത്തി കൊണ്ടുപോയി. എസ്എച്ച്ഒ ബി.എസ്. ശ്രീജിത്ത്, എസ്ഐമാരായ വി.എസ്. അരുൺ, മനോജ്, എസ് സിപിഒ മാർട്ടിൻ,…
Read Moreതൊള്ളായിരം ഷാപ്പില്‍നിന്ന് ഭക്ഷണം കഴിച്ച അഞ്ച് യുവാക്കള്ക്കുകൂടിഭക്ഷ്യവിഷബാധ; മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍
കുമരകം: അയ്മനം പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തൊള്ളായിരം ഷാപ്പില്‍നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ യുവാക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണര്‍കാട്, ആര്‍പ്പൂക്കര, വടവാതൂര്‍ സ്വദേശികളായ അഞ്ച് യുവാക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇവരില്‍ മണര്‍കാട് പാലയ്ക്കാട്ട് ജിന്‍സ് (35), സഹോദരന് ജിതിന് (31), ആര്‍പ്പൂക്കര പാവനമാലി അഖില്‍ (30) എന്നിവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന വടവാതൂര്‍ സ്വദേശികളായ മൂന്നു പേരില്‍ രണ്ട് പേര്‍ക്കാണ് ഭക്ഷ്യ വിഷബാധ. ഇവര്‍ രണ്ടു പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഷാപ്പിലെ ഭക്ഷണം കഴിക്കാതിരുന്ന യുവാവിന് രോഗബാധയുണ്ടായില്ല. ജിന്‍സും ജിതിനും മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയിലും അഖില്‍ അയ്മനം ഗ്രേയ്സ് ആശുപത്രിയിലുമാണു ചികിത്സയില്‍ കഴിയുന്നത്.
Read More